കോഴിക്കോട് .സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം.
കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം.
വിദ്യാര്‍ത്ഥികള്‍ കാറിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.
കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അമിത വേഗത്തിലാണ് കാര്‍ എത്തിയത്.
പല വട്ടം കുട്ടികള്‍ക്ക് നേരെ കാര്‍ പാഞ്ഞടുത്തു.കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു
സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം,ആളെ തിരഞ്ഞ് പൊലീസ്
വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്.കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കാളികാവ് സ്വദേശി സഫ്‌വാനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 280 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സഫ്‌വാൻ നേരത്തെയും ലഹരി കേസിൽ പ്രതി.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്
തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പാര്‍ട്ടിയുമായും വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുമായും ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ടിവികെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിജയ് യുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ നിര്‍ണായക തീരുമാനമാണ് വിജയ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നത്. ഇതോടെ 2026-ല്‍ തമിഴ്‌നാട്ടില്‍ നടക്കുക പൊടിപാറുന്ന പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
സെപ്തംബര്‍ 27-ന് കരൂരില്‍ നടന്ന വിജയ്‌യുടെ റാലി വലിയ ദുരന്തത്തിലാണ് കലാശിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന് പിന്നാലെ ടിവികെ ദുര്‍ബലമായിരുന്നു. പിന്നാലെ 28 അംഗ നിര്‍വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന യോഗമായിരുന്നു നടന്നത്. പാര്‍ട്ടി ഘടന ദുര്‍ബലമാണെന്നും സഖ്യം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് യോഗം നടന്നത്.
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. പലവട്ടം കുട്ടികൾക്ക് നേരെ കാർ പാഞ്ഞടുത്തു. ഓടി മാറിയതിനെത്തുടർന്ന് പലരും രക്ഷപ്പെടുകയായിരുന്നു. കാർ പേരാമ്പ്ര പൈതോത്തു സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തിൻറെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നുതോടെ കാർ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കുകയായിരുന്നു. കാർ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടതായി പേരാമ്പ്ര പൊലീസ് അറിയിച്ചു.
കോഴിക്കോട് കൂത്താളി വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലാണ് സംഭവം. തലനാരിഴക്കാണ് വിദ്യാർഥികൾ കാറിടിക്കാതെ രക്ഷപ്പെട്ടത്. കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് അമിത വേഗത്തിലാണ് കാർ എത്തിയത്.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു…ഞായറാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം
കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു.ശനിയാഴ്ച രാവിലെ 8.20-ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.
ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം എട്ട് മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ എക്സ്പ്രസ് ട്രെയിനിന് സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ള യാത്രാസമയത്തിൽ ഇത് വലിയ കുറവ് വരുത്തും.എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്ര എളുപ്പമാക്കുന്നതിൽ ഈ വന്ദേഭാരത് നിർണായക പങ്ക് വഹിക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച പേസര്‍ ആകാശ് ദീപും ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയ രജത് പാട്ടീദാറെയും സര്‍ഫറാസ് ഖാനെയും ടെസ്റ്റ് ടീമിലക്ക് പരിഗണിച്ചില്ല.
ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തുടരുമ്പോള്‍ യശസ്വി ജയ്സ്വാള്‍ ഓപ്പണറായി തിരിച്ചെത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ധ്രുവ് ജുറെല്‍ ആണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. വിന്‍ഡീസിനതിരായ പരമ്പരയില്‍ കളിച്ച സായ് സുദര്‍ശനും മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
പേസര്‍മാരായി ആകാശ് ദീപിനൊപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണുള്ളത്. ഓൾ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ട്. ഈ മാസം 14 മുതല്‍ കൊല്‍ക്കത്തയിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. 22 മുതല്‍ ഗുവാഹതിയിലാണ് രണ്ടാം ടെസ്റ്റ്.
കൊല്ലത്ത് സംഘം ചേർന്ന് കവർച്ച: പ്രതികൾ പിടിയിൽ
കുളത്തൂപ്പുഴ: മൈലമൂട്ടിൽ വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർച്ച ചെയ്ത സംഘത്തെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ സ്വദേശി തന്റെ സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിൻ എന്നയാളുടെ കുളത്തൂപ്പുഴ മൈലമൂടിൽ ഉളള വീട്ടിൽ താമസിച്ചു വരവേ വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്ന ലിക്വിഡ് രൂപത്തിലുളള 600 ഗ്രാം സ്വർണ്ണവും 300 ഗ്രാം സ്വർണ്ണം വിറ്റു കിട്ടിയ 32 ലക്ഷം രൂപയും സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിനും കൂട്ടാളികളും ചേർന്ന് വീട്ടിൽ കടന്നു കയറി പിടിച്ചു പറിച്ച് കടന്നു കളയുകയായിരുന്നു. തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ പ്രതികളായ തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തു പച്ച എന്ന സ്ഥലത്ത് ചാമക്കാല ഹൌസിൽ സുബിൻ (32), തിരുവനന്തപുരം മണക്കാട് വില്ലേജിൽ ചാലയിൽ ഫ്രണ്ട്സ് നഗറിൽ ഷെഫീക് (39), തിരുവനന്തപുരം മുട്ടത്തറ വില്ലേജിൽ വളളക്കടവ് മുട്ടത്തറ ആതിരാഭവനിൽ കുക്കു എന്നു വിളിക്കുന്ന അരുൺകുമാർ (33) , തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തുപച്ച ചാമക്കാല ഹൌസിൽ ഷെറിൻ എന്നു വിളിക്കുന്ന അരുൺ ബാബു (38) എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ് അന്വേഷണത്തിലൂടെ പിടികൂടിയത്. പ്രതികളിൽ നിന്നും 22 ലക്ഷത്തോളം രൂപയും പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനീഷ്. ബിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷിജു.എസ്.എസ്, ഷാജഹാൻ, വിനോദ് കുമാർ, സൂരജ് സ്റ്റീഫൻ, പോലീസുദ്യോഗസ്ഥരായ സുജിത് , രാംകുമാർ, അഭിലാഷ്, അലിഫ്, ആദർശ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ വിജയന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു 57 കാരനായ വിജയന്‍. രോഗപ്പകര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല. വീണ് കാലിനു പരിക്കേറ്റാണ് പ്രമേഹരോഗിയായ വിജയന്‍ ചികിത്സ തേടുന്നത്. താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്.
പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇന്നു രാവിലെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ വര്‍ഷം ഇതുവരെ മരിച്ചത് 36 പേരാണ്. ഈ മാസം നാലു വരെ സംസ്ഥാനത്ത് ഏഴുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മരണവും സംഭവിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയുടെ മരണത്തോടെ ഈ മാസം സംഭവിക്കുന്ന നാലാമത്തെ മരണമാണ്.
ഉദയാ ലൈബ്രറിശ്രേഷ്ഠഭാഷാ ദിനാചരണം നടത്തി
മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ഉദയാ ലൈബ്രറി 2025 നവമ്പർ 1കേരളത്തിന്റെ 69-ാമത് കേരളപ്പിറവി ശ്രേഷ്ഠഭാഷാദിനമായി ആചരിച്ചു.ലൈബ്രറി സെക്രട്ടറി ബി. സരോജാക്ഷൻ പിളളയുടെ അദ്ധ്യക്ഷതയിൽ കൂടിയ ദിനാചരണം പ്രശസ്ത കവി മൈനാഗപ്പള്ളി ശ്രീരംഗൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അറഫഷിഹാബ്, വനിതാവേദി സെക്രട്ടറി പി.എസ്.അജിതടീച്ചർ, യുവത പ്രസിഡന്റ് അജു.ജി.നാഥ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, മുൻസെക്രട്ടറി കെ.പ്രസന്നകുമാർ, ഭരണ സമിതി അംഗങ്ങളായ എസ്.മായാദേവി, മണക്കാട്ടു രവീന്ദ്രൻ, കവി പി.ശിവപ്രസാദ്, പി.എസ്.സാനു, റ്റി.ഉണ്ണികൃഷ്ണൻ, ബാലവേദി സെക്ട്ടറി എം. ഐശ്വര്യ തുടങ്ങിയവർ നേതൃത്വം നല്കി. വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല സ്വാഗതവും ലൈബ്രേറിയൻ ഇ.ഷജീന നന്ദിയും പറഞ്ഞു.മൈനാഗപ്പള്ളി ശ്രീരംഗൻ, മെഹ്റിൻ ൻഷിഹാബ് എന്നിവർ കവികളും ആലപിച്ചു.




























