പത്തനംതിട്ട.സ്വകാര്യ ബസ്സിനുള്ളിൽ വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി. പത്തനംതിട്ട സ്വദേശിനി ഓമന വിജയൻറെ (71) കൈ. ണ് ബസിൽ വീണ് ഒടിഞ്ഞത്. പത്തനംതിട്ട കോഴഞ്ചേരി റൂട്ടിൽ ഓടുന്ന മാടപ്പള്ളിൽ എന്ന ബസ്സിനെതിരെയാണ് പരാതി. ബസ് അമിതവേഗത്തിൽ ആയിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് വീണതെന്നും പരാതി
മാമാങ്കത്തിന് തുടക്കമായി
തിരുനാവായ. കേരളത്തിന്റെ കുംഭമേള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് തുടക്കമായി.ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങുകളുടെ ഭാഗമായി മാഘ സ്നാനവും നടന്നു.
270 വർഷങ്ങൾക്ക് ശേഷമാണ് ഈ രീതിയിൽ നിളാതീരത്ത് മഹാമാഘ മഹോത്സവം നടക്കുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് നിലച്ചുപോയ മാഘമഹോത്സവം 2016 മുതൽ ചെറിയ രീതിയിൽ പുനരാരംഭിച്ചിരുന്നു. സനാതന ധർമം എല്ലാവരും പിന്തുടരണമെന്ന് ഗവർണർ പറഞ്ഞു. സനാതന ധർമത്തെ തകർക്കാൻ ആർക്കും സാധിക്കില്ല. സനാതന്ന ധർമത്തെ സംരക്ഷിച്ചാൽ മാത്രമേ ഭാരതത്തിനു വിശ്വ ഗുരു ആകാൻ സാധിക്കു. വികസിത ഭാരതമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ധർമത്തിന്റെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വികാസം കൂടി ഉൾക്കൊള്ളുന്നതാണെന്നും ഗവർണർ.
മാഘമഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ ഭാരതപ്പുഴയുടെ തീരത്ത് നിളാ ആരതി നടക്കും. കാശിയിലെ ദശാശ്വമേധ ഘട്ടിലെ ഗംഗ ആരതി നിർവഹിക്കുന്ന പണ്ഡിറ്റുകൾ നിളാ ആരതിക്കും നേതൃത്വം നൽകും.കേരളത്തിലെ എല്ലാ സന്ന്യാസിമഠങ്ങളും മാഘമഹോത്സവത്തില്‍ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു. ഫെബ്രുവരി 3 വരെയാണ് മഹാമാഘമഹോത്സവം.
ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയാണ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് വാസുവിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് വാസുവിനെ വീണ്ടും റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി
കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ. പ്രശാന്ത് വിധിച്ചത്. ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടു.
പ്രതി ശരണ്യയുടെ ശിക്ഷ 21 ന് പ്രഖ്യാപിക്കും. അതേസമയം സുഹൃത്ത് നിധിന് കൊലപാതകത്തിലുള്ള പങ്ക് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിധിനെ കോടതി വെറുതെ വിട്ടത്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിൽ അകന്നു കഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയാണ് ശരണ്യ. കേസിൻ്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
രേഖകളില്ലാതെ കടത്തിയ 1.18 ലക്ഷവുമായി ദമ്പതികൾ പിടിയിൽ
വാളയാർ അതിർത്തിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിയ 1.18 ലക്ഷവുമായി ദമ്പതികളെ പിടികൂടി. മഹാരാഷ്ട്ര പി എസ് അപ്പാർട്ട്മെന്റ് സ്വദേശികളായ ചവാൻ രൂപേഷ് (44), ഭാര്യ അർച്ചന ചവാൻ (39) എന്നിവരെയാണ് പണവുമായി പിടികൂടിയത്.
സേലത്തുനിന്ന് എറണാകുളത്തേക്കാണ് ഇവർ പണം കൊണ്ടുവന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവിന്റെ നേതൃത്വത്തിലാണ് പരിശോധന.
ആശ്രാമത്ത് ഗുരുദേവന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു
കൊല്ലം: മതനിരപേക്ഷതയുടെ കരുത്തുള്ള തുരുത്തായി കേരളം നിലനിൽക്കുകയാണെന്നും ഇതിന് അടിത്തറയിഇട്ടതും ഈ രീതിയിലേക്ക് രൂപപ്പെടുത്താൻ ആഹ്വാനം ചെയ്തതും ശ്രീനാരായണ ഗുരുവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഗുരുവിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ശിൽപ്പി ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു. എട്ടടി ഉയരത്തിലും അഞ്ചടി വീതിയിലുമുള്ള പ്രതിമ ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്.
കൈ രണ്ടും മടിയിൽവച്ച് സൗമ്യഭാവത്തോടെയുള്ള ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിച്ചു. എട്ടടി ഉയരത്തിലും അഞ്ചടി വീതിയിലുമുള്ള പ്രതിമ ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. ശനിയാഴ്‌ച വൈകിട്ടോടെ കൈതപ്പുറം വണ്ണാത്തിപ്പുഴയുടെ തീരമായ കാനായിൽനിന്നും പ്രതിമ ആശ്രാമത്ത് എത്തിച്ചു.
ആദ്യം കളിമണ്ണിൽ പ്രതിമ നിർമിച്ച് സാംസ്‌കാരിക വകുപ്പ്, ലളിതകലാ അക്കാദമി ഉദ്യോഗസ്ഥരെയും ശിവശിരി മഠത്തിലെ സ്വാമിമാരെയും നേരിൽകാണിച്ച് വിലയിരുത്തി അനുമതി വാങ്ങിയിരുന്നു. കളിമണ്ണിന് പുറത്ത് പ്ലാസ്‌റ്റർഓഫ് പാരീസ് മോൾഡ് ചെയ്‌തും അതിന്റെ മുകളിൽ മെഴുക് ചെയ്‌തും പിന്നീട് പല തരത്തിലുള്ള മണ്ണ് തേച്ചതിനും ശേഷം വെങ്കലം കാസ്‌റ്റ് ചെയ്യുകയായിരുന്നു. ഏകദേശം 800 കിലോ വെങ്കലമാണ് ഉപയോഗിച്ചത്.
കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിക്കാനുള്ള ഗുരുവിന്റെ പ്രതിമ ചെയ്യാൻ ലഭിച്ച അവസരം വലിയ അംഗീകാരമായി കാണുന്നുവെന്ന് ഉണ്ണി കാനായി പറഞ്ഞു. സുരേഷ് അമ്മാനപ്പാറ, വിനേശ് കൊയ്‌ക്കീൽ, ബാലൻ പാച്ചേനി, രതീഷ് വിറകൻ, ഷൈൻജിത്ത് കുഞ്ഞുമംഗലം, ടി കെ അഭിജിത്ത്, ഉണ്ണിയുടെ മകൻ അർജുൻ കാനായി, സി സുരേശൻ, എം കെ ശ്രീകുമാർ എന്നിവർ പ്രതിമ നിർമാണത്തിൽ സഹായികളായി.
മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നു, രമേശ് ചെന്നിത്തല
തിരുവനന്തപുരം. .മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. ഇത് സിപിഎം അജണ്ട. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു
എൻഎസ്എസ് എസ്എൻഡിപി യോജിക്കുന്നതിൽ തെറ്റില്ല; അതാണ് നല്ലത് .പ്രതിപക്ഷനേതാവ് പറയുന്നത് പാർട്ടി നയമാണെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്, അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും കെ മുരളീധരൻ
തിരുവനന്തപുരം. സാമുദായിക സംഘടനകൾ യോജിക്കുന്നതിൽ തെറ്റില്ല,എന്നാൽ സ്വർണം കട്ടവർക്ക് ആരും വോട്ടുചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.പ്രതിപക്ഷനേതാവ് പറയുന്നത് കോൺഗ്രസ് അഭിപ്രായം; പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ വേറെ ആരുണ്ടെന്ന് എൻഎസ്എസ് പറഞ്ഞാല്‍ അങ്ങനെ പറയണ്ടാന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമോ
സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്. അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും കെ.മുരളീധരൻ. വിമർശനങ്ങൾക്ക് ഞങ്ങൾ മറുപടി പറയും
ഏതു സാഹചര്യത്തിലായാലും യുഡിഎഫ് അധികാരത്തിൽ വരും. ഏതെങ്കിലും കോൺഗ്രസ് നേതാവിനെ പാർട്ടിക്ക് പുറത്തുള്ളയാൾ ആക്രമിച്ചാൽ ശക്തമായി എതിർക്കും. തെറ്റുപറ്റിയാൽ തിരുത്താൻ ഹൈക്കമാൻഡ് ഉണ്ട്. മലപ്പുറം പരാമർശത്തെയാണ് എതിർത്തത് സമുദായത്തെ അല്ല



































