Home Blog Page 462

കുന്നത്തൂർ തുരുത്തിക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു

കുന്നത്തൂർ:തുരുത്തിക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു.കുന്നത്തൂർ തുരുത്തിക്കര കായൽവാരത്ത് വീട്ടിൽ മണിയൻ്റെയും ചെല്ലമ്മയുടെയും മകൻ മണിക്കുട്ടൻ (42) ആണ് മരിച്ചത്.ഞായർ രാത്രിയിലാണ് സംഭവം.തുരുത്തിക്കര കുമ്പളത്തുംവിളയിൽ നിന്നും താഴോട്ട് വയലിലേക്ക് പോകുന്ന വഴി വലത് ഭാഗത്തെക്ക് മണിക്കുട്ടൻ ഓടിച്ച ഓട്ടോ മറിഞ്ഞാണ് അപകടം ഉണ്ടായത്.ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.

സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം.സജി ചെറിയാന്റെ പരാമർശത്തിൽ അതൃപ്തി. മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.പ്രതികരണം നൽകാതെ എംവി ഗോവിന്ദൻ ഒഴിഞ്ഞു മാറിയത് ഇതിൻറെ സൂചന.പരാമർശം ദോഷകരം എന്ന് നേതൃത്വം. സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്ന്
നേതൃത്വം

പ്രതിപക്ഷത്തിനെതിരായ സമുദായ നേതൃത്വങ്ങളുടെ വിമർശനത്തെ വഴിതിരിച്ചുവിടാൻ പരാമർശം ഇടയാക്കി എന്നും വിലയിരുത്തൽ

സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ്

സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ്. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും. യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ പൊലീസിന്‍റെ വിലയിരുത്തല്‍. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.  

ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങൾക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസിൽവച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകർത്തിയിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്. സംഭവത്തില്‍ ഇയാള്‍ വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. 


അതേസമയം യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതിനാലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് യുവതി ആവര്‍ത്തിച്ചത്.

മദപ്പാടിലുള്ള പടയപ്പ മൂന്നാറിലെ ജനവാസ മേഖലയിൽ

മൂന്നാര്‍.പടയപ്പ മൂന്നാറിലെ ജനവാസ മേഖലയിൽ തുടരുന്നു. ചൊക്കനാട് എസ്റ്റേറ്റിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പടയപ്പ ഉള്ളത്. കാട്ടാനക്കൂട്ടത്തോടൊപ്പം ഉള്ള പടയപ്പയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. മദപ്പാടിലാണ് പടയപ്പ. ആർ ആർ ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയൻ ജെ ആണ് ദൃശ്യങ്ങൾ പകർത്തിയത്. ഏഴ് കാട്ടാനകളാണ് നിലവിൽ ആർ ആർ ടിയുടെ നിരീക്ഷണത്തിൽ ഉള്ളത്

നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്ത് ആവശ്യപ്പെട്ട് ഗവർണർ,ഒടുവില്‍ തിരുത്താതെ മുന്നോട്ട്

തിരുവനന്തപുരം. ‘നയ’ ത്തിൽ തിരുത്ത് ആവശ്യപെട്ട് ഗവർണർ. നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്ത് ആവശ്യപ്പെട്ട് ഗവർണർ. കേന്ദ്രസർക്കാരിനെതിരായ വിമർശനം അടങ്ങുന്ന രണ്ടു ഭാഗത്താണ് തിരുത്താവശ്യപ്പെട്ടത്. ഗവർണർ തിരിച്ചയച്ച പ്രസംഗം, സർക്കാർ ഇന്നലെ വീണ്ടും മടക്കി നൽകി. തിരുത്താതെയാണ് പ്രസംഗം മടക്കിയത്
നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാൻ ഗവർണർ. സർക്കാർ തിരുത്തൽ വരുത്തിയില്ലെങ്കിലും
തയ്യാറാക്കി നൽകിയ പ്രസംഗം വായിക്കും. സർക്കാർ നയവും നിലപാടുകളും മന്ത്രിസഭയാണ് തീരുമാനിക്കുന്നത്. ഈ വിലയിരുത്തലിലാണ് പ്രസംഗം വായിക്കാൻ ഗവർണർ തീരുമാനിച്ചത്

യുവതി അധിക്ഷേപിച്ചതില്‍ മനം നൊന്ത് ഗോവിന്ദപുരത്തെ ദീപക് എന്ന യുവാവിന്‍റെ ആത്മഹത്യ,കേസ് ഇങ്ങനെ

കോഴിക്കോട്. സോഷ്യല്‍ മീഡിയയില്‍ യുവതി അധിക്ഷേപിച്ചതില്‍ മനം നൊന്ത് ഗോവിന്ദപുരത്തെ ദീപക് എന്ന യുവാവിന്‍റെ ആത്മഹത്യ. മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആസ്വാഭാവിക മരണത്തിനും. BNSS ലെ 194 പ്രകാരം കേസ്. പരാതിയിൽ ഇപ്പോൾ പ്രത്യേക FIR ഇല്ല. യുവതിയുടെ സമൂഹ മാധ്യമ പോസ്റ്റിലെ അവഹേളനമാണ് ആത്മഹത്യാ കാരണം എന്ന പരാതി യിൽ പ്രത്യക FIR ഇല്ല.

ആസ്വാഭാവിക മരണ കേസിൽ അന്വേഷണം നടത്തി പിന്നീട് വകുപ്പുകൾ ചേർക്കാനാണ് പോലീസ് തീരുമാനം.കോഴിക്കോട് മെഡിക്കൽ കോളജ് SI ക്കാണ് ഇപ്പോൾ അന്വേഷണ ചുമതല.നാളെ ബന്ധുക്കളുടെ മൊഴി എടുക്കും എന്ന് സൂചന

അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു

മാഡ്രിഡ്: തെക്കൻ സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.40ന് കോർഡോബ നഗരത്തിനടുത്തുള്ള ആദമുസ് എന്ന സ്ഥലത്താണ് അപകടം നടന്നത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിർദിശയിൽ മാഡ്രിഡിൽ നിന്ന് ഹുവെൽവയിലേക്ക് വരികയായിരുന്ന രണ്ടാമത്തെ ട്രെയിൻ ഇതിലേക്ക് ഇടിച്ച് പാളം തെറ്റിയതോടെയാണ് വലിയ ദുരന്തമുണ്ടായത്. മലാഗയിൽ നിന്ന് പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്.

കുഞ്ഞിന്‍റെ അവകാശത്തെച്ചൊല്ലി…അര്‍ധരാത്രിയിൽ അരും കൊല

പാലക്കാട്‌ ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടികൊലപ്പെടുത്തി. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. സംഭവത്തിൽ നസീർ- സുഹറ ദമ്പതികളുടെ വളർത്തു മകൾ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ കുഞ്ഞിന്‍റെ അവകാശത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സുൽഫിയത്ത് മകനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തുമ്പോൾ മുഹമ്മദ് റാഫി കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇയാൾ ഓടി രക്ഷപ്പെട്ടതിനാൽ ആദ്യം പൊലീസിനു പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് പിന്നീട് പിടികൂടിയത്.

ഗുരുതര പരിക്കേറ്റ നാല് വയസുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. പിടിയിലായ മുഹമ്മദ് റാഫിയെ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാകു. ഇയാൾ കൈ ഞരമ്പ് മുറിച്ചതിനാൽ ഇയാളേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സ്വർണക്കൊള്ള, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയില്‍

കൊല്ലം.ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയിൽ പങ്കില്ല എന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. വാജി വാഹനം തൊണ്ടി മുതലായി കോടതിയിൽ സമർപ്പിച്ചത് SIT ക്ക് കുരുക്കായിരിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്നത്. കട്ടിള പാളി കേസിൽ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞെന്ന് കാട്ടി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യപേക്ഷയും വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

പേരാമ്പ്രയിൽ വീട്ടിൽ കയറി അക്രമം,രണ്ടുപേർക്ക് കുത്തേറ്റു

കോഴിക്കോട്. പേരാമ്പ്രയിൽ വീട്ടിൽ കയറി അക്രമം.രണ്ടുപേർക്ക് പരുക്ക്.കുടുംബ വഴക്കിനെ തുടർന്നാണ് അക്രമം.കുത്തേറ്റ കൈപ്പങ്കണ്ടി ഹമീദിന്റെ കൂടൽ പുറത്തുവന്നു.ഹമീദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ബന്ധുവായ കടിയങ്ങാട് പുറവൂർ സ്വദേശി അലിയാണ് കുത്തിയത്ഇന്നലെ രാത്രിയാണ് സംഭവം. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം ആരംഭിച്ചു