മധുര: തടി കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ച യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട് മധുര മീനാമ്പൽപുരത്തെ കലൈയരസി (19) ആണ് മരിച്ചത്. യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചതിന് പിന്നാലെയായിരുന്നു സംഭവം.
ശരീരഭാരം കുറയ്ക്കാൻ ബോറാക്സ് എന്ന രാസവസ്തു ഉപയോഗിച്ചുള്ള മരുന്ന് കഴിച്ചാൽ മതിയെന്ന് ഒരു യൂട്യൂബ് വീഡിയോയിൽ കണ്ടിരുന്നതായി കലൈയരസി പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വീഡിയോയിൽ പറഞ്ഞതുപ്രകാരം, ജനുവരി 16ന് ഈസ്റ്റ് മാസി സ്ട്രീറ്റിലെ ഒരു മരുന്നുകടയിൽ നിന്ന് അവർ ഉത്പന്നം വാങ്ങി.
പിറ്റേന്ന് രാവിലെ ഒമ്പതോടെ കലൈയരസി ഈ മരുന്ന് കഴിക്കുകയും പിന്നാലെ ഛർദിയും വയറിളക്കവും ഉണ്ടാവുകയും ചെയ്തു. ഉടൻ മാതാപിതാക്കൾ മുനിച്ചലൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജായെങ്കിലും വൈകുന്നേരത്തോടെ ബുദ്ധിമുട്ട് കൂടുകയും അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടുകയും ചെയ്തു.
എന്നാൽ രാത്രി 11 മണിയോടെ നില വീണ്ടും വഷളാവുകയും യുവതിയെ രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കലൈയരസിയുടെ പിതാവിന്റെ പരാതിയിൽ സെല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തടി കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ച യുവതിക്ക് ദാരുണാന്ത്യം
ദീപക് ജീവനൊടുക്കിയ കേസില്‍ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവര്‍ മംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. അതിനിടെ ഷിംജിത മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.
ഡ്രൈവിങ് ടെസ്റ്റ് പാസാകുമ്പോൾ അപ്പോൾ തന്നെ ഇനി ലൈസന്‍സ് ലഭിക്കും
ഇനി ഡ്രൈവിങ് ടെസ്റ്റ് പാസാകുമ്പോൾ അപ്പോൾ തന്നെ ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോറുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.
നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും.
മുന്‍കാലത്ത് ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്നതില്‍ മാസങ്ങളോളം കാലതാമസം വന്നിരുന്നു. ടെസ്റ്റ് പാസായി മാസങ്ങള്‍ കഴിഞ്ഞായിരിക്കും ലൈസന്‍സ് കയ്യില്‍ കിട്ടുക. ഈ കാലതാമസം ഒഴിവാക്കാനായിരുന്നു പിന്നീട് ഡിജിറ്റല്‍ പകര്‍പ്പിലേക്ക് മാറ്റിയത്.
മാനസിക സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല…പിഎച്ച്ഡി വിദ്യാര്‍ഥി ജീവനൊടുക്കി
പിഎച്ച്ഡി വിദ്യാര്‍ഥി ജീവനൊടുക്കി. ഐഐടി കാന്‍പുറിലെ എര്‍ത്ത് സയന്‍സ് വിദ്യാര്‍ഥിയായ രവിസ്വരൂപം ഈശ്വര(25)മാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയോടെ കോളജ് ക്യാംപസ് കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്ന് രവി ചാടുകയായിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യയും മകളുമാണ് രവിക്കുള്ളത്. ഉത്കണ്ഠയ്ക്കും വിഷാദത്തിനും ചികില്‍സയിലായിരുന്ന രവിക്ക് രണ്ട് വര്‍ഷം മുന്‍പ് സ്കിസോഫ്രീനിയ സ്ഥിരീകരിച്ചിരുന്നു.
രാജസ്ഥാനിലെ ചുരു സ്വദേശിയായ രവി 2023 ജൂലൈയിലാണ് പിഎച്ച്ഡിക്ക് ഐഐടി കാന്‍പുരില്‍ എത്തിയത്. മാനസിക സമ്മര്‍ദത്തിന് രവി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ചയും ഡോക്ടറെ കണ്ടിരുന്നു. ഇന്നലെ വൈകുന്നേരം കൗണ്‍സിലറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് രവി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി രവി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഇന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഇന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരും. സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച ശ്രീകോവിലിന്റെ പഴയ വാതിൽ പാളികൾ ഇന്നലെ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. അതിൽനിന്ന് ഇന്ന് സാമ്പിളുകൾ ശേഖരിച്ച് വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കും. വാതിലിന്റെ അളവടക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള പരിശോധനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയിരുന്നത്.
പഴയ ഉരുപ്പടികളുടെ തൂക്കം എടുത്ത എസ്‌ഐടി, പുതിയ സ്വർണക്കൊടിമരത്തിന്റെ ചുറ്റളവും പരിശോധിച്ചിരുന്നു. അഷ്ടദിക്പാലകരുടെ രൂപങ്ങൾ പെയിന്റടിച്ച നിലയിൽ പാക്കറ്റുകളിലാണ് എസ്‌ഐടി കണ്ടെത്തിയത്. 2017ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കൈമാറിയതിലും അഷ്ടദിക്പാലക പുനഃപ്രതിഷ്ഠയിലുമടക്കം വിശദമായ അന്വേഷണം നടത്താനാണ് എസ്ഐടി നീക്കം. തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് 13 അംഗ എസ്‌ഐടി സംഘം പരിശോധന തുടരുന്നത്.
തന്നെ വധിച്ചാൽ ഇറാനെ ഇല്ലാതാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്
വാഷിംങ്ടൺ.ഇറാൻ തനിക്കെതിരെയുള്ള വധശ്രമത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയാൽ ആ രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ നിർദ്ദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം.
ഖമനയിയുടെ ഭരണം അവസാനിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പരസ്യമായി ആഹ്വാനം ചെയ്തതിരുന്നു.
അതിനു പിന്നാലെ, തങ്ങളുടെ നേതാവിനെ ആക്രമിച്ചാൽ ആക്രമിക്കുന്നവരുടെ രാജ്യം ഇല്ലാതാക്കുമെന്ന് ഇറാൻ സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയുടെ സത്യവാങ്മൂലം
കൊച്ചി. നേരിട്ടത് ക്രൂരമായ ബലാത്സംഗമെന്ന് ആദ്യ കേസിലെ പരാതിക്കാരി
പരാതിക്കാരിയുടെ വെളിപ്പെടുത്തൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ
മുൻകൂർ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു; ആ വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിൽ
പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയം
ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തി
സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി
ബലാത്സംഗത്തിനിടെ ഏറ്റ സാരമായ പരുക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും കോടതിയിൽ സമർപ്പിച്ച് പരാതിക്കാരി
ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പം
ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ചതും ദുരുപദിഷ്ടവുമായ വസ്തുതകളും അർദ്ധ സത്യങ്ങളും
വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം
സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് തെളിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം
പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളും
രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ടെന്ന് പരാതിക്കാരി
അതിൽ ഒന്നിൽ പ്രായപൂർത്തിയാകാത്ത അതിജീവിത
അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ തനിക്കെതിരെ നിൽക്കുന്ന ആരെയും ഭീഷണിപ്പെടുത്തുന്നത് രാഹുലിന്റെ രീതി
അധികാരവും സ്വാധീനവുമുള്ള എം എൽ എക്ക് ജാമ്യം നൽകുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും
നിലവിൽ അറസ്റ്റിലായ കേസിൽ അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ല
ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിക്കാൻ സഹകരിക്കുന്നില്ല.കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കേണ്ടത് അത്യാവശ്യം
പരാതിക്കാരിക്ക് നേരെ ഇപ്പോഴും രാഹുൽ അനുയായികളുടെ സൈബർ ആക്രമണം
എഫ് ഐ ആർ ചോർത്തി പരാതിക്കാരിയുടെ സ്വകാര്യത ഹനിക്കാൻ ആസൂത്രിത ശ്രമം
പരാതിക്കാരിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വക്കേറ്റ് ജോൺ എസ് റാൽഫ്
വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ച സംഭവത്തിലെ പ്രതിഷേധക്കാര്‍ക്കെതിരെ കേസ്
കിളിമാനൂർ.
വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ച സംഭവത്തിലെ പ്രതിഷേധം
പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു കിളിമാനൂർ പോലീസ്
ഒമ്പത് പേർക്കെതിരെയാണ് കേസ്.കണ്ടാലറിയാവുന്ന അമ്പതോളം പേരും പ്രതികൾ
ഇന്നലെയാണ് വാഹനാപകടത്തിൽ മരിച്ച രജിത്തിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചത്
പ്രതികളെ രക്ഷിക്കാൻ പോലീസ് ഒത്തു കളിക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം
ഇന്നലെ
മരിച്ച കുന്നുമ്മൽ സ്വദേശി രജിത്തിന്റെ മൃതദ്ദേഹവുമായിട്ടായിരുന്നു പ്രതിഷേധവും
തുടർന്നു സംഘർഷവും ഉണ്ടായത്.
ഒടുവിൽ വർക്കല DYSP നേരിട്ടെത്തി
അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിൽ
ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം
അവസാനിപ്പിച്ചത്.
ജനുവരി നാലിനാണ് ക്രൂരമായ സംഭവം നടക്കുന്നത്.കുന്നുമ്മൽ സ്വദേശി രജിത്തും
ഭാര്യ അംബികയും ബൈക്കിൽ യാത്ര
ചെയ്യവേ അമിതവേഗതയിൽ അലക്ഷ്യമായി
വന്ന മഹീന്ദ്ര ജീപ്പ് താർ വാഹനം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.അപകടത്തിനു ശേഷവും
രക്ഷപെടാൻ വാഹനം പിന്നോട്ട് എടുത്തപ്പോൾ അംബികയുടെ ദേഹത്ത് കയറിയിറങ്ങി.
സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട
വാഹനം പിന്നീട് തടഞ്ഞു നിർത്തി നാട്ടുകാർ പിടികൂടി.വാഹനത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നു
ദൃക്‌സാക്ഷികൾ പറഞ്ഞിട്ടും,പോലീസ് കസ്റ്റഡിയിൽ എടുത്തത് ഒരാളെ മാത്രം.
ചികിത്സയിൽ ആയിരുന്ന അംബിക ജനുവരി
ഏഴിനും രജിത്ത് ഇന്നലെ രാത്രിയും മരിച്ചു.
ഇതോടെയാണ് ബന്ധുക്കൾ മൃതദേഹവുമായി
കിളിമാനൂർ സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ കയ്യൂക്ക് കൊണ്ടു നേരിടാനാണ് പോലീസ് ആദ്യം ശ്രമിച്ചത്.
അപകട സമയത്തു വാഹനത്തിൽ നിന്നും
ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റി കാർഡ് ലഭിച്ചിരുന്നു.
ഉന്നതരെ സംരക്ഷിക്കാൻ കിളിമാനൂർ
പോലീസ് ശ്രമിക്കുന്നുവെന്നു ബന്ധുക്കൾ
പിന്നാലെ ബന്ധുക്കളുമായി വർക്കല DYSP
നേരിട്ടെത്തി ചർച്ച നടത്തി.കൊലപാതക
കുറ്റം ചുമത്തിയിട്ടുണ്ടെന്നും പ്രതികളെ
ഉടൻ അറസ്റ്റ് ചെയ്യുമെന്നുമുള്ള DYSP യുടെ
ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു
പോലീസ് കസ്റ്റഡിയിൽ എടുത്ത അപകടമുണ്ടാക്കിയ വാഹനം ഇന്നലെ
രാത്രി കത്തിക്കാൻ ശ്രമിച്ചിരുന്നു.
ഇതു തെളിവ് നശിപ്പിക്കാനാണെന്ന
വിമർശനം ഉയർന്നതോടെ അലക്ഷ്യമായി
റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനം പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി സൂക്ഷിച്ചു.
റോഡിൽ പാർക്കുചെയ്തിരുന്ന കാറിന് തീയിട്ടു
റാന്നി.കീക്കൊഴൂരിൽ
കാറിന് തീ ഇട്ടു
കീക്കൊഴൂർ സമരമുക്കിന് സമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന ഹ്യുണ്ടായ് കാറാണ് തീ പിടിച്ചത്
കല്ലും പുറത്ത് വീട്ടിൽ ഷിന്റോയുടെ കാറാണ് അഗ്നിക്ക് ഇരയായത്
വാഹനം വീട്ടിലേക്ക് ഇടാൻ കഴിയാത്തതിനാൽ സ്ഥിരമായി റോഡ് വശത്താണ് പാർക്ക് ചെയ്യുന്നത്. 10മണിയോടെയാണ് സംഭവം
ആരോ മനഃപൂർവം ചെയ്തതെന്ന് സംശയം.. റാന്നി ഫയർ ഫോഴ്സ് സ്ഥലത്





































