Home Blog Page 454

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത റിമാന്‍ഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റും

കോഴിക്കോട്: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത റിമാന്‍ഡിൽ. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്.

കോടതിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാമ്യം നൽകണമെന്ന് ഷിംജിത കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് വരുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റും.

ഇന്ന് വൈകുന്നേരം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.

ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത റിമാന്‍ഡില്‍

ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുന്ദമംഗലം കോടതിയാണ് റിമാന്റ് ചെയ്തത്. ഷിംജിതയെ ജില്ലാ ജയിലിലേക്ക് മാറ്റി. വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്.
അതേസമയം, പൊലീസിന്റെ അന്വേഷണത്തില്‍ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇവരെ നിരീക്ഷിച്ചില്ല എന്നാണ് ആരോപണം. അതിനിടെ രാഹുല്‍ ഈശ്വര്‍ ദീപക്കിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. കുടുംബത്തിന് ഇവര്‍ മൂന്ന് ലക്ഷം രൂപ കൈമാറി.

നടനും ഉര്‍വശി, കല്‍പ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു

കൊച്ചി: നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


‘യുവജനോത്സവം’ എന്ന സിനിമയിലെ ‘ഇന്നുമെന്റെ കണ്ണുനീരിൽ’ എന്ന പാട്ടിലെ അഭിനയമാണ് അദേഹത്തെ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധേയനാക്കിയത്. വിനയൻ സംവിധാനം ചെയ്ത ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷത്തിലും കമൽ റോയ് പ്രത്യക്ഷപ്പെട്ടു. ‘ശാരദ’ പോലുള്ള ഒട്ടേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്. ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.

പള്‍സറിന്റെ ഏറ്റവും പുതിയ മോഡല്‍ പള്‍സര്‍ 125 ഇന്ത്യൻ വിപണിയിൽ

ബജാജ് ഓട്ടോ 2026 പള്‍സര്‍ 125 ഇന്ത്യയില്‍ പുറത്തിറക്കി. സിംഗിള്‍ സീറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. വില യഥാക്രമം 89,910 രൂപയും 92,046 രൂപയുമാണ് (രണ്ടും വിലകളും എക്സ്-ഷോറൂമാണ്).
ഈ ബൈക്ക് സ്പോര്‍ട്ടി ലുക്ക് ആഗ്രഹിക്കുന്നവരും എന്നാല്‍ ഉയര്‍ന്ന പവര്‍ ബൈക്ക് ആഗ്രഹിക്കാത്തവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പുതിയ മോഡലിന് ചെറിയ ഫെയ്സ്ലിഫ്റ്റ് ലഭിക്കുന്നുണ്ടെങ്കിലും എഞ്ചിനും മെക്കാനിക്കല്‍ സജ്ജീകരണവും അതേപടി തുടരുന്നു. ബ്ലാക്ക് ഗ്രേ, ബ്ലാക്ക് റേസിംഗ് റെഡ്, ബ്ലാക്ക് സിയാന്‍ ബ്ലൂ, ടാന്‍ ബീജുള്ള റേസിംഗ് റെഡ് എന്നി കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഈ മാറ്റങ്ങള്‍ക്ക് ഏകദേശം 3,500 രൂപ അധികം കമ്പനി ഈടാക്കുന്നുണ്ട്.
2026 പള്‍സര്‍ 125 ലെ ഏറ്റവും വലിയ മാറ്റം അതിന്റെ ലൈറ്റിംഗ് സിസ്റ്റമാണ്. മുന്‍ ഹാലൊജന്‍ ലൈറ്റുകള്‍ക്ക് പകരമായി ഇപ്പോള്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഇതിലുണ്ട്. എഞ്ചിന്‍ കാര്യത്തില്‍, 2026 പള്‍സര്‍ 125-നും അതേ വിശ്വസനീയമായ 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഗ്യാസ്-ചാര്‍ജ്ഡ് ട്വിന്‍ റിയര്‍ സ്പ്രിങ്ങുകളും ഷോക്ക് അബ്സോര്‍പ്ഷന്‍ സുഗമമാക്കുന്നു. ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്നില്‍ 240 mm ഡിസ്‌ക്കും പിന്നില്‍ ഒരു ഡ്രം യൂണിറ്റും ഉള്‍പ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും ഫീച്ചറുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഷിംജിതയെ കോടതിയില്‍ ഹാജരാക്കും. മഫ്തിയിലാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ഷിംജിതയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

കേസില്‍ പ്രതി ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോകുയായിരുന്നു. അതിനിടെ യുവതി മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചു.
സംഭവത്തില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കല്‍ കോളജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതിനിടെ യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. എന്നാല്‍ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. യുവതി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും.

എൻഎസ്എസ് – എസ്എൻഡിപി സഖ്യം വെറും തുല്യ ദുഃഖിതരുടെ പങ്കു കച്ചവടം അസ്വ.സി.കെ. വിദ്യാസാഗർ

തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് – എസ്എൻഡിപി സഖ്യം വെറും തുല്യ ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്‍റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്‍റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു.

സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്‍റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്‍റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന ‘കങ്കാണിപണിക്കാരെ ‘പൊതുജനം തിരിച്ചറിയണമെന്നും വിദ്യാസാഗർ പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.

മദ്യപിച്ച് നടപടി നേരിട്ടവരെ തിരിച്ചെടുക്കും, കെ.ബി ഗണേഷ് കുമാർ


തിരുവനന്തപുരം. മദ്യപിച്ച് നടപടി നേരിട്ടവരെ തിരിച്ചെടുക്കുമെന്ന് കെ.ബി ഗണേഷ് കുമാർ

650 ഓളം ഡ്രൈവർമാരാണ് പുറത്തുള്ളത്
500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകി
ഒരുതവണത്തേക്ക്  ക്ഷമിക്കുന്നുവെന്ന് മന്ത്രി

തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കും
ഡ്രൈവർമാരെ കിട്ടാനില്ലെന്ന് ഗതാഗത മന്ത്രി
നടപടി മനുഷ്യത്വത്തിന്റെ പേരിലെന്നും മന്ത്രി

വിവാദ പരാമർശം
പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച്  മന്ത്രി  സജി
ചെറിയാൻ

തിരുവനന്തപുരം. വിവാദങ്ങൾക്ക് ഒടുവിൽ വിവാദ പരാമർശം
പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച്  മന്ത്രി  സജി
ചെറിയാൻ.പ്രസ്താവന വളച്ചൊടിക്കപ്പെട്ടെങ്കിലും
സഹോദരങ്ങൾക്കും ബഹുമാനിക്കുന്ന
സംഘടനകൾക്കും വേദനയുണ്ടാക്കിയത്
കൊണ്ട് പിൻവലിക്കുന്നുവെന്ന് സജി ചെറിയാൻ
വാർത്താകുറിപ്പിൽ പറഞ്ഞു.വർഗീയ
പ്രസ്താവനയിൽ ഖേദം പ്രകടനം കൊണ്ട്
മതിയാകില്ലെന്നും സജി ചെറിയാനെതിരെ
നടപടി വേണമെന്നും കെപിസിസി അധ്യക്ഷൻ
സണ്ണി ജോസഫ്  പ്രതികരിച്ചു.
പാർട്ടിയിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം
ശക്തമായതോടെയാണ് വർഗീയ പരാമർശം
പിൻവലിച്ചോടാൻ മന്ത്രി സജിചെറിയാൻ
നിർബന്ധിതനായത്.വർഗീയ പരാമർശം ആര്
നടത്തിയാലും അതിനോട് യോജിക്കില്ലെന്ന്
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
ഇന്നലെ വ്യക്തമാക്കിയതോടെ പാർട്ടിയും
കൈവിട്ടെന്ന് വ്യക്തമായിരുന്നു.മുഖ്യമന്ത്രിയുടെ മൌനാനുവാദത്തോടെയാണ്പ്രസ്താവന
നടത്തിയതെന്ന വിമർശനവും ഖേദപ്രകടനം
നടത്താൻ സജി ചെറിയാനെ നിർബന്ധിതനാക്കി.
താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചു
ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന
നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം
വേദനിപ്പിക്കുന്നു.ബഹുമാനിക്കുന്ന ചില
വ്യക്തികളും ആത്മീയ സംഘടനകളും
തെറ്റിദ്ധരിച്ചത് വേദനയുണ്ടാക്കുന്നു.
പറഞ്ഞതിൻെറ ഉദ്ദേശശുദ്ധി മനസിലാക്കാതെ
ആർക്കെങ്കിലും വേദനയോ പ്രസ്താവനയോ
ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം
പ്രകടിപ്പിക്കുന്നു.പ്രസ്താവന പിൻവലിക്കുന്നു
ഇതാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.
എന്നാൽ ഖേദപ്രകടനം കൊണ്ട് പ്രശ്നം
തീരുന്നില്ലെന്നാണ് പ്രതിപക്ഷ നിലപാട്

ഖേദ പ്രകടനം നടത്തി തടിയൂരിയെങ്കിലും
നാളെ മുതൽ നടക്കുന്ന സിപിഎം സംസ്ഥാന
നേതൃയോഗത്തിൽ വിഷയം ചർച്ചയാകും

പാലക്കാട് രണ്ടിടങ്ങളിലായി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടങ്ങളിൽ മൂന്നു മരണം

പാലക്കാട് .രണ്ടിടങ്ങളിലായി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടങ്ങളിൽ മൂന്നു മരണം. മണ്ണാർക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്തെ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ബിബിത്ത്, സുജിത്ത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കാഞ്ഞിക്കുളം വളവിൽ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേർക്ക് പരിക്ക്പറ്റി. 
ഓട്ടോറിക്ഷ അഴുക്കു ചാലിലേക്ക് മറിഞ്ഞ് ഡ്രൈവർ വെള്ളിനേഴി സ്വദേശി പ്രകാശൻ മരിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുംവഴി പാലക്കാട് പുവത്താണി പള്ളിക്കുന്നിൽ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷയിലെ 3 യാത്രകാർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.
90 ദിവസമായിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചില്ല. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു. ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപക്കേസിൽ പോറ്റി അറസ്റ്റിലായത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാന പ്രതികളായ എ. പത്മകുമാർ, ബി.മൂരാരി ബാബു, നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി. വിധി പിന്നീട് പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.