Home Blog Page 443

മമ്മൂക്കയുമായാണ് മത്സരിച്ചത് എന്ന് എനിക്കും ആസിഫിനും അഭിമാനത്തോടെ പറയാമെന്ന് ടോവിനോ

തിരുവനന്തപുരം.മമ്മൂക്കയുമായാണ് മത്സരിച്ചത് എന്ന് എനിക്കും ആസിഫിനും അഭിമാനത്തോടെ പറയാമെന്ന് ടോവിനോ.ആദ്യമായാണ് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. ഒരുപാട് സന്തോഷം

തനിക്കും ആസിഫിനും ഒക്കെ അഭിമാനത്തോടെ പറയാം ജസ്റ്റ് മിസ്സ് ആണ്. മമ്മൂക്കയുമായാണ് മത്സരിച്ചത്. ആത്മാർത്ഥമായി ജോലി ചെയ്യാനുള്ള പ്രോത്സാഹനമാണ് ഈ അവാര്‍ഡ്. പ്രേക്ഷകരുടെ സ്നേഹം എന്നും കിട്ടിക്കൊണ്ടിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും ടോവിനോ.

ആസിഫ് അലി

ആദ്യത്തെ സംസ്ഥാന അവാർഡിന് സർക്കാരിന് നന്ദി എന്ന് ആസിഫ് അലി പ്രതികരിച്ചു. സിനിമകളെ ഇഷ്ടപ്പെട്ടതിന് പ്രേക്ഷകർക്ക് നന്ദി. നമുക്കൊന്നും എത്താൻ പറ്റാത്ത അത്ര ദൂരത്തല്ല സിനിമ -എല്ലാവർക്കും ഉള്ള ഓർമ്മപ്പെടുത്തൽ. പഠിച്ചുകൊണ്ടിരിക്കുമ്പോഴും നല്ല നേട്ടങ്ങൾ ഒന്നും കിട്ടിയിട്ടില്ല, ആസിഫ് പറഞ്ഞു

മലയാളത്തിൽ മാത്രം മികച്ച കഥകൾ ഉള്ള സിനിമകൾ കിട്ടുന്നത് ഇവിടെ അത് കാണാൻ പ്രേക്ഷകർ ഉള്ളതുകൊണ്ട്, മമ്മൂട്ടി

തിരുവനന്തപുരം. പുരസ്കാരങ്ങൾ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്ന് നടന്‍ മമ്മൂട്ടി.കഴിഞ്ഞവർഷം ഇറങ്ങിയ സിനിമകളെല്ലാം കലാപരമായും സാമ്പത്തികമായും വലിയ വിജയങ്ങളായിരുന്നു.പ്രത്യേക പരാമർശം നേടിയ ആസിഫും ടോവിനേയും ഒന്നും എന്നെക്കാൾ ഒരു മില്ലി മീറ്റർ പോലും താഴെയല്ല. അവർ എനിക്കൊപ്പം

ഫെമിനിച്ചി ഫാത്തിമയെ അഭിനന്ദിച്ചു മമ്മൂട്ടി. മലയാളത്തിൽ മാത്രമേ ഇത്തരം സിനിമയെപ്പറ്റി ചിന്തിക്കാനാകൂ. മലയാളത്തിൽ മാത്രം മികച്ച കഥകൾ ഉള്ള സിനിമകൾ കിട്ടുന്നത് ഇവിടെ അത് കാണാൻ പ്രേക്ഷകർ ഉള്ളതുകൊണ്ട്. ഇവിടെ വിജയകരമായ പ്രദർശിപ്പിച്ച കലാമൂല്യമുള്ള സിനിമകൾ മറ്റു നാടുകളിൽ താല്പര്യമുണ്ടാകണമെന്നില്ല. സിനിമയ്ക്ക് കഥയും, നായകന്മാരും നായികമാരും സാധാരണ മനുഷ്യരാകണം എന്നും ആഗ്രഹിക്കുന്നവരാണ് ഇവിടുത്തെ പ്രേക്ഷകർ

മലയാളത്തിൽ ഇത്രയും നല്ല പ്രേക്ഷകർ ഉണ്ടായതിൽ നന്ദി.കഴിവുകളുടെ ഖനിയാണ് മലയാള സിനിമ .ഖനിയിൽ നിന്ന് ഒരുപാട് നിധികൾ ഇനിയും കോരിയെടുക്കാൻ ഉണ്ട്

തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരുക്ക്, ഒരാളുടെ നില അതീവ ഗുരുതരം

പാലക്കാട്. വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ സതീഷ് (38), ഭാര്യ സുകന്യ (32) രവി എന്നിവർക്കും മറ്റു ഏഴ് പേർക്കുമാണ് പരിക്കേറ്റത്.പരുക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂട്ടത്തോടെ വന്ന തേനീച്ച കുട്ടം പ്രദേശത്തുള്ളവരെ ആക്രമിക്കുകയായിരുന്നു.വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെ പരിശോധന നടത്തി. രാത്രിയോടെ തേനീച്ചകൾ കൂട്ടമായിരിക്കുന്ന സ്ഥലം കണ്ടെത്തി

ഇത് നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ്

മുമ്പ് പത്മഭൂഷനെ വിമർശിച്ചത് ഈ കാരണം കൊണ്ട്,വെള്ളാപ്പള്ളി

ആലപ്പുഴ.പത്മഭൂഷൺ ഗുരുവിനു സമർപ്പിക്കുന്നെന്ന് വെള്ളാപ്പള്ളി നടേശൻ.പുരസ്‌കാരം ജനങ്ങൾ തന്നത്.മമ്മൂട്ടിക്കും തനിക്കും പുരസ്‌കാരമുണ്ട്.ഞങ്ങൾ ഒരേ മാസം ജനിച്ചവർ.ഡൽഹി കേന്ദ്രീകരിച്ചു വ്യാജ ഡോക്ടറേറ്റുകൾ ഒക്കെ നൽകാറുണ്ട്.അവാർഡുകളുടെ നിലവാരം ഇതുമൂലം കുറയുന്നു.മുമ്പ് പത്മഭൂഷനെ വിമർശിച്ചത് ഈ കാരണങ്ങൾ കൊണ്ടാണ്

അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് അപകടം

തൃശൂർ. ചിറങ്ങരയിൽ അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് അപകടം. സമയത്ത് സർവീസ് റോഡിൽ വാഹനങ്ങളില്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ പുരോഗമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ചിറങ്ങരയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന മേഖലയിലാണ് കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് പതിച്ചത്. അവധി ദിവസമായതിനാൽ റോഡിൽ തിരക്ക് കുറവായതാണ് അപകടം ഒഴിവാക്കിയത്. പിന്നീട് ക്രെയിൻ എത്തിച്ച കോൺക്രീറ്റ് സ്ലാബ് നീക്കം ചെയ്തതാണ് ഗതാഗതം സുഗമമായ രീതിയിൽ പുനസ്ഥാപിച്ചത്.

രണ്ടാഴ്ച മുൻപ് കണ്ടൈനർ ലോറി ജെസിബിയിൽ തട്ടിൽ സ്ലാബ് തകർന്നുവീണ അതേ സ്ഥലത്ത് തന്നെയാണ് ഇന്നും അപകടം ഉണ്ടായത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ പുരോഗമിക്കുന്നത് എന്നാണ് ആരോപണം.

പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് എം എം മണി

മൂന്നാര്‍. സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി സിപിഎം നേതാവ് എം എം മണി. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും സഖാക്കൾ രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നും എംഎം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു എംഎം മണിയുടെ ഭീഷണി പ്രസംഗം.പാർട്ടിയെ വെല്ലുവിളിച്ചാൽ തീർത്തു കളയുമെന്നും പ്രസംഗത്തിനിടയിൽ എംഎം മണിയുടെ ആംഗ്യം. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത് ആരായാലും, അതിനി താനായാലും നിങ്ങളെന്നെ തല്ലിക്കൊല്ലണമെന്നും എംഎം മണി പറഞ്ഞു.

“എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ പലതും പാര്‍ട്ടി എസ് രാജേന്ദ്രന് നല്‍കി. രാജേന്ദ്രൻ ആര്‍എസ്എസിലോ ബിജെപിയിലോ എവിടെ ചേര്‍ന്നാലും സിപിഐഎമ്മിന് ഒരു കോപ്പുമില്ല. ഉണ്ട ചോറിന് നന്ദി കാണിക്കണം. രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ മേടിച്ച് ഞണ്ണാം. രാജേന്ദ്രന്‍ ചത്തുപോയാല്‍ ഭാര്യയ്ക്ക് പെന്‍ഷന്‍ കിട്ടും”. എം എം മണി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് മുതൽ രാജേന്ദ്രൻ സിപിഎമ്മുമായി അകൽച്ചയിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയിലെടുക്കാത്തതിൽ അതൃപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ബിജെപി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്.

കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിൽ മകരഭരണി മഹോത്സവം

കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ഭഗവതീ ക്ഷേത്രത്തിൽ മകരഭരണി മഹോത്സവം ആരംഭിച്ചു.ചൊവ്വാഴ്ച സമാപിക്കും.തിങ്കൾ രാവിലെ 8ന് ഭാഗവതപാരായണം,വൈകിട്ട് 7ന് കലാ-കായിക പ്രതിഭകളെ ആദരിക്കൽ,7.30 ന് നാടകം,9.30ന് ഭാരതക്കക്കളി.ചൊവ്വ രാവിലെ 5ന് പൊങ്കാല,തോറ്റംപാട്ട്,രാവിലെ 8ന് ഭാഗവതപാരായണം,വൈകിട്ട് 4ന് കെട്ടുകാഴ്ച,5ന് പഞ്ചാരിമേളം,രാത്രി 9ന് ഡാൻസ് എന്നിവ നടക്കും.

ഫോക് ലോർ അക്കാദമി അവാർഡ് ജേതാവിനെ പുരോഗമന കലാസാഹിത്യ സംഘം ആദരിച്ചു

കുന്നത്തൂര്‍.ഫോക് ലോർ അക്കാദമി അവാർഡ് ജേതാവിനെ പുരോഗമന കലാസാഹിത്യ സംഘം ആദരിച്ചു.
അന്യംനിന്ന് പോകുമെന്ന് കരുതിയ സീതക്കളി എന്ന നാടൻ കലക്ക് പുതുജീവൻ നൽകുകയും ഇരുപത്തിയഞ്ച് വർഷമായിഈ രംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയുന്ന കുന്നത്തൂരിലെ കെ അജിക്ക് ഈ വർഷത്തെ ഫോക് ലോർ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. പുരസ്‌കാരജേതാവിനെ പുരോഗമനകലാ സാഹിത്യ സംഘം കുന്നത്തൂർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കൊല്ലം ജില്ലാസെക്രട്ടറി ഡോ. സി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. ഏരിയപ്രസിഡന്റ് ശ്രീരാമൻ അധ്യക്ഷത വഹിച്ചു. ഏരിയസെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിച്ചു. സി പി ഐ എം ലോക്കൽ സെക്രട്ടറി അഡ്വ. രാജേഷ്, ഹരികുമാർ, ചന്തു എന്നിവർ ആശംസകൾ നേർന്നു. കെ അജി മറുപടി പ്രസംഗം നടത്തി.

മൈനാഗപ്പള്ളി, വേങ്ങ, ഐ സി എസ് ജംഗ്ഷൻ, കിഴക്കേ ചരുവിളയിൽ ഷംസുദീൻ കുഞ്ഞ് നിര്യാതനായി

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ, കിഴക്കേ ചരുവിളയിൽ ഷംസുദീൻ കുഞ്ഞ് (69) നിര്യാതനായി. ഭാര്യ ഫാത്തിമബീവി, മക്കൾ നൗഷാദ് (കെ.എസ്.എ) ഷീജ, ഷംനാദ് മരുമക്കൾ ജസീലബാനു, കബീർ, ജലീല

വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷണ്‍… മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടന്‍ മമ്മൂട്ടിക്ക് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.

റിട്ട. ജസ്റ്റിസ് കെ ടി തോമസ്, പി നാരായണന്‍ എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിച്ചു. കലാമണ്ഡലം വിമലാ മേനോന് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശി കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് ( 92 വയസ് ) പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആലപ്പുഴ മുതുകുളം സ്വദേശിയായ ദേവകി അമ്മയ്ക്ക് പുരസ്‌കാരം നല്‍കിയത്. വനവല്‍ക്കണം പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദേവകി അമ്മ, മൂവായിരത്തോളം അപൂര്‍വ ഔഷധസസ്യങ്ങള്‍ സംരക്ഷിച്ചിരുന്നു.