Home Blog Page 439

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി കളക്ടര്‍

കൊല്ലം: അഞ്ചലില്‍ ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. പുനലൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അറ്റന്‍ഡന്‍സ് രജിസ്റ്ററുള്‍പ്പെടെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചതായി തഹസില്‍ദാര്‍ കണ്ടെത്തി. ജില്ലാ കളക്ടര്‍ക്ക് തഹസില്‍ദാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. അഞ്ചലിലെ ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറും  ജീവനക്കാരുമാണ് ആശുപത്രി അടച്ചിട്ട് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഒടുവില്‍ ജീവനക്കാരന്‍ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികിത്സ വൈകി രോഗി മരിച്ചതിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് കൊല്ലത്ത് ആശുപത്രി അടച്ചുള്ള ഡോക്ടറുടെയും ജീവനക്കാരുടെയും യാത്ര വിവാദമായത്.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ശൂരനാട്:തെങ്ങമത്ത് വച്ച് കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ചെറുകുന്നം മനയത്ത് കിഴക്കതിൽ കെന്നടി ജോർജിന്റെയും മിനിയുടെയും മകൻ പ്രിൻസ് കെന്നടി(27) ആണ് മരിച്ചത്.സംസ്കാര ശുശ്രൂക്ഷ
ചൊവ്വ പകൽ 3 മണിക്ക് ഭവനത്തിൽ ആരംഭിക്കും.സംസ്‌കാരം:ശൂരനാട് വടക്ക് സെന്റ് മേരിസ് മലങ്കര സുറിയാനി പള്ളിയിൽ.സഹോദരൻ:

തഴവയില്‍ മുന്തിയ നായ്ക്കളുടെ സംരക്ഷണയില്‍ എംഡിഎംഎയും കഞ്ചാവും, എക്സൈസിന്റെ വേട്ട

കരുനാഗപ്പള്ളി. തഴവ മെഴുവേലിയിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും പിടികൂടി. കൊല്ലം എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ പിസ്റ്റൾ വടിവാളുകൾ മഴു എന്നിവ കണ്ടെടുത്തു

വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപേർഡ്, ലാബ്, റോട്ട്വീലർ നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. പ്രതി അനസിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു

മത്സരയോട്ടത്തിൽ കൊച്ചിയിൽ വീണ്ടും അപകടം

കൊച്ചി .മത്സരയോട്ടത്തിൽ കൊച്ചിയിൽ വീണ്ടും അപകടം. അപകം എലൂരിൽ. അപകടത്തിൽ ഒരാൾക്ക് പരിക്ക്. അപകടത്തിൽ രണ്ട് കാറുകൾക്കും 3 ബൈക്കുകൾക്കും കേടുപാടുകൾ. അമിതവേഗത്തിയിലെത്തിയ കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ കാറുകാരനെതിരെ ഏലൂർ പോലിസ് കേസ് എടുക്കാതെ വിട്ടതായി ആക്ഷേപം. അപകടദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

കൽപ്പറ്റയിൽ 16 വയസ്സുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

വയനാട് .ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ച് കൽപ്പറ്റയിൽ 16 വയസ്സുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത 2 പേരെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 3 മണിയോടെയാണ് കേസിനസ്പദമായ സംഭവം. ഫോണില്‍ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികൾ കൽപ്പറ്റ മെസ് ഹൗസ് റോഡിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ഈ ദൃശ്യം ഇവരുടെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു‌. ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.

ദൃശ്യം പുറത്ത് വന്നതോടെ കല്പറ്റ പോലീസ് മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. എന്നാൽ, മർദനമേറ്റകാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. പോലീസ് വിളിച്ചപ്പോഴാണ് രക്ഷിതാക്കളും കാര്യമറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെ പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിന്റെ്റെ നിർദേശപ്രകാരം എസ് ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. നാഫി മറ്റൊരു കുട്ടിയെ മർദിക്കുന്ന വീഡിയോയും ഇന്നലെ പുറത്ത് വന്നിരുന്നു.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ചൈൽഡ് വൈൽഫെയർ കമ്മറ്റിയിലേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെയും കസ്റ്റഡിയിലെടുത്തിരുന്നു

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ. ആലംകോട് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് പള്ളിമുക്ക് ആയംപള്ളി സ്വദേശി അബ്ദുൽ മജീദ് (70) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് കണ്ടെത്തിയത്. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും നഗരൂർ പോലീസ് അറിയിച്ചു

മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സി പി ആർ നൽകിയില്ലേ എന്ന് ഡോക്ടർമാർ ചോദിച്ചു, ശ്വാസംകിട്ടാതെ രോഗി മരിച്ച സംഭവം, കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം. വിളപ്പിൽശാലയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം. കൃത്യവിലോപത്തിനെതിരെ നീതിപൂർവമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. സംഭവത്തിൽ ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.അതേസമയം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി എന്നാണ് സ്‌ഥലം എം എൽ എ ഐ ബി സതീഷിന്റെ പ്രതികരണം

ചികിത്സ നിഷേധം ഉണ്ടായിട്ടില്ലെന്നും പ്രാഥമിക ചികിത്സ നൽകിയെന്നും ആശുപത്രി അധികൃതർ ആവർത്തിക്കുമ്പോഴാണ് കുടുംബം പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് എത്തുന്നത്. മരിച്ച ബിസ്മിറിന് പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം ആവർത്തിക്കുന്നു . ഗ്രിൽ തുറക്കാൻ മിനുട്ടുകൾ വൈകി. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സി പി ആർ നൽകിയില്ലേ എന്ന് ഡോക്ടർമാർ ചോദിച്ചതായും പരാതിയിൽ പറയുന്നു . കുറ്റക്കാരായ ജീവനക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിർണായ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതിന് പിന്നാലെ വിവിധ സംഘടനകളുടെ പ്രതിഷേധവും ശക്തമാണ്.
ബി ജെ പി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പോലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു.

പരിക്കെറ്റ യുവമോർച്ച പ്രവർത്തകനെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കയറ്റാൻ പോലീസ് തയ്യാറായില്ലെന്ന് ബിജെപി നിർവഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു.

അതേസമയം ആശുപത്രിയുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് കാട്ടാക്കട എംഎൽഎ ഐ ബി സതീഷിന്റെ വിശദീകരണം.

ജനുവരി 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് കൊല്ലംകോണം സ്വദേശി ബിസ്മിറിനെ ആശുപത്രിയിൽ എത്തിക്കുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലംകൊണം സ്വദേശി ബിസ്മിർ മരിക്കുന്നത്.

അതേസമയം വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സപിഴവ് സംബന്ധിച്ച വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട് ഡോ രമ രംഗത്തുവന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓക്സിജൻ സംവിധാനം ഉള്ള ആംബുലൻസിലാണ് രോഗിയെ അയച്ചത്. പ്രാഥമിക ചികിത്സകൾ എല്ലാം നൽകിയെന്നും പരാതി തെറ്റെന്നും സൂപ്രണ്ട്. ആശുപത്രിയുടെ ഗ്രിൽ അടച്ചിട്ടതിൽ വിശദീകരണം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായത് വനിതാ ജീവനക്കാർ. ഗ്രിൽ അടച്ചിട്ടത് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ. ആശുപത്രിയിലെ അപര്യാപ്തതയെക്കുറിച്ചും ആശുപത്രി സൂപ്രണ്ട്

സെക്യൂരിറ്റി ഗർഡോ അറ്റൻഡറെയോ നിയമിച്ചിട്ടില്ല. ഗ്രിൽ അടച്ചിടേണ്ടി വരുന്നത് മറ്റു സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതിനാൽ. ഉടൻ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ എടുക്കും എന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി

900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണെന്നും, ദേശാഭിമാനി വരിക്കാരാണെന്നും അറിയിച്ചുകൊള്ളുന്നു

തിരുവനന്തപുരം. തദ്ദേശ സ്ഥാപനങ്ങളിൽ CITU കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ CITU യൂണിയൻ നൽകിയ ശുപാർശ കത്ത് പുറത്ത്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണെന്നും, ദേശാഭിമാനി വരിക്കാരാണെന്നുമാണ് കത്തിൽ പറയുന്നത്.. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാറ്റം ഉണ്ടാകുന്നതിനാൽ ജോലി പോകാൻ സാധ്യതയുള്ളതിനാൽ സ്ഥിരപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 12 വർഷം പൂർത്തിയായ 900 ടെക്നിക്കൽ അസിസ്റ്റൻ്റ് മാരുണ്ട്. ഇവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ടെക്നിക്കൻ അസിസ്റ്റൻ്റ് മാരുടെ CITU സംഘടന എളമരം കരീമിന് നൽകിയ കത്തിലാണ് വിചിത്ര വാദങ്ങൾ ഉള്ളത്. 900 ത്തിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണ്.. 186 പേർ CPIM അംഗങ്ങളുമാണ്.

കൂടാതെ എല്ലവരും ദേശാഭിമാനി പത്രത്തിൻ്റെ വാർഷിക വരിക്കാരാണ്.. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാറ്റത്തിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു.. ഈ കത്ത് CITU സംസ്ഥാന കമ്മിറ്റി തദ്ദേശ വകുപ്പ് മന്ത്രിയ്ക്ക് CITU കൈമാറി. തുടർന്നാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ 900 ത്തോളം പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തിയത്.. മന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശം അനുസരിച്ച് അഭിപ്രായവും, റിപ്പോർട്ടും തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജില്ല ജോയിൻറ് ഡയറക്ടർമാർക്ക് കത്തയച്ചു.. ഈ കത്തും പുറത്തുവന്നിരുന്നു..

സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു വിഷയത്തിൽ തദ്ദേശ വകുപ്പ് മന്ത്രിയുടെ വിശദീകരണം

ശൂരനാട് വടക്ക് വരൾച്ച രൂക്ഷം, കുടിവെള്ളത്തിന് നെട്ടോട്ടം

ശൂരനാട് വടക്ക്. പഞ്ചായത്തിലെ വടക്കൻ മേഖലയിൽ വരൾച്ച രൂക്ഷമായത്തോടെ കുടിവെള്ളത്തിനായി നെട്ടോട്ടം. കനലുകൾ തുറന്നും പൈപ്പ് ലൈനുകൾ വഴിയും വെള്ളമെത്തിച്ചാണ് മുൻ കാലങ്ങളിൽ വരൾച്ച നേരിട്ടിരുന്നത്. കനാലുകൾ തുറന്നു വെള്ളം ഒഴുക്കുമ്പോൾ കിണറുകളിൽ ജല നിരപ്പുയർത്തി കുടിവെള്ള ക്ഷാമം പരിഹരമാക്കാം. ആനയടി പുലിക്കുളം പ്രദേശങ്ങളിൽ അതിരൂക്ഷമായി വരൾച്ച തുടരുന്നു.
വാട്ടർ അതോറിറ്റി പൈപ്പ് വെള്ളവിതരണം മുടങ്ങിയിട്ട് ആഴ്ച കൾ ആയി.
വരൾച്ച നേരിടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, കനലുകൾ തുറന്നും പൈപ്പ് വെള്ളമെത്തിച്ചും വരൾച്ച നേരിടണമെന്നും ആനയാടി ഫാർമേഴ്‌സ് ക്ലബ് യോഗം ആവശ്യ പെട്ടു. പ്രസിഡണ്ട്‌ അഡ്വ. ആനയാടി സുധികുമാർ അധ്യക്ഷത വഹിച്ചു.

തോട്ടത്തുംമുറി ദീപാ ഭവനത്തിൽ രാധമ്മ നിര്യാതയായി

കുന്നത്തൂർ:തോട്ടത്തുംമുറി ദീപാ ഭവനത്തിൽ പരേതനായ തുളസീധരൻ പിള്ളയുടെ ഭാര്യ രാധമ്മ (67) നിര്യാതയായി.സംസ്ക്കാരം ചൊവ്വ രാവിലെ 11ന്.മക്കൾ:ദീപാകുമാരി,ദിലീപ് കുമാർ.മരുമക്കൾ:ഉണ്ണികൃഷ്ണപിള്ള, ശ്രീലക്ഷ്മി.സഞ്ചയനം:ഫെബ്രുവരി 1രാവിലെ 8ന്.