Home Blog Page 438

പാകിസ്ഥാൻ  ഭീകരതയെ നിയമവിധേയമാക്കാൻ ശ്രമിച്ചു, ഇന്ത്യ യു എന്നിൽ

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ അതി രൂക്ഷ വിമർശനവുമായി ഇന്ത്യ

പഹൽഗാമിൽ ആക്രമണം നടത്തിയത് പാകിസ്ഥാൻ സ്പോൺസർ ചെയ്ത തീവ്രവാദികൾ എന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

ഇന്ത്യ തിരിച്ചടിച്ചപ്പോൾ മെയ് 10 ന് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തെ വിളിച്ച് യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു

ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാൻ വ്യോമതാവളങ്ങൾക്കും ഭീകര കേന്ദ്രങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചു

പാകിസ്ഥാൻ  ഭീകരതയെ നിയമവിധേയമാക്കാൻ ശ്രമിച്ചുവെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ്

ഫ്രാൻസ് സമൂഹമാധ്യമനിരോധനത്തിന് നീങ്ങുന്നു

പാരീസ്. സമൂഹ മാധ്യമ നിരോധനത്തിന് ഫ്രാൻസ്

15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്

ബിൽ സെനറ്റിൻ്റെ അംഗീകാരത്തിന് അയച്ചു

സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ തിരക്കിട്ട നീക്കം

ചൈൽഡ് സേഫ്റ്റി ഡ്രൈവ് നടപ്പിലാക്കുമെന്ന് ഇമാനുവൽ മാക്രോൺ

കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തുടങ്ങും

തിരുവനന്തപുരം. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് തുടക്കം കുറിച്ച് കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തുടങ്ങും.
വൈകിട്ട് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ഭാരവാഹികൾക്കൊപ്പം മുതിർന്ന നേതാക്കളും പങ്കെടുക്കും.
പാർട്ടിയുടെ പോഷക സംഘടനാ നേതാക്കളും യോഗത്തിനുണ്ട്.
സ്ഥാനാർത്ഥി നിർണയ മാനദണ്ഡങ്ങളാണ് ചർച്ച എന്ന് നേതാക്കൾ പറയുമ്പോഴും തർക്കങ്ങളില്ലാത്ത സീറ്റുകളിൽ തീരുമാനമായേക്കുമെന്നാണ് വിവരം.
മുതിർന്ന നേതാക്കളുടെ യോഗത്തിന് ശേഷം ഡിസിസി ഭാരവാഹികളുമായി ചർച്ചയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളുമായുള്ള കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക.
മറ്റുള്ള ജില്ലാ കമ്മിറ്റികളുമായുള്ള കൂടിക്കാഴ്ച അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും.
കെപിസിസി നൽകുന്ന ലിസ്റ്റ് സ്ക്രീനിങ്ങ് കമ്മിറ്റി പരിശോധിച്ച ശേഷമാകും ഹൈക്കമാൻഡിന് കൈമാറുക. സംവരണ സീറ്റുകളും, MLA മാർ തുടരുന്ന മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ആയിരിക്കും ആദ്യം തീരുമാനിക്കുക.

എയിംസ് ആശുപത്രിയിൽ ലിഫ്റ്റിനുള്ളിൽ വച്ച് ജീവനക്കാരിയുടെ മാല പൊട്ടിച്ചു

ഭോപ്പാൽ എയിംസ് ആശുപത്രിയിൽ സുരക്ഷാ വീഴ്ച.
ലിഫ്റ്റിനുള്ളിൽ വച്ച് ജീവനക്കാരിയുടെ മാല പൊട്ടിച്ചു.
ഗൈനക്കോളജി വിഭാഗം അറ്റന്റൻസ് വർഷ സോണി ക്ക് ക്ക് നേരെയാണ് അക്രമം.

മാസ്ക് ധരിച്ച യുവാവാണ് കവർച്ച നടത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ശബരിമല സ്വർണ്ണക്കൊള്ള;  ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ കൂടുതൽ കേസ്

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള;  ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ കൂടുതൽ കേസിന് സാധ്യത
പോറ്റിക്കെതിരെ പുതിയ കേസുകൾ എടുക്കാൻ നീക്കം

റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ കേസ് എടുത്തേക്കും

തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു

സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാൻ നീക്കം
ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ പോറ്റി അറസ്റ്റിലായി 90 ദിവസം കഴിയും

അതേസമയം കേസിൽ SIT ക്ക് വീഴ്ച സംഭവിച്ച മറ്റൊരു പ്രശ്നം ദുരൂഹത ഉയർത്തുന്നു.സ്വർണം ചെമ്പാക്കിയ മിനുട്ട്സിൻ്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ല

എ പത്മകുമാറിനെതിരായ നിർണായക തെളിവിലാണ് മെല്ലപ്പോക്ക്

ചെമ്പ് എന്ന് എഴുതിയത് പത്മകുമാറെന്ന് ഉറപ്പിക്കാൻ കയ്യക്ഷരം പരിശോധിക്കണം

ഇതിനായി സാംപിൾ ശേഖരിച്ചത് 3 ദിവസം മുൻപ്. പത്മകുമാർ അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോളാണ് നടപടി

ഫലം ലഭിക്കാതെ കുറ്റപത്രവും നൽകാനായേക്കില്ല ഇതെല്ലാം പ്രതിഭാഗത്തെ സഹായിക്കാനെന്നാണ് വിലയിരുന്നുന്നത്.

മയ്യത്തുംകര ഉറൂസ് കൊടിയേറി

പോരുവഴി. ചരിത്രപ്രസിദ്ധമായ പോരുവഴി മയ്യത്തും കര ഉറൂസിന് തുടക്കം കുറിച്ച് ദർഗ്ഗശരീഫിൽ കൊടിയേറി. നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ തഖ്ബീർ ധ്വനികളുടെയും, മദ്ഹ് ഗാനങ്ങളുടെയുംഅകമ്പടിയോടെ യാണ് ജമാഅത്ത് ഭാരവാഹികളും, ഉറൂസ്കമ്മിറ്റിഅംഗ ങ്ങളും ചേർന്ന് കൊടിഉയർത്തിയത്.ആട്, കോഴി, പട്ട്, തിരി, തുടങ്ങിയ നേർച്ചകൾ ദർഗയിൽ സമർപ്പിചാണ്, വിശ്വാസികൾ മടങ്ങിയത്. നേർച്ച പായസവിതരണസമയം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ഉറൂസ് കമ്മിറ്റി ഭാരവാഹികളായ അർത്തിയിൽ അൻസാരി, അഷ്‌റഫ്‌ കാഞ്ഞിരത്തും വടക്ക്, സലിം മാലുമേൽ, അയന്തിയിൽ ഷിഹാബ്,സലിംവിളയിൽ, ഷാജി കല്ലടക്കാന്റെ വിള, മുനീർ മഠത്തിൽ, റിഷാദ്. ആർ സി, അലിയാരുകുട്ടി, നാസർ കിണർവിള, മുഹമ്മദ്‌ കുഞ്ഞ് പാറപ്പുറം, ചക്കുവള്ളി നസീർ, അർത്തിയിൽ ഷഫീഖ്,സലാം പുതുവിള,ഷാജി വാറുവിൽ,റഹിം നാലുതുണ്ടിൽ,മുഹമ്മദ്‌ ഖുറൈശി, കരീംമൊദീ ന്റയ്യം,എന്നിവർ കൊടിയേറ്റിനും,അനുബന്ധ പരിപാടികൾക്കും നേതൃത്വംനൽകി.പോരുവഴി ഹനഫി, ഷാഫി ജമാഅത്തുകൾ സംയുക്തമായി ആദിത്യമരുളുന്ന ഉറൂസ്.ഫെബ്രുവരി 4,5.തീയതികളിലാണ് നടക്കുന്നത്.

എലത്തൂരില്‍ യുവതിയുടെ മരണം കൊലപാതകം… സുഹൃത്ത് കസ്റ്റഡിയിൽ…

കോഴിക്കോട്: എലത്തൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയുടേത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വൈശാഖും മരിച്ച യുവതിയും തമ്മില്‍ ഏറെ നാളായി ബന്ധമുണ്ടായിരുന്നു.ഈ ബന്ധം ഭാര്യ അറിയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് വൈശാഖന്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം യുവതിയെ വൈശാഖന്‍റെ ഇൻഡസ്ട്രിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് പ്രതിയിലേക്ക് എത്തിയത്. രണ്ടുപേര്‍ക്കും കൂടെ ജീവനൊടുക്കാമെന്ന് പറഞ്ഞാണ് വൈശാഖന്‍ യുവതിയെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ യുവതിയെ കൊന്ന ശേഷം വൈശാഖന്‍ സ്ഥലം വിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പൊലീസ് പറയുന്നു.

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ശബരിമല സ്വർണ്ണ കൊള്ള,
കളക്ട്രേറ്റ് മാർച്ചിൽ500 പേരെ പങ്കെടുപ്പിക്കും

ശാസ്താംകോട്ട: ശബരിമല സ്വർണ്ണ കള്ളൻ മാരായ മുഴുവൻ പേരേയും പിടികൂടണമെന്നാവശ്യപ്പെട്ട് 27 ന് രാവിലെ 10 മണിക്ക് കൊല്ലം ഡി.സി.സി നടത്തുന്ന കളക്ട്രറേറ്റ് മാർച്ചിൽ 500 പേരെപങ്കെടുപ്പിക്കുവാൻ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ദിനേശ് ബാബു, തോമസ് വൈദ്യൻ, മണ്ഡലം പ്രസിഡന്റ് മാരായ
പി.എം. സെയ്ദ് ,
വൈ. നജിം, എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, ശ്രീജിത്ത് കല്ലട, ത്രിതല പഞ്ചായത്ത് അംഗങ്ങളായ വർഗ്ഗീസ് തരകൻ, രാധാകൃഷ്ണൻ മൺ ട്രോ തുരുത്ത്,രാഖി പ്രവീൺ, നിഷ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു

4 കോടിയുടെ ലഹരി പിടികൂടി


കൊച്ചി .അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് കോടിയുടെ ലഹരി പിടികൂടി

4kg വരുന്ന മെത്താക്കുലൻ എത്തിയത് ദോഹയിൽ നിന്ന്

എയർപോർട്ട് കസ്റ്റംസും സിയാൽ സെക്യൂരിറ്റി  വിഭാഗവും നടത്തിയ പരിശോധനയിലാണ് ആഫ്രിക്കയിലെ ടോഗോ സ്വദേശിയായ യുവതി പിടിയിലായത്

ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിവസ്തു

ദോഹ – കൊച്ചി വിമാനത്തിൽ  എത്തി ഡൽഹിക്ക് പോകാൻ ഒരുങ്ങവെ ആണ് പിടിയിലായത്