Home Blog Page 318

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേസമയം പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം 5 ന് കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസില്‍ ചുമത്തിയ വധശ്രമം നിലനില്‍ക്കെന്നുമാണ് പ്രതിഭാഗം ഇന്നലെ കോടതിയില്‍ വാദിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളില്‍ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം

തിരുവനന്തപുരം. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പ്രവേശനം മുതല്‍ പരീക്ഷാ ഫലപ്രഖ്യാപനം വരെ ഏകീകൃത അക്കാദമിക കലണ്ടറിന് അംഗീകാരം. ജൂലൈ ഒന്നിന് ക്ലാസ് ആരംഭിച്ച് മെയ് 25നകം ഒന്നാം വര്‍ഷ ഫല പ്രഖ്യാപനം സാധ്യമാക്കണമെന്നാണ് അക്കാദമിക കലണ്ടര്‍ നിര്‍ദേശിക്കുന്നത്. സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും ഒരേ പ്രവര്‍ത്തന സമയം വരുമ്പോള്‍ വിദ്യാര്‍ഥികളുടെ അന്തര്‍ സര്‍വകലാശാല മാറ്റമടക്കം സാധ്യമാകും. നിലവില്‍ ഓരോ കോളജിന്റെ പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയവയ്ക്ക് വ്യത്യസ്ത സമയക്രമമാണ്. ഇതിന് പരിഹാരമാകുന്നതോടെ കോളജ് മാറ്റം, സര്‍വകലാശാല മാറ്റം എളുപ്പത്തിലാകുമെന്നാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംസ്ഥാന നിരീക്ഷണ സമിതിയുടെ വിലയിരുത്തല്‍.

നാലുവര്‍ഷ ബിരുദത്തിന്റെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളും മൂല്യനിര്‍ണയവും ക്യാംപസില്‍ തന്നെയാണ് നടക്കുക. നവംബര്‍ 16 മുതല്‍ ഒരാഴ്ചത്തെ മൂല്യനിര്‍ണയ ക്യാംപ് അതത് ക്യാംപസില്‍ നടക്കും. ഈ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ ബ്രേക്ക് ഉണ്ടാകും. ഇത് പ്രഖ്യാപനം വേഗത്തിലാക്കാന്‍ സാധിക്കും. നാലാം സെമസ്റ്ററിന്റെ അവസാനത്തിലാണ് (ഏപ്രില്‍, മെയ്) ഇന്റേണ്‍ഷിപ്പ് നിര്‍ദേശിച്ചത്.

ക്രിസ്മസ് അവധിക്കു മുമ്പ് കായികമേളയും ജനുവരിയില്‍ യുവജനോത്സവവും ഫെബ്രുവരിയില്‍ അന്തര്‍ സര്‍വകലാശാല കലാ കായിക മേളയും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഓണം, ക്രിസ്മസ് അവധികളും അക്കാദമിക കലണ്ടറിന്റെ ഭാഗമാണ്. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ കോളജുകളില്‍ നാലുവര്‍ഷ ബിരുദ പാറ്റേണ്‍ മാത്രമാണുണ്ടാവുക. മൂന്നുവര്‍ഷ ബിരുദ പാറ്റേണിന്റെ അവസാന ബാച്ചാണ് ക്യാംപസുകളിലുള്ള മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍. നിലവില്‍ മൂന്നുവര്‍ഷം കണക്കാക്കിയാണ് അക്കാദമിക് കലണ്ടര്‍ ക്രമീകരിച്ചത്. സര്‍വകലാശാലകളിലേക്ക് അയച്ച കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്. കേരളത്തിന്റെ അക്കാദമിക് കലണ്ടറിനെ മാതൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. അക്കാദമിക് കലണ്ടര്‍ തയ്യാറാക്കല്‍ മുതല്‍ പ്രായോഗികതലം വരെയുള്ള വിവരങ്ങളാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ പഠനവിധേയമാക്കിയത്.

കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കില്‍ ബസേലിയോസ് എന്‍ജിനീയറിംങ് കോളജിന് 36-ാം റാങ്ക്

ശാസ്താംകോട്ട. കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽവഴി ആവിഷ്പരിച്ച കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കി(കെ.ഐ.ആർ.എഫ്.)ന്റെ രണ്ടാമത് എഡിഷൻ ഫലങ്ങൾ പ്രഖ്യാപിച്ചു. ബസേലിയോസ് എന്‍ജിനീയറിംങ് കോളജിന് 36-ാം റാങ്ക്

സർവകലാശാല റാങ്കിങ്ങിൽ കൊ ച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻ സ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഒന്നാംറാങ്ക് കരസ്ഥമാക്കി. മഹാത്മാ ഗാന്ധി സർവകലാശാല രണ്ടും കാ ലിക്കറ്റ് സർവകലാശാല മൂന്നാംസ്ഥാനവും നേടി.

എന്‍ജിനീയറിംങ് കോളജ് വിഭാഗത്തിലാണ് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ എന്‍ജിനീയറിംങ് കോളജ് 36-ാം സ്താനം നേടിയത്. സ്വാശ്രയ എന്‍ജിനീയറിംങ് കളജുകലില്‍ 21-ാം റാങ്ക് ആണ് കോളജ് നേടിയത്.

സർവകലാശാല ഒന്നാംറാങ്കിന് അഞ്ചുലക്ഷംരൂപയുടെ “മുഖ്യമന്ത്രി യുടെ അവാർഡ്’ സമ്മാനിക്കും.519 സ്ഥാപനങ്ങൾ പങ്കെടുത്തു

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഗള്‍ഫിലെ വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.
പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകര്‍ ഉണ്ടാകും. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിന് ആരംഭിച്ച് 28ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും എക്സാമിനര്‍മാരുടെയും നിയമന ഉത്തരവ് അടുത്ത ആഴ്ച നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് മൂന്നാംവാരത്തിനുള്ളില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം.

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിച്ച് 28ന് അവസാനിക്കും. 4,11,025 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയും 4,52,437 വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ പരീക്ഷയും എഴുതും. 34,122 വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതും. ഫലപ്രഖ്യാപനം മെയ് 22ന് നടത്തും.

കശ്മീരിലെ രജൗരിയിൽ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി…പാകിസ്ഥാനിൽ നിന്ന് എത്തിയതെന്ന് സംശയം

ശ്രീനഗര്‍: കശ്മീരിലെ രജൗരിയിൽ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി. ബലൂണില്‍ പിഐഎ എന്ന് എഴുതിയിട്ടുണ്ട്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈന്റെ രൂപത്തിലുള്ള ബലൂണാണ് കണ്ടെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. പാകിസ്താനില്‍ നിന്നെത്തിയതെന്ന് പ്രാഥമിക നിഗമനം.

സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുന്‍പും ഇത്തരത്തിലുള്ള ബലൂണുകള്‍ കശ്മീരിന്‍റെ വിവിധ ഇടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ടെക്‌സസിലുള്ള ബാറിന് പുറത്ത് നടന്ന വെടിവയ്പില്‍ 21കാരി ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

ടെക്‌സസിലുള്ള ബാറിന് പുറത്ത് നടന്ന വെടിവയ്പില്‍ 21കാരി ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ വെടിവയ്‌പ്പെന്ന സംശയത്തിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍( എഫ്ബിഐ).


ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍ ആണ് കൊല്ലപ്പെട്ടത്. ബിരുദദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയാണ് മരണം. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവ് കൂടിയാണ് സവിത ഷാന്‍. ഹാരിങ്ടണ്‍, ഷാന്‍ എന്നീ രണ്ട് പേരാണ് മരിച്ച മറ്റ് രണ്ട് പേരെന്ന് തിരിച്ചറിഞ്ഞതായി വാര്‍ത്താ സമ്മേളത്തില്‍ ഓസ്റ്റിന്‍ പൊലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. ഈ കൂട്ടക്കൊലപാതകം ഓസ്റ്റിനിലെ ഇന്ത്യന്‍ പ്രവാസികളില്‍ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.

സെനഗലില്‍ നിന്നുള്ള 53കാരനായ എന്‍ഡിയാഗ ഡയഗ്നെ എന്ന പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് വെടിവെച്ചു കൊന്നു. സംഭവസ്ഥലത്തു നിന്നും പ്രതിയുടെ വീട്ടില്‍ നിന്നും ഇറാനിയന്‍ പതാകയും തീവ്രവാദ സ്വഭാവമുള്ള ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ബാക്ക്‌യാര്‍ഡ് ബിയര്‍ ഗാര്‍ഡനില്‍ പുലര്‍ച്ചെ 1.59ഓടെയാണ് വെടിവയ്പ്പ് നടന്നത്. പ്രതി ആദ്യം ഒരു എസ് യുവിയില്‍ നിന്ന് വെടിയുതിര്‍ത്ത ശേഷം വാഹനത്തില്‍ നിന്ന് റൈഫിള്‍ കാണിച്ച് പുറത്തുകടക്കുകയായിരുന്നു. ഇതിനിടയിലാണ് അക്രമിയെയും പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. പതിനാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.

ഇറാന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം മൂന്നായി

ഒമാന്‍ തീരത്ത് വച്ച് എണ്ണക്കപ്പലിന് നേരെയുണ്ടായ ഇറാന്‍റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം മൂന്നായി.  ബോംബ് നിറച്ച ഡ്രോണുള്ള ബോട്ടാണ് എംകെഡി വ്യോം എന്ന കപ്പലിലേക്ക് ഇന്നലെ ഇടിച്ചുകയറ്റിയത്. നാവികരില്‍ ഒരാളുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മാര്‍ഷല്‍ ഐലന്‍ഡ്സിന്‍റെ പതാകയുള്ള കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. 16 ഇന്ത്യക്കാരും നാല് ബംഗ്ലദേശികളും ഒരു യുക്രെയ്ന്‍കാരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 

ബോട്ട് വന്നിടിച്ചതിന് പിന്നാലെ വലിയ സ്ഫോടനവും പൊട്ടിത്തെറിയും ഉണ്ടായി. തല്‍ക്ഷണം ഒരാള്‍ മരിക്കുകയായിരുന്നുവെന്ന് മാരിടൈം ഡേറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാന്‍ സൈന്യം ഏറ്റെടുത്തിട്ടില്ല. ഒമാന്‍ തലസ്ഥാനമായ മസ്കറ്റിന് 44.4 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവ സമയത്ത് കപ്പല്‍.  ഇത്തരം ആക്രമണങ്ങള്‍ ആഗോള എണ്ണ ഗതാഗതത്തെ തടസപ്പെടുത്തുമെന്നും ഗുരുതര പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളിയിടുമെന്നും ഷിപ്പിങ് വിദഗ്ധര്‍ പറയുന്നു. 


ഇതാദ്യമായാണ് മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുന്നത്. എണ്ണക്കപ്പലിന്‍റെ എന്‍ജിന്‍ റൂമിലുണ്ടായിരുന്ന നാവികനാണ് ആദ്യം കൊല്ലപ്പെട്ടത്. സ്കൈലൈറ്റ് എന്ന മറ്റൊരു എണ്ണക്കപ്പലിന് നേരെയും ഇന്നല ആക്രമണം ഉണ്ടായിരുന്നു. ഇതിലുണ്ടായിരുന്ന 20 ജീവനക്കാരില്‍ 15 ഉം ഇന്ത്യക്കാരും അഞ്ചുപേര്‍ ഇറാന്‍ പൗരന്‍മാരുമായിരുന്നു. ഈ സംഘത്തിലെ നാലുപേര്‍ക്ക് പരുക്കേറ്റു. എല്ലാവരെയും സുരക്ഷിതമായി കപ്പലില്‍ നിന്ന് മാറ്റിയെന്നും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്‍റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തിളച്ചുപൊന്തിയ ഭക്തിയുടെ നിറവില്‍ ആറ്റുകാലമ്മക്ക് പൊങ്കാല

തിരുവനന്തപുരം. ഭക്തലക്ഷങ്ങൾ മനസുനിറച്ച് ആറ്റുകാലമ്മയ്‌ക്ക് ഇന്ന് പൊങ്കാല. രാവിലെ 8.30ന് പന്തീരടിപൂജ നടന്നു, തുടർന്ന് ദീപാരാധന. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ഇന്ന് രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയിട്ടുള്ളത്.

രാവിലെ 9.45നാണ് പൊങ്കാല അടുപ്പുകൾ ജ്വലിച്ചു തുടങ്ങിയത്. മേൽശാന്തി ‌അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകര്‍ന്നു. ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. ഇത്‌ ഏറ്റുവാങ്ങിയാണ് ഭക്തർ സ്വന്തം അടുപ്പുകളിൽ കത്തിക്കുക. ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് എർപ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വയലാര്‍ സ്വദേശി ആരവ് കൃഷ്ണ (24), തണ്ണീര്‍മുക്കം സ്വദേശി നന്ദഗോപാല്‍ (22) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല 11-ാം മൈല്‍ പള്ളിക്കവലയില്‍ വെച്ചാണ് അപകടം. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

എതിര്‍ദിശയില്‍ നിന്നും വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്

കടപുഴ പഴയ ബസ്റ്റാന്‍ഡിന് സമീപം പാര്‍സല്‍വാന്‍ ലോട്ടറിക്കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു

ശാസ്താംകോട്ട. കടപുഴ പഴയ ബസ്റ്റാന്‍ഡിന് സമീപം പാര്‍സല്‍വാന്‍ ലോട്ടറിക്കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവറായ യുവാവ് മരിച്ചു. ലോട്ടറിക്കച്ചവടക്കാരന് പരുക്കേറ്റു. തശൂര്‍ തട്ടുങ്കല്‍ കൂളിമുറ്റം കാഞ്ഞിരപ്പറമ്പില്‍ ജമീലയുടെ മകന്‍ അന്‍സില്‍(22)ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. കടയുടെ ഭാഗമായ കമ്പി ശരീരത്തില്‍ തുളച്ചു കയറിയാണ് മരണം. പരുക്കേറ്റ ലോട്ടറി കച്ചവടക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട്ടെ പാര്‍സല്‍ സര്‍വീസിന്റെ വാഹനമാണ് അപകടപ്പെട്ടത്.