Home Blog Page 298

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കിരീടം നേടിയാല്‍ ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമും സ്വന്തം നാട്ടില്‍ ചാംപ്യന്‍മാരാകുന്ന ആദ്യ ടീമുമാകും ഇന്ത്യ. ബാറ്റിങ്ങ് പ്രതീക്ഷമുഴുവന്‍ ഒരു മലയാളി പയ്യനില്‍ വച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.
20 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന് അഹമ്മദാബാദിലെ കൂറ്റന്‍ വേദിയില്‍ കൊടിയിറങ്ങുമ്പോള്‍, സൂര്യകുമാര്‍ യാദവിനും സംഘത്തിനും പിന്തുണയുമായി ഗാലറി നീലക്കടലായി മാറുമെങ്കിലും സമീപകാല ലോക ഫൈനലുകളില്‍, ഈ എതിരാളികളെക്കുറിച്ചോ വേദിയെക്കുറിച്ചോ ഇന്ത്യക്ക് അത്ര നല്ല ഓര്‍മകളല്ല. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിന്റെ പിന്നാലെ ശൗര്യമേറിയ ഇന്ത്യന്‍ ടീമിന് മുന്നിലേക്കാണ് കിവീസ് എത്തുന്നത്. ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ നല്‍കുന്ന തുടക്കമാണ് കരുത്ത്. ബോളിങ്ങില്‍ ബുമ്രയുടെ നാലോവറുകള്‍ ഒരിക്കല്‍ കൂടി മല്‍സരഗതി നിശ്ചയിക്കുമെന്നാണ് പ്രതീക്ഷ.

മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം 90-കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഖണ്ഡ്വ : മധ്യപ്രദേശില്‍ 90കാരിയെ കൂട്ടബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് വയോധികയെ ബലാത്സംഗം ചെയ്തതെന്നാണ് വിവരം. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്.

വ്യാഴാഴ്ച രാത്രി തന്‍റെ കൃഷിയിടത്തിലെ കുടിലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. പീഡനത്തിനിരയായ വിവരം അടുത്ത ദിവസമാണ് വയോധിക, സമീപഗ്രാമത്തില്‍ താമസിക്കുന്ന മകളെ അറിയിച്ചത്. ഉടന്‍ തന്നെ മകളും ബന്ധുക്കളുമെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പീഡനത്തിനിരയായ വയോധിക നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തുവെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 70 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിയറ്റ്‌നാം കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയ ബോട്ടിലെ ഒന്‍പത് മത്സ്യ തൊഴിലാളികളെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു

വിയറ്റ്‌നാം കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയ ബോട്ടിലെ ഒന്‍പത് മത്സ്യ തൊഴിലാളികളെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അശ്രുപത്രിയിലേക്ക് മാറ്റും. കാണാതായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് വിയറ്റ്‌നാമിലെ നിന്നുള്ള കപ്പലിടിച്ചത്. കൊല്ലത്തുനിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ പകല്‍ 11 മണിക്കാണ് സംഭവം. രാത്രിയില്‍ മത്സ്യബന്ധനത്തിന് ശേഷം രാവിലെ ബോട്ട് നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിയറ്റ്‌നാം കപ്പലിലെ ജീവനക്കാരാണ് ബോട്ടിലെ ഒന്‍പത് പേരെയും രക്ഷപ്പെടുത്തിയത്. പിന്നീട് കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ എത്തിയാണ് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നത്.
രക്ഷപ്പെടുത്തിയ ഒന്‍പത് പേരില്‍ ബോട്ടിന്റെ സ്രാങ്ക് ബൈജു ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. ബൈജുവിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. കുളച്ചല്‍ സ്വദേശികളായ അച്ഛനെയും മകനെയും ആണ് കാണാതായത്. അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നു. ഒരു കോടിയോളം രൂപ നഷ്ടമുണ്ടായതാണ് ബോട്ട് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഗതാഗതനിരോധനം 

അറ്റകുറ്റപണി ആരംഭിക്കുന്നതിനാല്‍  ആയൂര്‍-ഇത്തിക്കര റോഡില്‍ കുമ്മല്ലൂര്‍ മുതല്‍ ഇത്തിക്കര വരെ മാര്‍ച്ച് 10 മുതല്‍ ഗതാഗതം   താല്‍ക്കാലികമായി നിരോധിക്കുമെന്ന് ചാത്തന്നൂര്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. വാഹനങ്ങള്‍ കട്ടച്ചല്‍ ജംഗ്ഷനില്‍ നിന്നും കുമ്മല്ലൂര്‍ പാലം, ചാത്തന്നൂര്‍ വഴി ഇത്തിക്കര ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.

മുടിവെട്ടിയശേഷം കൂലി പിന്നീട് നല്‍കാമെന്ന് പറഞ്ഞ് പോയി…. ചോദ്യം ചെയ്ത യുവാവിന്റെ കൈപ്പത്തി പാറക്കല്ല് ഉപയോഗിച്ച് മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍

കൊല്ലം: മുന്‍വിരോധത്തില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കാപ്പാ പ്രതിയടക്കം രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. ഓച്ചിറ വലിയകുളങ്ങര മീനാക്ഷി ഭവനത്തില്‍ അജയ്(24), ഓച്ചിറ പായിക്കുഴി ഒയാസിസ് വീട്ടില്‍ ഇന്‍സാഫ്(25) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജയ്‌ക്കെതിരെ കാപ്പാ നിയമപ്രകാരവും മുമ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ചവറ പൊരൂക്കര സ്വദേശിയായ യുവാവിനെയാണ് ഇവര്‍ ആക്രമിച്ചത്. യുവാവ് ഓച്ചിറ മുണ്ടുകോട്ടയില്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലെത്തിയ പ്രതികള്‍ മുടിവെട്ടിയശേഷം കൂലി പിന്നീട് നല്‍കാമെന്ന് പറഞ്ഞ് പോവുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞും പണം നല്‍കാതിരുന്നതോടെ യുവാവ് പ്രതിയോട് പണം ആവശ്യപ്പെട്ടു. ഈ വിരോധത്തിലാണ് പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ചത്.
പാറക്കല്ല് ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ വലത് കൈപ്പത്തിയിലെ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചതിനാല്‍ ജോലിചെയ്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്. ഓച്ചിറ പോലീസ്‌സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വിവാദങ്ങള്‍ക്കിടെ സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

വിവാദങ്ങള്‍ക്കിടെ സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശത്തിനിടെ റഫീഖിനോട് മാറി നില്‍ക്കാന്‍ മമ്മൂട്ടി പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് നടന്‍ റഫീഖിനെ വിളിച്ചത്. റഫീഖിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനെ അറിയിച്ചു.
സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞതായാണ് വിവരം. അതേസമയം വിവാദത്തില്‍ റഫീഖും മമ്മൂട്ടിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി മമ്മൂട്ടിയെത്തിയത്. കെ റഫീഖും സംഭവസമയത്തുണ്ടായിരുന്നു. ടൗണ്‍ഷിപ്പ് മമ്മൂട്ടിയെ നടന്ന് കാണിക്കുന്നതിനിടെയാണ് റഫീഖിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.
”നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ” എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. ഈ വിഡിയോ പുറത്ത് വന്നതോടെ നടനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നടന്‍ റഫീഖിനെ ഫോണില്‍ വിളിക്കുന്നത്. വിഡിയോ കോളിലൂടെയാണ് റഫീഖുമായി മമ്മൂട്ടി സംസാരിച്ചതെന്നാണ് വിവരം.

ശാസ്താംകോട്ട ടൗണില്‍ സ്ഥാപനത്തിനുമുന്നിലെ ഓട്ടോ പാര്‍ക്കിംങ് ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ശാസ്‌താംകോട്ട . ശാസ്താംകോട്ട ടൗണിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും തടസ്സം സൃഷ്ടിച്ചുകൊണ്ട് ഓട്ടോറിക്ഷകൾ പാര്‍ക്ക് ചെയ്യുന്നതിനെതിരെയുള്ള പരാതിയില്‍ നടപടി സ്വീകരിക്കുവാൻ ഹൈക്കോടതി ഉത്തരവായി.

അനധികൃത പാർക്കിങ്ങിനെതിരെ അഡ്വൈസറി കമ്മിറ്റിയിലും പഞ്ചായത്ത് സർവകക്ഷി യോഗത്തിലും പലതവണ പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് നടപടിയെടുക്കുവാൻ തീരുമാനിച്ചെങ്കിലും ഇന്നേവരെ നടപ്പിലാക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ശാസ്‌താംകോട്ട എസ്. ആർ കോംപ്ലക്‌സ് ഷാഹുൽ ഹമീദ് ഹൈക്കോടതിയെ സമീപിച്ചത്.2012 മാര്‍ച്ച് എട്ടിലെ റോഡ് സേഫ്റ്റി അതോറിറ്റി മിനിട്സും , 2013ലെ ട്രാഫിക് റഗുലേറ്ററി യോഗ മിനുട്സും പരിശോധിച്ച് 2025 ഡിസംബര്‍ 25ല്‍ പരാതിക്കാര്‍ പൊലീസിന് നല്‍കിയ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട കക്ഷികളെ സിഐ വിളിച്ചു ചേര്‍ത്ത് രണ്ടുമാസത്തിനകം തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശം.

പ്രതികളായ ഗ്രാമ പഞ്ചായത്ത്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാവ് എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്‍കിയിട്ടും പ്രതികരിച്ചില്ലെന്ന് വിധിയില്‍ പറയുന്നു.

അഡ്വക്കേറ്റ്‌മാരായ ആര്യാ ഹർഷൻ, എൻ ജോസഫ് എന്നിവർ വാദിക്കുവേണ്ടി ഹാജരായി

‘ഇത് ലജ്ജാകരവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്, മോദി,ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സിന്റെ സംഘാടനത്തിലെ പോരായ്മകളെക്കുറിച്ചും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെക്കുറിച്ചും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പരാമര്‍ശം വന്നതിന് പിന്നാലെയാണ് അതിരൂക്ഷവിമര്‍ശനവുമായി മോദി രംഗത്തെത്തിയത്.

സാമൂഹികമാധ്യമമായ എക്സിലാണ് അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. രാഷ്ട്രപതി സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ‘ഇത് ലജ്ജാകരവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവിഭാഗത്തിന്റെ ശാക്തീകരണത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍പേരും നിരാശരാണ്. ഗോത്രവിഭാഗക്കാരിയായ രാഷ്ട്രപതി തന്നെ പ്രകടിപ്പിച്ച വേദനയും നിരാശയും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ അതീവദുഃഖം ഉണ്ടാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. രാഷ്ട്രപതിക്കുണ്ടായ ഈ അപമാനത്തിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദികള്‍. സാന്താള്‍ സംസ്‌കാരം പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നിനെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രപതീപദം രാഷ്ട്രീയത്തിന് മുകളിലാണ്. അതിന്റെ പരിശുദ്ധിയെ എല്ലായ്പ്പോഴും ബഹുമാനിക്കണം, മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സ്, പശ്ചിമബംഗാളിലെ ബിധാന്‍ നഗറില്‍നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുരിലെ താരതമ്യേന ചെറിയ വേദിയിലേക്ക് മാറ്റിയിരുന്നു. സുരക്ഷകാരണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാല്‍ വേദി മാറ്റിയതുകാരണം നിരവധി ഗോത്ര സമുദായാംഗങ്ങള്‍ക്ക് പങ്കെുക്കാന്‍ കഴിഞ്ഞില്ലെന്നും ആദ്യത്തെ വേദി ആയിരുന്നെങ്കില്‍ വലിയ ആള്‍ക്കൂട്ടത്തെ ഉള്‍ക്കൊള്ളാനാകുമായിരുന്നെന്നും ചടങ്ങില്‍ സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെ കുറിച്ചും പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ കുറിച്ചും രാഷ്ട്രപതി പറഞ്ഞിരുന്നു.

വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിമാരോ മറ്റ് മന്ത്രിമാരോ എത്തിയിരുന്നില്ല. സിലിഗുരി മേയര്‍ ഗൗതം ദേബ് മാത്രമായിരുന്നു അവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നത്. രാഷ്ട്രപതി ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. പക്ഷെ അവര്‍ (മമതാ ബാനര്‍ജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമതാദീദിയും എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവര്‍ക്ക് എന്നോട് ദേഷ്യമാണോ അതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ലെന്നായിരുന്നു ദ്രൗപതി മുര്‍മു പ്രസംഗത്തില്‍ പറഞ്ഞത്.

ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് . ബംഗാളില്‍ നടന്ന അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കാനെത്താത്തതിലും വേദി മാറ്റിയതിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മമത ബാനര്‍ജി.

ബിജെപിയുടെ ഉപേദശപ്രകാരം രാഷ്ട്രതി രാഷ്ട്രീയം കളിക്കരുതെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു. ‘മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല. ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രപതി തുടര്‍ച്ചയായി വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?’, മമത തിരിച്ചടിച്ചു.

ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന്പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരമെന്ന് പാണക്കാട് സാ ദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന് പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരമെന്ന് പാണക്കാട്
സാദിഖലി ശിഹാബ് തങ്ങൾ

  • യുദ്ധം ഉടൻ അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടൽ വേണം അയൽരാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ നടപടി സ്വാഗതാർഹമാണ്. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ആശങ്കയിലായിരുന്നു. അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും വലിയ ഭയപ്പാടോടെയാണ് യുദ്ധത്തെ നോക്കിക്കണ്ടിരുന്നത്.

ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ തുടങ്ങിയവർ തന്നെ മുൻകൈയെടുക്കണം.ഇറാന്റെ പരമാധികാരത്തെയും അധികാരത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള ആ രാജ്യത്തെ ജനങ്ങളുടെ അവകാശത്തെയും മാനിക്കണം.അമേരിക്കയും ഇസ്രായേലും കൂട്ടുകക്ഷികളായി നടത്തുന്ന ഈ യുദ്ധക്കുറ്റം മാനവരാശിക്ക് വലിയ ആപത്താണ് വരുത്തിവെക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടലും സമ്മർദ്ദവും ശക്തിപ്പെടണം.
ഐക്യരാഷ്ട്രസഭയും സമാധാനം ആഗ്രഹിക്കുന്ന ലോകനേതാക്കളും ഇന്ത്യൻ ഗവൺമെന്റും ഈ വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ ആറു പേർ കുടുങ്ങി

തിരുവനന്തപുരം. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ ആറു പേർ കുടുങ്ങി.സുരക്ഷാ ജീവനക്കാരത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു ആറുപേരെയും പുറത്തിറക്കി.അത്യാഹിത വിഭാഗത്തിലെ ലിസ്റ്റ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്

കുറച്ച് അധികം പ്രാവശ്യം കറണ്ട് കട്ടായതാണ് ലിഫ്റ്റ് കുടുങ്ങാൻ കാരണമെന്നുള്ളതാണ് നിഗമനം