Home Blog Page 292

ഹീമോഗ്ലോബിൻ കുറവാണോ? അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ

ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ പലതരം ആരോഗ്യ ബുദ്ധിമുട്ടുകളും നമ്മൾ നേരിടേണ്ടതായി വരും. ഹീമോഗ്ലോബിൻ കൂട്ടാൻ അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ടിൽ ധാരാളം അയണും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

ചീര

ചീര പോലുള്ള ഇലക്കറികൾ ധാരാളം കഴിക്കുന്നത് ശരീരത്തിൽ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ഇത് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തൂ.

ഈന്തപ്പഴം

ഈന്തപ്പഴത്തിൽ ധാരാളം അയണും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

പയർവർഗ്ഗങ്ങൾ

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പയർവർഗ്ഗങ്ങൾ. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അയണിന്റെ അളവ് കൂട്ടുന്നതിന് പയർവർഗ്ഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

മത്തങ്ങ വിത്ത്

മത്തങ്ങ വിത്തിൽ ധാരാളം അയണും മറ്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വറുത്തോ സാലഡിൽ ചേർത്തോ കഴിക്കാവുന്നതാണ്.

ദൃഷാന കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഒൻപത് വയസുകാരി ദൃഷാനയുടെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം. ഡിവൈഎസ്പി വി വി ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. വടകര എസ് പി ആയിരുന്ന നിധിന്‍രാജ്, ഡിവൈഎസ്പി വി വി ബെന്നി, സുരേഷ് ബാബു കെ പി, ബിജേഷ് കെപി, ബിനീഷ് ടി എച്ച്, ഷിനില്‍ കെ എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍.

ദൃഷാനയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ മാതാപിതാക്കള്‍ വലിയ സാമ്പത്തിക പ്രയാസം നേരിട്ടു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസം കഴിഞ്ഞാണ് കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചത്. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി വന്നു. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചു. കോമ അവസ്ഥയിലെത്തിയ ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചും ഇടിച്ചിട്ട കാര്‍ കണ്ടെത്താത്ത പൊലീസ് അനാസ്ഥയെക്കുറിച്ചുമുള്ള നിരന്തര വാര്‍ത്തകളെത്തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തതും പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും. അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തി. മാപ്പില്ലാത്ത ക്രൂരത ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചതോടെ, വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. പരീക്ഷ എന്ന് നടക്കുമെന്നതിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. മാർക്ക് നൽകുന്നതിന് ബദൽ സംവിധാനം വേണമെന്നതടക്കമുളള ആവശ്യങ്ങളും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നുണ്ട്. അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ സിബിഎസ്ഇക്ക് കത്ത് നൽകി.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി

ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഇന്നലെ വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഈ മാസം 12 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് നീട്ടിയത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് സിബിഎസ്ഇ ബോർഡിന്റെ ഈ തീരുമാനം.

പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന ടൈംടേബിൾ പ്രകാരം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയാണ് തീരുമാനം ബാധിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷാ നടത്തിപ്പ് ദുഷ്കരമായത്. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് ബോർഡ് മാറ്റത്തിന് തയ്യാറായത്.

വിടവാങ്ങിയ വിഖ്യാത ചരിത്രകാരൻ കെ എൻ പണിക്കരുടെ സംസ്ക്കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച വിഖ്യാത ചരിത്രകാരൻ കെ.എൻ.പണിക്കർ (90) രുടെ സംസ്ക്കാരം നാളെ
വൈകിട്ട് നാലുമണിക്ക് ശാന്തികവാടത്തിൽ നടക്കും.
തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നാളെ രാവിലെ പത്തു മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം നടത്തും. തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗൺസിൽ സമുചിതമായി ആഘോഷിക്കാനിരിക്കെയാണ് കെ.എൻ.പണിക്കർ വിടവാങ്ങിയത്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം വകുപ്പുമേധാവിയായും സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടംപററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു. 2001 മുതൽ 2017 വരെ കേരള ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷൻ ആയിരുന്നു.

ALSO READ :

വിവിധ വിദേശസർവകലാശാലകളിൽ ഫെലോ ആയും വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു. 2008 ൽ ഇന്ത്യൻ ചരിത്രകോൺഗ്രസ് അധ്യക്ഷനായി. നിരവധി ചരിത്രഗ്രന്ഥങ്ങൾ രചിച്ചു. ‘കലുഷിതമായ കാലം’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. 2017 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു

ട്രംപിന് മറുപടിയുമായി ഐആർജിസി; ‘അവസാനം എപ്പോഴെന്ന് ഞങ്ങൾ തീരുമാനിക്കും, മേഖലയുടെ ഭാവി ഇറാന്‍റെ കൈകളിൽ’

ടെഹ്‌റാൻ: ഇറാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ സൈനിക നീക്കം എപ്പോൾ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഐആർജിസിയുടെ മറുപടി. മേഖലയുടെ ഭാവി ഇറാൻ സേനയുടെ കൈകളിലാണെന്ന് ഐആർജിസി അവകാശപ്പെട്ടു. ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിന്‍റെ പരാമർശത്തിനാണ് ഐആർജിസിയുടെ മറുപടി.

Also Read: റഷ്യയും ചൈനയും തുർക്കിയും വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ഇറാൻ; ബഹ്‌റൈനിൽ ഒരു മരണം, 8 പേർക്ക് പരിക്ക്

‘യുദ്ധത്തിന്റെ അവസാനം നിശ്ചയിക്കുക ഞങ്ങളാണ്’ എന്നാണ് ഐആർജിസി ഒരു പ്രസ്താവന. ‘മേഖലയുടെ സമവാക്യങ്ങളും ഭാവിയും ഇപ്പോൾ നമ്മുടെ സായുധ സേനയുടെ കൈകളിലാണ്’ എന്നാണ് രണ്ടാമത്തെ മറുപടി. എന്നാൽ ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്നത്. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിൽ ആണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്‍റെ പരസ്പരവിരുദ്ധ പ്രസ്താവനകൾ

എണ്ണ വില ആ​ഗോളതലത്തിൽ ഉയരുന്നതും ഓഹരി വിപണിയുടെ മൂല്യം കുറയുന്നതും വൈറ്റ് ഹൗസിനെ വലിയ രീതിയിൽ സമ്മർദത്തിലാക്കിയിരുന്നു. യുദ്ധം ഏകദേശം പൂർത്തിയായിരിക്കുന്നുവെന്നാണ് ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ അതിവേ​ഗത്തിൽ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നുമാണ് പറഞ്ഞത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം റിപ്പബ്ലിക്കൻ പാർട്ടിയിലെ യോ​ഗത്തിൽ ശത്രുവിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറ‍ഞ്ഞത്. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തെരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ യുദ്ധം ലോക വിപണികളിലേക്കുള്ള എണ്ണയുടെ വിതരണത്തെ തടസ്സപ്പെടുത്തി, യുഎസിലടക്കം ഇന്ധന വില കുതിച്ചുയരാൻ കാരണമായി. ഇറാന്റെ പരമോന്നത നേതാവായി അയത്തുള്ള മുജ്തബ ഖമനെയിയെ തെരഞ്ഞെടുത്തതിന് ശേഷം, 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നു. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം പത്ത് ദിവസം പിന്നിട്ടിരിക്കുകയാണ്.

ഗണേഷ് രാജിവെയ്ക്കുമോ?, നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്,വെറുതേ വിടില്ല പ്രതിപക്ഷം

തിരുവനന്തപുരം: തനിക്കെതിരായ ഭാര്യയുടെ ഗുരുതര ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ഗണേഷ് കുമാര്‍ ഇന്ന് മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കാനാണ് എല്‍ഡിഎഫ് നീക്കം. ഇത് കുടുംബകാര്യമെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിക്കുമ്പോഴും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ എന്ന് എപ്പോഴും അവകാശപ്പെടുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിന് പരാതി കൊടുക്കുമോ എന്നതടക്കം പരിശോധിച്ച് നടപടിയെടുക്കുന്നതാണ് ഉചിതമെന്ന തരത്തിലും മുന്നണിയിൽ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.

ALSO READ :

ഗണേഷ് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംഭവങ്ങള്‍ വിശദീകരിക്കാന്‍ സാധ്യത ഉണ്ട്. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

ഗണേഷ്കുമാറിനെ അവഗണിച്ചാല്‍ ജനം തങ്ങളോട് ചോദിക്കുമെന്ന് ആണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാന്‍ ഇടതു ഒത്താശയോടെ സോളാര്‍ കേസ് പ്രതി സരിതയെ ഉപയോഗിച്ച് ഗണേഷ്കുമാര്‍ നടത്തിയ കളികള്‍ ഒരാഴ്ചമുമ്പാണ് കൊട്ടാരക്കര കോടതിയില്‍ വെളിപ്പെടുത്തപ്പെട്ടത്. നേരത്തേ ഇത് ഊഹം മാത്രമായിരുന്നെങ്കിലും അഡ്വ സുധീര്‍ജേക്കബ് നല്‍കിയ ഹരി‍ജിയില്‍ നിയമത്തിനുമുന്നില്‍ സരിതയുടെ അഭിഭാഷകന്‍ രേഖാമൂലം സത്യം വെളിപ്പെടുത്തിയത് ഇപ്പോഴാണ്. അതിനു പിന്നാലെ കൊട്ടാരക്കരവച്ചുതന്നെ ഗണേഷിന് അപമാനമുണ്ടായത് വലിയ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതികാരബുദ്ധിയോടെ വിഷയത്തെ സമീപിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം

റഷ്യയും ചൈനയും തുർക്കിയും വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ഇറാൻ; ബഹ്‌റൈനിൽ ഒരു മരണം, 8 പേർക്ക് പരിക്ക്

മനാമ: 11 -ാം ദിവസവും അയയാതെ പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു. ബഹ്‌റൈൻ ലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. സൗദിയിൽ അൽ ഷൈബ എണ്ണപ്പാടം വീണ്ടും ആക്രമിച്ചു. അതേസമയം, റഷ്യയും ചൈനയും ഉൾപ്പെടെ വെടി നിർത്തൽ ആവശ്യപ്പെട്ടു സമീപിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം. തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പായാൽ മാത്രം വെടിനിർത്തൽ എന്നാണ് ഇറാന്റെ നിലപാട്. ചർച്ചകൾക്ക് തുർക്കിയും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്തെത്തി. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിലാണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരെയുള്ള സൈനിക നടപടികൾ എന്ന് അവസാനിക്കും എന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എണ്ണ വില ആ​ഗോളതലത്തിൽ ഉയരുന്നതും ഓഹരി വിപണിയുടെ മൂല്യം കുറയുന്നതും വൈറ്റ് ഹൗസിനെ വലിയ രീതിയിൽ സമ്മർദത്തിലാക്കിയിരുന്നു. യുദ്ധം ഏകദേശം പൂർത്തിയായിരിക്കുന്നുവെന്നാണ് ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ, അതിവേ​ഗത്തിൽ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നുമാണ് പറഞ്ഞത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം റിപ്പബ്ലിക്കൻ പാർട്ടിയിലെ യോ​ഗത്തിൽ ശത്രുവിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറ‍ഞ്ഞത്. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ, പടിഞ്ഞാറേകല്ലട ഫ്ളോട്ടിംങ് സോളാര്‍ അടക്കം നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി.പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ. വികസന പദ്ധതികൾ എണ്ണി പറഞ്ഞ് പ്രചാരണത്തിന് തുടക്കമിടും. വിവിധ പദ്ധതികൾ കേരളത്തിന് സമർപ്പിക്കും. കേരളത്തിന് ഏകദേശം 10800 കോടി രൂപയുടെ പദ്ധതികൾ. പോളിപ്രൊഫൈലിൻ യൂണിറ്റ് കൊച്ചി, മൂന്ന് അമൃത് ഭാരത് സ്റ്റേഷൻ പുനർ നവീകരണം ചങ്ങനാശേരി കുറ്റിപ്പുറം ഷൊർണൂർ,

ഇലക്ട്രിഫിക്കേഷൻ ഓഫ് ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽവേ ലൈൻ, 6 ലൈനിങ് ഓഫ് എക്സിസ്റ്റിങ് കോഴിക്കോട് ബൈപ്പാസ്, ഫ്ലോട്ടിങ് സോളാർ കേരള , പടിഞ്ഞാറെ കല്ലട,കൊല്ലം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം നിർമ്മിച്ച കേരളത്തിലെ 23 ഗ്രാമീണ റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ALSO READ:

മോദി പങ്കെടുക്കുന്നത് മൂന്ന് പരിപാടികളിൽ. ആദ്യം ധീവര സഭയുടെ ഗോൾഡൻ ജൂബിലിയിൽ പങ്കെടുക്കും. ധീവര സഭയുടെ പരിപാടി നടക്കുന്നത് മറൈൻ ഡ്രൈവിൽ. കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപനം കലൂർ സ്റ്റേഡിയം. എൻ ഡി എ യോഗം കലൂർ സ്റ്റേഡിയം. റോഡ് ഷോയിലും പങ്കെടുക്കും

ബി ജെ പി എൻഡിഎ പ്രകടന പത്രികയും മോദി പുറത്തിറക്കും

ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല…. മറ്റു നിറങ്ങളും ആകാം

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല മറ്റു നിറങ്ങളും ആകാം. എന്നാൽ ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ പാടില്ലെന്നു സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനം. 2022ലാണ് ടൂറിസ്റ്റ് ബസുകളിൽ വെള്ള നിറം മതിയെന്ന തീരുമാനം സർക്കാർ എടുത്തത്.

എന്നാൽ ഇത് സർവീസിനെ ബാധിക്കുന്നുവെന്നു. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾക്ക് കളർ ഉള്ളതിനാൽ അവർക്കാണ് കേരളത്തിൽ ടൂർ ഓട്ടം കൂടുതൽ ലഭിക്കുന്നതെന്നും ടൂറിസ്റ്റ് ബസ് ഉടമകൾ പരാതിയുണ്ടായിരുന്നു. ഇക്കാര്യം യോഗത്തിന്റെ പരിഗണനയ്ക്കു വന്നു.

തുടർന്ന് കളർ ഏതു വേണമെങ്കിലും ആകാമെന്ന ശുപാർശ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു. റെന്റ് എ ബൈക്ക് നടത്തിപ്പിന് ഏറെപ്പേരുടെ അപേക്ഷ ലഭിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി പെർമിറ്റ് നൽകുന്നതിനും തീരുമാനിച്ചു.

ചികിത്സാ പിഴവില്‍ കൈയ് നഷ്ടമായ വിനോദിനിക്ക് സർകാർ പൂർണസഹായം നൽകണമെന്ന് ഹൈക്കോടതി

പാലക്കാട്. ചികിത്സാ പിഴവില്‍ കൈയ് നഷ്ടമായ വിനോദിനിക്ക് സർകാർ പൂർണസഹായം നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഴുവൻ ചികിത്സയും സൗജന്യമായി നൽകണം. സൗജന്യ വിദ്യാഭ്യാസം നൽകണം. 21 വയസ്സുവരെ ഇക്കാര്യം ഉറപ്പാക്കണം.

ALSO READ :

x

കൈമുറിച്ചത് ജോലി സാധ്യതയെ ബാധിക്കരുതെന്നും ജോലി ലഭിക്കുന്നതിന് തടസ്മകരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യവും സർക്കാർ ഉറപ്പാക്കണം. ചികിത്സകൾക്ക് ആശുപത്രികളിൽ SOP ഉറപ്പാക്കണം

മെഡിക്കൽ വീഴ്ച ഉണ്ടെന്നും പ്രഥമദൃഷ്ട ചികിത്സാപിഴവ് ഉണ്ടെന്ന് കോടതി വിലയിരുത്തി.