Home Blog Page 252

യുദ്ധം അവസാനിക്കുന്നു? ‘സൈനിക നീക്കങ്ങള്‍ ലക്ഷ്യത്തിനരികെ’, യുദ്ധം തീര്‍ക്കാന്‍ ആലോചിക്കുന്നതായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ എന്ന് അവകാശ വാദം. ഇറാനിലെ ഭീകരവാദ ഭരണകൂടം മാറ്റാനുള്ള ശ്രമം ലക്ഷ്യം കൈവരിക്കാൻ പോവുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടത്.

ഇറാന്‍റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതില്‍ അമേരിക്ക വിജയിച്ചു, ഇറാന്‍റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തു, ഇറാന്‍റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കി എന്നിങ്ങനെയാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയം, ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനുള്ള സാധ്യതയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു. ഹോർമൂസ് കടലിടുക്ക്, അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളാണ് സംരക്ഷിക്കേണ്ടതെന്നും ഡോണൾ‍ഡ് ട്രംപ് പറഞ്ഞു.

ഇറാൻ്റെ സൈനിക ശേഷി അവസാനിപ്പിക്കുന്നതിൽ അമേരിക്ക ലക്ഷ്യത്തിന് അടുത്തെത്തിയെന്ന് ട്രംപിന്‍റെ അവകാശ വാദം. അതേസമയം, വെടിനിറുത്തല്‍ കരാര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന്‍റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപറി. എതിരാളിയെ പൂർണമായി ഇല്ലാതാക്കുമ്പോൾ വെടിനിർത്തലിന് സാധ്യതയില്ലെന്നാണ് ട്രംപ് പറയുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹായിക്കാനുമുള്ള തന്റെ ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തുന്നത്.

ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക സഹായം നൽകാൻ നാറ്റോ സഖ്യം തയ്യാറായില്ലെന്ന് ട്രംപ് ആവർത്തിച്ചു. അതേസമയം, വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ തിരിച്ചടി ഓർമിപ്പിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ എക്സ് പോസ്റ്റും പുറത്ത് വന്നു. വിയറ്റ്നാമിൽ നൂറുകണക്കിന് യുഎസ് സൈനികർ മരിക്കുമ്പോഴും അമേരിക്ക ജയിക്കുകയാണെന്നാണ് അവകാശപ്പെട്ടിരുന്നതെന്നാണ് അബ്ബാസ് അരാഗ്ചിയുടെ പോസ്റ്റ്. അമേരിക്ക ആക്രമണം തുടർന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ജനറൽ അബോൾഫാസൽ ഷെക്കാർച്ചി പറഞ്ഞു.

ആറ് മാസമായ ഗർഭം അലസിപ്പിക്കാൻ അമിതമായ അളവിൽ ഗുളിക കഴിച്ചു, പിന്നാലെ പ്രസവിച്ചു, കുഞ്ഞ് മരിച്ചു; കൊലക്കുറ്റം ചുമത്തി യുവതിക്കെതിരെ അമേരിക്കയിൽ കേസ്

അറ്റ്‌ലാന്റ: ഗർഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെത്തുടർന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അമേരിക്കയിലെ ജോർജിയയിൽ മുപ്പത്തിയൊന്നുകാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിലെ കിംഗ്‌സ്‌ലാൻഡ് സ്വദേശിയായ അലക്സിയ മൂർ എന്ന യുവതിക്കെതിരെയാണ് പൊലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ജോർജിയയിലെ കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമങ്ങൾ നിലവിൽ വന്നശേഷം ഇതാദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Also Read: വായയുടെ ആരോ​ഗ്യത്തിനായി ശ്ര​ദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തെല്ലാം

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് മാസത്തോളം ഗർഭിണിയായിരുന്ന അലക്സിയ, ഗർഭഛിദ്രത്തിനായി ‘മിസോപ്രോസ്റ്റോൾ’ (Misoprostol) എന്ന ഗുളികയും വേദനസംഹാരിയായ ‘ഓക്സിക്കോഡോണും’ (Oxycodone) അമിത അളവിൽ കഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ഒരു മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് ജീവനോടെയാണ് ജനിച്ചതെന്നും യുവതി സ്വബോധത്തോടെ എടുത്ത തീരുമാനം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് വാദിക്കുന്നത്. കുഞ്ഞിന്റെ രക്തത്തിൽ ഓക്സിക്കോഡോണിന്റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തിയാൽ (സാധാരണയായി ആറ് ആഴ്ചയ്ക്ക് ശേഷം) ഗർഭഛിദ്രം നിരോധിക്കുന്ന ജോർജിയയിലെ നിയമമാണ് ഇവിടെ യുവതിക്ക് തിരിച്ചടിയായത്.

അലക്സിയ മൂറിനെ കാംഡെൻ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തിയതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും ഗർഭഛിദ്ര അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഗർഭഛിദ്രം നടത്തുന്ന സ്ത്രീകളെ ക്രിമിനലുകളായി കാണുന്നത് ദൗർഭാഗ്യകരമാണെന്നും ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും അവകാശങ്ങളെയും ബാധിക്കുമെന്നും ഇവർ വാദിക്കുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ, ഇത് അമേരിക്കയിൽ ഗർഭഛിദ്ര നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി.

‘വീട്ടുജോലി ചെയ്യാനല്ല വിവാഹം കഴിക്കുന്നത്, പാചകം രണ്ടുപേരുടെയും ഉത്തരവാദിത്വം’: സുപ്രീം കോടതി

ന്യൂഡൽഹി: ഭാര്യ പാചകം ചെയ്യാതിരിക്കുകയോ വീട്ടുജോലികൾ ചെയ്യുകയോ ചെയ്യാതിരിക്കുന്നത് ദാമ്പത്യത്തിലെ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. അത്തരം പ്രതീക്ഷകൾ കാലഹരണപ്പെട്ടതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.


ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. നിങ്ങൾ ഒരു വേലക്കാരിയെയല്ല, ഒരു ജീവിത പങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും പാചകം ഭാര്യയുടേയും ഭർത്താവിന്റെയും ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു.


വിവാഹം കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഭാര്യയുടെ മനോഭാവം മാറിയെന്നും ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു. ഭാര്യ തന്റെ മാതാപിതാക്കൾക്കും തനിക്കുമെതിരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും കുഞ്ഞിന്റെ ആദ്യ ചടങ്ങിന് ഭർത്താവിനെയും കുടുംബത്തെയും ക്ഷണിച്ചില്ലെന്നും ഭർത്താവ് ആരോപിച്ചു.


എന്നാൽ, ഭർത്താവിന്റെ എല്ലാ ആരോപണങ്ങളെയും ഭാര്യ നിഷേധിച്ചു. ഭർത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയത്. അവർ മനപ്പൂർവം ചടങ്ങിൽ പങ്കെടുക്കാതെ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ മറുപടി നൽകി.


കേസിൽ കുടുംബ കോടതി നേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് അടുത്ത തീയതിയിലേക്ക് മാറ്റി.

പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട മഹോത്സവം കൊടിയേറി

ശാസ്താംകോട്ട:ചരിത്രപ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ മലക്കുട മഹോത്സവം കൊടിയേറി.27ന് വർണാഭമായ കെട്ടുകാഴ്ച്ചയോടെ കൊടിയിറങ്ങും.മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രി 9ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കിയാക്കി വായ്ക്കുരവയുടെ അകമ്പടിയിലാണ് തൃക്കൊടിയേറ്റ് നടന്നത്.കടുത്താശേരി കുടുംബത്തിലെ ശിവൻകുട്ടി ഊരാളി കൊടിയേറ്റിന് കാർമികത്വം വഹിച്ചു.കൊടിയേറ്റിന് മുന്നോടിയായി സ്വർണക്കൊടിദർശനം, സൂര്യ പൊങ്കാല,കൊടിയേറ്റ് സദ്യ എന്നിവ നടന്നു.എല്ലാ ദിവസവും രാവിലെ 5 ന് മലയുണർത്തൽ, 8ന് ഭാഗവത പാരായണം എന്നിവ ഉണ്ടാകും.

21ന് രാത്രി 7ന് മെഗാ മ്യൂസിക്കൽ ഇവൻ്റ്, 22ന് വൈകിട്ട് 5ന് നടക്കുന്ന മലക്കുട സമ്മേളനം മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ മലയപ്പൂപ്പൻ പുരസ്കാരം ചലച്ചിത്രഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ പങ്കെടുക്കും.രാത്രി 7ന് സംഗീതക്കച്ചേരി,8ന് നാടൻപാട്ട്.23ന് വൈകിട്ട് അഞ്ചിന് പഞ്ചാരിമേളം അരങ്ങേറ്റം, 8നും 9.30നും നൃത്തനൃത്യങ്ങൾ,24ന് വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ അരങ്ങേറ്റം,7ന് നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം.25ന് വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ, 7ന് ഗാനമേള,26ന് വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ, 7ന് സംഗീതക്കച്ചേരി,8ന് നൃത്ത അരങ്ങേറ്റം, 9.30ന് നൃത്തനൃത്യങ്ങൾ.

27ന് രാവിലെ 5.15 മുതൽ സ്വർണക്കൊടി ദർശനം,വൈകിട്ട് 3ന് ഗുരുക്കൾശ്ശേരി കൊട്ടാരത്തിൽ നിന്നും ഭഗവതി എഴുന്നെള്ളത്ത്,3.30 ന് കടുത്താശ്ശേരി കൊട്ടാരത്തിൽ കച്ചകെട്ട്,വൈകിട്ട് 4 മുൽ പ്രസിദ്ധമായ മലക്കുട എഴുന്നെള്ളത്തും കെട്ടുകാഴ്ചയും,രാത്രി 8 ന് തൂക്കം.9 ന്
മെഗാഷോ,12 ന് വായ്ക്കരി പൂജ എന്നിവ നടക്കും.ഏപ്രിൽ 3ന് രാത്രി 7ന് തിരുവാതിര,കൈക്കൊട്ടിക്കളി, 9ന് കൊടിയിറക്ക്.ഉത്സവ ഒരുക്കങ്ങൾ പൂർത്തിയായതായും പൊലീസ്. ഫയർഫോഴ്സ് -ആരോഗ്യ-റവന്യൂ-ഗതാഗത വകുപ്പുകളുടെ സേവനങ്ങൾ ഉറപ്പാക്കിയതായും ദേവസ്വം പ്രസിഡന്റ്
കെ.രവി,സെക്രട്ടറി ജി.ബിജുകുമാർ,ഖജാൻജി കെ.ആനന്ദൻ,വൈസ് പ്രസിഡന്റ് ശ്രീനിലയം സുരേഷ് എന്നിവർ അറിയിച്ചു.

പാലക്കാട് മണ്ഡലത്തില്‍ സിപിഎം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഡീലിന്‍റെ ഭാഗം,വി ഡി സതീശന്‍

തിരുവനന്തപുരം: പാലക്കാട് ശോഭ സുരേന്ദ്രനെ ജയിപ്പിക്കാന്‍ ബിജെപി – സിപിഎം ഡീലുണ്ടെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാലക്കാട് മണ്ഡലത്തില്‍ സിപിഎം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണം.

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമേഷ് പിഷാരടി വിജയിക്കുമെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു. സിപിഎമ്മിന്റെ എല്ലാം ചരടുവലികളും യുഡിഎഫ് അറിയുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ യുഡിഎഫ് ശക്തമാണ്. ഭരണം ലഭിച്ചാല്‍ എന്ത് ചെയ്യണം എന്നതില്‍ യുഡിഎഫിന് വ്യക്തമായ ധാരണയുണ്ട്. വനിതകള്‍ക്ക് സൗജന്യ യാത്ര, ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പെടെ നല്‍കി സ്വയം പര്യാപ്തമാക്കും. ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി നമ്മുടെ കേരളത്തെ മാറ്റാനാണ് യുഡിഎഫിന്റെ നീക്കങ്ങളെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക വക്താവ് കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക വക്താവ് കൊല്ലപ്പെട്ടു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസ് ) വക്താവ് അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. നൈനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍- സയോണിസ്റ്റ് ക്രിമിനലുകളുടെ ആക്രമണത്തില്‍ നൈനി രക്തസാക്ഷിത്വം വഹിച്ചതായി ഐആര്‍ജിസി വ്യക്തമാക്കി.

ഇസ്രയേലുമായും അമേരിക്കയുമായും യുദ്ധം നടന്നിട്ടും തങ്ങളുടെ മിസൈല്‍ വ്യവസായം ‘ഏറ്റവും ഉയര്‍ന്ന നില’യിലെത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ശത്രുക്കള്‍ക്ക് ചില ‘ആശ്ചര്യങ്ങള്‍’ കരുതിവെച്ചിട്ടുണ്ടെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധസമയത്തും ഇറാനില്‍ മിസൈല്‍ ഉത്പാദനം മികച്ച നിലയില്‍ നടക്കുന്നുണ്ട്. ആയുധ ശേഷിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും ഐആര്‍ജിസി വക്താവ് നൈനി അഭിപ്രായപ്പെട്ടിരുന്നു.

also read:

ഇതിനു തൊട്ടുപിന്നാലെയാണ് സൈനിക വക്താവിന് നേര്‍ക്ക് യുഎസ്- ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ആഴ്ചത്തെ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ മൂലം ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനോ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനോ കഴിയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു അലി മുഹമ്മദ് നൈനിയുടെ പ്രതികരണം.

ഒറ്റ ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉന്നത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരീജാനി, ഘോലംരേസ സുലൈമാൻ, ഇസ്മായിൽ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റ് ഇറാൻ ഉന്നതോദ്യോ​ഗസ്ഥർ. ഇസ്‍മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമേനി അനുശോചിച്ചു.

ശത്രുക്കൾ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അയച്ച സന്ദേശത്തിൽ മുജ്‌തബ ഖമേനി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും ബഹ്റൈനിലും ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ഇറാന്റെ ഡ്രോണുകൾ മിന അൽ–അഹ്മദി എണ്ണ റിഫൈനറിയെ വീണ്ടും ആക്രമിച്ചെന്ന് കുവൈത്ത് ആരോപിച്ചു. നിരവധി യൂണിറ്റുകളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്.

പ്രസവത്തിൽ യുവതി മരിച്ച സംഭവം, മുൻപ് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ നിർദ്ദേശം

തൃശൂർ. അക്യുപംകചർ ചികില്‍സയില്‍ പ്രസവത്തിൽ യുവതി മരിച്ച സംഭവം, മുൻപ് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ നിർദ്ദേശം. പ്രസവാനന്തരം ആറാം ദിവസം മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്നതാണ് നിർദ്ദേശം

നിർദ്ദേശം നൽകിയത് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ. മുഹ്സീനയുടെ പോസ്റ്റുമോർട്ടത്തിൽ ഗുരുതര കണ്ടെത്തൽ. യുവതിയുടെ ആന്തരിക അവയവങ്ങളിൽ അടക്കം പഴുപ്പ് ബാധിച്ചു. അരക്കെട്ട് പൂർണ്ണമായും പഴുത്ത നിലയിൽ

also read:

ഭർത്താവ് ഇബ്രാഹിമിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. മുഹ്സിനയുടെ പ്രസവം നടന്നത് ജനുവരിയിൽ. ആറു ദിവസത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല
മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മ. മുഹ്സീനയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുതുകിലെ വ്രണം പുഴുവരിച്ച നിലയിൽ. അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത് മറ്റൊരു യുവതി. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം

മുഹസീനയുടെ ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിൽ

വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ ഐഷ പോറ്റിക്ക് ചെറിയൊരു നാക്കുപിഴ…

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഐഷ പോറ്റിക്ക് ചെറിയൊരു നാക്കുപിഴ. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയായിരുന്നു സംഭവം. അരിവാള്‍ എന്ന് പറയാന്‍ തുടങ്ങിയ ഐഷ പോറ്റി, അബദ്ധം മനസിലായതോടെ കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് പറയുകയായിരുന്നു.

Also Read:


ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഐഷ പോറ്റി മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന് ഐഷ പോറ്റി പാര്‍ട്ടിമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു ഐഷ പോറ്റിയെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഇതിന് ശേഷം സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഐഷ പോറ്റി ഉന്നയിച്ചത്.
സിപിഐഎം നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകള്‍ തനിക്കെതിരെ ഉണ്ടായിരുന്നുവെന്നും തന്റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയും രാഷ്ട്രീയമായി ഒതുക്കാന്‍ ശ്രമിച്ചെന്നും ഐഷ പോറ്റി ആരോപിച്ചിരുന്നു.

പോരുവഴി മലനട മലക്കുട ഉത്സവത്തിന് ഇന്ന് കൊടിയേറും

ശാസ്താംകോട്ട. പോരുവഴി പെരുവിരുത്തി മലനട ക്ഷേത്ര ത്തിൽ മലക്കുട ഉത്സവത്തിനു ഇന്ന് (വെള്ളി) കൊടിയേറും. രാവിലെ 5.15നു സ്വർണക്കൊടി ദർശനം, 5.30 : നു സൂര്യ പൊങ്കാല, 10.30നു കൊടി

യേറ്റ് സദ്യ, വൈകിട്ട് 5.30നു ചക്കു വള്ളിയിൽ കൊടിക്കയർ സ്വീകര ണം, 6.30നു പഞ്ചാരിമേളം, രാത്രി 9നു കൊടിയേറ്റ്, 10നു കഥകളി. കഥകൾ- കർണശപഥം, നിഴൽക്കു ത്ത്. നാളെ രാത്രി 7നു മെഗാ മ്യൂസിക്കൽ ഇവന്റ്റ്, 22നു വൈകിട്ട് 5നു മലക്കുട സമ്മേളനം മുൻ അംബാ സഡർ ടി.പി.ശ്രീനിവാസൻ ഉദ്ഘാനം ചെയ്യും.

മലയപ്പൂപ്പൻ പുര സ്കാരം ശ്രീകുമാരൻ തമ്പിക്കു സമർപ്പിക്കും. 24നു രാത്രി 7നു നന്ദഗോവിന്ദം ഭജൻസ് നയിക്കുന്ന സാന്ദാനന്ദലയം, 27നു രാവിലെ 5.15നു സ്വർണക്കൊടി ദർശനം, വൈകിട്ട് 3നു ഗുരുക്കൾശേരിൽ കൊട്ടാര ത്തിൽ ഭഗവതി എഴുന്നള്ളത്ത്, 3.30 നു കടുത്താംശേരി കൊട്ടാരത്തിൽ കച്ചകെട്ട്, 4നു മലക്കുട എഴുന്നള്ളത്തും വമ്പിച്ച കെട്ടുകാഴ്ചയും, 8നു തൂക്കം, 9നു മെഗാഷോ, 12നു ആൽ ത്തറയിൽ വായ്ക്കരി പൂജ, ഏപ്രിൽ 3നു രാത്രി 7നു തിരുവാതിര, കൈകൊട്ടിക്കളി, 9നു കൊടിയിറക്ക് എന്നിവ നടക്കും

ഏഴാമത്തെ പ്രസവം വീട്ടില്‍, യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

ഗുരുവായൂര്‍: വീട്ടില്‍ പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പിന്നാലെ യുവതി മരിച്ചതില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം. ഏഴാമത്തെ പ്രസവം ആണ് വീട്ടില്‍ നടന്നത്. എടക്കഴിയൂര്‍ സ്വദേശിയായ മുഹ്സിനയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്.
ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജനുവരി ആറിനാണ് വീട്ടില്‍ പ്രസവം നടന്നത്. ഈ പ്രസവം മാത്രമാണ് വീട്ടില്‍ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. കഴിഞ്ഞ ജനുവരി ആറിന് മുഹ്സീന വീട്ടില്‍ വെച്ച് ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ജനുവരി 10 ന് കുഞ്ഞ് മരിച്ചു. ഗര്‍ഭകാലത്തോ പ്രസവസമയത്തോ അമ്മയ്ക്കും കുഞ്ഞിനും കുത്തിവെപ്പുകളോ വൈദ്യസഹായമോ ലഭ്യമാക്കിയിരുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ചാവക്കാട് നഗരത്തിലെ വ്യാജ അക്യുപങ്ചര്‍ ചികില്‍സ നടത്തുന്ന സ്ത്രീയാണ് ഏഴാമത്തെ പ്രസവസമയത്ത് മുഹ്സിനിയെ ചികിത്സിച്ചതെന്ന് പറയുന്നു. മുഹ്സിനയുടെ ഭര്‍ത്താവും അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണത്രേ. പ്രസവശേഷം മുഹസീനയുടെ ആരോഗ്യനില വഷളായെങ്കിലും മതിയായ ചികിത്സ നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുഹസിനയുടെ ബന്ധുക്കള്‍ യുവതിയെ ആദ്യം തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
മുഹ്സിനയുടെ ഭര്‍ത്താവ് അക്യുപങ്ചറിസ്റ്റാണ്. ഭര്‍ത്താവ് ഇബ്രാഹിനെതിരെ മുഹ്സിനയുടെ കുടുംബം ഗുരുതര പരാതികളുമായാണ് എത്തിയിരിക്കുന്നത്. ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.