Home Blog Page 251

നടിയെ പിന്തുടര്‍ന്നു ശല്യം ,ഒടുവില്‍ കടന്നുപിടിച്ച് അപമാനിക്കല്‍, അറസ്റ്റില്‍,ഐടി സ്ഥാപന മാനേജര്‍ പിടിയില്‍

കൊച്ചി. കലൂരില്‍ നടിയെ പിന്തുടര്‍ന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കതൃക്കടവ് ആനിപ്പറമ്പില്‍ വിപിന്‍ റോയ്(39) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് നടി കലൂര്‍ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോഴാണ് സംഭവം.എംബിഎക്കാരനായ പ്രതി ഐടി സ്ഥാപനത്തിന്റെ മാനേജരാണെന്ന് പൊലീസ് അറിയിച്ചു.

സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ടാറ്റുസ്റ്റുഡിയോയ്ക്ക് സമീപത്തുവച്ചായിരുന്നു പ്രതിയുടെ അതിക്രമം. പ്രതി നടിയെ തടഞ്ഞു നിര്‍ത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രതിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം. ഉള്ളൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
ഉള്ളൂർ സ്വദേശികളായ രഘുനാഥൻ ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുഷ്പയുടെ മൃതദേഹം തറയിലും രഘുനാഥൻ തൂങ്ങിയ നിലയിലും ആണ് കണ്ടെത്തിയത്

കൊല്ലം ജില്ലയിൽ ഇന്ന് പത്രികാ സമര്‍പ്പണപ്പൂരം

കൊല്ലം ജില്ലയിൽ ഇന്ന് വിവിധ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കും. ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ, കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ , കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥ് ,

പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാർ, ചടയമംഗലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി ചിഞ്ചു റാണി, കുന്നത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് ഇന്ന് വിവിധ ഇടങ്ങളിലായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് റോഡ് ഷോ ആയി എത്തിയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.

ബാറിലെ തര്‍ക്കം, എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

എഴുപുന്ന:ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു. കുമ്പളങ്ങി സ്വദേശിയായ മുപ്പതുകാരൻ നിധിൻ കൃഷ്ണൻ ആണ് മരിച്ചത്. മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം.

also read:

കൊലപാതകത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കാൻ എത്തിയതാണ് നിധിൻ. കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ബാറിന് അകത്ത് വച്ചുണ്ടായ തർക്കം പുറത്തേക്കും നീണ്ടു. ബൈക്കിൽ മടങ്ങാൻ തുടങ്ങവേ നിധിന് നേരെ വീണ്ടും പ്രതികളുടെ മർദനമുണ്ടായി. പിന്നാലെ ബൈക്കിൽ നിന്ന് വലിച്ചു താഴെ ഇട്ടു.

കോവൂർ കുഞ്ഞുമോൻ ഇന്ന് പത്രിക നൽകും

ശാസ്താംകോട്ട.കുന്നത്തൂരിലെ എൽഡിഎഫ് സ്‌ഥാനാർഥി കോവൂർ കുഞ്ഞുമോൻ ഇന്ന് രാവിലെ 11ന് നാമനിർദേശ പത്രിക നൽകും. ശാസ്താംകോട്ട ജംക്ഷനിൽ നിന്നും പ്രവർത്തർക്കൊപ്പം പ്രകടനമായി താലൂക്ക് ഓഫി സിലേക്ക് എത്തിയാണ്, തഹസിൽദാർക്ക് നാമനിർദേശ പത്രിക നൽകുന്നത്.

യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ, എൻഡിഎ സ്ഥ‌ാനാർ ഥി രാജി പ്രസാദ് എന്നിവർ 23ന് രാവിലെ പത്രിക നൽകും.

ഷിബു ബേബിജോൺ ഇന്ന് പത്രിക സമർപ്പിക്കും

ചവറ. ചവറ നിയമസഭാ മണ്ഡലം യൂഡിഎഫ് സ്‌ഥാനാർഥി (ആർഎ സ്പർ ഷിബു ബേബിജോൺ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നീണ്ടകര ബേബിജോൺ സ്‌മൃതിമണ്ഡപത്തിൽ നിന്നും പുഷ്പാർച്ചന നടത്തി വിവിധ ദേവാലയങ്ങൾ സന്ദർശിച്ചശേഷം ആർഎസ്‌പി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും പ്രകടനവുമായി കൊല്ലം കല കടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും

 തിരുവനന്തപുരം മെഡിക്കല്‍ കോളജ് തീപിടുത്തത്തില്‍ മരിച്ചത് അഞ്ചു രോഗികള്‍,രക്ഷാപ്രവർത്തനത്തിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളജിലെ   മള്‍ട്ടി സ്പെഷല്‍റ്റി വെന്‍റിലേറ്റര്‍ യൂണിറ്റിലെ തീ പിടിത്തത്തിന് ശേഷം മരിച്ചത് അഞ്ച് രോഗികള്‍. മണിക്കൂറുകള്‍ക്കുളളില്‍ രോ​ഗികൾ മരിച്ചതിൽ ആരോപണവുമായി കുടുംബങ്ങൾ.

അഞ്ച് രോ​ഗികളാണ് മരിച്ചത്. അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്നാണ് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന സനീഷ് ആരോഗ്യം മെച്ചപ്പെട്ട് പൊടിയരിക്കഞ്ഞി കുടിച്ച് തുടങ്ങിയിരുന്നതായിരുന്നു. എന്നാൽ തീപിടിച്ച വെന്‍റിലേറ്ററില്‍ ചികില്‍സയിലിരുന്ന സനീഷിന് തീപിടിത്ത ശേഷം നില വഷളായെന്നും രക്ഷപെടില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് സനീഷ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

also read:

സനീഷിനെ കൂടാതെ ഓട്ടോ ഇടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി, കാര്‍ ഓട്ടോയില്‍ ഇടിച്ച് പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, വാഹനാപകടത്തില്‍ പരുക്കേറ്റ ചിറയിന്‍കീഴ് സ്വദേശി ഓമന അമ്മ , ബാലരാമപുരം സ്വദേശി ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി പരാതികൾ കുടുംബങ്ങൾ നൽകിയിട്ടില്ല. സംഭവത്തിൽ തുടരന്വേഷണം ആവശ്യമാണ്.

ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ ശിക്ഷാ വിധി ഇന്ന്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ്‌ സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊലപാതകക്കേസിൽ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.

2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിക്കുന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.

also read:



സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും, പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ആരോഗ്യകേരളം: മലപ്പുറം നാഷനൽ ഹെൽത്ത് മിഷനിൽ 93+ ഒഴിവ്

മലപ്പുറത്ത് നാഷനൽ ഹെൽത്ത് മിഷനിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എംഎൽഎസ്പി), ഓഡിയോളജിസ്റ്റ് കം സ്പീച് തെറപ്പിസ്റ്റ് തസ്തികകളിൽ 91 ഒഴിവ്. കരാർ നിയമനം. മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:

∙മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (90): ബിഎസ്‌സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം; 20,500.

ഓഡിയോളജിസ്റ്റ് കം സ്പീച് തെറപ്പിസ്റ്റ്- അനുയാത്ര (1): ബിഎഎസ്എൽപി, ആർസിഐ റജിസ്ട്രേഷൻ, 3 വർഷ പരിചയം; 30,000.

∙പ്രായപരിധി: 40.

∙മലപ്പുറത്ത് നാഷനൽ ഹെൽത്ത് മിഷനിൽ ഡവലപ്മെന്റ് തെറപ്പിസ്റ്റ്, എപ്പിഡെമിയോളജിസ്റ്റ് തസ്തികകളിൽ അവസരം. 2+ ഒഴിവ്. കരാർ നിയമനം. മാർച്ച് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഗർഭിണിയായ ഹിപ്പൊപൊട്ടമസിനെ പരിശോധിക്കുന്നതിനിടെ ആക്രമണം; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം

ഷിമോഗ: ഹിപ്പൊപൊട്ടാമസിന്റെ ആക്രമണത്തിന് ഇരയായി 26 വയസ്സുകാരിയായ മൃഗഡോക്ടർ മരിച്ചു. കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയൺ ആൻഡ് സഫാരി പാർക്കിൽ ചികിത്സ നൽകുന്നതിനിടെയാണ് ഹിപ്പൊപൊട്ടമസിന്റെ ആക്രമണമുണ്ടായത്. ഗർഭിണിയായിരുന്ന ഹിപ്പൊപൊട്ടമസിനെ കൂട്ടിലേക്ക് കയറി പരിശോധിക്കുന്നതിനിടെയാണ് ഡോ. സമീക്ഷ റെഡ്ഡിക്ക് നേരെ ആക്രമണമുണ്ടായത്.


വ്യാഴാഴ്ച രാത്രി 11:30ഓടെ കൂട്ടിനുള്ളിൽ വച്ചാണ് കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച ഡോ. സമീക്ഷ റെഡ്ഡിക്ക് നേരെ ആക്രമണമുണ്ടായത്. ഉടൻ തന്നെ ഷിമോഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അനുശോചനം രേഖപ്പെടുത്തി.


സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും ഡോക്ടർമാർ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ നിർബന്ധമായും ചട്ടങ്ങൾ പാലിക്കണമെന്നും നിർദ്ദേശം നൽകി. കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് മുതിർന്ന മൃഗഡോക്ടർമാരും വനം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരു സംഘം അന്വേഷിക്കാൻ ഖണ്ഡ്രെ ഉത്തരവിട്ടു, ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു.