Home Blog Page 244

സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ല, എനിക്ക് രാഷ്ട്രീയത്തോടൊപ്പം സംസ്‌കാരം കൂടിയുണ്ട് , പിഷാരടി

പാലക്കാട്.വ്യക്തി അധിക്ഷേപം നടത്തിയ തോമസ് ഐസക്കിന് മറുപടിയുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി.സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ല, എനിക്ക് രാഷ്ട്രീയത്തോടൊപ്പം സംസ്‌കാരം കൂടിയുണ്ട് എന്ന് പിഷാരടി പറഞ്ഞു. എന്നാൽ തന്റെ പരാമർശം
പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി തോമസ് ഐസക്

also read:

കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യം എന്ന തോമസ് ഐസക്കിന്റെ പരാമർശത്തിനായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി.
എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന പ്രത്യയശാസ്ത്രം അവര്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പിഷാരടി പറഞു. അനാവശ്യമായ വാക്പോരുകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഷാഫി പറമ്പിലിന്റെ നോമിനി ആയാണ് രമേഷ് പിഷാരടി പാലക്കാട്‌ എത്തിയതെന്നും പിഷാരടിയേ തോൽപ്പിക്കലാണ് ഷാഫിയുടെ ലക്ഷ്യം എന്നും പാലക്കാട്‌ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
കോൺഗ്രസിന് ശക്തമായ രാഷ്ട്രീയ വോട്ടുകൾ ഉള്ള പാലക്കാട്‌ മണ്ഡലത്തിൽ ഇത്തരം സ്ഥാനാർത്ഥിയെ നിർത്തിയത് കോൺഗ്രസ്സ് ബിജെപി ഡീൽ എന്നും സുരേഷ് ബാബു ആരോപിച്ചു

എന്നാൽ തന്റെ പരാമർശം പിഷാരടിക്ക്
മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി തോമസ് ഐസക് പറഞ്ഞു.പാലസ്തീൻ വിഷയത്തിലെ പരാമർശം സംബന്ധിച്ചരാഷ്ട്രീയമാണ് താൻ പറഞ്ഞു

സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി 13പവന്‍ കവര്‍ന്നു

ആലപ്പുഴ.സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി മോഷണം.സഹോദര ഭാര്യയെ സൂക്ഷിക്കാൻ ഏൽപ്പിച്ച പതിമൂന്നര പവൻ സ്വർണം പ്രായപൂർത്തിയാകാത്ത മകൾ മോഷ്ടിച്ചു.കേസിൽ പ്രായ പൂർത്തിയാകാത്ത 4 പേർ പ്രതികൾ

വീട്ടിൽ പെയിൻ്റ് അടിക്കാൻ പെൺകുട്ടി 5 ലക്ഷം രൂപ നൽകി.സ്വർണം കാണാതായതോടെ പെയിൻ്റ് പണിക്കാരെയും സംശയിച്ചു.പിന്നീട് നടന്ന അന്വേഷണത്തിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു.കേസിൽ പ്രായപൂർത്തി ആയ 2 പേരെ അറസ്റ്റ് ചെയ്തു

സ്വർണ്ണം വിറ്റ പണം കണ്ടെത്താൻ അന്വേഷണം.സ്വർണ്ണം വിറ്റത് മാവേലിക്കരയിലെ ജ്വല്ലറിയിൽ

പോലീസുകാരൻ ട്രെയിനിന്റെ മുൻപിൽ ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട് .പോലീസുകാരൻ ആത്മഹത്യ ചെയ്തു.കോഴിക്കോട് കൺട്രോൾ റൂം പോലീസുകാരൻ ആത്മഹത്യ ചെയ്തു.കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി സ്വദേശി ഷജുൽ ആണ് മരിച്ചത്.ട്രെയിനിന്റെ മുൻപിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്.

ഇന്ന് പുലർച്ചെ 5.00 മണിക്കാണ് സംഭവം.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഡീൽ മൂലം,സ്വർണക്കൊള്ള ആരോപണം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ല, പിണറായി

തിരുവനന്തപുരം: സ്വർണക്കൊള്ള ആരോപണം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്നും ഭരണത്തുടർച്ചയ്ക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . എൽഡിഎഫ് ലക്ഷ്യം വെക്കുന്നത് വികസനവും ജനക്ഷേമവുമാണ്. പുരോ​ഗതിയുടെ അടുത്ത തലത്തിലേയ്ക്ക് കേരളത്തെ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഡീൽ മൂലമാണ്. ഇടത് മുന്നണി ആ അക്കൗണ്ട് പൂട്ടിച്ചു. കോലീബി സഖ്യത്തെക്കുറിച്ചും അ​ദ്ദേഹം ഓർമിപ്പിച്ചു.

പത്തുവർഷം മുമ്പത്തെ യുഡിഎഫ് സർക്കാരിന്‍റെ ഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യരംഗം തകർച്ചയിലായിരുന്നെന്നും പാഠപുസ്തകങ്ങൾ പോലും വിതരണം ചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്തം ഇടത് സർക്കാർ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ പടക്കം പൊട്ടിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചവരാണ് കോൺഗ്രസുകാർ. കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ നടപടികൾ കോൺഗ്രസിന്റെ മുഖത്തേറ്റ അടിയായി. ഡൽഹിയിൽ ബിജെപിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബി-ടീം ആയി കോൺഗ്രസ് അധഃപതിച്ചു. സമാന കാഴ്ചയാണ് ഹരിയാനയിലേതും ബിഹാറിലേതുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും കൂടി രണ്ട് കോടിയുടെ ആസ്തി

കണ്ണൂർ: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്കും ഭർത്താവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടി രണ്ട് കോടിയുടെ ആസ്തി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി കെ ശ്യാമളയുടേയും ഭർത്താവിന്റേയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

പി കെ ശ്യാമളയുടെ കയ്യിൽ പണമായി 8000 രൂപയുണ്ട്. ‌ബാങ്കുകളിൽ സ്ഥിരനിക്ഷേപവും മറ്റുമായി 32.61 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. പാപ്പിനിശ്ശേരി സഹകരണ ബാങ്കിൽ 7.5 ലക്ഷം, മോറാഴ സഹകരണ ബാങ്കിൽ 2.5 ലക്ഷം, തളിപ്പറമ്പ് സബ് ട്രഷറിയിലെ പെൻഷൻ എസ്ബി അക്കൗണ്ടിൽ 38,910 രൂപയുമാണുള്ളത്.

മലയാളം കമ്യൂണിക്കേഷനിൽ ഓഹരിയായി ഒരു ലക്ഷം രൂപ, ഇൻഷുറൻസ് പോളിസിയിൽ 14,808 രൂപ എന്നിവയും ഉള്ളതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 16 ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം സ്വർണാഭരണങ്ങളും 5 ലക്ഷം രൂപ വിലമതിക്കുന്ന കാറും സ്ഥാനാർഥിയായ പി കെ ശ്യാമളയ്ക്ക് ഉണ്ട്.

also read:

ചാവശ്ശേരി, കൊളാരി വില്ലേജുകളിലായി പരമ്പരാഗത സ്വത്തായി ലഭിച്ചതും കുറുമാത്തൂർ വില്ലേജിൽ സ്വന്തമായി വാങ്ങിയതും ഉൾപ്പെടെ 50 ലക്ഷം രൂപ വിലമതിക്കുന്ന 4.641 ഏക്കർ സ്ഥലവും ശ്യാമളയുടെ പേരിലുണ്ട്. ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന്റെ പക്കൽ പണമായി 5000 രൂപയാണുള്ളത്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്സിലെ സബ് ട്രഷറിയിൽ 28 ലക്ഷത്തിന്റെ എഫ്ഡി നിക്ഷേപവുമുണ്ട്.

പെൻഷൻ അക്കൗണ്ടിൽ 3.32 ലക്ഷം രൂപയും മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല ക്യാംപസ് എസ്ബിഐയിൽ 1.17 ലക്ഷം രൂപയും പാപ്പിനിശേരി സഹകരണ ബാങ്കിൽ 2.5 ലക്ഷം സ്ഥിര നിക്ഷേപവുമുണ്ട്. കല്യാശേരി– മോറാഴ ബാങ്കിൽ 3 എഫ്ഡികളിലായി 20.33 ലക്ഷം രൂപയും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപയുടെ ഓഹരിയും ഉൾപ്പെടെ 55.48 ലക്ഷം രൂപയുടെ സമ്പാദ്യമാണ് എം വി ഗോവിന്ദന് ഉള്ളത്.

വാടക വീട്ടിൽ കുടുംബാംഗങ്ങളായ അഞ്ചു പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: വടുതല കർഷക റോഡിലെ വാടക വീട്ടിൽ കുടുംബാംഗങ്ങളായ അഞ്ചു പേർ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മക്കൾക്ക് വിഷം നൽകിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നിഗമനം. കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓൺലൈനിൽ ഓർഡർ‌ ചെയ്ത് വരുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇവരുടെ ഫോണുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അഞ്ച് പേരുടേയും മൃതദേഹങ്ങൾ പച്ചാളം വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തി.

തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ സുരേന്ദ്രൻ നായരുടെ ഭാര്യ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), മക്കളായ കാർണിവൻ (14), കീർത്തിവൻ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരെയായിരുന്നു ശനിയാഴ്ച രാവിലെ വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. വടുതലയിൽ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതൽ കുടുംബം ഭക്ഷണവും വെള്ളവും മറ്റും ഓൺലൈനിലൂടെയാണ് വാങ്ങിയിരുന്നത്. പുറത്തുപോകുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഓൺലൈനിലൂടെയാകും വിഷപദാർഥവും വാങ്ങിയതെന്ന സംശയം തോന്നിയത്. മൂന്ന് കുപ്പി വിഷപദാർഥമാണ് വാങ്ങിയത്. ഇതിൽ രണ്ടെണ്ണമാണ് ഉപയോഗിച്ചത്.
തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇവർ തിരുവനന്തപുരത്ത് വാടകയ്ക്ക് നൽകിയ വീട്ടിൽ കുറച്ചു നാൾ മുമ്പ് പോയിരുന്നതായും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട് പൊലീസ്.

Also Read:



മരണ വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. തിരുവനന്തപുരത്തേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ മേയർ വി കെ മിനിമോൾ, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ‌ പച്ചാളം ശ്മശാനത്തിൽ സംസ്കാരം നടത്തിയത്. വൈകീട്ട് ആറു മണിയോടെയാണ് സംസ്കാരം നടന്നത്.



രണ്ട് മാസം മുമ്പാണ് അശ്വതിയും കുട്ടികളും അമ്മയും മൂത്തമകന്റെ ചികിത്സാർഥം വടുതലയിൽ വീട് വാടകയ്ക്കെടുത്തത്. വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകൻ വന്ന് നോക്കിയപ്പോഴാണ് മരണ വിവരം പുറത്തു വരുന്നത്. കരൾരോഗ ബാധിതനായിരുന്ന അശ്വതിയുടെ ഭർത്താവ് അക്ഷത് ഏഴ് മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ ആഘാതത്തെ തുടർന്ന് കുടുംബത്തിൽ തർ‌ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായി. പൊലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലും കുടുംബ പ്രശ്നങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ഒൻപതാം ക്ലാസുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ: കുമ്മിളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പുല്ലുപന ഇരട്ടകുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി – ഷൈനിമോൾ ദമ്പതികളുടെ മകൾ ഫാത്തിമ മുബഷിറ (14) ആണ് മരിച്ചത്. ചിതറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ പഠിക്കാനായി മുറിയിൽ കയറിയതായിരുന്നു ഫാത്തിമ. ഉച്ചയ്ക്ക് 12 മണിയോടെ ആഹാരം കഴിക്കാൻ വിളിക്കാനായി ഉമ്മൂമ്മ ചെന്നപ്പോഴാണ് കുട്ടിയെ മുറിക്കുള്ളിൽ അനക്കമില്ലാതെ കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കടയ്ക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം നിലവിൽ വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.  പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം

ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം.മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയിൽ തലയാറിന് സമീപമാണ് വാഹനങ്ങൾക്ക് നേരെ പടയപ്പ ആക്രമണം നടത്തിയത്.കാറിൽ സഞ്ചരിച്ച കർണാടക സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വാഹനത്തിന് കേടുപാടുകൾ വരുത്തി

ചുട്ടുപഴുത്ത് കേരളം, ഇന്നും മുന്നറിയിപ്പ്

തിരുവനന്തരപുരം. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഒഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനില. പുനലൂരില്‍ 38.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് 37.7 ഡിഗ്രിയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. സംസ്ഥാനത്ത് പതിവിലും ഉയര്‍ന്ന താപനിലയാണ് മിക്കയിടങ്ങളിലും അനുഭപ്പെടുന്നത്. സംസ്ഥാനത്ത് ആകെ താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകമാനം രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും എന്നാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച വരെ 24 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൊവ്വാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

‘ശശി ആശാനെ’ കാണാൻ ‘ആടി’ലെ ഡൂഡ്

ഇടുക്കി.ആട് സിനിമയിലെ ‘ശശി ആശാനെ’ കാണാൻ ‘ആടി’ലെ ഡൂഡ് ഹൈറേഞ്ച് കയറി എത്തി.


ആട് ത്രീ ‘ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രം ഇന്ദ്രൻസ് അവതരിപ്പിച്ച പി പി ശശിയാണ്. ഇടുക്കിയുടെ സ്വന്തം മണിയാശാനാണ് ഈ കഥാപാത്രത്തിന് പ്രചോദനം. ചിത്രം വിജയകരമായി കുതിക്കുമ്പോൾ മണിയാശാൻറെ ആരാധകനായ നടൻ വിനായകൻ സാക്ഷാൽ മണിയാശാനെ കാണാൻ എത്തി. നെടുങ്കണ്ടത്തെ എംഎൽഎ ഓഫീസിൽ എത്തിയാണ് ഡൂഡ് മണിയാശാനെ കണ്ടത്. തെരഞ്ഞെടുപ്പ് തിരക്കുകളിൽപെട്ട മണിയാശാൻ ഒരു മണിക്കൂറിനകം ഓഫീസിൽ എത്തി വിനായകനെ കണ്ടു

also read:

കുശലം പറച്ചിൽനിടയിൽ, മോഹൻലാലിനെയും മമ്മൂട്ടിയെയും ഇഷ്ടമാണെന്ന് മണിയാശാൻ

എന്നെയും കൂടി ഇഷ്ടപെടണമെന്ന് വിനായകൻ. ആശാൻ പിണക്കിയില്ല, തന്നെയും ഇഷ്ടമാണെന്ന് മറുപടി. കാത്തിരിക്കാൻ വിനായകൻ ചെലവഴിച്ച ഒരു മണിക്കൂർ മണിയാശാൻ വിനായകന് തിരിച്ചു നൽകി. അത്രയും സമയം വിനായകനൊപ്പം ചിലവഴിച്ചു. ആട് ത്രീയുടെ പ്രമോഷന്റെ ഭാഗമായി ആശാനെ ക്ഷണിച്ചിരുന്നെന്നും തിരക്ക് കാരണം വരാതിരുന്നതിനാലാണ് ആശാനെ നേരിട്ട് കാണാൻ എത്തിയതെന്ന് വിനായകൻ

വിവാദങ്ങളുടെ കൂടപ്പിറപ്പുകളുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയാകാൻ കുട്ടികൾ അടക്കമുള്ളവർ എത്തിയിരുന്നു. എല്ലാവർക്കുമൊപ്പം ചിത്രങ്ങളൊക്കെ പകർത്തി ഹാപ്പിയായിട്ടായിരുന്നു വിനായകന്റെ മടക്കം.