Home Blog Page 223

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പി സീല്‍ ,രണ്ടു ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി, എന്‍ജിഒ യൂണിയന്‍ കളിയോ?

തിരുവനന്തപുരം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പി സീല്‍ പതിച്ച സംഭവത്തിൽ കൂടുതൽ നടപടിയുമായി കമ്മീഷൻ.രണ്ടു ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി.

സീൽ വിവാദത്തിൽ കടുത്ത വിമർശനങ്ങൾ ഏൽക്കേണ്ടി വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഡീഷണൽ സി.ഇ.ഒ പി.ബി.നൂഹിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിൽ രണ്ടു ഉദ്യോഗസ്ഥർക്ക് കൂടി വീഴ്ച സംഭവിച്ചു എന്നാണ് കണ്ടെത്തൽ. ഡെപ്യൂട്ടി . സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവർക്ക് വീഴ്ചയുണ്ടായി എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിരിക്കുന്നത്.


ഇതിൻറെ അടിസ്ഥാനത്തിലാണ് ഇവരെയും തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി കൊണ്ടുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം. എന്നാൽ ഇവർക്ക് പറ്റിയ വീഴ്ച എന്താണെന്ന് ഔദ്യോഗിക വിശദീകരണത്തിൽ ഇല്ല. ഇതുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ജൂനിയർ ലെവൽ ഉദ്യോഗസ്ഥനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, വിവാദത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സംസ്ഥാന സർക്കാർ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് വിവാദമുണ്ടായതെന്നും ഇതിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അടക്കം പങ്കാളിയായിട്ടുണ്ടെന്ന സംശയമുണ്ടെന്നും ബിജെപി ആരോപിച്ചു.

ക്ലെറിക്കൽ പിഴവ് എന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥൻ എൻജിഒ യൂണിയൻ നേതാവാണെന്നാണ് ബിജെപിയുടെ ആക്ഷേപം. കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തതോടെ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി നീക്കം.

പ്രധാനമന്ത്രിയുടെ സന്ദർശനം തൃശ്ശൂരിൽ കർശന സുരക്ഷ

തൃശൂര്‍.പ്രധാനമന്ത്രിയുടെ സന്ദർശനം തൃശ്ശൂരിൽ കർശന സുരക്ഷ.നാളെ രാവിലെ 11 മുതൽ 6.30 വരെ ഗതാഗത നിയന്ത്രണം.സന്ദർശന മേഖലകളിൽ ഡ്രോണ്‍ ഉപയോഗത്തിനു സമ്പൂർണ നിരോധനം ഏർപ്പെടുത്തി.അത്യാവശ്യങ്ങൾക്കൊഴികെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതു പൊതുജനം ഒഴിവാക്കണം.

വൈകിട്ട് പ്രധാനമന്ത്രിയുടെ റോഡ് ഷോ കഴിയും വരെ സ്വരാജ് റൗണ്ട്, സമീപ റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.കുട്ടനെല്ലൂർ ഹെലിപാഡ് മുതൽ നടത്തറ, മണ്ണുത്തി, തൃശൂർ റോഡിന്റെ ഇരുവശത്തും പാർക്കിങ് നിരോധിച്ചു.

മുനിസിപ്പൽ ഓഫിസ് റോഡ്, കുറുപ്പം റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവിടങ്ങളിലൂടെ മാത്രമാണു പൊതുജനത്തിനു പ്രവേശനം.പേന, ബാഗ്, വെള്ളക്കുപ്പികൾ തുടങ്ങിയവ സ്വരാജ് റൗണ്ടിലേക്കു പ്രവേശിപ്പിക്കില്ല

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള തീരുമാനം

ഉല്ലാസ് കോവൂരിന്റെ തെരെഞ്ഞെടുപ്പ് സ്വീകരണ പര്യടനം ആരംഭിച്ചു


ശാസ്താംകോട്ട: യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തെരെഞ്ഞെടുപ്പ് സ്വീകരപര്യടനം മൺറോതുരുത്ത് കിടപ്രത്ത് ഡി.സി.സി പ്രസി ഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി .സി ഭാരവാഹികളായ കാരു വള്ളിൽശശി, കെ.സുകുമാരൻ നായർ , ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ, ഇടവന ശ്ശേരി സുരേന്ദ്രൻ ,കല്ലട രമേശ്, ഷാബു മൺറോ , കുറ്റിയിൽ ഷാനവാസ്, തുണ്ടിൽ നിസാർ ,സുബയർ പറമ്പിൽ , പാങ്ങോട് സുരേഷ്,വിജയചന്ദ്രൻ നായർ തുടങ്ങിയവർപ്രസംഗിച്ചു.

കുണ്ടറയിൽ ഉത്സവത്തിനിടെ യുവതിക്ക് നേരെ പോലീസ് മർദ്ദനം

കൊല്ലം. കുണ്ടറയിൽ യുവതിക്ക് നേരെ പോലീസ് മർദ്ദനം. ഉത്സവത്തിനിടെ
പേരൂർ സ്വദേശിനി അശ്വനിയെ
കുണ്ടറ എസ് ഐ കിരൺ മർദിച്ചതായാണ് പരാതി. പരിക്കേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ എസ് ഐ യ്ക്ക് എതിരെ അന്വേഷണത്തിന് നിർദ്ദേശം നൽകി കൊല്ലo റൂറൽ പോലീസ് മേധാവി.ശാസ്താംകോട്ട ഡി വൈ എസ് പിയ്ക്കാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസം കാഞ്ഞിരംകോട് ക്ഷേത്രത്തിൽ നടന്ന പോലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. ഉത്സവം കാണാൻ ഭർത്താവിനോപ്പം എത്തിയ അശ്വനിയ്ക്കാണ് ക്രൂര മർദ്ദനമേറ്റത്. കലാപരിപാടി നടക്കുന്നതിനിടെ പ്രശ്നമുണ്ടായി. തുടർന്ന് പോലീസ് യുവതിയുടെ ഭർത്താവിനെ മർദ്ദിക്കുകയും ജീപ്പിൽ കയറ്റുകയും ചെയ്തു. ഇത് ചോദ്യം ചെയ്ണ്തതിമാണ് മർദ്ദിച്ചതെന്ന് പറയുന്നു.

പോലീസ് പെപ്പെർ സ്പ്രേ ഉപയോഗിച്ചതായും ഭാര്യ പരാതി നൽകിയാൽ റിമാൻ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അശ്വനിയുടെ ഭർത്താവ് പറഞ്ഞു.

also read:

കുണ്ടറ SI കിരണിന്റെ നേതൃത്വത്തിൽ തങ്ങളെ മർദ്ദിച്ചതായാണ് പരാതി.
അതെ സമയം അശ്വനിയും ഭർത്താവും മദ്യപിച്ച് ജോലി തടസപ്പെടുത്തിയെന്ന് കാട്ടി ഇരുവർക്കുമേതിരെ പോലീസ് കേസെടുത്തു. പക്ഷേ അശ്വനി മദ്യപിച്ചതായി വൈദ്യപരിശോധന റിപ്പോർട്ടിൽ ഇല്ല.

പരിക്കേറ്റ അശ്വനി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതിക്രമം കാട്ടിയ എസ് ഐ കിരൺ സ്ഥിരം പ്രശ്നക്കാരെന്ന് കുണ്ടറ എം എൽ എ പി സി വിഷ്ണുനാഥും, മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും ചാനലുകളോട് വ്യക്തമാക്കി

സംഭവത്തിൽ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടായി.

അമ്പലവയലിൽ ജോലിക്ക് നിന്നിരുന്ന വീട്ടിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം,പൊലീസ് നടപടിയില്‍ പരാതി

വയനാട്. അമ്പലവയലിൽ ജോലിക്ക് നിന്നിരുന്ന വീട്ടിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ഗൃഹനാഥനും മകനും പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി യുവതി വീട്ടിൽ നിന്ന് ഇറങ്ങിയോടി. അമ്പലവയൽ പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയിൽ നിന്ന് മൊഴിയെടുത്തില്ല എന്ന് പരാതി

also read:

യുവതിയെ കൽപ്പറ്റ സ്നേഹിത യിലേക്ക് പിന്നീട് മാറ്റി. ഇന്ന് രാവിലെ അമ്പലവയൽ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥർ മോശമായി പെരുമാറി എന്ന് ബന്ധുക്കൾ. യുവതി പോലീസ് സ്റ്റേഷനിൽ തലകറങ്ങി വീണു. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തുന്ന സമയത്താണ് യുവതി തലകറങ്ങി വീണതെന്ന് അമ്പലവയൽ പോലീസ്.

പാചക വാതക പ്രതിസന്ധി,ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുപൂട്ടി

മലപ്പുറം. കൂട്ടത്തോടെ അടച്ചുപൂട്ടി ഹോട്ടലുകൾ. 70 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടിയന്ന് ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. അടച്ചുപൂട്ടിയത് ആയിരത്തിൽ അധികം ഹോട്ടലുകൾ. ബാക്കിയുള്ള ഹോട്ടലുകളും ഉടൻ അടക്കേണ്ട അവസ്ഥയിലൊന്നും ഉടമകൾ

ജില്ലയിൽ മാത്രം പതിനായരത്തിൽ അധികം ആളുകൾക്ക് തൊഴിൽ നഷ്ടമായി. അഥിതി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും പ്രതിസന്ധി. വാണിജ്യ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നുവെന്നും ഹോട്ടൽ ഉടമകൾ

കരിഞ്ചന്തയിലെ വിൽപ്പന മൂന്ന് ഇരട്ടി വിലക്ക്. ഒരു സിലിണ്ടർ വിൽക്കുന്നത് നാലായിരം മുതൽ 5000 രൂപക്ക് വരെ. അടിയന്തര ഇടപെടൽ വേണമെന്ന് ഹോട്ടൽ ഉടമകൾ. ഒരു ദിവസം ഒരു സിലിണ്ടർ എങ്കിലും ഉറപ്പ് വരുത്തണമെന്നും ആവശ്യം

എംടിയെ അപമാനിക്കാന്‍ ശ്രമം മകള്‍ കോടതിയില്‍

കോവിക്കോട്. എംപ്റ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകം.പുസ്തകത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് അശ്വതി നായർ കോടതിയിൽ. തലക്കെട്ട് മുതൽ ഉള്ളടക്കം വരെ എം ടിയെ അപമാനിക്കുന്നത്. തലക്കെട്ടിലെ ബാഷ്പീകരിച്ചു എന്ന പ്രയോഗം ആദ്യ ഭാര്യയെ ഇല്ലാതാക്കി എന്ന് ധ്വനിപ്പിക്കുന്നത്

എം ടി മരിച്ച് രണ്ടാം ആഴ്ച എച്ച്മുക്കുട്ടി എഴുതിയ എഫ് ബി പോസ്റ്റ് എം ടിയെ അപമാനിക്കുന്നത്. ദീദി ദാമോദരൻ നൽകിയ പ്രമോഷൻ ഇന്റർവ്യൂവിൽ എം ടിയെ അധിക്ഷേപിച്ചു. രാജ്യം ആദരിച്ച വ്യക്തിയെ തേജോവധം ചെയ്യാനാണ് ഇരുവരുടെയും ശ്രമം. അമേരിക്കയിലുള്ള സിതാരയ്ക്കും പുസ്തകം പ്രയാസം ഉണ്ടാക്കി

കുഞ്ഞുമോന് ഒപ്പം യുവത

ശാസ്താംകോട്ടയിൽ കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന വാക്ക് വിത്ത് യൂത്ത്

ശാസ്താംകോട്ട :കുന്നത്തൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ വിജയത്തിനായി എൽ ഡി വൈ എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞുമോനൊപ്പം വാക്ക് വിത്ത് യൂത്ത്” ക്യാമ്പയിൻ സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ ശാസ്താംകോട്ട ഡിബി കോളേജിന് സമീപത്തു നിന്നും ആണ് പരിപാടി ആരംഭിച്ചത്.

കുഞ്ഞുമോന്റെ ചിത്രം പതിച്ച വസ്ത്രം ധരിച്ച് നൂറുകണക്കിന് യുവാക്കൾ കുഞ്ഞുമോന് ഒപ്പം പ്രഭാത നടത്തത്തിൽ പങ്കാളിയായി. ശാസ്താംകോട്ട ചന്തയിലും പരിസരപ്രദേശങ്ങളിലും പ്രഭാത സവാരിക്കാരായ വോട്ടർമാരോട് സ്ഥാനാർഥി പരിചയം പുതുക്കി വോട്ട് അഭ്യർത്ഥിച്ചു.

എൽ ഡി വൈ എഫ് നേതാക്കളായ കെ സുധീഷ്,വിഷ്ണു ഐവർകാല, എസ് സുധീർഷാ,എസ് സന്തോഷ്‌, മഹേഷ് കുന്നത്തറ,സുബിൻ,റസീം തുടങ്ങിയവർ നേതൃത്വം നൽകി

കുന്നത്തൂർ എൽ ഡി എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ ശൂരനാട് വടക്ക് പാറക്കടവിൽ വോട്ട്
അഭ്യർത്ഥിക്കുന്നു.


ബീഡികുറ്റികള്‍ വീടിന് സമീപത്ത് ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനെതുടര്‍ന്ന് കൊലപാതകം: പ്രതി നവാസിന് ജീവപര്യന്തം

കൊല്ലം: ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന 58 വയസുകാരനായ സെബാസ്റ്റ്യനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ആണ് ഉത്തരവിട്ടത്. കൊല്ലപ്പെട്ട ആളിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന കുറ്റത്തിന് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴ ഒടുക്കണമെന്നും വിധിയിലുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
ഇരവിപുരം മാര്‍ക്കറ്റിലെ പഴകച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട സെബാസ്റ്റ്യന്‍. ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിലെ വീടിന്റെ എതിര്‍വശമായിരുന്നു പ്രതി താമസിച്ചിരുന്നത്.

Also Read:

പുകവലിക്കാരനായ പ്രതി നിരന്തരം ബീഡി വലിച്ചതിന് ശേഷം ബീഡികുറ്റികള്‍ സെബാസ്റ്റ്യന്റെ വീടിന് സമീപത്തിടുമായിരുന്നു. 2023 നവംബര്‍ 8ന് രാവിലെ ബീഡികുറ്റികള്‍ ഇടുന്നതിനെ സംബന്ധിച്ചുള്ള പരാതി സെബാസ്റ്റ്യന്റെ ഭാര്യയും മരുമകളും ചേര്‍ന്ന് പ്രതിയുടെ അമ്മയോട് പറഞ്ഞതിന്റെ വിരോധത്തില്‍ സെബാസ്റ്റ്യന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളോജ് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. സംഭവസമയത്ത് തടസ്സം പിടിക്കാന്‍ ശ്രമിച്ച സെബാസ്റ്റ്യന്റെ ഭാര്യയെയും മകളെയും പ്രതി ഉപദ്രവിച്ചിരുന്നു. ഇവര്‍ കൊലപാതകത്തിന്റെ ദൃക്സാക്ഷികളായി കോടതിയില്‍ മൊഴി നല്‍കി.
ഇരവിപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. രാജീവ്. വി. ഷിബു എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍. ജി. മുണ്ടയ്ക്കല്‍, അഡ്വ. അഗജ് എസ്. ലില്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യുഷന്‍ നടപടികള്‍ ഏകോപ്പിച്ചത് എഎസ്‌ഐ മഞ്ചുഷ ആയിരുന്നു.

ലോക നാടക ദിനവും അയിലം ഉണ്ണിക്കൃഷ്ണൻ അനുസ്മരണവും

തിരുവനന്തപുരം: ലോക നാടകദിനത്തോടനുബന്ധിച്ച് നന്മ നെയ്യാറ്റിൻകര മേഖലയുടെ നേതൃത്വത്തിൽ ‘ നാടക ദിനവും ,അയിലം ഉണ്ണി കൃഷ്ണൻ അനുസ്മരണവും, ‘സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ്‌ അമരവിള പദ്മകുമാർ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ്‌ കാര്യവട്ടം ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി സുരേഷ് ഒഡേസ
മേഖലാ സെക്രട്ടറി മനോജ്‌ നെയ്യാറ്റിൻകര,
ജോ. സെക്രട്ടറി ഡോ. സുജേഷ് മിത്ര എന്നിവർ പ്രസംഗിച്ചു.
നാടകം, സീരിയൽ, സിനിമ എന്നീ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണൻ നായർ, ഗോപൻ കൂട്ടപ്പന എന്നീ കലാകാരന്മാരെ ആദരിച്ചു.