Home Blog Page 224

‘ധുരന്ധര്‍ 2’ കാണാനെത്തിയ കുടുംബവും തിയേറ്റര്‍ ജീവനക്കാരും തമ്മില്‍ തീയേറ്ററില്‍ തമ്മിലടിച്ചു

രണ്‍വീര്‍ സിംഗ് ചിത്രം ‘ധുരന്ധര്‍ 2’ കാണാനെത്തിയ കുടുംബവും തിയേറ്റര്‍ ജീവനക്കാരും തമ്മില്‍ തീയേറ്ററില്‍ തമ്മിലടിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനമുള്ള ‘A’ സര്‍ട്ടിഫൈഡ് സിനിമയായ ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍ 2’ കാണാന്‍ കുട്ടിയുമായി എത്തിയതിനെച്ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. ലഖ്നൗവിലെ സിനിമാ തിയേറ്ററില്‍ ആണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പാരന്റിംഗിനെ കുറിച്ചുള്ള വലിയൊരു ചര്‍ച്ചയ്ക്കാണ് സോഷ്യല്‍ മീഡിയ വഴിതെളിച്ചിരിക്കുന്നത്.

Also Read:


കടുത്ത അക്രമദൃശ്യങ്ങള്‍ ഉള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ‘Adults Only’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണ് ധുരന്ധര്‍ 2. എന്നാല്‍, ലഖ്നൗവിലെ മാളില്‍ കുട്ടിയുമായി എത്തിയ കുടുംബത്തെ ജീവനക്കാര്‍ തടഞ്ഞതോടെ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തിയേറ്ററിനുള്ളില്‍ ആളുകള്‍ പരസ്പരം തല്ലുന്നതും ചവിട്ടുന്നതും കാണാം. ഒരു വശത്ത് സിനിമ നടക്കുമ്പോഴാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഈ സംഘര്‍ഷം അരങ്ങേറിയത്. സമാനമായ രീതിയില്‍ ഒരാഴ്ച മുമ്പ് എമറാള്‍ഡ് മാളിലെ ഐനോക്‌സിലും പ്രായപൂര്‍ത്തിയാകാത്ത മകനെ സിനിമയ്ക്ക് കയറ്റാന്‍ ഒരാള്‍ ശ്രമിച്ചിരുന്നു.

സംഭവം പുറത്തുവന്നതോടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മാതാപിതാക്കള്‍ക്കെതിരെ ഉയരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരം വയലന്‍സ് ദൃശ്യങ്ങള്‍ കാണിക്കുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെ ദോഷകരമായി ബാധിക്കുമെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

വേറെവിടെ തോറ്റാലും അവിടെ തോല്‍ക്കരുത്

ആലപ്പുഴ. ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടി എന്ന ഓർമ്മപ്പെടുത്തലുമായി എം വി ഗോവിന്ദൻ. അമ്പലപ്പുഴയിൽ ജി സുധാകരൻ വിജയിക്കാതിരിക്കാൻ താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കണമെന്നും നിർദ്ദേശം.കേഡർ വോട്ടുകൾ പൂർണ്ണമായും ഉറപ്പിക്കണം.സുധാകരന്റെ വർഗീയ രാഷ്ട്രീയം തുറന്നു കാണിക്കണമെന്നും എം വി ഗോവിന്ദൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പറഞ്ഞു.

അമ്പലപ്പുഴയിൽ ജി സുധാകരൻ പാർട്ടി അനുഭാവ വോട്ടുകൾ ഉൾപ്പെടെ ആകർഷിക്കുന്നു എന്നാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി തന്നെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.ഭരണം കിട്ടിയാലും അമ്പലപ്പുഴ തോറ്റാൽ വലിയ തിരിച്ചടി എന്നാണ് നേതാക്കൾക്കുള്ള മുന്നറിയിപ്പ്.സ്വന്തം നിലയിൽ ജി സുധാകരൻ അനുഭാവവോട്ടുകൾ ഉൾപ്പെടെ ആകർഷിച്ചേക്കാം. ഇത് തടയാൻ താഴെത്തട്ടിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കണം.വർഗീയശക്തികളുമായി ജീ സുധാകരൻ നേരിട്ട് സംസാരിക്കുന്നുണ്ട്.ഇക്കാര്യം ജീ സുധാകരൻ പൊതുവേദികളിലും തുറന്നു പറയുന്നുണ്ട്.ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കണം എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ജി സുധാകരന് വർഗീയവാദികളുടെ പിന്തുണ ഉണ്ട് എന്നതായിരിക്കണം ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത്.ഇക്കാര്യത്തിൽ വീഴ്ച ഉണ്ടാകരുത് എന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.മണ്ഡലത്തിൽ നിലവിലെ ഭൂരിപക്ഷം 10000 മാത്രം ആണ് എന്നും വർഗീയവാദികളുടെ വോട്ടുകൾ സുധാകരയിലേക്ക് എത്തിയാൽ അത് അട്ടിമറിക്കിടയാക്കും എന്ന വിലയിരുത്തലാണ് എൽഡിഎഫിനും സിപിഐഎമ്മിനും ഉള്ളത്.അമ്പലപ്പുഴയിലെ മണ്ഡലം യോഗത്തിലും എംവി ഗോവിന്ദൻ ഇന്ന് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യും

തിരുവനന്തപുരത്ത് വൻആയുധ ശേഖരം പിടികൂടി

തിരുവനന്തപുരം.വൻ ആയുധ ശേഖരം പിടികൂടി. ബാലരാമപുരം പുത്രക്കാട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ

ചാക്ക് കെട്ടിൽ വടിവാളുകളും മഴുവും നാടൻ ബോംബും. ആയുധങ്ങൾ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു.അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു

ലഹരിവേട്ട,ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

കണ്ണൂർ. പയ്യന്നൂരിൽ ലഹരി വേട്ട. എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോലീസ് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ വലയിലായത്. കണ്ണൂർ ചാലാട് സ്വദേശി
നാദീർ നൂറുദ്ദീൻ (42), നാദീറിൻ്റെ ഭാര്യ
ഐന (33), കണ്ണൂർ നടാൽ സ്വദേശി
ഷാനിദ് കെ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 41.140 ഗ്രാം എം.ഡി.എം.എയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു. മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്നുകളാണ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്യുക അതിനുശേഷം കോടതിയിൽ ഹാജറാക്കും.

പൊലീസ് ഉദ്യോഗസ്ഥനായ അച്ഛനെ വിഷം ചേര്‍ത്ത മില്‍ക്ക് ഷെയ്ക്ക് നല്‍കി കൊലപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥയായ മകളും ഭര്‍ത്താവും പിടിയില്‍

മുംബൈ: മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥനായ അച്ഛനെ വിഷം ചേര്‍ത്ത മില്‍ക്ക് ഷെയ്ക്ക് നല്‍കി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയായ മകളും ഭര്‍ത്താവും മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ മകള്‍ ആര്യ ജയന്ത് ബല്ലാവര്‍, ഭര്‍ത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതരമതസ്ഥനുമായുള്ള പ്രണയം അച്ഛന്‍ എതിര്‍ത്തതിന് പിന്നാലെയാണ് ഹെഡ് കോണ്‍സ്റ്റബിളായ ജയന്ത് ബല്ലാവറിനെയാണ് മകള്‍ ആര്യ വിഷം കലര്‍ത്തിയ മില്‍ക്ക് ഷേക്ക് നല്‍കി കൊലപ്പെടുത്തിയത്. 2022 മുതല്‍ ആര്യ ബല്ലാവര്‍ ആശിഷ് ഷെഡ്മകെ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് അച്ഛനെ വകവരുത്താന്‍ ആര്യയും ആശിഷും തീരുമാനിക്കുകയായിരുന്നു.

2023 ഏപ്രിലിലായിരുന്നു കൊലപാതകം. സംഭവദിവസം രാവിലെ, ആര്യ വിഷം മില്‍ക്ക് ഷേക്കില്‍ കലര്‍ത്തി, ഡ്യൂട്ടിക്ക് പോകാനായി തയ്യാറെടുക്കുകയായിരുന്ന അച്ഛന് നല്‍കി. അത് കഴിച്ചതിന് ശേഷം അദ്ദേഹം പുറത്തുപോയി. ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ എത്തിയതിന് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മരണം സ്വാഭാവികമാണെന്ന് തോന്നിയതിനാല്‍, അന്ന് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടിരുന്നില്ല, കേസ് മുന്നോട്ട് പോയതുമില്ല.

also read:

ജയന്ത് ബല്ലാവറിന്റെ മരണശേഷം, ആര്യയും ആശിഷും വിവാഹിതരായി. അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷ് പൊലീസ് പരിശീലനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇരുവരുടേയും ദാമ്പത്യ ജീവിതം താറുമാറായി. ഭര്‍തൃവീട്ടില്‍ പോകുന്നതിനു പകരം മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കാന്‍ ആര്യ തീരുമാനിച്ചു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച ആശിഷ് പൊലീസ് സ്റ്റേഷനില്‍ വന്ന് കുറ്റം ഏറ്റുപറയുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഭാര്യയാണ് അച്ഛനെ വിഷം കൊടുത്തുകൊന്നതെന്നും ഇതിന് മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായും വിഷം ബന്ധു വഴിയാണ് ലഭിച്ചതെന്നും ആശിഷ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ബദല്‍ മൂല്യനിര്‍ണ്ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ബദല്‍ മൂല്യനിര്‍ണ്ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ബോര്‍ഡ് റദ്ദാക്കി.

വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തെയും കരിയറിനെയും ബാധിക്കാത്ത വിധം സുതാര്യമായ ഫലപ്രഖ്യാപനം ഉറപ്പാക്കാനാണ് നടപടിയെന്ന് സിബിഎസ്ഇ അറിയിച്ചു.

വിദ്യാര്‍ഥികളുടെ മൂല്യ നിര്‍ണയയ ഫലം നിശ്ചയിക്കുന്നത് പ്രത്യേക രീതിയിലാണ്

എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഫലം പ്രഖ്യാപിക്കുക. പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക്, സ്‌കൂളുകളില്‍ നടന്ന ക്വാര്‍ട്ടര്‍ലി, ഹാഫ് ഇയര്‍ലി, പ്രീ-ബോര്‍ഡ് പരീക്ഷകളിലെ മാര്‍ക്ക് മാനദണ്ഡമാക്കും. അതേസമയം നേരത്തെ രേഖപ്പെടുത്തിയ പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകളില്‍ മാറ്റമുണ്ടാകില്ല. ഏപ്രില്‍ 6 മുതല്‍ 13 വരെ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ സിബിഎസ്ഇ. പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഒരിക്കല്‍ സമര്‍പ്പിച്ച മാര്‍ക്കുകളില്‍ പിന്നീട് മാറ്റം അനുവദിക്കില്ല.

also read:

മുന്‍ വര്‍ഷങ്ങളില്‍ കംപാര്‍ട്ട്‌മെന്റ് ലഭിച്ചവര്‍ക്കും മറ്റും 2026 ജൂലൈയില്‍ പരീക്ഷാ സൗകര്യം ഒരുക്കും, ഇനി ബദല്‍ മൂല്യനിര്‍ണ്ണയത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോള്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നത് പരിഗണിക്കും. മൂല്യനിര്‍ണ്ണയത്തിന് ആധാരമായ ഉത്തരക്കടലാസുകളും മറ്റ് രേഖകളും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതമായി സൂക്ഷിക്കണം. ഇവ ഏത് സമയത്തും ബോര്‍ഡിന് പരിശോധിക്കാം.

ഏതു ദിവസമായാലും ഞാന്‍ സംവാദത്തിന് തയാറാണ് ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്തെ വികസന സംവാദത്തിന് ഇനി ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്ഥലവും സമയവും നിശ്ചയിക്കട്ടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ‘ഏതു ദിവസമായാലും ഞാന്‍ സംവാദത്തിന് തയാറാണ്. ഇനി തീയതിയും സ്ഥലവും അദ്ദേഹം നിശ്ചയിക്കട്ടെ’ ശിവന്‍കുട്ടി പറഞ്ഞു. നേമത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് എത്തിയിരുന്നു.

സംവാദം ഉച്ചയ്ക്ക് ശേഷം മാത്രം ആകരുതെന്നും തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതുണ്ടെന്നും ബാക്കി ഏത് സമയത്താണെങ്കിലും താന്‍ വരുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സംവാദത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ പിന്നോട്ടുപോകുകയാണ്. നേരത്തെ സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ മുഖ്യമന്ത്രിയുമായി മാത്രമേ സംവദിക്കൂ എന്ന് പറയുന്നത് മര്യാദകേടാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംവാദം നടന്നാല്‍ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാര്‍ക്കേ ലഭിക്കൂ എന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. രാജീവ് ചന്ദ്രശേഖര്‍ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് പരാജയഭീതി കൊണ്ടാണ്. നേമത്തെ വികസന കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് താന്‍ എപ്പോഴും തയ്യാറാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

നേമത്തെ വികസനത്തെ കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യത്തിന് തയ്യാറാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. പിന്നീട്, മന്ത്രി വി ശിവന്‍കുട്ടിയുമായല്ല, മുഖ്യമന്ത്രിയുമായി ചര്‍ച്ചയാകാമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. രാജീവ് ചന്ദ്രശേഖര്‍ തയാറാണെങ്കില്‍ 29ന് രാവിലെ 10 മുതല്‍ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ശിവന്‍കുട്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ 29-ന് പ്രധാനമന്ത്രി മോദി കേരളത്തില്‍ എത്തുന്നതിനാല്‍ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് മുന്‍കൂട്ടി കണ്ടാണ് ശിവന്‍കുട്ടി 29ന് സംവാദത്തിനു ക്ഷണിച്ചതെന്നും അത് ശിവന്‍കുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസം സംവാദം ആകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

‘പ്രധാനമന്ത്രി വരുന്ന ദിവസം സംവാദത്തിനു ക്ഷണിച്ചത് ശിവന്‍കുട്ടിയുടെ തന്ത്രമാണ്. ഇത്തരം തന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനാണു ശ്രമം. സംവാദത്തിന് ഇപ്പോഴും തയാറാണ്. പക്ഷേ, ആദ്യം സംവാദം മുഖ്യമന്ത്രിയുമായിട്ടായിരിക്കും. മുഖ്യമന്ത്രി തീയതിയും സ്ഥലവും പറയട്ടെ’യെന്നും രാജീവ് വ്യക്തമാക്കി. കേന്ദ്രമന്ത്രിയായിരിക്കെ രാജീവ് കേരളത്തിനും തിരുവനന്തപുരത്തിനും നേമത്തിനും വേണ്ടി എന്തു ചെയ്തുവെന്നു പറയണമെന്നു ശിവന്‍കുട്ടി ആവശ്യപ്പെട്ടു. നേമം റെയില്‍വേ ടെര്‍മിനല്‍ എന്തായെന്നു വിശദീകരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

സഹകരണ വകുപ്പിനെതിരെ രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണം ഏറ്റെടുക്കാതെ യുഡിഎഫ്

ആലപ്പുഴ.സഹകരണ വകുപ്പിനെതിരെ രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണം ഏറ്റെടുക്കാതെ യുഡിഎഫ്. വിശദമായ പഠനത്തിനുശേഷം അഭിപ്രായം പറയാം എന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. കോൺഗ്രസ് നേതാക്കളും ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല.

ആരോപണത്തിൽ വ്യക്തത വരാൻ സമയമെടുക്കും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ അഭിപ്രായം. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ള പൊതു സോഫ്റ്റ്‌വെയർ പദ്ധതിയിലാണ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചത്. ആദ്യം പദ്ധതിക്ക് കരാർ നൽകിയ ടാറ്റാ കൺസൾട്ടൻസിയെ ഒഴിവാക്കി മുൻ പരിചയമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാൽ ടാറ്റാ കൺസൾട്ടൻസി സ്വമേധയാ കരാറിൽ നിന്ന് പിന്മാറിയതാണോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നതിനുശേഷമാകും ആരോപണം യുഡിഎഫ് ഔദ്യോഗികമായി ഏറ്റെടുക്കുക.

അതേസമയം രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണത്തിന് സഹകരണ വകുപ്പിൻ്റെ വിശദീകരണം എത്തിയിട്ടുമില്ല.

വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്

തിരുവനന്തപുരം. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്

പീക്ക് ലോഡ് വൈദ്യുതി ഡിമാന്റ് 6000 മെഗാവാട്ടിലേക്ക് കടക്കുന്നു
വ്യാഴാഴ്ച രേഖപ്പെടുത്തിയത് 5836 മെഗാവാട്ട് വൈദ്യുതി

വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഉപഭോഗം
10.91 കോടി യൂണിറ്റ് 
ഉന്നതതല യോഗം വിളിച്ച് വൈദ്യുതി ബോർഡ്

വരുംദിവസങ്ങളിൽ ഉപഭോഗം കൂടാൻ സാധ്യത

ആവശ്യകത ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖല സമ്മര്‍ദ്ദത്തിൽ

വിഷം കഴിച്ച യുവാവുമായി പോയ ആംബുലൻസ് മറിഞ്ഞ് അമ്മ മരിച്ചു



പാലക്കാട്. വിഷംകഴിച്ച യുവാവുമായി ജില്ലാ ആശുപ്രതിയി ലേക്കു പോകുകയാ യിരുന്ന ആംബുലൻസ് ഇടിച്ചതിനെത്തുടർന്ന് മറിഞ്ഞ് അമ്മ മരിച്ചു. ചിറ്റൂർ നല്ലേപ്പിള്ളി നരിചിറ യിൽ മുഹമ്മദ് ഹനീഫയുടെ ഭാ ര്യ ജോറാമ്മയാണ് (52) മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോ ടെയായിരുന്നു അപകടം. വിഷം കഴിച്ച നരിചിറയിൽ മസ്‌ലഹും (25) അമ്മ ജോറാമ്മയും മറ്റു രണ്ടു പേരുമായി ചിറ്റൂരിൽ നി ന്നു ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കല്ലിങ്കലിൽ ആയിരുന്നു അപകടം.