Home Blog Page 225

കുട്ടികളിൽ കിഡ്‌നി സ്റ്റോൺ വർദ്ധിച്ച് വരുന്നു ; മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുട്ടികളിൽ കിഡ്‌നി സ്റ്റോൺ കേസുകൾ കൂടി വരുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളിലെ വൃക്കയിലെ കല്ലുകൾ വൃക്കകളിലെ ഖര ധാതു നിക്ഷേപങ്ങളാണ്. ഇത് കടുത്ത വേദന, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും നിർജ്ജലീകരണം, ഉയർന്ന ഉപ്പ് ഭക്ഷണക്രമം അല്ലെങ്കിൽ ജനിതകശാസ്ത്രം എന്നിവയുടെ ഫലമാണ്.

ഭക്ഷണരീതിയിലെ മാറ്റമാണ് ഒരു കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ചും സംസ്‌കരിച്ച ഭക്ഷണങ്ങളിലൂടെയും ഉപ്പിലൂടെയും കുട്ടികളുടെ ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ അളവ് വർദ്ധിക്കുന്നു. അമിതവണ്ണവും മോശമായ ജീവിതശൈലിയും കുട്ടികളിൽ വൃക്കയിലെ കല്ലുകളുണ്ടാക്കുന്നതിന് മറ്റൊരു കാരണമാകുന്നു.

കല്ലുകൾ മൂത്രനാളിയുടെ ഇടുങ്ങിയ ഇടങ്ങളിൽ കുടുങ്ങി മൂത്രപ്രവാഹത്തെ തടസ്സപ്പെടുത്തുകയും വൃക്കയിൽ നീറ്റൽ ഉണ്ടാക്കുകയും ചെയ്യും. ഇത് വളരെ വേദനാജനകമായിരിക്കും. ചില സാഹചര്യങ്ങളിൽ, കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ചികിത്സിച്ചില്ലെങ്കിൽ, വൃക്കയിലെ കല്ലുകൾ വൃക്കയ്ക്ക് കേടുപാടുകൾ വരുത്തുകയും മൂത്രനാളിയിൽ ഗുരുതരമായ അണുബാധ ഉണ്ടാക്കുകയും കാലക്രമേണ വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും.

കുട്ടികളിൽ വർദ്ധിച്ചു വരുന്ന ആൻറിബയോട്ടിക് ഉപയോ​ഗം കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് ഇടയാക്കും., ഇത് ഓക്സലേറ്റ് പോലുള്ള ധാതുക്കളുടെ ആഗിരണം വർദ്ധിപ്പിക്കുകയും കല്ല് രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ, കുട്ടികളിൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കുകയും ഡോക്ടറുടെ ഉപദേശത്തെ അടിസ്ഥാനമാക്കി അവ മിതമായി ഉപയോഗിക്കുകയും വേണം.

അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും കുട്ടികൾക്ക് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശീതളപാനീയങ്ങൾ അല്ലെങ്കിൽ കഫീൻ ഉപയോഗിച്ചുള്ള പാനീയങ്ങൾ എന്നിവ മൂത്രത്തിലെ കല്ലുകൾ വളരാൻ ഇടയാക്കും.

വീട്ടിൽ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നത് കുട്ടികളിൽ വൃക്കയിലെ കല്ലുകൾ ഒഴിവാക്കാൻ സഹായിക്കാനാകും. കുട്ടികളിൽ കല്ലുകൾ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ രണ്ട് കാരണങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതും അമിതമായ ഉപ്പും സംസ്കരിച്ച ഭക്ഷണങ്ങളും അടങ്ങിയ ഭക്ഷണക്രമവുമാണ്.

കുട്ടികൾ പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് സ്കൂളിൽ, ദിവസാവസാനം അവരുടെ വാട്ടർ ബോട്ടിൽ അളവ് നിരീക്ഷിച്ചുകൊണ്ട്. ഭക്ഷണക്രമത്തെ സംബന്ധിച്ചിടത്തോളം, ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നതിന്, സാധാരണയായി ധാരാളം പ്രിസർവേറ്റീവുകൾ അടങ്ങിയ അധിക ഉപ്പും അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കുറയ്ക്കുക. വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുക.

കുട്ടികളിൽ വൃക്കയിലെ കല്ലിന്റെ ലക്ഷണങ്ങൾ

മൂത്രത്തിൽ പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ തവിട്ട് രക്തം.

നിരന്തരം മൂത്രമൊഴിക്കാനുള്ള തോന്നൽ

മൂത്രമൊഴിക്കുമ്പോൾ വേദന

മൂത്രം പോകാതിരിക്കുക,

ചെറിയ അളവിൽ മാത്രം മൂത്രമൊഴിക്കുക

ദുർഗന്ധം വമിക്കുന്ന മൂത്രം

39.8 ഡിഗ്രി സെൽഷ്യസ്! സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെലിഷ്യസ് വരെയും താപനില ഉയരാം എന്നും മുന്നറിയിപ്പുണ്ട്.

Also Read: ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ; അമേരിക്കൻ എയർ ബേസുകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ്മുന്നറിയിപ്പ്. ഇന്നലെ പാലക്കാടാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 39.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. സംസ്ഥാനത്ത് ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. പുനലൂരിൽ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ; അമേരിക്കൻ എയർ ബേസുകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

ടെഹ്രാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ ഈ നീക്കം നടത്തിയത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രയേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്‌ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ഈ നീക്കം മേഖലയിൽ പൂര്‍ണ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോകം.

എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ്; നടപടിയെടുത്ത് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ, കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്ക് സസ്പെന്‍ഷൻ

കണ്ണൂര്‍: കണ്ണൂരിൽ സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്) എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ നടപടിയെടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.

Also Read: എകെജി സെന്റർ പഠനഗവേഷണ സ്ഥാപനം അല്ല,കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എകെജി സെന്ററിന് കൈമാറിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി, സിപിഎമ്മിന് നോട്ടീസ്

നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിന്‍റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു.

അതേസമയം, മാധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂർ പിആർഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടുകയുമായിരുന്നു. മുസ്ലിംലീഗ് ജില്ലാപ്രസിഡന്റും യുഡിഎഫ്‌ ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ്‌ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർത്ഥി. തളിപ്പറമ്പ് സി എച്ച്‌ സെന്റർ ജനറൽ സെക്രട്ടറിയാണ്‌ കരീം ചേലേരി. ബിജെപി കണ്ണൂർ നോർത്ത്‌ ജില്ലാ പ്രസിഡന്റ്‌ കെ കെ വിനോദ്‌ കുമാറാണ്‌ എൻഡിഎ സ്ഥാനാർത്ഥി.

അടൂർ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് ആരോപണത്തിലുറച്ച് പൊൻതാമരപ്പിള്ള; സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കും

അടൂർ: അടൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുൻ ബാങ്ക് പ്രസിഡന്റ് പൊൻതാമരപ്പിള്ള. മുൻ അടൂർ എംഎൽഎയും സിപിഎം മുൻ സംസ്ഥാന സമിതിയംഗവുമായിരുന്ന ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് പൊൻതാമരപ്പിള്ള. അഴിമതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ബാങ്കിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ ക്ലീൻ ചിറ്റ് തള്ളിക്കൊണ്ടാണ് പൊൻതാമരപ്പിള്ള നിലപാട് കടുപ്പിച്ചത്.

Also Read: ദൂരദര്‍ശനില്‍ കത്രിക ,സിപിഐ പിണങ്ങി

ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ അടക്കം തട്ടിയെടുക്കുകയും ക്രമവിരുദ്ധമായി വൻതുക ലോൺ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ അഴിമതിക്ക് പിന്നിലുണ്ട്. അഴിമതി മറച്ചുവയ്ക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ഉദയഭാനു ഉൾപ്പെടെയുള്ളവർ അഴിമതിക്കാർക്കൊപ്പം നിൽക്കുന്നത് തന്നെ ഞെട്ടിച്ചുവെന്ന് അവർ പറഞ്ഞു. ഒരു ജീവനക്കാരിയുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ബാങ്കിലുള്ളതെന്ന ജില്ലാ നേതൃത്വത്തിന്റെ ന്യായീകരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കാലത്തെ പൊൻതാമരപ്പിള്ളയുടെ ആരോപണം സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.

തിരുവനന്തപുരത്ത് വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചു കയറി 65 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു

തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 65 വയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.


ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലേക്കാണ് പ്രതി അതിക്രമിച്ച് കയറിയത്. തുടർന്ന് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി വയോധികയെ ഉപദ്രവിച്ചത്. സംഭവത്തിന് പിന്നാലെ വയോധികയുടെ മൊഴി രേഖപ്പെടുത്തിയ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നിലവിൽ പ്രതി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും മംഗലപുരം പോലീസ് അറിയിച്ചു. പ്രതിയെ ഉടൻ തന്നെ വലയിലാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Also Read:

കൊല്ലം പൂരം: മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ വിലയിരുത്തി

ഏപ്രില്‍ ഏഴു മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍, ക്ഷേത്രഭരണ സമിതി എന്നിവരുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.
ആനന്ദവലീശ്വരം ക്ഷേത്രം മുതല്‍ ആശ്രാമം വരെ സംഘടിപ്പിക്കുന്ന ഘോഷയാത്രയ്ക്കായി ഗതാഗത ക്രമീകരണം നടത്തണം. ഉത്സവത്തിന് ആനകളെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലനചട്ടം അനുസരിച്ചായിരിക്കണം.

Also Read:

പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഇതിനായി നിയോഗിക്കും. ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കണം.  അടിയന്തര   ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ മയക്കുവെടി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കും. മൂന്ന് കോടി രൂപയുടെ പബ്ലിക് ലയബിലിറ്റി  ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ആനകളുടെ അടുത്ത്‌നിന്ന് വാദ്യോപകരണങ്ങള്‍, പടക്കം എന്നിവ ഉപയോഗിക്കരുത്. ഡ്രോണ്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയും ആനയുടെ സമീപമില്ലെന്നു ഉറപ്പാക്കണം.
തടസരഹിത വൈദ്യുതി ഉറപ്പാക്കാന്‍ കെ എസ് ഇ ബിയെ ചുമതലപ്പെടുത്തി. ഉത്സവം നടക്കുന്ന ദിവസങ്ങളില്‍ പ്രദേശം മദ്യനിരോധിതമേഖലയായി എക്‌സൈസ് വകുപ്പ് പ്രഖ്യാപിക്കും. കോര്‍പറേഷന്‍ ശുദ്ധജലവിതരണം നടത്തും. മേഖലയിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 3 സ്‌ക്വാഡുകളെ  നിയോഗിക്കും. തിരക്ക് നിയന്ത്രണത്തിന് പ്രത്യേക പദ്ധതി ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.അടിയന്തര
സാഹചര്യങ്ങള്‍ നേരിടാന്‍ അഗ്‌നി സുരക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. ആംബുലന്‍സ് സേവനം ഉള്‍പ്പടെയുള്ള അടിയന്തര ചികിത്സ സൗകര്യങ്ങള്‍ ഒരുക്കും. ഉത്സവ സമയത്ത് ഉച്ചഭാഷിണികളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും അറിയിച്ചു.
എ ഡി എം കെ  വിനീത്, സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇറാന്‍റെ ഡ്രോൺ ആക്രമണത്തിൽ കുവൈത്തിലെ പ്രധാന തുറമുഖം തകർന്നു

ഇറാന്‍റെ ഡ്രോൺ ആക്രമണത്തിൽ കുവൈത്തിലെ പ്രധാന തുറമുഖം തകർന്നു. ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനികർ താമസിക്കുന്ന ഹോട്ടലുകളും ആക്രമിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാൻ പ്രശ്നം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൌൺസിൽ അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യും

കുവൈത്തിലെ ഷുവൈഖ് തുറമുഖത്തിനാണ് ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ പറ്റിയത്. തുറമുഖത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ലെന്ന് കുവൈത്ത് പോർട്ട് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു. ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനികർ താമസിക്കുന്ന ഹോട്ടലുകളും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഗൾഫിലെങ്ങുമുള്ള അമേരിക്കൻ താവളങ്ങളിലെ സൈനികരിൽ പലരും യുദ്ധം തുടങ്ങിയ ശേഷം ഹോട്ടലുകളിലാണ് താമസം. സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടങ്ങിയതോടെയാണ് സൈനികർ ഹോട്ടലുകളിലേക്ക് മാറിയത്. ഇങ്ങനെ സൈനികർ താമസിക്കുന്ന ഹോട്ടലുകളെ ശത്രുവിന്‍റെ താവളങ്ങളായി കണക്കാക്കുമെന്ന് ഇറാന്‍റെ സൈനിക വക്താവ് അബോൾഫസൽ ഷെഖാർച്ചി അറിയിച്ചു.

also read:

ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്‍റെ വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്ന പ്രഖ്യാപനത്തിനാണ് ഡോണൾഡ് ട്രംപ് പത്ത് ദിവസത്തെ സാവകാശം കൂടി പ്രഖ്യാപിച്ചിരുന്നു. ആദ്യം 48 മണിക്കൂറും പിന്നീട് അഞ്ചുദിവസവും അന്ത്യശാസനം നൽകിയ ശേഷമാണ് ഇപ്പോൾ 10 ദിവസത്തേക്കു കൂടി നീട്ടിവച്ചത്. പാകിസ്താൻ, ഈജിപ്റ്റ്, തുർക്കി എന്നീ രാജ്യങ്ങളാണ് ഇറാനും അമേരിക്കയ്ക്കുമിടയിൽ സന്ദേശങ്ങൾ കൈമാറുന്നത്. അടുത്തയാഴ്ചയോടെ ഇസ്ലാമാബാദിൽ വച്ച് ഉദ്യോഗസ്ഥ തല ചർച്ച നടത്താനാണ് ആലോചന. ഹോർമൂസ് കടലിടുക്കിൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾ തടയുന്നതിന് നിയമപരമായ അവകാശമുണ്ടെന്ന് ഇറാന് അറിയിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിനെയാണ് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് അറിയിച്ചത്. ഇറാൻ യുദ്ധം സുരക്ഷാ കൌൺസിൽ അടച്ചിട്ട മുറിയിൽ ചർച്ചചെയ്യണമെന്ന റഷ്യയുടെ ആവശ്യം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൌൺസിൽ അംഗീകരിച്ചു.

യുദ്ധത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1937 ആയി. ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മരണം 1100 പിന്നിട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിൽ 25 പേരും ഇസ്രായേലിൽ 19 പേരും കൊല്ലപ്പെട്ടു. 13 അമേരിക്കൻ സൈനികർക്കും ഇതുവരെ ജീവൻ നഷ്ടമായി.

പാലക്കാട് ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തി

പാലക്കാട്: പാലക്കാട് റെക്കോര്‍ഡ് താപനില. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്ന് അനുഭവപ്പെട്ട താപനില.

അതേസമയം, കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, കോട്ടയം, പാലക്കാട് ഉള്‍പ്പെടെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കി ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കണമെന്നും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ക്കും പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ആവശ്യമായ വിശ്രമം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

also read:

ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തീപിടുത്തങ്ങള്‍ക്കും കാട്ടുതീയ്ക്കും സാധ്യത കൂടുതലായതിനാല്‍ മാര്‍ക്കറ്റുകള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍, വനമേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് ക്ലാസ് മുറികളിലും പരീക്ഷാ ഹാളുകളിലും കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണമെന്നും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രി, പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണെന്നും സതീശന്‍ വിമര്‍ശിച്ചു. ശബരിമലയില്‍ നാല് വോട്ടിന് വേണ്ടി അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവര്‍ പിന്നെ വീട് കയറി മാപ്പ് പറഞ്ഞുവെന്നും സതീശന്‍ വിമര്‍ശിച്ചു. തിരുവനന്തപുരം കാട്ടാക്കടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

എല്ലാ ഏകാധിപതികളെയും ഭയമാണ് ഭരിക്കുന്നത്. ഹിറ്റ്ലറിനും സ്റ്റാലിനും ഭയമായിരുന്നു. പിണറായി വിജയനും ഭയമാണ്. ഒരു ഇന്റര്‍വ്യൂവിനെ പോലും ഭയക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് ഒരു ഇന്റര്‍വ്യൂ നല്‍കിയപ്പോള്‍ അത് മാറ്റാന്‍ സ്വന്തം പൊലീസിനെ കൊണ്ട് മെറ്റയോട് ശുപാര്‍ശ ചെയ്യിച്ച ഭീരുവാണ് പിണറായി വിജയന്‍. കേരളത്തിലെ പൊലീസ് മെറ്റയോട് ശുപാര്‍ശ ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കമന്റില്‍ എന്താണ് കുഴപ്പം? തെരഞ്ഞെടുപ്പ് കമ്മിഷനല്ല, പൊലീസാണ് ശിപാര്‍ശ ചെയ്തത്. എല്ലാം ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറയുന്നത് വീണിടത്ത് കിടന്ന് ഉരുളലാണ്. നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. അതുതന്നെയാണ് സ്വഭാവം. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ആ ശ്രേണിയിലെ അവസാനത്തെ ആളാണ് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ ഇന്റര്‍വ്യൂവിനോട് പോലും അസഹിഷ്ണുതയും ഭയവുമാണ്. ഭയമാണ് ഇവിടെ ഭരിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

‘ശബരിമല യുവതി പ്രവേശനത്തില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞതാണ്. പിന്നീട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എല്ലാ വീടുകളിലും കയറി സിപിഎം മാപ്പ് ചോദിച്ചില്ലേ? ശബരിമല സ്വര്‍ണക്കേസില്‍ സിപിഎമ്മുകാര്‍ ജയിലില്‍ കിടന്നിട്ടും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായോ. കൊള്ളക്കാരെയും കവര്‍ച്ചക്കാരെയുമാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെ 55 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തു. പക്ഷെ മുഖ്യമന്ത്രിയുടെ മകന് സമന്‍സ് മാത്രമെ വന്നുള്ളൂ. അത് പിന്നീട് എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. എന്റെ പറവൂരിലെ വീട്ടിലേക്ക് എല്ലാ മാസവും ബിജെപി മാര്‍ച്ചാണ്. എല്ലാ കാലത്തും എനിക്കെതിരെയാണ് അവര്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് ബിജെപി നടക്കുന്നത്. പാലക്കാട് ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ ബിജെപി-സിപിഎം ഡീലുണ്ട്. മലമ്പുഴയിലും കോങ്ങാടും യുഡിഎഫ് വിജയിക്കും. ഇപ്പോഴുള്ള ഡീല്‍ ആരോപണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീണിടത്ത് കിടന്ന് സിപിഎം ഉരുളുകയാണ്’ സതീശന്‍ പറഞ്ഞു.