Home Blog Page 218

തമിഴ്‌നാട്ടിൽ വിജയ് ഇന്ന് പത്രിക നൽകും; ആഘോഷമാക്കാൻ ടിവികെ പ്രവർത്തകർ

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌ ഇന്ന് പെരമ്പൂർ മണ്ഡലത്തിൽ പത്രിക നൽകും. ഉച്ചയ്‌ക്ക് 12 മണിയോടെ പത്രിക നൽകുമെന്നാണ് സൂചന. തുടർന്ന് കൊളത്തൂർ, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണത്തിലും വിജയ്‌ പങ്കെടുക്കും. രണ്ട് മണിക്ക് പെരമ്പൂരിൽ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും.

നാം തമിളർ കക്ഷിയുടെ 234 മണ്ഡലങ്ങളിലുമുള്ള സ്ഥാനാർത്ഥികളും ഇന്ന് പത്രിക സമർപ്പിക്കും. ഏപ്രിൽ ആറ് വരെ പത്രികസമർപ്പിക്കാൻ സമയമുണ്ടെങ്കിലും നാല് സർക്കാർ അവധിദിനങ്ങൾ ഇതിനിടയിൽ വരുന്നുണ്ട്. അതിനാൽ, പത്രികാസമർപ്പണം വേഗത്തിൽ പൂർത്തിയാക്കാനാണ് എല്ലാ പാർട്ടികളുടെയും തീരുമാനം.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കി.

ആദായനികുതി അടയ്‌ക്കാത്ത സ്‌ത്രീകൾക്ക് ഇലക്‌ട്രിക് വീട്ടുപകരണങ്ങൾ വാങ്ങാൻ 8000 രൂപയുടെ കൂപ്പൺ നൽകുന്നതാണ് പത്രികയിലെ പ്രധാന വാഗ്‌ദാനം. നിലവിലുള്ള ക്ഷേമ പദ്ധതികളുടെ തുക വർദ്ധിപ്പിക്കുമെന്നും പത്രികയിൽ പറയുന്നു. എം കനിമൊഴി എംപി അദ്ധ്യക്ഷയായ സമിതിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്. രണ്ട് കോടിയോളം സ്‌ത്രീകൾക്ക് ഗുണകരമാകുന്നതാണ് ‘ഇല്ലത്തരസി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി. സൗജന്യം നൽകുകയല്ലെന്നും സാധാരണക്കാരുടെ ആസ്‌തി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും കനിമൊഴി എംപി പറഞ്ഞു.

അഞ്ചാം ക്ലാസ് വരെ നടപ്പിലാക്കിയിരുന്ന പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. സ്‌ത്രീകൾക്ക് പ്രതിമാസം നൽകിയിരുന്ന 1000 രൂപ 2000 ആയി ഉയർത്തും. പഠനം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്കായി നൽകിയിരുന്ന 1000 രൂപ സ്റ്റൈഫന്റ് 1500 രൂപയാക്കും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമുള്ള പെൻഷൻ 2000 രൂപയാക്കും. മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധന സമയത്തെ സഹായത്തുക 9000 രൂപയാക്കും. കർഷർക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ.

കോണ്‍ഗ്രസ് റാലിക്ക് ആളെക്കൂട്ടാന്‍ പരസ്യം ,വ്യാജ വാരര്‍ത്തക്കെതിരെ റിപ്പോർട്ടർ ചാനലിന് കേസ്

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്.പ്രചാരണത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ കെ മുരളീധരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. വി കെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകണമെന്ന് വി കെ പ്രശാന്ത് ആരോപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം കൂടെപ്പോകാൻ ആളില്ല. മണ്ഡലത്തില്‍ പ്രവർത്തിക്കാൻ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാൻ പരസ്യമിട്ടു. എന്നിട്ട് ആരോപണം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തലയിലിടുന്നു. വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരിക്കും. മുരളീധരനെ പോലെ ഒരാൾ തനിക്കെതിരെ ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.ലാണ് പരാതി. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു. പവർ സപ്ലൈ ആപ്പിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. കോൺഗ്രസ് നേതൃത്വം പരസ്യം നിഷേധിച്ചിരുന്നു.

also read:

പ്രചാരണത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ കെ മുരളീധരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. വി കെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകണമെന്ന് വി കെ പ്രശാന്ത് ആരോപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം കൂടെപ്പോകാൻ ആളില്ല. മണ്ഡലത്തില്‍ പ്രവർത്തിക്കാൻ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാൻ പരസ്യമിട്ടു. എന്നിട്ട് ആരോപണം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തലയിലിടുന്നു. വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരിക്കും. മുരളീധരനെ പോലെ ഒരാൾ തനിക്കെതിരെ ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ-സിപിഎം ഡീല്‍,ആരുടേയും വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്ഡിപിഐ-സിപിഎം ഡീല്‍ ആരോപണങ്ങള്‍ക്കിടെ നേമത്ത് ആരുടേയും വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചിലരുടെ വോട്ട് വേണ്ട എന്ന് പറയാന്‍ കഴിയില്ല. വര്‍ഗീയകക്ഷികളെ അധികാരത്തില്‍ നിന്ന് മാറ്റുകയാണ് പ്രധാനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്, ഈ ആളുകള്‍ മാത്രം വോട്ടു ചെയ്താല്‍ മതി എന്നൊന്നും പറയാന്‍ പറ്റില്ല. അത് വോട്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

സിപിഎം-എസ്ഡിപിഐ ഡീല്‍ എന്ന യുഡിഎഫ് ആരോപണം ശക്തമായിരിക്കെയാണ് വി ശിവന്‍കുട്ടിയുടെ പ്രതികരണം. നേരത്തെ നേമത്ത് ശിവന്‍കുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞിരുന്നു.

എസ്ഡിപിഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിരുന്നില്ല. എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘വോട്ടിന് വേണ്ടി എല്‍ഡിഎഫിന് അവസരവാദ നിലപാടില്ല. തത്വാധിഷ്ഠിത നിലപാടാണ്. നാടിന് ആപത്തായതിനാലാണ് വര്‍ഗീയതയെ എല്‍ഡിഎഫ് എതിര്‍ക്കുന്നത്. എല്ലാ കാലത്തും വര്‍ഗീയതയുമായി വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. എല്ലാ വര്‍ഗീയതയെയും എല്‍ഡിഎഫും എതിര്‍ക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം, മകന്‍ അറസ്റ്റില്‍

കടവൂര്‍: വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) മരിച്ചതാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ വര്‍ഗീസ് (32) അറസ്റ്റിലായി.

കഴിഞ്ഞ 15-ന് മൂന്നുമണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ കിണറ്റില്‍ വീണുകിടക്കുന്നതായി വര്‍ഗീസ് ബഹളംവെച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പൊന്നമ്മയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

മൃതദേഹപരിശോധനയില്‍ അസ്വാഭാവികത കണ്ടതിനെത്തുടര്‍ന്ന് വര്‍ഗീസ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അമ്മയെ കിണറ്റില്‍ തള്ളിയിട്ടതാണെന്ന് വര്‍ഗീസ് ചിലരോടു പറഞ്ഞതായി പോലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

നെയ്യാറ്റിൻകരയിൽ ലാബ് ജീവനക്കാരിക്ക് കുത്തേറ്റു

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ലാബ് ജീവനക്കാരിക്ക് കുത്തേറ്റു. മിഥിലാ ലാബിലെ ജീവനക്കാരിയുടെ നെഞ്ചിലാണ് കുത്തേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിക്കാൻ മോദിക്ക് എന്ത് അവകാശം?  രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട:പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യത്തിന്റെ അഭിമാനമായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങൾ തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ പ്രധാനമന്ത്രി മറന്നോ എന്ന് രാഹുൽ ചോദിച്ചു. അന്ന് കുറ്റാരോപിതനായ സ്വന്തം സുഹൃത്ത് ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച് സംരക്ഷിച്ച പ്രധാനമന്ത്രിയാണോ ഇപ്പോൾ ധാർമികതയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

ബിജെപിയിലെ മുതിർന്ന നേതാവായിരുന്ന സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ച ആരോപണങ്ങൾക്കും, മുൻപ് മോദി അനുഭാവിയായിരുന്ന മധു പൂർണിമ കിശ്വർ നടത്തിയ വെളിപ്പെടുത്തലുകൾക്കും പ്രധാനമന്ത്രി മറുപടി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 2014 മുതൽ മധു കിശ്വർ പ്രധാനമന്ത്രിയുമായി അകലം പാലിക്കുന്നതും തന്റെ പുസ്തകം നേരിട്ട് കൈമാറാൻ വിസമ്മതിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ വിമർശിക്കുന്നതിന് മുൻപ് സ്വന്തം പാളയത്തിലെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

മരുമകളുടെ ആക്രമണത്തില്‍ അമ്മായിയമ്മക്ക് പരിക്കേറ്റു

കോഴിക്കോട്: മരുമകളുടെ ആക്രമണത്തില്‍ അമ്മായിയമ്മക്ക് പരിക്കേറ്റതായി പരാതി. കോഴിക്കോട് കട്ടിപ്പാറയിലാണ് സംഭവം

ചമല്‍ കൊളമലയില്‍ താമസിക്കുന്ന മാധവിക്ക് (71) ആണ് ഫോണ്‍ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ മുറിവേറ്റത്. ഇവരുടെ വീട്ടില്‍ പതിവായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് മാധവിക്ക് പരിക്കേറ്റത്. മകനാണ് മാധവിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രധാനമന്ത്രിയുടെ രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ

പാലക്കാട്.പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പ്രസംഗത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എംപി.പാലക്കാട് എംഎൽഎക്ക് നേരെ ഉണ്ടായ പരാമർശം. ഗുസ്തി താരങ്ങളെ ഓർമ്മിപ്പിച് ഷാഫി പറമ്പിൽ

“ബ്രിജ് ഭൂഷൻ എന്നൊരു നേതാവുണ്ടായിരുന്നു” എന്ന് ഷാഫി .രാജ്യത്തിനു വേണ്ടി മെഡൽ നേടിയ വനിതകൾ അത്‌ പുഴയിൽ ഒഴുക്കി കളയും എന്ന് പറയാൻ ഇടായായ സാഹചര്യം വ്യക്തമാക്കണം. കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്. വേറെ ഏതു പാർട്ടിയുണ്ട് ഇങ്ങനെ നടപടി സ്വീകരിച്ചത്. സിപിഐഎം ഉണ്ടോ എന്നും ഷാഫിയുടെ ചോദ്യം.

also read:

സ്വാദിഖലി തങ്ങൾക്ക് എതിരായ അധിക്ഷേപ ഫേസ്‌ബുക്ക് പോസ്റ്റ്, പ്രതി അറസ്റ്റിൽ

പെരിന്തൽമണ്ണ .സ്വാദിഖലി തങ്ങൾക്ക് എതിരായ അധിക്ഷേപ ഫേസ്‌ബുക്ക് പോസ്റ്റ്. പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ. പെരിന്തൽമണ്ണ പോലീസ് ആണ് പിടികൂടിയത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

പാണക്കാട് കുടുംബത്തെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനും റോഷൻ ശ്രമിച്ചിരുന്നു. 15 കോടി രൂപയാണ് ആവശ്യപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ റോഷന് കാപ്പ ചുമത്തിയിരുന്നു

also read:

തിരഞ്ഞെടുപ്പ് ചൂടിന് ഒപ്പം നാരങ്ങാ വിലയും കുതിക്കുന്നു

മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ എന്ന് ചോദിക്കാന്‍ വരട്ടെ ,കീശ ചോരും. ചൂടിനൊപ്പം നാരങ്ങ വില കുതിക്കുന്നു. നാട്ടിലെ തിരഞ്ഞെടുപ്പ് ചൂടും അന്തരീക്ഷത്തിലെ ചൂടും നാരങ്ങയുടെ ആവശ്യം വല്ലാതെ കൂട്ടി. തിരഞ്ഞെടുപ്പ് ചൂടിന് ഒപ്പം നാരങ്ങാ വിലയും കുതിക്കുന്നു

നാരങ്ങാ വില കിലോയ്ക്ക് 160 രൂപ. 60 രൂപയിൽ നിന്നാണ് 160 ലേക്കുള്ള കുതിപ്പ്. ഒരു നാരങ്ങയ്ക്ക് 15 രൂപയിൽ അധികം വിലയാണ് .ലാലേട്ടന്‍റെ കൂട്ട് ഒരു മുഴുവന്‍ നാരങ്ങ പിഴിയാനും കൂടെ പറഞ്ഞാല്‍ വില കേട്ട് തളര്‍ന്നുവീഴും. തമിഴ്നാട്ടിൽനിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. നാരങ്ങാ വെള്ളത്തിന് വില കൂടുമെന്നുറപ്പായി.