അബോർഷൻ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി അർച്ചന മേനോൻ

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അർച്ചന മേനോൻ. ഒരു ചാനൽ പരിപാടിക്കിടെ വ്യക്തി ജീവിതത്തെക്കുറിച്ച്‌ നടി നടത്തിയ ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു അർച്ചനയുടെ വിവാഹം. ഒരു സീരിയൽ ഷൂട്ടിനിടെയാണ് മനോജുമായുള്ള തന്റെ പ്രണയം ആരംഭിച്ചതെന്ന് നടി പറയുന്നു. ഒടുവിൽ ഒളിച്ചോടി വിവാഹം കഴിച്ചു. വീട്ടിലറിയാതെ രജിസ്ട്രർ ഓഫീസിൽ പോയി ഒപ്പിട്ടു. തിരിച്ചുവന്നു. താലി കെട്ടിയിരുന്നു. അത് എവിടെയെങ്കിലുമായി ഒളിച്ചുവയ്ക്കും. ഒരിക്കൽ അമ്മ പിടിച്ചു. പിന്നെ മനോജ് വീട്ടിൽ വന്ന് മാര്യേജ് സർട്ടിഫിക്കറ്റ് കാണിച്ചു. തുടർന്ന് എന്നെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അമ്മ മരിക്കുമെന്ന് പറയുന്നു. ലൈബ്രറിയിൽ പോകുന്നെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി മനോജിന്റെ കൂടെ പോകുകയായിരുന്നുവെന്ന് നടി പറഞ്ഞു.

‘അമ്മയേയും അച്ഛനെയും വിട്ടുനിൽക്കുന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എല്ലാവരുടെയും പെറ്റ് ആയിരുന്നു ഞാൻ. ഞാൻ പ്രഗ്നന്റായി. എനിക്ക് കുട്ടികളെ കണ്ടുകൂടായിരുന്നു. നല്ലൊരു ആർട്ടിസ്റ്റാകണമെന്നായിരുന്നു എന്റെ ലക്ഷ്യം. കുട്ടികൾ ഉണ്ടായാൽ നമ്മളോടുള്ള സ്‌നേഹമങ്ങ് പോകും. അത് ഭർത്താവിനായാലും വീട്ടുകാർക്കായാലും.

ഞാനായിരുന്നു വീട്ടിൽ ഏറ്റവും ഇളയ ആൾ. എനിക്കൊരു കൊച്ച്‌ ജനിച്ചാൽ അതിനോടാകും എല്ലാവർക്കും സ്‌നേഹം. നമ്മളങ്ങ് ആരുമല്ലാതാകും. അങ്ങനെ എനിക്ക് പിള്ളേരെ ഇഷ്ടമല്ല. നമ്മുടെ പക്വതമില്ലായ്മയാണ് ഈ പറയുന്നത്. ഞാൻ ഓവർ പൊസസീവ് ആയിരുന്നു.

ഗർഭിണിയായപ്പോൾ അലസിപ്പിക്കാൻ മുകളിൽ നിന്ന് ചാടിയിറങ്ങി. ഓരോരുത്തരും ഓരോന്ന് പറയും, അതൊക്കെ പരീക്ഷിച്ചു. പക്ഷേ നമുക്ക് ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ അത് നമുക്ക് കിട്ടുമെന്ന് പറയുന്നതിന്റെ ഉദാഹരണമാണ് എന്റെ മോൾ. പ്രഗ്നന്റ് ആയപ്പോൾ അച്ഛൻ വന്നു. ഞാൻ ഇത് എങ്ങനെയെങ്കിലും കളയുമെന്ന് ഇവർക്കെല്ലാം മനസിലായി. വീട്ടിൽ കയറണമെങ്കിൽ കളയാതിരുന്നോ എന്ന് പറഞ്ഞു. പിന്നെ ഇത് കെയർ ചെയ്യാൻ തുടങ്ങി.’- നടി പറഞ്ഞു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

Advertisement