ക്രിക്കറ്റ് മത്സരത്തിനിടെ തലയില്‍ പന്ത് കൊണ്ട് കളിക്കാരന്‍ മരിച്ചു

ഒരു മൈതാനത്ത് തന്നെ ഒരേ സമയം രണ്ടു ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നതിനിടെ തലയില്‍ പന്ത് കൊണ്ട് കളിക്കാരന്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈ മാട്ടുംഗയിലെ ദാദ്കര്‍ മൈതാനത്താണ് സംഭവം. 52-കാരനായ ജയേഷ് സവാലയാണ് മരിച്ചത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ, മൈതാനത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ബാറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ പന്ത് തലയില്‍ തട്ടിയാണ് ഇദ്ദേഹം മരിച്ചത്. ചെവിയുടെ പിന്നില്‍ അടിയേറ്റ ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാറ്റ്സ്മാനെ ശ്രദ്ധിച്ച് ഫീല്‍ഡ് ചെയ്യുന്നതിനിടെ ജയേഷിന്റെ ചെവിയുടെ പിന്നിലാണ് പന്ത് തട്ടിയത്. സ്ഥല പരിമിതി കാരണം മുംബൈയില്‍ ഒരു മൈതാനത്ത് തന്നെ ഒരേ സമയം രണ്ടു മത്സരങ്ങള്‍ നടക്കുന്നത് സാധാരണമാണ്.

Advertisement