വനിതാ കോണ്‍സ്റ്റബിളിനെ ഹോട്ടലിലേക്ക് വരുത്തി വെടിവച്ചുകൊന്നു, ഭര്‍ത്താവിനെ തിരഞ്ഞ് പൊലീസ്

പട്ന.വനിതാ കോണ്‍സ്റ്റബിളിനെ ഹോട്ടലിലേക്ക് വരുത്തി വെടിവച്ചുകൊന്നത് എന്തിന്, ഭര്‍ത്താവിനെ തിരഞ്ഞ് പൊലീസ്. പുതിയതായി പൊലീസില്‍ ജോലി ലഭിച്ച ശാേഭകുമാരി(23)ആണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. മുറിയില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ നഗ്നമായാണ് മൃതദേഹം കണ്ടെത്തിയത്.

ജോലി ലഭിച്ചതിന് ശേഷം യുവതി വീട്ടില്‍ സമയം ചിലവഴിക്കാത്തതിനാല്‍ ഇവരുടെ ഭര്‍ത്താവ് ഗജേന്ദ്ര അസ്വസ്ഥനായതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ഇയാള്‍ ഒളിവിലാണ്.കൊലപാതകം നടന്നത് പട്നയിലെ ഹോട്ടലില്‍ വച്ചായിരുന്നു.

ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത് ഇവര്‍ക്ക് ഒരു മകളുമുണ്ട്. വിവാഹത്തിന് മുമ്ബ് ജഹാനാബാദില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുമിച്ച് പഠിച്ചിരുന്നു. യുവതിക്ക് ജോലി ലഭിച്ചതിന് ശേഷം കുടുംബത്ത് സമയം ചിലവഴിക്കാത്തതിനാല്‍ ഭര്‍ത്താവ് അസ്വസ്ഥനായിരുന്നു.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മൂന്ന് തവണ വിളിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പട്‌ന ജംഗ്ഷന് സമീപമുള്ള ഹോട്ടലില്‍വെച്ചാണ് ഭര്‍ത്താവ് വെടിവെച്ചത്.യുവതിയെ ഭര്‍ത്താവ് മുറിയെടുത്ത് ക്ഷണിക്കുകയായിരുന്നു. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം കണ്ടെടുത്തു.സംഭവം നടന്ന് 36 മണിക്കൂറിന് ശേഷവും കൊലയാളിയെ പിടികൂടാനായില്ല, തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് കോട്വാലി എസ്എച്ച്ഒ സഞ്ജീത് കുമാര്‍ പറഞ്ഞു.

Advertisement