ലഖിംപൂർ ഖേരിയിലെ സഹോദരിമാരെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷം ; ആറ് പ്രതികളും പിടിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

ബലാത്സംഗത്തിന് ശേഷം പെൺകുട്ടികളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ പറഞ്ഞു. കേസിൽ ആറു പ്രതികളെയും അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

ഛോട്ടു, ജുനൈദ്, സൊഹൈൽ, ഹഫീസ്, ആരിഫ്, കരീമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ അയൽവാസികളായ ഛോട്ടുവാണ് സുഹൃത്തുക്കളായ ജുനൈദ്, സൊഹൈൽ, ഹഫീസുൾ എന്നിവരെ പെൺകുട്ടികൾക്ക് പരിചയപ്പെടുത്തിയത്. സൗഹൃദം പുലർത്തി ഇവർ മൂന്നുപേരും ചേർന്ന് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു.

ഇതിനുശേഷം പെൺകുട്ടികൾ തങ്ങളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ, പ്രതികൾ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഛോട്ടു ഈ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം തെലിവു നശിപ്പിക്കാനും സ്വാഭാവിക മരണമാക്കി തീർക്കാനുമായി സമീപഗ്രാമവാസികളും സുഹൃത്തുക്കളുമായ ആരിഫ്, കരീമുദ്ദീൻ എന്നിവരെ പ്രതികൾ വിളിച്ചു വരുത്തുകയുമായിരുന്നു.

Advertisement