പോരുവഴിയിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സൂചന; ലക്ഷ്യം ഇതാണ്

പോരുവഴി:പോരുവഴി ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സൂചന.എസ്ഡിപിഐ പിന്തുണയോടെയുള്ള യുഡിഎഫ് ഭരണസമിതിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും താഴെയിറക്കുകയാണ് ലക്ഷ്യം.പോരുവഴി ഗ്രാമ പഞ്ചായത്തംഗവും കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവുമായാണ് അണിയറയിൽ ചർച്ച പുരോഗമിക്കുന്നത്.ചർച്ച വിജയപ്രദമാണെന്നാണ് വിവരം.എൽഡിഎഫിലെ 5 പേരും ഈ അംഗവും ഒപ്പിട്ട് അവിശ്വാസ പ്രമേയ
നോട്ടീസ് അധികം വൈകാതെ നൽകും.അവിശ്വാസ പ്രമേയ ചർച്ച വിജയിക്കുന്ന പക്ഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് സാധ്യത.എൽഡിഎഫ് കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കുന്ന കോൺഗ്രസ്
അംഗത്തിന് വരുന്ന മൂന്ന് വർഷക്കാലവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകാമെന്നാണ് നിലവിലെ ധാരണയെന്ന് അറിയുന്നു.പുറത്ത് നിന്നുള്ള പിന്തുണയാണ് നൽകുന്നതെങ്കിലും
വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎം ഏറ്റെടുക്കും.18 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫ്- 5,എൽഡിഎഫ്- 5,ബിജെപി – 5, ബിജെപി-5,എസ്ഡിപിഐ -3 എന്നിങ്ങനെയാണ് കക്ഷിനില.ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ
എസ്ഡിപിഐ പിന്തുണയോടെയാണ് ഇവിടെ യുഡിഎഫ് ഭരണം നടത്തുന്നത്.

ഇത് വിവാദമായതിനെ തുടർന്ന് മറ്റുള്ളവരുടെ വായടപ്പിക്കാൻ വേണ്ട പ്രസിഡന്റ് ബിനു മംഗലത്തിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചിരുന്നു.അടുത്തിടെ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്നാണ് അവരുടെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെ പിന്തുണയിലുള്ള ഭരണ സമിതി രാജിവയ്ക്കണമെന്ന ശക്തമായ ആവശ്യം വീണ്ടും ഉയർന്നത്.എൽഡിഎഫും ബിജെപിയും രാജി ആവശ്യവുമായി രംഗത്തെത്തുകയും ബിജെപി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും നടത്തിയിരുന്നു.

പോരുവഴിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.ഐഎൻടിയുസി മണ്ഡലം പ്രസിഡന്റു കൂടിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തന്നെ പരസ്യവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.അതിനിടെ
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെ ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Advertisement