പേട്ടയിൽ നിന്ന് 2 വയസ്സുള്ള കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം പ്രതി പിടിയിൽ

തിരുവന്തപുരം: രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേട്ടയിൽ നിന്ന് 2 വയസ്സുള്ള പെൺകുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിലെ പ്രതി പിടിയിലായി. കൊല്ലത്ത് നിന്ന് രാവിലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെപ്പറ്റിയുള്ള കുടുതൽ വിവരങ്ങൾ ഇന്ന് വൈകിട്ട് 6 മണിക്ക് പോലീസ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ മാത്രമേ പുറത്ത് വിടുകയുളളു.
ഉറങ്ങിക്കിടന്ന കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ തട്ടിയെടുത്ത പ്രതി 400 മീറ്റർ ദൂരം പിന്നിട്ടപ്പോൾ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് വായ് പൊത്തിപ്പിടിച്ച് പൊന്തക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

പേട്ടയില്‍ ബീഹാർ സ്വദേശികളായ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ 14 ദിവസത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കസ്റ്റഡി യിലെടുത്തത്. തിരുവനന്തപുരം ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.

Advertisement