നിമിഷപ്രിയയുടെ മോചനം: കേന്ദ്രസർക്കാർ ഇടപെടൽ തേടി മാതാവിന്റെ ഹർജി

പാലക്കാട്:
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടൽ തേടി മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. ചർച്ചകൾക്കായി യെമനിൽ പോകാൻ കേന്ദ്രസർക്കാർ സൗകര്യമൊരുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. യെമൻ പൗരനെ കൊന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷിക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്.

2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. യെമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി എത്തിയ തലാൽ പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷപ്രിയ പറയുന്നത്. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. നേരത്തെ വധശിക്ഷയിൽ ഇളവ് തേടി നിമിഷ പ്രിയ നൽകിയ ഹർജി അപ്പീൽ കോടതിയും തള്ളിയിരുന്നു.

Advertisement