വെള്ളച്ചാട്ടത്തിൽ സ്ത്രീകളെ അപമാനിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു

Advertisement

മൂവാറ്റുപുഴ. പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ സ്ത്രീകളെ അപമാനിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ പോലീസുകാരൻ പരീതിനെ സസ്പെൻഡ് ചെയ്തു.വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളോടും കുട്ടികളോടും പോലീസുകാരൻ മദ്യപിച്ച് അപമര്യാദയായി പെരുമാറിയ വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് പ്രതിക്കെതിരെ കേസെടുക്കുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ റൂറൽ എസ്പി വിവേക് നിർദേശം നൽകുകയും ചെയ്തത്. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വെള്ളച്ചാട്ടത്തിൽ വച്ച് പോലീസുകാരൻ അപമാനിച്ചു എന്ന പരാതി പോലീസ് പരിഗണിച്ചില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

അരീക്കൽ വെള്ളച്ചാട്ടത്തിൽ ഇന്നലെ വൈകിട്ട് സ്ത്രീകളോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിലാണ് നാട്ടുകാർ രണ്ടു പോലീസുകാരെ തടഞ്ഞു വയ്ക്കുകയും രാമമംഗലം പോലീസിന് കൈമാറുകയും ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിലെ പരിത്, ഷൈജു എന്നീ പോലീസുകാരെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്.വൈദ്യ പരിശോധനയിൽ മദ്യപിച്ചാണ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് എന്ന് കണ്ടെത്തിയിരുന്നു.ആദ്യഘട്ടത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചുവെങ്കിലും പോലീസുകാരുടെ അതിക്രമം വാർത്തയായതിനു പിന്നാലെയാണ് എഫ്ഐആർ ഇടുകയും പോലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.പ്രായപൂർത്തിയാകാത്ത കുട്ടികളോട് അടക്കം പോലീസുകാരനായ പരീത് മോശമായി പെരുമാറിയെന്ന് പരാതിക്കാർ പറയുന്നു.

Advertisement