മെഡിക്കൽ കോളജ് ഐസിയു പീഡനത്തിൽ ഗുരുതര ആരോപണവുമായി അതിജീവിത

കോഴിക്കോട്. മെഡിക്കൽ കോളജ് ഐസിയു പീഡനത്തിൽ ഗുരുതര ആരോപണവുമായി അതിജീവിത. വൈദ്യ പരിശോധന നടത്തുന്നതിലും സാമ്പിൾ ശേഖരിക്കുന്നതിലും ആശുപത്രി അധികൃതർക്ക് വിഴ്ച സംഭവിച്ചതായി യുവതി. മെഡിക്കൽ കോളജ് സൂപ്രണ്ടിനെ വിവരം അറിയിച്ച് നാല് ദിവസത്തിന് ശേഷമാണ് പരിശോധന നടത്തിയത്. പ്രതികളെ സംരംക്ഷിക്കാൻ ബോധപൂർവം ശ്രമം നടന്നതിന്റെ തെളിവാണ് ഇതെന്നും അതിജീവിത പറയുന്നു. പ്രതികളെ രക്ഷിക്കാനുള്ള അധികൃതരുടെ നീക്കങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് അതിജീവിതയുടെ തീരുമാനം.


കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ സി യു വിൽ യുവതി പീഡനത്തിന് ഇരയായത് കഴിഞ്ഞ മെയ് 18ന്. സംഭവം അന്ന് തന്നെ മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചു. എന്നാൽ വൈദ്യപരിശോധന നടത്തിയത് നാല് ദിവസങ്ങൾക്ക് ശേഷം മെയ് 21ന്. ആന്തരിക അവയവങ്ങൾക്ക് വേദന ഉണ്ടെന്ന് ഡോക്ടറോഡും വ്യക്തമാക്കിരുന്നു. എന്നാൽ ഗൈനക്കോളജിസ്റ്റ് പുറമെയുള്ള പരിശോധന മാത്രമാണ് നടത്തിയതെന്നാണ് അതിജീവിതയുടെ ആരോപണം.. സാമ്പിൾ ശേഖരണമോ ഇതുവരെ നടത്തിട്ടുമില്ല.

പരിശോധന നടത്താൻ ആശുപത്രി അധികൃതരുടെ വിചിത്രവാദവും. അതിജീവിതയുടെ തിരിച്ചറിയൽ രേഖയാണ് ആവശ്യപ്പെട്ടത്.

കേസിലെ പ്രതിയായ എം എം ശശീന്ദ്രന് അനുകൂലമായി ഗൈനക്കോളജിസ്റ്റ് റിപ്പോർട്ട് നൽകിയത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങൾക്കെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് അതിജീവിതയുടെ തീരുമാനം.

Advertisement