കാട്ടാക്കട കോളജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ കേസിൽ അറസ്റ്റ് തടയണമെന്ന എസ്എഫ്ഐ നേതാവ് വിശാഖിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി.കാട്ടാക്കട കോളജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ കേസിൽ അറസ്റ്റ് തടയണമെന്ന എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ ആവശ്യം ഹൈക്കോടതി തള്ളി.വിശാഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസിന്റെ നിലപാട് തേടിയ കോടതി ഹർജി ബുധനാഴ്ച്ചത്തേക്ക് മാറ്റി.
പ്രിൻസിപ്പലാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് വിശാഖ് വാദിച്ചെങ്കിലും വിശാഖിന്റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പലിന് എന്തു കാര്യമെന്ന മറുചോദ്യം ഹൈക്കോടതി ഉയർത്തി.
ആരോഗ്യപരമായ കാരണങ്ങളാൽ വിജയിച്ച സ്ഥാനാർഥി സ്വമേധയാ പിന്മാറിയതുകൊണ്ടാണ് തന്റെ പേര് പ്രിൻസിപ്പൽ ആ സ്ഥാനത്തേക്ക് ചേർത്തത്. തിരഞ്ഞെടുപ്പ് നടക്കാതെ ഏകകണ്ഠമായാണ് സ്ഥാനാർഥികൾ എല്ലാം തെരഞ്ഞെടുക്കപ്പെട്ടിരുന്നത് എന്നിങ്ങനെയാണ് ഹർജിയിൽ പ്രതിയുടെ വാദങ്ങൾ.

Advertisement