അമേരിക്കയിൽ ആദ്യമായി കറുത്ത വംശജ സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക്

ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കറുത്ത വംശജ സുപ്രീം കോടതി ജഡ്ജിയായിരിക്കുന്നു.

അമേരിക്കയുടെ പരമോന്നത കോടതിയിലേക്ക് കെതാൻജി ബ്രൗൺ ജാക്സൺ ചുവടുവെച്ചപ്പോൾ പിറന്നത് പുതുചരിത്രം. അമേരിക്കയുടെ ചരിത്രത്തിൽ സുപ്രീം കോടതി ജഡ്ജിയാവുന്ന ആദ്യ കറുത്ത വംശജയെന്ന നേട്ടമാണ് കെതാൻജി സ്വന്തം പേരിൽ എഴുതിച്ചേർത്തത്.

ഇത് രാജ്യത്തിന്റെ ചരിത്രനേട്ടം…’നമ്മുടെ രാജ്യത്തിനും നമ്മുടെ കോടതികൾക്കും ചരിത്രപരമായ നിമിഷമാണിത് എന്നാണ് പ്രസിഡന്റ് ജോ ബൈഡൻ ഇതിനെ കൂട്ടിച്ചേർത്തത്. കറുത്ത വംശജരായ പുരുഷന്മാർ മുമ്പും യു.എസ് സുപ്രീം കോടതി ജസ്റ്റ്‌സുമാരായിട്ടുണ്ടെങ്കിലും ഒരു സ്ത്രീ ഈ പദവിയിലെത്തുന്നത് ആദ്യമാണ്.

യു.എസ് സെനറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ നോമിനിയായാണ് കെതാൻജി ബ്രൗൺ എത്തിയത്. 47നെതിരെ 53 വോട്ടുകൾ നേടിയാണ് കെതാൻജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് വോട്ടെടുപ്പിന് നേതൃത്വം നൽകിയത്. സുപ്രീം കോടതിയിലെ രണ്ടാമത്തെ കറുത്ത വർഗ വിഭാഗത്തിൽപ്പെട്ട ജഡ്ജിയാണ് കെതാൻജി. നിലവിൽ അപ്പീൽ കോർട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച്‌ വരികയാണ് കെതാൻജി. ഫെഡറൽ ബെഞ്ചിൽ ഒമ്പത് വർഷത്തെ പ്രവൃത്തിപരിചയവും ഈ 51 കാരിക്കുണ്ട്. കെതാൻജിയുടെ നേട്ടത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

കേതൻജിയുടെ നിയമനം കറുത്ത വംശജർക്ക് മാത്രമല്ല എല്ലാ ന്യൂനപക്ഷത്തിനുമായി ലഭിച്ച പ്രതിനിത്യമാണ്. ഇതോടെ രണ്ട് നൂറ്റാണ്ട് കാലമായി വെളളക്കാർ മാത്രം ഇരുന്ന കസേരയിൽ മാറ്റം വരുകയാണ്. ചരിത്രം പരിശോധിച്ചാൽ കറുത്ത വർഗക്കാരെ അടിമകളായി മാത്രം കണ്ടിരുന്ന അമേരിക്ക ഇന്ന് മാറ്റത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്…. കെതൻജി ബ്രൗൺ ജാക്‌സണിന്റെ ശബ്ദവും സുപ്രീംകോടതി ബെഞ്ചിലെ സാന്നിധ്യവും അമേരിക്കയെ കൂടുതൽ മികച്ച ഒരു രാജ്യമാക്കി മാറ്റും,’ എന്ന് ഒബാമ ട്വിറ്ററിൽ കുറിച്ചു.

കോളോണിയൽ കാലഘട്ടത്തിൽ ആഫ്രിക്കയിൽ നിന്നും അടിമകളായെത്തിച്ച കറുത്ത വർഗ്ഗക്കാർക്ക് നേരെയുണ്ടായിരുന്ന വംശീയാതിക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന അക്രമണങ്ങൾ ഇന്നും യുഎസ്‌എയിൽ പലയിടത്തും നിലനിൽക്കുമ്പോഴും രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് കെറ്റാൻജി ബ്രൗണിന്റെ ആധുനിക ചരിത്രത്തിൽ നാഴികകല്ലാവുകയാണ്.

Advertisement