64 ലക്ഷം വിഡിയോകൾ ലോകത്താകെ നീക്കം ചെയ്തു യുട്യൂബ്, 19 ലക്ഷവും ഇന്ത്യയിൽ!

യുട്യൂബ് ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ 19 ലക്ഷത്തോളം വിഡിയോകൾ നീക്കം ചെയ്തു യുട്യൂബ് ഇന്ത്യ. ചട്ടം പാലിക്കാത്തതിനു ലോകത്ത് ഏറ്റവുമധികം വിഡിയോകൾ യുട്യൂബ് നീക്കം ചെയ്തതും ഇന്ത്യയിലാണ്.ലോകത്താകെ യുട്യൂബ് നീക്കിയത് 64.8 ലക്ഷം വിഡിയോകളാണ്. മെഷീൻ ലേണിംഗും ഹ്യൂമൻ റിവ്യൂവേഴ്‌സും ചേർന്നാണ് വിഡിയോകളിലെ ചട്ടലംഘനകളിൽ തീരുമാനമെടുക്കുന്നത്.

വിദ്വേഷ പ്രസംഗം, അക്രമങ്ങൾ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം, സ്‌പാം എന്നീ വിവിധ നയങ്ങൾ ലംഘിച്ചതിനാണ് വിഡിയോകൾ നീക്കം ചെയ്യുന്നത് . ഓരോ രാജ്യത്തും ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം ദോഷകരമായ ഉള്ളടക്കത്തിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനുമാണ് ഇത്തരത്തിൽ വിഡിയോകൾ നീക്കം ചെയ്യലിനു പിന്നിലെന്നു യുട്യൂബ് പറയുന്നു.

നിങ്ങളുടെ വിഡിയോ നീക്കം ചെയ്യപ്പെടാനുള്ള ചില കാരണങ്ങൾ ഇതാ:

∙YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു.

∙ഒന്നിലധികം ഉപയോക്താക്കൾ അനുചിതമെന്നു ഫ്ലാഗ് ചെയ്യുക

∙YouTube-ന്റെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ നയങ്ങൾ ലംഘിക്കുന്നതായി തിരിച്ചറിയുക.

എന്തുകൊണ്ടാണ് വിഡിയോ നീക്കം ചെയ്‌തതെന്ന് അറിയില്ലെങ്കിൽ, സഹായത്തിനായി യുട്യൂബ് ഹെൽപ്സെന്ററുമായി ബന്ധപ്പെടാം.
അതേസമയം ഒരു വിഡിയോ അബദ്ധവശാലാണ് നീക്കം ചെയ്യപ്പെട്ടതായിവിശ്വസിക്കുന്നുവെങ്കിൽ, നീക്കം ചെയ്യലിനെതിരെ അപ്പീൽ നൽകാവുന്നതാണ്.

∙വിഡിയോ നീക്കം ചെയ്യലിന് അപ്പീൽ നൽകുന്നതിങ്ങനെ

∙YouTube സഹായ കേന്ദ്രത്തിലേക്ക് പോകുക.

∙കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ക്ലിക്ക് ചെയ്യുക.

∙വിഡിയോ നീക്കംചെയ്യൽ അപ്പീൽ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.

∙ അപ്പീൽ സമർപ്പിക്കാൻ പേജിലെ നിർദ്ദേശങ്ങൾ പാലിക്കുക.

∙YouTube അപ്പീൽ അവലോകനം ചെയ്യുകയും തീരുമാനം അറിയിക്കുകയും ചെയ്യും.

∙അപ്പീൽ വിജയിക്കുകയാണെങ്കിൽ, വിഡിയോ YouTube-ലേക്ക് പുനഃസ്ഥാപിക്കും.

Advertisement