തൃശൂർ: കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ പുന: സത്യപ്രതിജ്ജചെയ്തു. ഈശ്വരനാമത്തിലാണ് സുഗതൻ സത്യവാചകം ചൊല്ലിയത്. ജയിൽ ലൈബ്രററി ഹാളിൽ നടന്ന ലളിതമായചടങ്ങിൽ മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ് , കോർപ്പറേഷൻ സെക്രട്ടറി ജെമുഹമ്മദ് ഷാഫി, കൂടാതെ അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിഞ്ജ കഴിഞ്ഞ ഉടൻ തന്നെ സുഗതൻ ജയിലിനുള്ളിലേക്ക് മടങ്ങി.
തെരത്തെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത് സംസ്ഥാന ചരിത്രത്തിൽ ആദ്യസംഭവമായി.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ട്കോണം വാർഡിലെ കൗൺസിലറായ ആർ. സുഗതൻ.




























