Home Blog Page 563

കൊല്ലം നഗരത്തിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി

കൊല്ലം നഗരത്തിൽ പുരുഷന്റെതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. കടും നീല ഫുൾകൈ ഷർട്ടും കറുത്ത ട്രാക്ക് സ്യൂട്ട് പാന്റും ആണ് വേഷം. വിഷ്ണത്തുകാവ് അമ്പലത്തിന് വടക്ക് ഭാഗത്തുള്ള വിദ്യാ അപ്പാർട്ട്മെന്റിന് തൊട്ടടുത്തുള്ള ആൾതാമസം ഇല്ലാത്ത വീടിൻറെ പിറകുവശത്താണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിൽ തേങ്ങ അടത്തുവാൻ വന്ന ചവറ സ്വദേശിയാണ് അസ്ഥികൂടം ആദ്യമായി കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.  രണ്ടുവർഷത്തോളമായി വീട്ടിൽ ആൾത്താമസമില്ലാത്തതും അതിനുമുമ്പ് ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു.  മൃതദേഹത്തിന് ഉദ്ദേശം  മൂന്നുമാസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു. ഇടതു കൈ തണ്ടയിൽ പച്ച പച്ചകുത്തിയ പാടും കഴുത്തിൽ കൃപാസന മാതാവിൻറെ ലോക്കറ്റ് ഉള്ള ഫാൻസി മാലയും അസ്ഥികൂടത്തിൽ ഉണ്ടായിരുന്നു.

ഇടയ്ക്കാട് യു.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ലെന്ന് പരാതി

ശാസ്താംകോട്ട:പോരുവഴി ഇടയ്ക്കാട് യു.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ലെന്ന് പരാതി.മലനടയിൽ സ്ഥിരതാമസക്കാരായ അതിഥി തൊഴിലാളികളുടെ മകൻ ഓം പ്രകാശ്, കാർത്തിക്ക് എന്നിവരെയാണ് കാണാതായത്.വ്യാഴാഴ്ച ക്രിസ്മസ് പരീക്ഷ എഴുതിയ ശേഷം വൈകിട്ടോടെ സ്കൂൾ വിട്ട കുട്ടികൾ ഏറെ വൈകിയിട്ടും വീടുകളിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ വിവരം അറിയുന്നത്.ശൂരനാട് പൊലീസ്
അന്വേഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും രാത്രി വൈകിയും സൂചനകളൊന്നും ലഭിച്ചിട്ടില്ല.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി  ബില്‍ ലോക്‌സഭ പാസ്സാക്കി

ന്യൂഡെൽഹി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി  ബില്‍ ലോക്‌സഭ പാസ്സാക്കി.

കൃഷി മന്ത്രി  ശിവ രാജ് സിങ് ചൗഹാൻ  ചർച്ചക്ക് മറുപടി പറയുന്നതിനിടെ  പ്രതിപക്ഷം ഗാന്ധി ചിത്രങ്ങളുമായി നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ബില്ലിന്റെ പകർപ്പൂകൾ കീറി എറിഞ്ഞു. കേന്ദ്ര സർക്കാർ ജനാധിപത്യ വിരുദ്ധമെന്നും  ബില്ലിനെതിരെ  പ്രതിഷേധം തുടരുമെന്നും  പ്രതിപക്ഷം. ബില്ല് ഇന്ന് രാജ്യസഭയിൽ ചർച്ചക്ക് വരും.



വിബി ജി റാംജി  ബില്ല് സ്റ്റാൻഡിങ് കമ്മിറ്റിക്കോ,  സംയുക്ത പാർലമെന്ററി സമിതിക്കോ വിടണമെന്ന പ്രതിപക്ഷ ആവശ്യം അവഗണിച്ചു,  രാഷ്ട്രീയ തീരുമാനമാണെന്നത് വ്യക്തമാക്കി കൊണ്ടാണ് ലോക് സഭാ നടപടികൾ മുന്നോട്ടുപോയത്.

ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടി ബിൽ പാസാക്കി.

ബില്ലിലെ ചർച്ചയ്ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി പറയുമ്പോൾ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം ബിലിന്റ പകർപ്പുകൾ കീറി എറിഞ്ഞു.


നടുത്തളത്തിൽ ഇറങ്ങി മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ബില്ലിന്റെ പേരിനെയും ഉള്ളടക്കത്തെയും ഇന്ന് പുലർച്ച വരെ നീണ്ട ചർച്ചയിൽ  പ്രതിപക്ഷം ശക്തമായി എതിർത്തു. എന്നാൽ ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ബില്ല് കൊണ്ടുവരുന്നത് എന്നാണ് മന്ത്രിയുടെ മറുപടി


രാജ്യസഭ കൂടി അംഗീകരിക്കുന്നതോടെ ബില്ലിനെ സംബന്ധിച്ചുള്ള അടിസ്ഥാന നടപടിക്രമങ്ങൾ പൂർത്തിയാകും.

അതേസമയം ബില്ലിനെതിരെ സഭയ്ക്ക് പുറത്തും പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

കാർ കത്തി ഒരാൾ മരിച്ചു

പാലക്കാട്‌. ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. നാല് മണിയോടെയാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ  കത്തിയത്.
നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീഅണചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു..മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പോലീസും ഫോറെൻസിക് സംഘവും പരിശോധന തുടരുന്നു

ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി , സിപിഎം

പത്തനംതിട്ട. ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന്  സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും സെക്രട്ടറിയേറ്റിൽ ആവശ്യമുയർന്നു. മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയ മുൻ എംഎൽഎ കെ സി രാജഗോപാലിന്റെത് അച്ചടക്കലങ്കനമാണെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പാരഡി ഗാനത്തിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.



സമീപകാലത്ത് സിപിഐഎമ്മുമായി ബന്ധപ്പെട്ട് ജില്ലയിൽ ഉയർന്ന എല്ലാ വിവാദ വിഷയങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് യോഗം സമഗ്രമായി ചർച്ച ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടാൻ കാരണം ശബരിമല കൊള്ളയാണെന്ന് യോഗം വിലയിരുത്തി. പത്മകുമാറിനെതിരെ ആദ്യഘട്ടത്തിൽ ആരോപണമുയർന്നപ്പോൾ തന്നെ സംഘടനാ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നതിനിടയിലാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൻ്റെ നിലപാട്. ജില്ലാ കമ്മിറ്റി കൂടി വിഷയങ്ങൾ ചർച്ച ചെയ്തതിനു ശേഷം സംസ്ഥാന നേതൃത്വത്തെ കാര്യങ്ങൾ അറിയിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഉടൻ മുൻ എംഎൽഎയും ജില്ലയിലെയും മുതിർന്ന നേതാവുമായ കെ സി രാജഗോപാലൻ നേതാക്കൾക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചതും യോഗം ചർച്ച ചെയ്തു. കെ സി രാജഗോപാലനിൽ നിന്ന് വിശദീകരണം തേടാൻ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. തന്നെ കാലു വാരാൻ ശ്രമിച്ചെന്നും സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറിയെന്നും ആയിരുന്നു കെസി രാജഗോപാലന്റെ ആരോപണം. കെ സി രാജഗോപാലൻ പഞ്ചായത്തിൽ മത്സരിച്ചതിലും യോഗത്തിൽ വിമർശനം ഉയർന്നു. അതേസമയം കെസിആർ നൽകിയ പരാതി സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തില്ല. വിവാദ പാരഡി ഗാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും തീരുമാനമായി. പന്തളം ഏരിയ കമ്മിറ്റി അംഗവും രാജകുടുംബാംഗവുമായ പ്രദീപ് വർമ പരാതി നൽകും.

ഡോ. കെ.എസ് അനിൽകുമാർ ശാസ്താംകോട്ട DB കോളേജിൽ ചുമതലയേറ്റത് ചട്ടവിരുദ്ധം

തിരുവനതപുരം.കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടും അനിൽകുമാറിനെ വിടാതെ താൽക്കാലിക വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ.

അനിൽകുമാർ ശാസ്താംകോട്ട DB കോളേജിൽ ചുമതലയേറ്റത് ചട്ടവിരുദ്ധം.. സർവകലാശാലയിൽ നിന്ന് വിടുതൽ നേടാതെ ആണ് ചുമതലയേറ്റത്.. കോളേജിൽ സർവീസിൽ പ്രവേശിക്കരുതെന്നും കാണിച്ച് ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കേരള സർവകലാശാല രജിസ്ട്രാർ കത്ത് അയച്ചു..റജിസ്ട്രാർ സ്ഥാനത്തു നിന്നും നീക്കിയ അനിൽകുമാർ ഇന്ന് രാവിലെ പഴയ ലാവണമായ ശാസ്താംകോട്ട ഡിബി കോളജിൽ പ്രിൻസിപ്പലായി ചുമതല ഏറ്റിരുന്നു

ഇതിനിടെ കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മറ്റി പ്രതിനിധിയെ തീരുമാനിച്ച വിവരം സർവകലാശാല സെനറ്റ് ചാൻസിലറെ അറിയിച്ചു.. സെർച്ച് കമ്മറ്റി വിജ്ഞാപനം ലോക്ഭവൻ നിന്ന് ഉടൻ പുറപ്പെടുവിക്കും..

ശബരിമല സ്വർണ കൊള്ള , അന്വേഷണ രേഖകൾ ആവശ്യപ്പെട്ട്  എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജിയിൽ വിധി ഇന്ന്

കൊച്ചി. ശബരിമല സ്വർണ കൊള്ള കേസിൽ അന്വേഷണ രേഖകൾ ആവശ്യപ്പെട്ട്  എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജിയിൽ വിധി ഇന്ന്.
സമാന്തര അന്വേഷണം ഇ ഡി നടത്തുന്നത് ശരിയല്ലെന്നും  കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും  പ്രോസിക്യൂഷൻ വാദത്തിനിടയിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഇ ഡി അന്വേഷണം എങ്ങനെ SIT യെ ബാധിക്കുമെന്നായിരുന്നു  ഇ ഡി. അഭിഭാഷാകൻ്റെ മറുചോദ്യം. അതേസമയം  കേസിൽ എഫ് ഐ ആറും  എഫ് ഐ എസ് എസും ഇ ഡി യ്ക്ക്  കൊല്ലം വിജിലൻസ് കോടതി നൽകിയേക്കും. എന്നാൽ കേസ് അന്വേഷണത്തിൻ്റെ മൊഴി അടക്കമുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ വീണ്ടും ഇഡി ഹൈക്കോടതിയെ സമീപിച്ചേക്കും

10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ആലപ്പുഴ. റെയിൽവേ സ്റ്റേഷനിൽ ലഹരി വേട്ട

10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ചില്ലറ വില്പനക്ക് ഏജന്റിന് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്

റെയിൽവെ പോലീസ് സംഘത്തിനൊപ്പം 24 ടീം

കോലഞ്ചേരിയിൽ കിണറ്റിൽ വീണ് ഡോക്ടർ മരിച്ചു

എറണാകുളം .കോലഞ്ചേരിയിൽ കിണറ്റിൽ വീണ് ഡോക്ടർ മരിച്ചു

എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ ഡോ. കെ.സി. ജോയിയാണ് മരിച്ചത്

കൊലഞ്ചേരിയിലെ തറവാട്ടു വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം

ആൾമറയില്ലാത്ത കിണറിന്റെ വശത്തുനിന്ന ജോയി കാൽവഴുതി വീഴുകയായിരുന്നു

ശബരിമലയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം; അഭിമുഖം ഡിസംബർ 30 ന്

ശബരിമലയിൽ മണ്ഡലപൂജ–മകരവിളക്ക് ചടങ്ങുകളോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതന നിയമനം നടത്തുന്നു. ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അവസരം. ഡിസംബർ 25 വരെ അപേക്ഷിക്കാം. അഭിമുഖം ഡിസംബർ 30നു നടക്കും.

∙യോഗ്യത: വിമുക്തഭടന്മാർ, പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് സേനകളിൽനിന്നു വിരമിച്ചവർ, ഈ സേനകളിലൊന്നിൽ 5 വർഷം ജോലി പരിചയം, മികച്ച ശാരീരികശേഷി.

∙പ്രായം: 67 പൂർത്തിയാകരുത്.

∙ശമ്പളം: പ്രതിദിനം 900.

അപേക്ഷാഫോം, അഭിമുഖസമയത്തു ഹാജരാക്കേണ്ട രേഖകളുടെ മാതൃക എന്നിവ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ, ഫോട്ടോയും അനുബന്ധ രേഖകളും സഹിതം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ, തിരുവിതാംകുർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പിഒ, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ അയയ്ക്കാം. 96055 13983, 94979 64855.