Home Blog Page 430

ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് 1000 രൂപയുടെ വർധന,പത്രപ്രവർത്തക പെൻഷൻ 15,00 രൂപ വർധിപ്പിച്ചു


ഗ്രാമ വികസനത്തിന് 1997.9 കോടി അതിദാരിദ്ര്യ നിർമാർജനം തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ്പ് ഫണ്ട് 2 കോടി
പ്രധാനമന്ത്രി ആവാസ് യോജന കേന്ദ്ര വിഹിതം കുറവായതിനാൽ ലൈഫ് പദ്ധതിയുമായി ചേർന്നാണ് നടപ്പാക്കുന്നത് 110.01 കോടി സംസ്ഥാന വിഹിതം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി

കേന്ദ്രവിഹിതം കുറവ് 5കോടി ശബരിമല മാസ്റ്റർ പ്ലാൻ 30 കോടി ആയി വിഹിതം വർധിപ്പിക്കുന്നു .

    സ്റ്റേറ്റ് ഫോഡർ ഫാം & മോഡേൺ ഡയറി യൂണിറ്റ്
    തിരുവനന്തപുരം നെട്ടുകാൽത്തേരിയിൽ – 10 കോടി
    ക്ളീൻ പമ്പ പദ്ധതി , പമ്പാനദി മാലിന്യ മുക്തമാക്കുവാൻ -ക്ലീൻ പമ്പ – 30 കോടി .പമ്പയുടെ വികസനത്തിന്


    കേപ്പിന്റെ വിവിധ പദ്ധതിക്ക് 6 കോടി. ജലസേചനം വെള്ളപ്പൊക്ക നിയന്ത്രണം 623.85 കോടി
    ജലസേചനം വെള്ളപ്പൊക്ക നിയന്ത്രണം തീരദേശ സംരക്ഷണം

    623 കോടി കുട്ടനാടിന് സമഗ്രപദ്ധതിക്ക് 50 കോടി
    തോട്ടപ്പള്ളി പ്രവർത്തനങ്ങൾക്ക് 5 കോടി
    ഹരിത കേരളം വഴി കുളങ്ങൾ നവീകരിക്കുന്നതിന് 7.5 കോടി
    7.18 ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക്
    KSEBക്ക് – വിവിധ പദ്ധതിക്ക് 1238 കോടി
    വ്യവസായ മേഖലയ്ക്കുള്ള തുക 1417.26 കോടി ആയി ഉയർത്തുന്നു
    ഗ്രാമപ്രദേശങ്ങളിലെ തൊഴിൽ വർധനവ് 10 കോടി
    മിഷൻ ഒരു ലക്ഷം പദ്ധതിക്ക് 4 കോടി
    സ്വകാര്യ വ്യവസായ പാർക്കുകൾക്ക് 20 കോടി ആയി വിഹിതം ഉയർത്തുന്നു
    തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് 5 കോടി
    അധിക വിഹിതമായി 10 കോടി

    വിഴിഞ്ഞം തുറമുഖം വ്യവസായ ലോജിസ്റ്റിക് സൗകര്യങ്ങൾക്കായി 17 കോടി
    കൊല്ലത്തെ വ്യവസായ പാർക്കിന്റെ വികസനത്തിന് പത്തു കോടി
    ലൈഫ് സയൻസ് പാർക്കിന് 35 കോടി
    പെട്രോ കെമിക്കൽ പാർക്കിന് 17 കോടി
    കെൽട്രോണിൽ ഇലക്ട്രോണിക് ഹബ്ബ് 20 കോടി
    പരമ്പരാഗത വ്യവസായം 242 കോടി ആയി വിഹിതം ഉയർത്തുന്ന
    ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് – 15 കോടി
    കൈത്തറിക്ക് – 59 കോടി
    20 കോടി ഹാന്റക്സ്
    കശുവണ്ടി മേഖല 56 കോടി
    കശുവണ്ടി ബോർഡിന് 41 കോടി
    കശുവണ്ടി വ്യവസായ മേഖല പുനരുജ്ജീവനത്തിന് 30 കോടി
    സർവകലാശാലകൾക്ക് 250 കോടി
    ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് 1000 രൂപയുടെ വർധന

    പത്രപ്രവർത്തക പെൻഷൻ 15,00 രൂപ വർധിപ്പിച്ചു 13,000 രൂപയാക്കി. . പൊതുഹോസ്റ്റൽ പദ്ധതി ആരംഭിക്കുന്നു. പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾക്കായി 10 കോടി. IHRD ക്ക് 40 കോടി
    സ്കോളർഷിപ്പ് ഫെലോഷിപ്പ് പദ്ധതി 38.75 കോടി

    സർക്കാർ പോളി ടെക്നിക്ക് കോളേജുകൾക്ക് 49 കോടി.
    കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനു 11 കോടി
    കലാ സംസ്കാരിക ബജറ്റ് വിഹിതത്തിൽ 30% വർധന
    സാംസ്‌കാരിക വകുപ്പിന്

    വിഹിതത്തിൽ 30 ശതമാനം വർദ്ധനവ് വരുത്തുന്നു
    എം ടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിന് 1.5 കോടി
    MT മെമ്മോറിയൽ സാംസ്കാരിക കേന്ദ്രം പ്രവർത്തനങ്ങൾ നടന്നുവരുന്നു


    കേരള പുരാരേഖ വകുപ്പിന് 10 കോടി
    . പുരാവസ്തു പൈതൃക മ്യൂസിയങ്ങൾക്ക് 5 കോടി
    അയ്യങ്കാളി പഠനകേന്ദ്രത്തിന് 1.5 കോടി രൂപ

    കേരള സംഗീത നാടക അക്കാദമിക്ക് 15 കോടി
    ചലച്ചിത്ര അക്കാദമിക്ക് 16 കോടി
    മ്യൂസിയം വകുപ്പിന് 36.2 കോടി

    റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കും. പദ്ധതിയുടെ രജിസ്റ്ററില്‍പ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

    സംസ്ഥാനത്ത് പ്രതിവര്‍ഷം 48,000 റോഡപകടങ്ങള്‍ നടക്കുന്നുണ്ട്. പലപ്പോഴും അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത പദ്ധതി പ്രഖ്യാപിക്കുകയാണ്. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 15 കോടി രൂപ മാറ്റിവെക്കുന്നുവെന്നും ധനമന്ത്രി ബാലഗോപാല്‍ അറിയിച്ചു.

    സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. താരതമ്യേന ചെറിയ തുക അടച്ച് ചേരാന്‍ കഴിയുന്ന പദ്ധതി ബജറ്റ് വര്‍ഷം തന്നെ നടപ്പാക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

    ഓരോ പഞ്ചായത്തിനും ഒരു കോടി രൂപ വീതം,അപകടങ്ങളിൽ പെട്ടു ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ചു ദിവസം പണരഹിത ചികിത്സ

    മലയാളം – നിർമ്മിത ബുദ്ധി – 1 കോടി
    എം സി റോഡിനു 5917 കോടി രൂപ
    വർക്ക് നിയർ ഫോം പദ്ധതി

    200 കേന്ദ്രങ്ങളിലേക്ക് വ്യാപിക്കും
    150 കോടി മാറ്റിവെക്കുന്നു
    പഞ്ചായത്ത് തല സ്കിൽ സെന്ററിന് – 20 കോടി
    കമ്മ്യൂണിറ്റി തല സൗരോർജ്ജ ഉൽപാദനം

    ഓരോ പഞ്ചായത്തിനും ഒരു കോടി രൂപ വീതം
    ബ്ലു എക്കണോമിക്ക് – 10 കോടി[ മറൈൻ ബ്ലൂ ഇക്കോണമിക്കായി 10 കോടി
    ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് തുടർന്ന് കൊച്ചി കോഴിക്കോട് കേരള കലാകേന്ദ്രങ്ങൾ

    10 കോടി
    സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബുകൾ വരും
    തൊഴിലുറപ്പ് പദ്ധതി കേന്ദ്രം പദ്ധതിയെ ഇല്ലാതാക്കി. 1000 കോടി അധികമായി വകയിരുത്തുന്നു
    വയോജനങ്ങൾക്ക് റിട്ടയർമെൻറ് ഹോമുകൾ – 30 കോടി
    വയോജനം – വോളൻ്റിയർ സേവനത്തിന് -10 കോടി
    വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്കായി സന്നദ്ധ പ്രവർത്തകർ

    പുതിയ പദ്ധതി

    10 കോടി വകയിരുത്തുന്നു
    ക്യാൻസർ, ലെപ്രസി ബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു
    , ഹരിത കർമ്മ സേനാംങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി
    ഒന്ന് മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്

    15 കോടി വകയിരുത്തുന്നു
    ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതി

    ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം
    സൗജന്യ വിദ്യാഭ്യാസം ഡിഗ്രി ആർസ് ആൻ്റ് സയൻസ് കൊളേജുകൾക്ക്
    മെഡിസെപ്പ് 2.0

    ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ
    റോഡ് അപകടങ്ങൾക്ക് പുതിയ പദ്ധതി

    അപകടങ്ങളിൽ പെട്ടു ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ചു ദിവസം പണരഹിത ചികിത്സ
    ആർട്ടിസാൻ മേഘലയിലെ തൊഴിൽ സംരക്ഷണം

    5 കോടി
    മൺപാത്ര നിർമ്മാണം പോത്സാഹിപ്പിക്കാൻ 1 കോടി
    കാരുണ്യക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ്

    50 കോടി
    സംസ്ഥാനത്തു നേറ്റിവിറ്റി കാർഡ് വരുന്നു
    എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

    ഇതിനായി 20 കോടി രൂപ
    ആർട്സ് ആൻഡ് സ്പോർട്സ് ക്‌ളബിനു പ്രതിവർഷം 10,000 രൂപ പ്രവർത്തന ഗ്രാൻഡ്

    ഇതിനായി 5 കോടി
    അയ്യാ വൈകുണ്ഠസ്വാമിക്ക് സ്മാരകം – 2 കോടി
    കുടുംബശ്രീയുടെ പ്രവർത്തനത്തിന് – 22.27 കോടി
    കാവാലിക്കുളം കണ്ടൻ കുമാരൻ സ്മാരകം തിരുവനന്തപുരത്ത് – 1.5 കോടി
    കേര പദ്ധതിക്കായി 100 കോടി
    കാർഷിക മേഖല

    കേര പദ്ധതി 100 കോടി
    കാർഷിക മേഖലയുടെ വളർച്ചയ്ക്ക്

    കേര പദ്ധതിക്ക് 100 കോടി
    നെൽ കൃഷി വികസനം 150 കോടി
    കേരള കാർഷിക സർവകലാശാല – 78 കോടി
    നെൽകൃഷി – 150 കോടി

    PRS വായ്പ പദ്ധതി മാറ്റി
    സംഭരണ സമയത്ത് തന്നെ പണം നൽകും

    കേരള ബാങ്ക് വഴി
    നെല്ല് വികസന സംയോജനം – 150 കോടി കോടി
    വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി
    മണ്ണ് സംരക്ഷണം 84.21 കോടി
    മൃഗസംരക്ഷണത്തിന്
    318.46 കോടി
    ഫാമുകന്റെ സംരക്ഷണത്തിന് 18 കോടി
    30 കോടി കേരള ലൈഫ് സ്റ്റോക്ക് പ്രവർത്തനങ്ങൾക്ക്
    ക്ഷീര വികസന മേഖലയ്ക്കു

    128.05 കോടി
    മത്സ്യ ബന്ധന വകുപ്പിന്
    126.33 കോടി
    മത്സ്യകൃഷി ഉൽപാദനം വർദ്ധിപ്പിക്കാൻ 70 കോടി രൂപ
    തീരദേശ വികസനത്തിനായി 153.9 8 കോടി രൂപ വകയിരുന്നു
    2 കോടി മത്സ്യ ബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപണിക്ക്
    പുനർ ഗേഹം പദ്ധതിക്ക് 64.2 കോടി

    തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര സൗകര്യം അനിവാര്യം,RRTS ന് 100 കോടി

    48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കി. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ നല്‍കി. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കുംഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശ്ശിക അടക്കം 35,089 രൂപ നല്‍കി

    90000 കോടി രൂപ ഒന്ന് രണ്ട് പിണറായി സര്‍ക്കാര്‍ ക്ഷേമപെന്‍ഷനായി നല്‍കി. കായികമേഖലയിൽ അടിസ്ഥാനവികസനത്തിന് 5000 കോടിരൂപ ചെലവഴിച്ചു. ഇന്ത്യയിലെ ആകെ പി എസ് സി നിയമനങ്ങളുടെ 60% വും കേരളത്തിൽ

    മെഡിസെപ്പ് വഴി 2374 കോടി രൂപയുടെ 14 ലക്ഷം ക്ലൈമുകൾ ചെയ്തു. ലോകത്തിനൊപ്പം കേരളത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് നാം തെളിയിച്ചു. കാരുണ്യ പദ്ധതി. 42.1 ലക്ഷം കുടുംബത്തിലെ ഒന്നര കോടി പേര്‍ക്ക് സഹായം. 4236.22 കോടി ചെലവഴിച്ചു

    കാരുണ്യ ബെനവലന്‍റ് ഫണ്ടിനായി ചെലവഴിച്ചത് 606.5 കോടി
    പ്രതിരോധ ഗവേഷണ രംഗത്തിന് 50 കോടി രൂപ
    റെയർ എർത്ത് കോർഡിഡോർ – 100 കോടി


    ചവറ – വിഴിഞ്ഞം ബന്ധിപ്പിക്കും വിഴിഞ്ഞം – ചവറ – കൊച്ചി ഇടനാഴി. റെയർ എർത്തു ഖനനം.റെയർ എർത്തു കോറിഡോർ സ്ഥാപികും.ഇതിനായി 100 കോടി രൂപ.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര സൗകര്യം അനിവാര്യം.RRTS ന് 100 കോടി

    തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗയാത്ര സൗകര്യം അനിവാര്യം.കേന്ദ്ര നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.നാല് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാൻ കഴിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി

    ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

    ചെന്നൈ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിനിടെ പൊള്ളലേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്.
    നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയാണ് കല്യാണ സുന്ദരത്തിന് പൊള്ളലേറ്റത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം.


    ട്രംപിന്റെ കോലത്തിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടെ തീ കല്യാണസുന്ദരത്തിന്റെ ദേഹത്തേക്ക് പടരുകയായിരുന്നു. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

    സർക്കാരിന്റെ വലിയ നേട്ടമാണ് പവർകട്ട് ഇല്ലാത്ത കേരളമെന്ന് ധനമന്ത്രി

    നിർമ്മാണം പൂർത്തിയാകുന്നതോടെ ലൈഫിലെ വീടുകളുടെ എണ്ണം
    5,25,000 കടക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വയനാട് ദുരന്തം, ടൗൺഷിപ്പ് പദ്ധതി പൂർത്തീകരണത്തിലേക്ക് കടക്കുന്നു.


    KSRTC ജീവനക്കാർ ഒന്നാം തീയതി ശമ്പളം വാങ്ങുന്നു, 8525.43 കോടി KSRTC ക്കായി രണ്ടാം പിണറായി സർക്കാർ നൽകി
    ഈസ് ഓഫ് ഡൂയിങ്ങിൽ കേരളം ഒന്നാം സ്ഥാനത്തു.
    3435.28 കോടി ഈ സർക്കാർ വിപണി ഇടപെടലിന്നായി സപ്ലൈകോയ്ക്ക് നൽകി
    കഴിഞ്ഞ പത്തു വർഷക്കാലം നമ്മൾ പവർ കട്ടോ ലോഡ് ഷെഡിങ്ങോ അനുഭവിച്ചിട്ടില്ല
    5000 കോടി ഈ സർക്കാർ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് നൽകി
    വി എസ് സെൻ്റർ – തിരുവനന്തപുരത്ത് 20 കോടി
    ദേശീയപാത

    രാജ്യത്ത് ആദ്യമായി ഭൂമിയേറ്റെടുക്കലിനായി 25% 5580 കോടി രൂപ നൽകിയ സർക്കാരാണിത്

    കേരളത്തിലെ വരും തലമുറ പിണറായി സർക്കാറിനെ അഭിമാനപൂർവ്വം ഓർക്കും. ദേശീയപാത പിണറായി സർക്കാരിന്റെ ഇച്ഛാശക്തി. വിസ്മയകരമായ വികസനം വിഴിഞ്ഞത്ത് നടപ്പാകുന്നു. ആ വികസനം മുന്നോട് കുതിക്കും. കെ എസ് ആർ ടി സി ജീവനക്കാരെയും പെൻഷൻക്കാരെയും ചേർത്തുപിടിച്ച സർക്കാരാണ്

    KSRTC ജീവനക്കാർ ഇന്ന് ശമ്പളം വാങ്ങുന്നത് ഒന്നാം തീയതിയാണ്. 3.92 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങി. ഈസ്‌ ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം ഒന്നാമത്. ഈ സർക്കാർ നെല്ലിന്റെ സംഭരണ വില 30 രൂപയായി ഉയർത്തി. റബറിന് 200 രൂപയാക്കി. സർക്കാരിന്റെ വലിയ നേട്ടമാണ് പവർകട്ട് ഇല്ലാത്ത കേരളം

    സംസ്ഥാന കടം താങ്ങാവുന്ന നിലയിൽ,1,27,047 കോടി രൂപയുടെ വരുമാനം വർധിച്ചുവെന്ന് ധനമന്ത്രി

    കേരളം കടം കയറി നശിച്ചു എന്ന പ്രചാരണം വെളിവുള്ള ആരും ഇപ്പോൾ ഏറ്റെടുക്കുന്നില്ല
    തനതു നികുതി വരുമാനം വർധിച്ചുവെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി കെഎന്‍ ബാലഗോപാല്‍
    കഴിഞ്ഞ അഞ്ചുവർഷം കാലത്തിൽ 1,27,047 കോടി രൂപയുടെ വരുമാനം വർധിച്ചു
    152645 കോടി അധികമായി 5 വർഷത്തിൽ പിരിച്ചെടുത്തു
    നികുതി വരുമാനം ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ്
    കേന്ദ്ര അവഗണനക്കിടയിലും പിടിച്ചുനിർത്താനായത് അധിക വരുമാനം പിരിച്ചെടുക്കാൻ ആയത്

    ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ് അതായിരുന്നു
    നികുതി, നികുതിയേതര വരുമാനം ഇനിയും പിരിച്ചെടുക്കാനുണ്ട്
    സർക്കാരിന്റെ വാർഷിക ചിലവ് 1,69,547 കോടി സർക്കാർ ചെലവ് – 169547 കോടി രൂപ ( ശരാശരി )

    സംസ്ഥാന കടം താങ്ങാവുന്ന നിലയിൽ കേരളത്തിൻറെ കടവും ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതം 33.43%
    നിരക്ക് പോലും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറക്കുക്കുന്നു
    സംസ്ഥാനത്തിന് അവകാശപ്പെട്ട 17,000 കോടി രൂപ ഈ വർഷം മാത്രം വെട്ടിക്കുറച്ചു

    ക്ഷേമ പെന്‍ഷന് 14500 കോടി രൂപ

    സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന് 14500 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമ ബോര്‍ഡ് പെന്‍ഷനുകളും സര്‍വകലാശാല പെന്‍ഷനുകളും നവംബര്‍ മുതല്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. 2026–27 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായാണ് 14500 കോടി വകയിരുത്തിയിരിക്കുന്നത്.

    അങ്കണവാടി വര്‍ക്കര്‍മാരുടെ വേതനത്തില്‍ 1000 രൂപയും, ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയുടെയും പ്രതിമാസ വര്‍ധന വരുത്തും. ആശ വര്‍ക്കര്‍മാരുെട പ്രതിമാസ വേതനത്തില്‍ 1000 രൂപയും വര്‍ധിപ്പിച്ചു. പ്രീപ്രൈമെറി സർ പ്രീപ്രൈമറി അധ്യാപകര്‍ക്കും 100 രൂപയും സ്കൂളിലെ പാചകത്തൊളിലാളികളുടെ ദിവസ വേതനത്തില്‍ 25 രൂപയും വര്‍ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനവും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 



    3720 കോടി രൂപ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്കായും മാറ്റി വച്ചിട്ടുണ്ട്. 35നും അറുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നും ഗുണഭോക്താക്കളാകാത്തവര്‍ക്കാണ് ഈ തുക ലഭിക്കുക. കണക്ട് വര്‍ക് സ്കോളര്‍ഷിപ് പദ്ധതിക്കായി 400 കോടി രൂപയും വകയിരുത്തി.

    40 വയസ്സിന് ശേഷം ഹൃദയത്തെ സംരക്ഷിക്കാൻ നിർബന്ധം ചെയ്യേണ്ട കാര്യങ്ങൾ

    40 വയസ്സിന് ശേഷം ശരീരത്തിന്റെ പ്രവർത്തനങ്ങളിലും ഹോർമോൺ നിലകളിലും ദിനചര്യകളിലുമുള്ള മാറ്റങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ചിട്ടയായ ജീവിതശൈലിയിലൂടെ ഈ അപകടസാധ്യതകളിൽ നിയന്ത്രിക്കാൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

    ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ

    ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ, നട്സ്, ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

    വ്യായാമങ്ങൾ ചെയ്യാം

    ദിവസവും വ്യായാമം ചെയ്യുക. വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയവ രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തെ ശക്തിപ്പെടുത്താനും സഹായിക്കും.

    ആരോഗ്യകരമായ ഭാരം നിലനിർത്തുക

    അമിതഭാരം ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം നൽകും. നിങ്ങളുടെ ബിഎംഐയും അരക്കെട്ടിൻ്റെ അളവും നിരീക്ഷിച്ച് ആരോഗ്യകരമായ നിലയിലേക്ക് എത്താൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക.

    രക്തസമ്മർദ്ദവും കൊളസ്റ്ററോളും നിയന്ത്രിക്കാം

    ഉയർന്ന രക്തസമ്മർദ്ദവും കൊളസ്റ്ററോളും ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്നു. ഇത് ഇടയ്ക്കിടെ പരിശോധിക്കാൻ ശ്രദ്ധിക്കണം.

    പുകവലി ഉപേക്ഷിക്കുക

    പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

    മദ്യപാനം പരിമിതപ്പെടുത്തുക

    മദ്യപിക്കുന്ന ശീലമുണ്ടെങ്കിൽ അത് മിതമാക്കുക. അമിതമായ മദ്യപാനം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിന് ദോഷം ചെയ്യുകയും ചെയ്യും.

    മാനസിക സമ്മർദ്ദം നിയന്ത്രിക്കുക

    തുടർച്ചയായ മാനസിക സമ്മർദ്ദം രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കും. ശ്വസന വ്യായാമങ്ങൾ, ധ്യാനം, യോഗ തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതാണ്.

    ആവശ്യത്തിന് ഉറങ്ങുക

    ദിവസവും 7-9 മണിക്കൂർ നന്നായി ഉറങ്ങാൻ ശ്രമിക്കുക. ഉറക്കക്കുറവ് രക്തസമ്മർദ്ദത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും ഹൃദയാരോഗ്യത്തെയും ബാധിക്കും.

    നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി

    തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് മേശപ്പുറത്ത് വെച്ചു.

    രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും.

    ക്ഷേമ പെൻഷൻ വർധിപ്പിക്കുമോ എന്നും ഏവരും ഉറ്റു നോക്കുന്നുണ്ട്. ചില വൻകിട വ്യവസായ പദ്ധതികൾക്കും സാധ്യതയുണ്ട്. പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ് എന്നാണ് കരുതുന്നത്. സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുന്നത് എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.