ന്യൂഡല്‍ഹി: പത്ത് വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഡല്‍ഹി ഫയര്‍ സര്‍വീസ് ജീവനക്കാരന്റെ കുടുംബത്തിന് 82.86 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. 2016 ഫെബ്രുവരി 27-ന് ഹരിയാനയിലെ ഭിവാനിയില്‍ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ട വിനീത് സെഹ്രാവത്തിന്റെ (34) കുടുംബത്തിനാണ് തുക ലഭിക്കുക.
ഹരിയാന റോഡ്‌വേയ്സ് ബസ് വിനീത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ബസ് ഡ്രൈവറുടെ അശ്രദ്ധവും അമിതവേഗതയിലുള്ളതുമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ റിച്ച മഞ്ചാന്ദ നിരീക്ഷിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയും ക്രിമിനല്‍ കേസ് റെക്കോര്‍ഡുകളും പരിശോധിച്ച ശേഷമാണ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്.
വിനീത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നതും അദ്ദേഹത്തിന്റെ പ്രായവും കണക്കിലെടുത്ത്, ഭാവി വരുമാന സാധ്യതകള്‍ കൂടി പരിഗണിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. അപകടസമയത്ത് ബസിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നതിനാല്‍, ഇന്‍ഷുറന്‍സ് കമ്പനി ഈ തുക കുടുംബത്തിന് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 82.86 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. മാസത്തില്‍ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം. രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാധികളിലുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ഷിംജിതക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.
21 ദിവസത്തിലേറെയായി ഷിംജിത ജയിലിലായിരുന്നു. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ ഷിംജിത സമീപിച്ചത്. ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് അടക്കമുള്ളവയുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട്, പരിശോധനാഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ മഞ്ചേരി ജയിലിലാണ് ഷിംജിതയുള്ളത്. ആത്മഹത്യ പ്രേരണാക്കുറ്റമാണ് ഷിംജിതക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഭരത് മുരളി പുരസ്‌കാരം ചലച്ചിത്രതാരം സുധീർ കരമനയ്ക്ക്
കാഞ്ഞാവെളി AKG കലാകേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത് ഭരത് മുരളി പുരസ്‌കാരത്തിന് പ്രമുഖ ചലചിത്ര നടൻ സുധീർ കരമന അർഹനായി 10001 രൂപയും ഫലകവുമാണ് പുരസ്‌കാരമായി നൽകുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഹനടനായും, വില്ലനായും അളവറ്റ കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്‌ചവച്ചതിനാണ് പുരസ്ക്‌കാരം നൽകുന്നത് സംവിധായകൻ മധു മുണ്ടയ്ക്കലിൻ്റെ നേതൃത്വത്തിലുളള ജൂറിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്. 2026 ഫെബ്രുവരി 15 ഞായറാഴ്‌ച വൈകിട്ട് 7.30 ന് കാഞ്ഞാവെളി മണലിക്കടയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ബഹു.ധനകാര്യ വകുപ്പ് മന്ത്രികെ.എൻ.ബാലഗോപാൽ സുധീർ കരമനയ്ക്ക് സമ്മാനിക്കും.
നേരത്തെ മനോജ് കെ ജയൻ, നെടുമുടി വേണു, കെ.പി.എ.സി ലളിത, വിജയരാഘവൻ എന്നിവർക്കാണ് പുരസ്കാരം നൽകിയിട്ടുളളത്
അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് 15 മുതൽ 22 വരെ
പത്തനംതിട്ട : 114 – മത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ശ്രീ വിദ്യാധിരാജ നഗറിൽ 15 മുതൽ 22 വരെ നടക്കും.
ഒന്നാം ദിവസം രാവിലെ 11 ന് കൊല്ലം
പത്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതിപ്രയാണ ഘോഷയാത്രയും പത്തനംതിട്ട, എഴുമറ്റൂർ ശ്രീ പരമ ഭട്ടാരക ആശ്രമത്തിൽ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നുള്ള പതാക ഘോഷയാത്രയും സമന്വയിച്ച് ശ്രീവിദ്യാധിരാജ നഗറിലേക്ക് എത്തിച്ചേരും.
പ്രസിഡന്റ്
പിഎസ് നായർ പതാക ഉയർത്തുന്നതോടെ പരിഷത്തിന് തുടക്കമാവും. ഉച്ചകഴിഞ്ഞ് 3.45 ന് തിരുനാവായ മഹാമാഘ മഹോത്സവ പരാമാചര്യൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഹിന്ദുമത പരിഷത്ത് ഉത്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമം മഠധിപതി ശ്രീമദ് പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ജല വിഭവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ,
പ്രതിപക്ഷ നേതാവ്
വി ഡി സതീശൻ, ആന്റോ ആന്റണി എം പി,
പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ്, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ എന്നിവർ ആശംസ പ്രസംഗം നടത്തും. വൈകിട്ട്
7.30 ന് ആദ്ധ്യാത്മിക സദസ്. ഡോ എം എം ബഷീർ പ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ
10 ന് ആത്മീയ രാമായണ സമീക്ഷയിൽ സനാതന ധർമ്മ പ്രചാരകൻ ഒ. എസ് സതീഷ് പ്രഭാഷണം നടത്തുന്നു.
വൈകിട്ടു
3.30 ന് ധർമാചാര്യ സഭയിൽ
പൂജനീയ ബ്രഹ്മശ്രീ അച്യുതഭാരതി സ്വാമിയാർ, ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പുതുവാമന ഹരിദാസൻ നമ്പൂതിരിപ്പാട്, ബ്രാഹ്മശ്രീ വേഴപ്പറമ്പ് ചിത്രഭാനു നമ്പുതിരിപ്പാട് എന്നിവർ പ്രഭാഷണം നടത്തുന്നു.
വൈകിട്ട് 7:30ന് രാജേഷ് നാദാപുരം ആധ്യാത്മിക പ്രഭാഷണം നടത്തുന്നു.
മൂന്നാം ദിവസമായ 17 ന് രാവിലെ 10 ന് വാല്മീകി രാമായണ സമീക്ഷയിൽ ഒ എസ് സതീഷിൻ്റെ പ്രഭാഷണം. ഉച്ചകഴിഞ്ഞ്
- 30 ന് പരിസ്ഥിതി കാർഷിക സമ്മേളനം സ്വാമി ചിദാനന്ദപുരി മഹാരാജ് ഉത്ഘാടനം നിർവഹിക്കും.
മാരി മുത്തു യോഗനാഥൻ,
ഭുവനേശ്വരി, ഡോ. ജി ബൈജു എന്നിവർ പ്രസംഗിക്കുന്നു.
വൈകിട്ട് 7. 30 ന് ആധ്യാത്മിക സദസ്സിൽ സ്വാമി ചിദാനന്ദപുരി പ്രസംഗിക്കും.
നാലാം ദിവസമായ 18 ന് രാവിലെ 10.30 വാൽമീകി രാമായണ സമീഷയിൽ ഒ എസ് സതീഷ് പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ്
3.30ന് നടക്കുന്ന അയ്യപ്പഭക്ത സമ്മേളനം പന്തളം രാജപ്രതിനിധി
പുണർതം തിരുനാൾ നാരായണവർമ്മ ഉദ്ഘാടനം ചെയ്യും.
ദേവിഞ്ജാനാഭ നിഷ്ഠഗിരി മാതാജി, ചരിത്രകാരൻ എം ജി ശശിഭുഷൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 7:30 ന് ആധ്യാത്മിക പ്രഭാഷണം അദ്ധ്യാത്മഭാരതി ദേശീയ അധ്യക്ഷൻ ഡോ. വിനീത് ഭട്ട് പ്രസംഗിക്കും.
അഞ്ചാം ദിവസമായ 19 ന് രാവിലെ 10 ന് സമ്പൂർണനാരായണയ പാരായണം. ഉച്ചകഴിഞ്ഞ് 3:30ന് സാംസ്കാരിക സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ആലുവഅദ്വൈതാശ്രമം മഠധിപതി സ്വാമി ധർമ്മ ചൈതന്യ, ശ്രീശങ്കര സംസ്കൃത സർവകലാശാല കാലടി റിട്ട. പ്രൊഫസർ ഡോക്ടർ എൻ വി നടേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയി, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ നായർ, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ് എന്നിവർ പ്രസംഗിക്കും.
വൈകിട്ട് 7:30ന് ആധ്യാത്മിക സദസ്സിൽ നാരായണീയ ഗുരുവായൂരപ്പ ആശ്രമം പാലക്കാട് മഠധിപതി
പെരിങ്ങര കേശവൻ നമ്പൂതിരി പ്രഭാഷണം നടത്തും.
ആറാം ദിവസമായ 20 ന് രാവിലെ 10 ന് ഭട്ടാരകോത്സവം.
ഉച്ചകഴിഞ്ഞ് 3:30 ആചാര്യ സ്മൃതി സമ്മേളനം
പത്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദരുടെ അദ്ധ്യക്ഷതയിൽ മാർഗ്ഗദർശക മണ്ഡലം മുഖ്യ കാര്യദർശി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഉത്ഘാടനം നിർവഹിക്കും. ഹരികൃഷ്ണൻ ഹരിദാസ്,
ജയരാജ് ഭാരതി, ഡോ സുരേഷ് മാധവ്, സുരേഷ് ജഗതി, ഡോ ജയശ്രീ ജ്യോതിപ്രസാദ് എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 7:30ന് ആദ്ധ്യാത്മിക സദസ്സിൽ ശ്രീരാമദാസ മിഷൻ ചെങ്കോട്ടുകോണം മഠാധിപതി ശ്രീമദ് ശക്തിശാന്താനന്ദ മഹർഷി പ്രഭാഷണം നടത്തും
ഏഴാം ദിവസമായ 21 ന് രാവിലെ
10 ന് കുട്ടികളുടെ സമഗ്ര വികസനത്തിനുള്ള പരിശീലനം. സംബോധ് ഫൗണ്ടേഷൻ കേരള മുഖ്യാചാര്യൻ
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചാന്ദിനി ഗിരീഷ്, സജിത്ത് ഏവൂരേത്ത് എന്നിവർ ക്ലാസ് എടുക്കും. ഉച്ചകഴിഞ്ഞ് 3 ന് വനിതാ സമ്മേളനത്തിന്റെ
ഉദ്ഘാടനം കേരള ഉന്നത വിദ്യാഭ്യാസ സാമൂഹിക, നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘടക കുമാരി ബി രാധാ ദേവി, പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി, അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ, ശ്രുതി ശ്യാം
എന്നിവർ പ്രഭാഷണം നടത്തും.
വൈകിട്ട് 7: 30 ന് ആദ്ധ്യാത്മികപ്രഭാഷണം. വത്സൻ തില്ലങ്കരി.
സമാപന ദിവസമായ 22ന് രാവിലെ
10 ന് ബാലമഹാ സമ്മേളനം നടക്കും. ബാലതാരം മാസ്റ്റർ ശ്രീപത് യാൻ ഉദ്ഘാടനം നിർവഹിക്കും. മതപാഠ ശാല ബാലഗോകുലം ആദ്ധ്യാത്മിക പഠനകേന്ദ്രം മത്സരത്തിൽ വിജയിച്ചവർക്ക് പ്രസിഡന്റ് പി സ് നായർ പുരസ്‌കാരം നൽകും. വൈകിട്ട് 4 ന് സമാപനസഭയുടെ ഉദ്ഘാടനം കേന്ദ്ര പാർലമെന്ററി, നിയമകാര്യ മന്ത്രി അർജുൻ റാം മേഘ് വാൾ നിർവഹിക്കും. വർക്കല ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും.
പ്രഭാഷണം നടത്തുന്നത് കിടങ്ങന്നൂർ വിജയാനന്ദ ആശ്രമം മഠാധിപ മാതാജി കൃഷ്ണാനന്ദ പൂർണ്ണിമാമയി, ചെറുകോൽ ശുഭാനന്ദാശ്രമം സെക്രട്ടറി
സ്വാമി ഗീതാനന്ദ, ഇടപ്പാവൂർ
വിദ്യാധിരാജ തീർത്ഥ പാദാശ്രമം മഠാധിപതി സർവ്വാത്മാനന്ദ തീർത്ഥപാദർ എന്നിവർ പ്രസംഗിക്കും. അമൃതാനന്ദമയിമഠം തിരുവല്ല സ്വാമിനി ഭവ്യാമൃതപ്രാണ സമാപന സന്ദേശം നൽകും.
വൈകിട്ട് 6ന് പമ്പ ആരതി, 8ന് മഹാ ആരതിയോടെ പരിഷത്തിന് സമാപനം ആവും.
രാത്രിയിൽ റോഡിലും വീടുകളുടെ മുന്നിലും കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം
ചിതറ. രാത്രിയിൽ റോഡിലും വീടുകളുടെ മുന്നിലും കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം.ഭീകരാന്തരീക്ഷം കണ്ട് പ്രദേശത്തെ വീടുകളിലുള്ളവർ പേടിച്ച് വിളിക്കുന്നു.നാട്ടുകാരുടെ പരാതിയിൽ ചിതറ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു
കല്ലുവെട്ടാൻകുഴി ഇരപ്പിൽ ഭാഗത്താണ് യുവാക്കൾ കാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.വാഹനം ചിതറ വാഴപ്പണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്.വാഹനം ഓടിച്ചിരുന്നത് പാങ്ങോട് സ്വദേശികളായ യുവാക്കൾ ആണെന്നാണ് പ്രാഥമിക നിഗമനം
ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.യുവാക്കൾക്കായി പോലീസ് അന്വേഷണം തുടരുന്നു. കാർ കോടതിയിൽ കൈമാറുമെന്ന് ചിതറ പോലീസ് പറഞ്ഞു
കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു,അക്രമി സ്ത്രീ
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. 25-ലധികം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയായ സ്ത്രീയും സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തില്‍ എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പുറത്തു വിട്ടിട്ടില്ല. ആക്രമണം നടന്ന സ്‌കൂളിനും സമീപത്തുള്ള ഒരു വീട്ടിലും രണ്ടു പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. സ്‌കൂളിനുള്ളില്‍ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും പ്രദേശം വളയുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും യഥാര്‍ത്ഥ കണക്കുകളും ആരോഗ്യനിലയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കനേഡിയന്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വെടിവയ്പ്പിനെ തുടര്‍ന്ന് സ്‌കൂള്‍ പൂര്‍ണമായും അടച്ചിട്ടു. നൂറോളം കുട്ടികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ വളരെ ശാന്തമായ പട്ടണമാണ് ടംബ്ലര്‍ റിഡ്ജ്. ഈ സംഭവം പ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയില്‍ ഇത്തരം സ്‌കൂള്‍ വെടിവെപ്പുകള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. അതിനാല്‍ തന്നെ വലിയ നടുക്കത്തോടെയാണ് രാജ്യം ഈ സംഭവം കേട്ടത്. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തത ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് ചൂട് കനക്കുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. യു വി ഇന്‍ഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു വി ഇന്‍ഡെക്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ യു വി ഇന്‍ഡെക്‌സ് ആറാണ്. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വര്‍ധിക്കുന്നുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിര്‍ദേശം. പകല്‍ 10 മുതല്‍ മൂന്നു മണിവരെയാണ് ഉയര്‍ന്ന യു വി സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും പോകുന്നവര്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രികര്‍, വിനോദസഞ്ചാരികള്‍, കാന്‍സര്‍ രോഗികള്‍, ചര്‍മ- നേത്ര രോഗങ്ങളുള്ളവരെല്ലാം പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക, ശരീരം മുഴുവന്‍ മറയുന്ന പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്നീ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു വി സൂചിക ഉയര്‍ന്ന നിലയിലായിരിക്കും
അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം. ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയില്ല. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയത് മൂന്നു കോടി രൂപയാണ്. സ്‌പെഷല്‍ കമ്മീഷണര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അയ്യപ്പസംഗമം തീരുമാനിച്ച വിവരം ദേവസ്വം മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നിന്നോ കൈപ്പറ്റാന്‍ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
അയ്യപ്പ സംഗമത്തിനായി തനതു ഫണ്ട് വിനിയോഗിക്കാനും, സ്‌പോണ്‍സര്‍ഷിപ്പ് പണം ലഭിക്കുമ്പോള്‍ ആ തുക തിരികെ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ തുക മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ കഴിഞ്ഞോ എന്നതില്‍ വ്യക്തതയില്ല. ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരുന്നത്. ആഗോള അയ്യപ്പ സംഗമവും എസ്‌ഐടി അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന. ശബരിമല കൊടിമര പുനനിര്‍മാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലന്‍സ് കത്ത് നല്‍കും.
ലിവർ സിറോസിസിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ
കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. അമിത മദ്യപാനം മൂലമാണ് പലപ്പോഴും ഈ രോഗമുണ്ടാകുന്നത്.
ലിവർ സിറോസിസിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ
കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. അമിത മദ്യപാനം മൂലമാണ് പലപ്പോഴും ഈ രോഗമുണ്ടാകുന്നത്.
ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധയും സിറോസിസിനും കാരണമാകും
ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധയും സിറോസിസിനും കാരണമാകും. വെെറൽ ഹെപ്പറ്റൈറ്റിസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സിറോസിസ് അഥവാ ഓട്ടോ ഇമ്മ്യൂൺ ലിവർ ഡിസീസ് എന്നിവയും കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്.
യുഎസിൽ ഏകദേശം 26,000 മരണങ്ങൾ സിറോസിസ് മൂലമാണ് സംഭവിക്കുന്നത്
എല്ലാ മുതിർന്നവരിലും ഏകദേശം 0.25% പേരെയും 45 നും 54 നും ഇടയിൽ പ്രായമുള്ളവരിൽ ഏകദേശം 0.50% പേരെയും ഇത് ബാധിക്കുന്നു. ഓരോ വർഷവും യുഎസിൽ ഏകദേശം 26,000 മരണങ്ങൾ സിറോസിസ് മൂലമാണ് സംഭവിക്കുന്നത്. ഈ നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞ നിറമാണ് ലിവർ സിറോസിസിന്‍റെ മറ്റൊരു ലക്ഷണം
ആവശ്യത്തിന് വിശ്രമം ലഭിച്ചാലും കടുത്ത ക്ഷീണവും തളർച്ചയും തോന്നുന്നത് ലിവർ സിറോസിസിന്റെ ലക്ഷണമാണ്. ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞ നിറമാണ് ലിവർ സിറോസിസിന്‍റെ മറ്റൊരു ലക്ഷണം. അടിവയറ്റിലെ വീക്കം, അസ്വസ്ഥത, വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധന തുടങ്ങിയവയൊക്കെ ലിവർ സിറോസിസ് മൂലമുണ്ടാകാം. പ്രത്യേകിച്ച് വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് ഒരു സൂചനയാകാം.
ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം
ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം. ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടുന്നതും നിസാരമായി കാണരുത്. വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കരളിന്റെ പ്രവർത്തനം തകരാറിലായതിന്‍റെ സൂചനയാകാം.
കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക
രോഗലക്ഷണങ്ങൾ അകറ്റാനും രോഗത്തെ തടയാനും കരളിന് കൂടുതൽ ക്ഷതം ഉണ്ടാവാതെയും സോഡിയം, കൊഴുപ്പ്, കൊളസ്ട്രോൾ ഇവ കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം.
വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് രോഗം വരാതെ തടയുകയും ചെയ്യുന്നു
അമിതഭാരം നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിനു കാരണമാകും. ഇത് കരളിനു കേടുപാടുണ്ടാക്കും. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് രോഗം വരാതെ തടയുകയും ചെയ്യുന്നു.





































