Home Blog Page 365

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എൻ ഐ എയുടെ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് എൻ ഐ എ പിടികൂടിയത്.

ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. മൊയ്തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കടമ്പനാട് 35-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു

ശാസ്താംകോട്ട :പത്തനംതിട്ട കടമ്പനാട് 35-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്.

ഈ മാസം 14-നാണ് യുവതിയെ കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് അന്വേഷണം സുഹൈൽ അൻസാരിയിലേക്ക് നീണ്ടത്.

നിർണ്ണായകമായത് ആത്മഹത്യാക്കുറിപ്പ്:

“എന്റെ മരണത്തിന് കാരണം സുഹൈൽ” എന്ന് ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണശേഷം ബന്ധുക്കൾക്ക് ലഭിച്ച ഈ കുറിപ്പാണ് കേസിൽ നിർണ്ണായക തെളിവായി മാറിയത്.

സുഹൈലും യുവതിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സുഹൃത്തായ സുഹൈലിൽ നിന്നുള്ള മാനസിക സമ്മർദ്ദമാണോ അതോ മറ്റ് പ്രകോപനങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനും അധ്യാപകനുമായ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു

പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനും അധ്യാപകനുമായ താമരക്കുടി കരുണാകരൻ മാസ്റ്റർ (83) നിര്യാതനായി. കൊല്ലം കുന്നത്തൂർ സ്വദേശിയായ അദ്ദേഹം ദീർഘകാലം തുള്ളൽ കലാരംഗത്ത് സജീവമായിരുന്നു. നിരവധി ശിഷ്യന്മാരെ വാർത്തെടുത്ത അദ്ദേഹം ഓട്ടന്തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നീ കലാരൂപങ്ങളിലെ അതുല്യ പ്രതിഭയായിരുന്നു. വര്‍ഷങ്ങളായി തുള്ളല്‍ കലാരംഗത്ത് അനുഗ്രഹീത പ്രതിഭയായി നിറഞ്ഞു നില്‍ക്കുന്ന താമരക്കുടി കരുണാകരന്‍ മാസ്റ്റര്‍ക്ക് കേരള കലാമണ്ഡലം അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ പാരമ്പര്യ കലാരൂപമായ ഓട്ടൻതുള്ളലിനെ ജനങ്ങളിലേക്ക് അടുത്തുകൊണ്ടുവന്ന പ്രമുഖ കലാകാരനായിരുന്നു താമരക്കുടി കരുണാകരൻ മാസ്റ്റർ. ബാല്യകാലം മുതൽ കലാരംഗത്തോടുള്ള ആസക്തി അദ്ദേഹത്തെ ഓട്ടൻതുള്ളൽ അഭ്യസനത്തിലേക്ക് നയിച്ചു. മഹാകവി കുഞ്ചൻ നമ്പ്യാർ രൂപം നൽകിയ ഈ ജനകീയകലാരൂപത്തിന്റെ പാരമ്പര്യം സംരക്ഷിക്കുകയും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
വേദികളിൽ ലാളിത്യവും ഹാസ്യവും സാമൂഹിക ബോധവും ചേർന്ന അവതരണശൈലിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ക്ഷേത്രോത്സവങ്ങൾ, സാംസ്കാരിക മഹോത്സവങ്ങൾ, സ്കൂൾ-കോളേജ് വേദികൾ എന്നിവിടങ്ങളിൽ അദ്ദേഹം നിരന്തരം അവതരിപ്പിച്ചു. പാരമ്പര്യ ശൈലി പാലിച്ചുകൊണ്ടു കാലാനുസൃതമായ സാമൂഹിക വിഷയങ്ങളും അവതരണങ്ങളിൽ ഉൾപ്പെടുത്തി പ്രേക്ഷകമനസ്സുകൾ കീഴടക്കി.
കലാപ്രവർത്തനത്തോടൊപ്പം പരിശീലനരംഗത്തും കരുണാകരൻ മാസ്റ്റർ സജീവനായിരുന്നു. നിരവധി ശിഷ്യന്മാരെ രൂപപ്പെടുത്തുകയും ഓട്ടൻതുള്ളലിന്റെ പാരമ്പര്യം നിലനിർത്തുന്നതിനായി സമർപ്പിതമായി പ്രവർത്തിക്കുകയും ചെയ്തു. കലാപ്രേമികളും സഹകലാകാരന്മാരും അദ്ദേഹത്തെ ആദരപൂർവ്വം “മാസ്റ്റർ” എന്നു വിളിച്ചിരുന്നത് അദ്ദേഹത്തിന്റെ അധ്യാപകപ്രതിഭയെയും കലാപരിചയത്തെയും പ്രതിഫലിപ്പിക്കുന്നു.
ഓട്ടൻതുള്ളൽ കലയുടെ സംരക്ഷണത്തിനും പ്രചരണത്തിനും നൽകിയ സംഭാവനകൾ മൂലം അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രത്യേകം സ്ഥാനം നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം കലാസേവനത്തിനും സമർപ്പണത്തിനും ഒരു മാതൃകയാണ്.

ഇഗ്നോയിൽ ബിഎഡ് പഠിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)യുടെ ബാച്ചിലർ ഓഫ് എഡ്യുക്കേഷൻ (ബിഎഡ്) പ്രോഗ്രാമിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനയോഗ്യത: 50 ശതമാനം മാർക്കോടെ സയൻസ്, കൊമേഴ്സ്‌, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബാച്ചിലർ അല്ലെങ്കിൽ മാസ്റ്റർ ബിരുദം. 50 ശതമാനം മാർക്കോടെ ബിടെക് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകന് പ്രായപരിധിയില്ല.


പഠനമാധ്യമം: ഇംഗ്ലീഷ് /ഹിന്ദി.


പ്രോഗ്രാമിന്റെ കാലാവധി: കുറഞ്ഞത് രണ്ടുവർഷം. കോഴ്സ് പരമാവധി അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കണം.


കോഴ്സ് ഫീ: ആകെ 60,000 രൂപ


പ്രവേശനപരീക്ഷ: പ്രവേശനപരീക്ഷയ്ക്ക് അഞ്ച്‌ വിഷയങ്ങളിലായി 100 ചോദ്യങ്ങളുണ്ട്‌. പൊതുവിജ്ഞാനം, ബോധനശാസ്ത്രം, ലോജിക്കൽ റീസണിങ്‌, ജനറൽ ഇംഗ്ലീഷ് എന്നിവ കൂടാതെ സയൻസ്, ഗണിതം, സാമൂഹികശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ ഒന്നുകൂടി തെരഞ്ഞെടുക്കണം. അപേക്ഷ ഓൺലൈനായി 27 വരെ സമർപ്പിക്കാം. അപേക്ഷാഫീസ്‌ 1000 രൂപ. വിവരങ്ങൾക്ക്: www.ignou.ac.in

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു

നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യായമായ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്ന മുന്നണിയ്ക്ക് ഒപ്പം നില്‍ക്കും- യു.എം.സി സ്റ്റേറ്റ് കൗണ്‍സില്‍


കൊല്ലം. യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാര മേഖല ദീര്‍ഘകാലമായി അഭിമൂഖീകരിച്ചുവരുന്ന പ്രതിസന്ധികളുടെ വ്യാപ്തിയും രൂക്ഷതയും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുളള ഭരണകര്‍ത്താക്കളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും നേരില്‍ക്കണ്ടും നിവേദനങ്ങള്‍ വഴിയും നിരന്തരം ബോധ്യപ്പെടുത്തിയിട്ടും യാതൊരുവിധ പരിഹാര മാര്‍ഗ്ഗങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് യു.എം.സി സ്റ്റേറ്റ് കൗണ്‍സില്‍ വിലയിരുത്തി. സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് സഹായകമായി വ്യാപാര മേഖലയില്‍ നിന്നും ലഭിക്കുന്ന വിവിധ വരുമാനങ്ങളുടെ തുച്ഛമായ ഒരു വിഹിതമെങ്കിലും വ്യാപാരികളുടെ ക്ഷേമത്തിനായി ബഡ്ജറ്റില്‍ വകയിരുത്താനുളള സൗമനസ്യം പോലും സര്‍ക്കാര്‍ കാണിക്കുന്നില്ല.

സര്‍ക്കാരിന്റെ പദ്ധതികള്‍ക്കായി യാതൊന്നും സംഭാവന ചെയ്യാത്ത വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനും നിലനില്‍പ്പിനുമായി വാരിക്കോരി ചെലവിടുന്നു. വഴിയോര വാണിഭക്കാരേയും ഓണ്‍ലൈന്‍ വ്യാപാരത്തേയും പരിധിവിട്ട് സഹായിക്കുന്ന സര്‍ക്കാര്‍ ചെറുകിട വ്യാപാരികളെ ക്ഷേമബോര്‍ഡ് വഴി പങ്കാളിത്ത പെന്‍ഷനായി തുച്ഛമായ സംഖ്യകള്‍ നല്‍കി പാവപ്പെട്ട വ്യാപാരികളുടെ വായ അടയ്ക്കുന്നു. ഈ അടുത്ത സമയത്ത് വ്യാപാര ക്ഷേമബോര്‍ഡില്‍ നിന്നും വന്‍തുക തട്ടിപ്പ് നടത്തിയത് പോലും മറച്ചുവയ്ക്കപ്പെട്ടു. എന്‍.എച്ച്. 66 പോലുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഈ വസ്തുവില്‍ നിലകൊള്ളുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമ്പോള്‍ സ്ഥല ഉടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും പൊന്നുംവില നല്‍കി സന്തോഷിപ്പിക്കുന്നു. എന്നാല്‍ പ്രസ്തുത കെട്ടിടങ്ങളില്‍ വാടക കച്ചവടക്കാരായി മുപ്പതും നാല്പതും വര്‍ഷങ്ങളായി കച്ചവടം നടത്തിവരുന്ന വ്യാപാരികള്‍ക്ക് യാതൊന്നും നല്‍കാതെ ഇറക്കിവിടുന്ന ക്രൂരവിനോദമാണ് സര്‍ക്കാര്‍ പിന്‍തുടരുന്നത്.

ഈ കാര്യങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രിയുമായുളള മുഖാമുഖം പരിപാടികളിലും നേരിട്ട് സന്ദര്‍ശിച്ച് നല്‍കിയ നിവേദനങ്ങള്‍ വഴിയും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. വ്യാപാരമേഖലയില്‍ സമീപകാലത്തായി വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയില്‍ സാമ്പത്തികമായി തകര്‍ന്നുപോയ ചെറുകിട വ്യാപാരികളില്‍ നല്ലൊരു ശതമാനവും തൊഴില്‍ ഉപേക്ഷിച്ച് പോവുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാരി വ്യവസായികളുടെ ക്ഷേമം ഉറപ്പാക്കുന്ന മുന്നണിയേയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും അധികാരത്തിലെത്തിക്കാന്‍ യു.എം.സി സംസ്ഥാന കമ്മിറ്റിയും ജില്ലാകമ്മിറ്റിയും യൂണിറ്റ്തലകമ്മിറ്റികളും പ്രതിജ്ഞാബദ്ധമാണെന്ന് ഷൊര്‍ണ്ണൂര്‍ മയില്‍വാഹനം കമ്മ്യൂണിറ്റിഹാളില്‍ ചേര്‍ന്ന യു.എം.സി സംസ്ഥാന കൗണ്‍സില്‍ യോഗം പ്രമേയം പാസ്സാക്കി.

സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി,എഫ്.സെബാസ്റ്റ്യന്‍, ട്രഷറര്‍ നിജാംബഷി, സംസ്ഥാന ഭാരവാഹികളായ ടി.കെ.ഹെന്‍ട്രി, വി.എ.ജോസ്, ആസ്റ്റിന്‍ബെന്നന്‍, കെ.ഗോകുല്‍ദാസ്, ടി.കെ.മൂസ ,ഷിനോജ് നരിതൂക്കില്‍, അലി അയന, പി.എസ്.സിംപ്‌സണ്‍, എം.ഉണ്ണികൃഷ്ണന്‍, എം.കെ.വേണുഗോപാല്‍, വി.സി.പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്.

ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും ഡോക്ടര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നും നെടുമങ്ങാട് ആര്‍ഡിഒ ജയകുമാര്‍ പറഞ്ഞു. ഇന്ന് തന്നെ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറുമെന്നും നടപടി ഉണ്ടാകുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു.ഡോ. ബിന്ദു സുന്ദറെ നിര്‍ബന്ധിതമായി അവധിയില്‍പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഡോക്ടര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തയിരുന്നു. താന്‍ അല്ല ശാസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടര്‍ ബിന്ദു സുന്ദര്‍ പറഞ്ഞു. പക്ഷെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൂടെ ഉണ്ടായിരുന്നവര്‍ ബിന്ദു സുന്ദര്‍ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛന്‍ ബിനില്‍ പ്രതികരിച്ചു. വിഷയത്തിഷല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.

നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ, കെ സുരേന്ദ്രൻ മഞ്ചേശ്വരത്തേക്ക്, ബിജെപി സ്ഥാനാര്‍ഥിപട്ടിക ഇങ്ങനെ

  • തിരുവനന്തപുരം.നിയമസഭ തിരഞ്ഞെടുപ്പിന് കച്ചമുറുക്കി ബിജെപി. എ ക്ലാസ് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ റെഡി
  • നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തേക്ക്. പാലക്കാട് പിടിക്കാൻ ശോഭ സുരേന്ദ്രൻ
  • പ്രശാന്ത് ശിവനും പാലക്കാട് പരിഗണനയിലുണ്ട്. കഴക്കൂട്ടത്ത വി. മുരളീധരനും കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസും
  • തൃശൂരിൽ എം ടി രമേശിനെ മത്സരിപ്പിക്കാൻ നീക്കം. സമ്മതം മൂളാതെ രമേശ്
  • വട്ടിയൂർക്കാവിൽ ആദ്യപേര് ആർ. ശ്രീലേഖ. ശോഭ സുരേന്ദ്രനും നടൻ കൃഷ്ണകുമാറും വട്ടിയൂർക്കാവിലെ പട്ടികയിൽ
  • സി. കൃഷ്ണകുമാറിന് മലമ്പുഴ. തിരുവല്ലയിൽ ഊഴം അനൂപ് ആന്റണിക്ക്
  • ആറന്മുളയിൽ കുമ്മനം രാജശേഖരൻ. ഷോൺ ജോർജിന്റെ കന്നിയങ്കം പാലായിൽ. ബി ഗോപാലകൃഷ്ണൻ കൊടുങ്ങല്ലൂരിൽ
  • കോർകമിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും മത്സരിക്കും. പട്ടികയിൽ ഇടം പിടിക്കാതെ പത്മജ വേണുഗോപാൽ
  • ആകെ പരിഗണിക്കുന്നത് വട്ടിയൂർക്കാവിൽ മാത്രം. ആദ്യ ഘട്ട പട്ടികയിൽ മുപ്പതുപേർ
  • പട്ടിക അനുമതിക്കായി കേന്ദ്രനേതൃത്വത്തിന് ഉടൻ അയക്കും. നേതാക്കളിൽ ഭൂരിഭാഗവും മണ്ഡലങ്ങളിൽ സജീവം

ബാറുകളുടെ പ്രവൃത്തി സമയം, സർക്കാർ തീരുമാനത്തിൽ ഉറച്ച് തന്നെ

തിരുവനന്തപുരം. ബാറുകളുടെ പ്രവൃത്തി സമയം. സർക്കാർ തീരുമാനത്തിൽ ഉറച്ച് തന്നെ.നിയമം രണ്ട് ദിവസത്തിനകം പ്രാബല്യത്തിൽ വന്നേക്കും. പ്രതിപക്ഷ സംഘടനകളുടെ നിലപാട് നിർണായകം. തീരുമാനം സർക്കാർ നയത്തിന് വിരുദ്ധമെന്ന് ഒരു വിഭാഗം. തിരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ പ്രചരണായുധമാക്കാൻ സാധ്യത

സർക്കാരിനെ സംബന്ധിച്ച് നിർണായക ഉത്തരവ്. ബാറുടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചെന്ന് വിശദീകരണം. വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമെന്ന് വിലയിരുത്തൽ. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പ്രത്യേക ഇളവുകൾ. ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.

2025 സെപ്റ്റംബറില്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി വകുപ്പ് വിജ്ഞാപനമിറക്കിയത്. ഡ്രൈഡേകളില്‍ 50,000 രൂപ പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാന്‍ ബാറുകള്‍ക്ക് കഴിഞ്ഞ മദ്യനയത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അടുത്ത മദ്യനയമിറക്കേണ്ടത് പുതിയ സര്‍ക്കാരാണ് എന്നിരിക്കെയാണ് നയത്തിനുമുന്‍പേ ബാറുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

ഇതുവരെ വിജ്ഞാപനം ചെയ്യപ്പെട്ട ടൂറിസം കേന്ദ്രങ്ങൡ മാത്രമായിരുന്നു ബാറുകള്‍ക്ക് 10-12 എന്ന സമയം അനുവദിച്ചിരുന്നത്. വിദേശമദ്യ ചട്ടത്തില്‍ വരുത്തിയ വരുത്തിയ ഭേദഗതിയോടെ ഇത് എല്ലാ ബാറുകള്‍ക്കും ബാധകമാക്കി. പുതിയ പരിഷ്‌കാരം അനുസരിച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ അധികഫീസ് അടച്ചാല്‍ പുലര്‍ച്ചെ മൂന്നിന് അടച്ചാല്‍ മതി. വിവാഹ സല്‍ക്കാരം, കോണ്‍ഫറന്‍സ് ടൂറിസം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഇതെന്നാണ് വാദം. എന്നാല്‍ പിറ്റേദിവസം ഡ്രൈഡേ ആണെങ്കില്‍ തലേന്ന് രാത്രി പന്ത്രണ്ടിന് തന്നെ അടയ്ക്കണം.

2025 സെപ്റ്റംബറില്‍ തന്നെ ബാറുടമകളുടെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ നികുതി വകുപ്പ് ഫയല്‍ തുറന്നിരുന്നു. കഴിഞ്ഞ പുതുവത്സത്തലേന്ന് വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് എല്ലാ ബാറുകള്‍ക്കും ഡിസംബര്‍ 31ന് രാത്രി പന്ത്രണ്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് അതിന്റെ ഭാഗമായിരുന്നു.

ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആകാമെന്ന് വിലയിരുത്തൽ

കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആകാമെന്ന് അഗ്നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തത്തിന്‍റെ രീതി കണ്ടാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആകാം കാരണമെന്ന് ജയലക്ഷ്മി സില്‍ക്സ് ഉടമയും പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ തീപിടുത്തം പത്തരയോടെയാണ് അണയ്ക്കാനായത്.