Home Blog Page 333

ശബരിമല പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: ശബരിമല പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. പടിപൂജ ബുക്ക് ചെയ്തത് മിക്കതും വ്യാജ മേല്‍വിലാസങ്ങളിലാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പടിപൂജയുടെ ബുക്കിങ് മറിച്ചുവില്‍ക്കുന്നുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതിയുടെ കര്‍ശന നിര്‍ദേശം.

പടിപൂജയുടെ ബുക്കിങ്ങിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ബുക്കിങ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അടുത്ത ഒരു വര്‍ഷത്തെ പടിപൂജയുടെ ബുക്കിങ് പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിഷയം കോടതി പരിഗണിച്ചത്. പടി പൂജയുള്‍പ്പെടെ വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകള്‍, 39 തരം വഴിപാടുകള്‍ എന്നിവ പരാമര്‍ശിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും അവരുടെ ഏജന്റുമാരുടെയും ഒത്താശയോടെ ക്ഷേത്രവുമായി വ്യാപക ക്രമക്കേടുകള്‍ നടക്കുന്നു. ഇവ തടയാന്‍ സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കണം എന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പും നല്‍കിയിരുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിശേഷാല്‍ പൂജകളുടെ സ്ലോട്ടുകള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും, അവരുടെ ബിനാമികളും കൈക്കലാക്കുകയും, പിന്നീട് ഉയര്‍ന്ന തുക ഈടാക്കി ഭക്തര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പടിപൂജയാണ് ഇതില്‍ പ്രധാനമായി പരാമര്‍ശിക്കുന്നത്. 1.37 ലക്ഷം രൂപയാണ് പടിപൂജയുടെ ഔദ്യോഗിക നിരക്ക്. എന്നാല്‍ പത്തിരട്ടി വരെ ഇടനിലക്കാര്‍ അധികമായി ഈടാക്കുന്ന നിലയുണ്ടെന്നാണ് കണ്ടെത്തല്‍.

വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ്, 5349 ഒഴിവുകൾ; അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 5349 ഒഴിവുണ്ട്. ഐ.ടിഐ.ക്കാർക്ക് അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം.

യോഗ്യത
പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും. പരീക്ഷാഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. എൻജിനിയറിങ് ബിരുദധാരികളും ഡിപ്ലോമക്കാരും അപേക്ഷിക്കാൻ പാടില്ല.

ഒഴിവുള്ള ഐ.ടി.ഐ. ട്രേഡുകൾ

ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ (ജനറൽ), ഡീസൽ മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ് മെക്കാനിക്, വയർ മാൻ, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എ.സി., പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), സ്റ്റെനോ ഗ്രാഫർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, മെഷിനിസ്റ്റ് (ഗ്രൈൻഡർ).

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 23-ന് വൈകീട്ട് അഞ്ചുവരെ. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rrc-wr.com കാണുക.

കരൾ ക്യാൻസർ സ്റ്റേജ് 4 ; ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ

സാധാരണയായി ചികിത്സിക്കാൻ കഴിയാത്തതും അപകടകാരിയുമായ ക്യാൻസറാണ് സ്റ്റേജ് നാല് ലിവർ ക്യാൻസർ

കരളിൽ നിന്ന് ശ്വാസകോശം, എല്ലുകൾ, അടുത്തുള്ള ലിംഫ് നോഡുകൾ തുടങ്ങിയ അവയവങ്ങളിലേക്ക് വ്യാപിച്ച സാധാരണയായി ചികിത്സിക്കാൻ കഴിയാത്തതും അപകടകാരിയുമായ ക്യാൻസറാണ് സ്റ്റേജ് നാല് ലിവർ ക്യാൻസർ.

കരൾ ക്യാൻസർ നാലാം ഘട്ടം മറ്റ് അവയങ്ങളിലേക്ക് അതിവേ​ഗം വ്യാപിക്കുന്നു

മെറ്റാസ്റ്റാറ്റിക് ലിവർ ക്യാൻസർ എന്നും അറിയപ്പെടുന്ന സ്റ്റേജ് 4 ലിവർ ക്യാൻസർ കരളിനപ്പുറം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്, അതായത് ശ്വാസകോശം, അസ്ഥികൾ അല്ലെങ്കിൽ അടുത്തുള്ള ലിംഫ് നോഡുകൾ എന്നിവയിലേക്ക് വ്യാപിക്കുന്നു. കരൾ ക്യാൻസർ നാലാം ഘട്ടം മറ്റ് അവയങ്ങളിലേക്ക് അതിവേ​ഗം വ്യാപിക്കുന്നു.

മഞ്ഞപ്പിത്തം, കാരണമില്ലാത്ത ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന

മഞ്ഞപ്പിത്തം, കാരണമില്ലാത്ത ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, അസ്ഥി വേദന, ശ്വാസതടസ്സം എന്നിവയല്ലൊം നാലാം ഘട്ട കരൾ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. നാലാം ഘട്ട കരൾ ക്യാൻസർ ഗുരുതരമായ ഒരു അവസ്ഥയാണെങ്കിലും, ചികിത്സയിൽ പുരോഗതി വികസിച്ചുകൊണ്ടിരിക്കുന്നു. തുടർച്ചയായ പരിചരണവും ജീവിത നിലവാരം നിലനിർത്താൻ സഹായിക്കും.

ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി അല്ലെങ്കിൽ കീമോതെറാപ്പി എന്നിവ ഉപയോഗിച്ച് രോഗലക്ഷണങ്ങൾ നിയന്ത്രിക്കുക

ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി അല്ലെങ്കിൽ കീമോതെറാപ്പി എന്നിവ ഉപയോഗിച്ച് രോഗലക്ഷണങ്ങൾ നിയന്ത്രിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, അതിജീവനം വർദ്ധിപ്പിക്കുക എന്നിവയിൽ ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

1500 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍, എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍

കൊച്ചി: ആഭ്യന്തര റൂട്ടുകളില്‍ 1500 രൂപ മുതലും അന്താരാഷ്ട്ര യാത്രകളില്‍ 5420 രൂപ മുതലും ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയിലിന് തുടക്കമായി. മാര്‍ച്ച് മൂന്ന് മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള യാത്രകള്‍ക്കായി മാര്‍ച്ച് ഒന്നിനകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഈ ഓഫറില്‍ ലഭിക്കുക.

ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ഫ്‌ളെക്‌സ് ഫെയറില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുന്‍പ് വരെ യാത്രാ തീയതി മാറ്റാനും അഭ്യന്തര യാത്രകളില്‍ 20 കിലോയും അന്താരാഷ്ട്ര യാത്രയില്‍ 35 കിലോ വരെയും ബാഗേജ് അലവന്‍സും ലഭിക്കും. കൂടാതെ സൗജന്യമായി ലഘു ഭക്ഷണവും പ്രൈം സീറ്റും ഉണ്ടാകും.

ലോയല്‍റ്റി അംഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് സീറ്റുകള്‍, ഗോര്‍മേര്‍ ഭക്ഷണം, അധിക ചെക്ക് ഇന്‍ ബാഗേജ്, മുന്‍ഗണന സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി 300 രൂപയുടെ അധിക കിഴിവും ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 40 പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാണ്.

അടുത്തിടെ ഹൈദരാബാദില്‍ നടന്ന വിംഗ്സ് ഇന്ത്യ ഏവിയേഷന്‍ ഫെസ്റ്റിവലില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്സ്പ്രസിനെ മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിയായി തിരഞ്ഞെടുത്തിരുന്നു. സമയ നിഷ്ഠ, മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു അവാര്‍ഡ്.

വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ ഇഎംഐ, പേ ലേറ്റര്‍ പോലുള്ള സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്.

​ഗർഭാശയ കാൻസർ പ്രതിരോധം; രാജ്യവ്യാപക വാക്സിൻ യജ്ഞവുമായി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഗർഭായ ക്യാൻസറിനെതിരെ രാജ്യവ്യാപക വാക്സിനേഷൻ യജ്ഞം തുടങ്ങാൻ കേന്ദ്രസർക്കാർ. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ അജ്മീറിൽ പരിപാടി ഉദ്ഘാടനം ചെയ്യും. 14 വയസ് പൂർത്തിയായ 15 വയസ് തികയാത്ത പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.

മൂന്ന് മാസം നീളുന്നതാണ് ആദ്യ വാക്സിൻ ഡ്രൈവ്. എല്ലാ സംസ്ഥാനങ്ങൾക്കും പരിപാടിയിൽ വെർച്വലായി ഭാ​ഗമാകാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകി. ​ഗാർഡാസിൽ 4 സിം​ഗിൾ ഡോസ് വാക്സിനാണ് നൽകുക.

തിയേറ്ററിനുള്ളിൽ ബലാത്സംഗം; തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

ചെന്നൈ: പതിനാറുകാരിയെ തിയേറ്ററിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് പൈനാവ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

മറയൂർ സ്വദേശിനിയായ പതിനാറുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ഫോണിലൂടെ പരിചയപ്പെട്ട കുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് റിയാസ് തിരുപ്പൂരിലേക്ക് വിളിച്ചു വരുത്തിയത്. ആൾത്തിരക്ക് കുറവുള്ള തിയേറ്ററിനുള്ളിലെ രണ്ട് നിര സീറ്റുകൾക്കിടയിൽ ഉള്ള തറയിൽ വെച്ചാണ് ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ മറയൂർ പൊലീസ് അന്വേഷണം നടത്തിയാണ് കുട്ടിയെ കണ്ടത്തിയത്. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.

‘അതങ്ങനെ ഒരു ബന്ധമായിരുന്നു’, ജീവിതത്തിൽ ഏറ്റവും വേദനിച്ച നിമിഷം, മോഹൻലാലുമായുള്ള അഭിമുഖത്തിൽ അമ്മയെ കുറിച്ച് പിണറായി

തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളിലെ കരുത്തനായ നേതാവ് എന്നതിനപ്പുറം, അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു.

അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി. ഉടൻ തന്നെ അന്നത്തെ പാർട്ടി സെക്രട്ടറി ചടയൻ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോൾ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേൽപ്പിച്ച് തന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി.

“അമ്മ ഏത് നിമിഷവും പോകുമെന്ന് എനിക്കറിയാമായിരുന്നു . ആ സമയത്ത് ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ മരണ വിവരം ആരോടേലും പറയണം. വീടിന് പുറത്തിറങ്ങി. നാട്ടുകാരനായ നാണുവെന്ന ഒരാൾ മുന്നിൽ വന്നു. പക്ഷേ ഒരക്ഷരം പറയാനാകുന്നില്ല. വാക്ക് വരുന്നില്ല. പറയാൻ പറ്റുന്നില്ല. അദ്ദേഹത്തിന് മനസിലായി. അത് അതങ്ങനെ ഒരു ബന്ധമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിക്കുന്നു.”

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ  നടത്തിയ വികസന സെമിനാർ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു.


ശാസ്താംകോട്ട. ഗ്രാമപഞ്ചായത്തിൽ  നടത്തിയ വികസന സെമിനാർ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു.
വികസന സെമിനാർ എന്നത് ജനകീയ ആസൂത്രണ പദ്ധതി  നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
നിലവിൽ ഒരു പഞ്ചായത്ത് അംഗം പോലുമില്ലാത്ത മുൻ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഉദ്ഘാടകനായി തീരുമാനിച്ചതാണ് പ്രതിഷേധിച്ചതിന് കാരണമായത്.
മുൻധാരണ എംഎൽഎ ഉദ്ഘാടനായി എത്തുമെന്നായിരുന്നു.

ഇത് തീർത്തും നഗ്നമായ പ്രോട്ടോകോൾ ആണ് പഞ്ചായത്ത് പരിപാടികൾ പാർട്ടി പരിപാടികൾ ആക്കി മാറ്റുന്നതിന് മാറ്റാൻ ശ്രമിക്കുന്നതിനെ എന്തു വില കൊടുത്തും എതിർക്കുമെന്ന് കോൺഗ്രസ് പാർലമെന്റ് പാർട്ടിലീഡർ തുണ്ടിൽ നാഷാദ് പറഞ്ഞു.പി. നൂറുദ്ദീൻ കുട്ടി, ബി.ബിനോയ്, അനിൽ പനപ്പട്ടി, റിയാസ് പറമ്പിൽ, പിജി വിനോദ് കുമാർ, തസ്നി,ബിജു ലൂക്കോസ്, നബിസത്ത് എന്നീ ജനപ്രതിനിധികളും കോൺഗ്രസ് പാർട്ടി പ്രതിനിധികളും ബഹിഷ്ക്കരിച്ചു.

കോടതിയിൽ വിവാദ വെളിപ്പെടുത്തൽ, സോളാര്‍ കമീഷനോട് ഉമ്മന്‍ ചാണ്ടിയുടെ പേരുപറയാൻ സരിത ആവശ്യപ്പെട്ടു -അഡ്വ. ഫെനി

കൊല്ലം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമീഷനോട് ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയനേതാക്കളുടെ പേര് പറയണമെന്നു സരിത ആവശ്യപ്പെട്ടതായി അഡ്വ. ഫെനി ബാലകൃഷ്ണൻ. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ അഡ്വ. സുധീര്‍ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്‌സ് മുഖേന ഫയല്‍ ചെയ്ത കേസിലാണ് ഫെനി ബാലകൃഷ്ണന്‍റെ മൊഴി രണ്ടാം ദിവസവും എടുത്തത്.

ഇതിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നുകണ്ട കോടതി ഒന്നാംപ്രതി സരിത എസ്. നായര്‍ക്കും രണ്ടാംപ്രതി കെ.ബി. ഗണേഷ് കുമാറിനും സമന്‍സ് അയച്ച് കേസ് ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ കേസില്‍ അഞ്ചാം സാക്ഷിയായാണ് ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കിയത്.

ജുഡീഷ്യൽ കമീഷനിൽനിന്ന് നോട്ടീസ് ലഭിച്ചറിഞ്ഞാണ് സരിത കാണാനെത്തിയത്. കാര്യം അന്വേഷിച്ചപ്പോള്‍ നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാരിന് പണി കൊടുക്കണമെന്നു സരിത പറഞ്ഞു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നേതാക്കളുടെ പേര് പറഞ്ഞുതന്നു. ഗണേഷ് കുമാറിന്‍റെ പി.എ പ്രദീപ് വന്നുകാണുമെന്നും ഫെനിക്കു പ്രയോജനമുണ്ടാകുമെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയെങ്കിലും സരിത പറഞ്ഞപ്രകാരം മൊഴി നല്‍കിയില്ലെന്നും ഫെനി കോടതിയിൽ മൊഴിനൽകി.

21 പേജുള്ള ആദ്യ കത്തിനുപകരം 25 പേജുള്ള കത്താണ് സോളാര്‍ കമീഷന് സരിത സമര്‍പ്പിച്ചത്. ഇതില്‍ ഒന്നാംപ്രതി ഉമ്മന്‍ ചാണ്ടിയായിരുന്നു. കൂടാതെ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍ തുടങ്ങിയവരുടെ പേരുമുണ്ടായിരുന്നു. ശരണ്യ മനോജും പ്രദീപുമാണ് ഗണേഷ്‌കുമാറിനുവേണ്ടി പ്രവര്‍ത്തിച്ചത്.

ഗണേഷ്‌കുമാര്‍ ഒരിക്കലും മന്ത്രിയാകില്ലെന്നും ഇവരാണ് അദ്ദേഹത്തിന്‍റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും ഇവര്‍ക്ക് ‘പണി കൊടുക്കണ’മെന്നും മനോജ് പറഞ്ഞു. ഗണേഷ്‌കുമാറിന്‍റെ നിര്‍ദേശപ്രകാരമാണ് ഇത് തയാറാക്കുന്നതെന്നും തന്‍റെ സഹായം വേണമെന്നും അതിനുള്ള പ്രയോജനം ഉണ്ടാകുമെന്നും മനോജ് പറഞ്ഞതായും ഫെനി മൊഴി നല്‍കി.

സരിത തയാറാക്കിയ 25 പേജുള്ള കത്ത് കോടതിയിൽ തിരിച്ചറിഞ്ഞ ഫെനി, അവരുടെ കൈപ്പടയും സ്ഥിരികരിച്ചു. ഇതേസമയം, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സോളാർ കേസിലെ വിചാരണ മാറ്റിവെക്കണമെന്ന ഗണേഷ്കുമാറിന്‍റെ വാദത്തിൽ കോടതി വിധി പറയാൻ മാർച്ച് 11ലേക്ക് മാറ്റി.

ശാസ്താംകോട്ട ബി.എം.സി എഞ്ചിനീയറിംഗ് കോളേജിൽ ‘ഐറിസ് 26’ ത്രിദിന ഫെസ്റ്റ്

ശാസ്താംകോട്ട:ബസേലിയോസ് മാത്യൂസ് സെക്കൻ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുടെ കൂട്ടായ്മായ ആസ്ട്രിസ്സ് സംഘടിപ്പിക്കുന്ന ‘ഐറിസ് 26’ ത്രിദിന ടെക്നിക്കൽ ഫെസ്റ്റ് 28ന് സമാപിക്കും.

ഫെസ്റ്റിൻ്റെ ഭാഗമായി 27ന് ദേശീയ കോൺക്ലേവ്,സംസ്ഥാനതല ഐഡിയത്തോൺ,ഹാക്കത്തോൺ എന്നിവ നടക്കും.കോഗ്നിസൻ്റ് ടെക്നോളജി സൊല്യൂഷൻസ് ഗ്ലോബൽ എക്സ്പാൻഷൻ സ്ട്രാറ്റജീസ് സീനിയർ മാനേജർ ഷൺമുഖം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും.രാജ്യത്തുടനീളം പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കും.’ദി ഡെത്ത് ഓഫ് ജൂനിയർ ഡെവലപ്പേർസ്’ എന്നതാണ് കോൺക്ലേവിൻ്റെ പ്രമേയം.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ),ഓട്ടോമേഷൻ,വ്യവസായ മേഖലയിൽ മാറിക്കൊണ്ടിരിക്കുന്ന പ്രതീക്ഷകൾ എന്നിവ തുടക്കക്കാരായ പ്രോഗ്രാമർമാരുടെ ജോലിയെ എങ്ങനെ ബാധിക്കുന്നുവെന്നത് ഇതിൽ വിശദമായി പരിശോധിക്കും.ഇത്തരത്തിലുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും.അർജുൻ വേണുഗോപാൽ,ഷിൻ എം.വി,അജിത് സതീഷ് ചന്ദ്രൻ,സജിത്ത് ഗോപിനാഥ് എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിക്കും.ഇതിനൊപ്പം ലോഗോ ഡിസൈനിംഗ്,ക്യാപ്ചർ ദി ഫ്ലാഗ്,ഡിബഗ്ഗിംഗ്,ക്വിസ് മത്സരം,വനിതാദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ടോക് സെഷൻ എന്നിവയും നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പ്രൊഫ.ലിൻ്റോ എം ജോൺ,ഡോ.കവിത വി.കെ,പ്രൊഫ.ജയകൃഷ്ണൻ.ആർ, പ്രൊഫ.ജിമ്മി ജേക്കബ്ബ്,അഭിമന്യൂ.എസ് എന്നിവർ പറഞ്ഞു.