Home Blog Page 332

മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് സീറ്റില്ല

തിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് സീറ്റില്ല. സ്ഥാനാർഥിനിർണയത്തിന് മാനദണ്ഡങ്ങൾ ഉണ്ട് എന്നു പറഞ്ഞാണ് ജി സുധാകരന്റെ പേര് ഒഴിവാക്കിയത്.സുധാകരന്റെ പേര് പരിഗണിക്കണ്ടെ എന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യം ഉയർന്നപ്പോൾ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് നിലപാട് വ്യക്തമാക്കിയത്.ജില്ലാ സെക്രട്ടറി ആർ നാസറിനെ അരൂരിലും, കായംകുളത്തും പരിഗണിക്കാനും തീരുമാനമായി. മറ്റ് സിറ്റിംഗ് എംഎൽഎമാർക്ക് മാറ്റമില്ല. അരൂർ മണ്ഡലത്തിൽ തോമസ് ഐസക്കിന്റെ പേരും ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നുവെങ്കിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തില്ല

എറണാകുളത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് ദാരുണാന്ത്യം



കൊച്ചി. എറണാകുളത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴയിൽ ബൈക്ക് ട്രക്കിന്റെ പുറകിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പാലാരിവട്ടം ബൈപ്പാസിലുണ്ടായ അപകടത്തിൽ സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് മരിച്ചത്.


മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്ത് അർധരാത്രിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ കർണാടക സ്വദേശി മുത്തു രാജു, തമിഴ്നാട് സ്വദേശി ശരവണൻ എന്നിവരാണ് മരിച്ചത്. ബൈക്ക് ലോറിയുടെ പുറകിലിടിച്ചതോടെ ഇരുവരും റോഡിലേക്ക് തലയടിച്ചുവീണു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലോറി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. മരിച്ച രണ്ടുപേരും മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.


രാവിലെ ആറിനായിരുന്നു പാലാരിവട്ടം ബൈപ്പാസിൽ പൊന്നുരുന്നിക്ക് സമീപം രണ്ടാമത്തെ അപകടം. സ്കൂട്ടർ യാത്രികനായ വൈറ്റില ജനത സ്വദേശി സോമനാണ് മരിച്ചത്. അപകടമുണ്ടായ സ്ഥലത്തിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് സോമൻ. രാവിലെ ജോലിക്ക് പോകുമ്പോളായിരുന്നു അപകടം. ഹൈവേയിൽ യുടേൺ എടുക്കുന്നതിനിടെ പിക്കപ്പ് വാൻ സോമനെ ഇടിച്ച് തെറിപ്പിച്ചു. സ്കൂട്ടർ പൂർണമായും തകർന്നു. സ്കൂട്ടറിനൊപ്പം തിരിഞ്ഞ ഓട്ടോയും അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം പതിവായ പ്രദേശത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും സംവിധാനങ്ങളില്ല. അഞ്ച് വർഷം മുൻപ് രണ്ട് മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതും ഇതിന് സമീപത്താണ്.

അക്രമാസക്തമായ പ്രതിഷേധങ്ങളോട് യോജിപ്പില്ല, പ്രിയങ്ക ഗാന്ധി

വയനാട്. അക്രമാസക്തമായ പ്രതിഷേധങ്ങളോട് യോജിപ്പില്ലെന്ന് പ്രിയങ്ക ഗാന്ധി .വീണ ജോർജിനെതിരായ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിൽ മറുപടി

ചികിത്സാപ്പിഴവുണ്ടാകുന്നത് സൗകര്യങ്ങൾ ഇല്ലാതിരിക്കുമ്പോൾ
ആരോഗ്യരംഗം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്

ജനങ്ങൾക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ വേണം

എപ്സ്റ്റീൻ ഫയലിൽ പേര് വന്നവരെല്ലാം ലോകത്ത് രാജിവെക്കുകയാണ്

ഇന്ത്യയിൽ മാത്രം ആരും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല

മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവർക്ക് രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്

ആന എടുത്തെറിഞ്ഞ് യുവാവിന് പരിക്ക്

തൃശൂർ.. ആന ഇടഞ്ഞു യുവാവിന് പരിക്ക്
മാള അന്നമനട ക്ഷേത്രോത്സവത്തിനിടെയാണ് ഇടഞ്ഞത്

മാമ്പ്ര എരയാംകുടി സ്വദേശി വിവേക് (26) നാണ് പരിക്കേറ്റത്
ശീവേലി എഴുന്നള്ളിപ്പിനായി കോലം കേറ്റുന്നതിനിടയിലാണ് ഇടഞ്ഞത്

തുമ്പിക്കൈ കൊണ്ട് വിവേകിനെ എടുത്തെറിഞ്ഞു
പരുക്കെത്തെ വിവേക് അങ്കമാലിയിലെ ആശുപത്രിയിൽ

അക്കിക്കാവ് കാർത്തികേയൻ ആണ് ഇടഞ്ഞത്
ആനയെ പിന്നീട് തളച്ചു

കൊല്ലം ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ മരിച്ചു

കൊല്ലം ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ മരിച്ചു. വട്ടമുറ്റത്ത് സിപിഎമ്മിന്‍റെ വാർഡ് മെമ്പറായിരുന്ന സിന്ധുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. സിന്ധുവിന്‍റെ മകൾ ലക്ഷ്മി ആദ്യം മരണപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ലക്ഷ്മിയെ വീടിനുളളിലെ തറയിൽ അബോധാവസ്ഥയിലും സിന്ധുവിനെ അടുത്തമുറിയിൽ തൂങ്ങിയ നിലയിലും കണ്ടെത്തിയത്. ലക്ഷ്മിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു.
ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ലക്ഷ്മി ആദ്യം മരണപ്പെട്ടു. പിന്നാലെ രാത്രിയോടെയാണ് ചികിത്സയിലായിരുന്ന സിന്ധുവും മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ലക്ഷ്മിയുടെ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് സിന്ധു ജീവനൊടുക്കാൻ കാരണമെന്നാണ് നിഗമനം. ഇവരുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

ലഹരി കടത്ത് സംഘത്തിലെ പ്രധാനി 2 കിലോ എംഡിഎം എ യുമായി അറസ്റ്റിൽ

മലപ്പുറം. ലഹരി കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റിൽ

പ്രതിയിൽ നിന്ന് രണ്ട് കിലോ എംഡിഎംഎയും പിടികൂടി
ബംഗളൂരുവിൽ വെച്ച് അറസ്റ്റിലായത് ആസാം സ്വദേശി ധാരിഷ് കുട്ടു (28)
മലപ്പുറം  കൊണ്ടോട്ടി ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും ചേർന്നാണ് പിടികൂടിയത്

തേഞ്ഞിപ്പലത്ത് നേരത്തെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ആണ് പോലീസിന്റെ തുടർ നടപടി

ശുരനാട് കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഗുരുതരമായി തീ  പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ശുരനാട് വടക്ക്. കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഗുരുതരമായി തീ  പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ശൂരനാട് വടക്ക് കണ്ണമം കുന്നിരാടം
പനയ്ക്കൽ വീട്ടിൽ
ഗോപിനാഥൻ നായർ( 68)ആണ് മരിച്ചത്

പീഡനക്കേസ് ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, ആര്‍ ശ്രീലേഖയ്ക്ക് എതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: മുന്‍ കേരള ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. പീഡനക്കേസ് ഇരകളുടെ പേര് യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ സംഭവത്താണ് നടപടി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 3 കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

നിരവധി പീഡന കേസുകളിലെ പ്രായപൂര്‍ത്തി ആയിട്ടില്ലാത്തടക്കമുള്ള ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയെന്നാണ് പരാതി. ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും പെരുമ്പാവൂര്‍ പീഡന കേസുകളും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി ആര്‍. ജയചന്ദ്രന്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. മുന്‍ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ ശക്തമായ സ്വാധീനം മൂലമാണ് പൊലീസ് നടപടി സ്വീകരിക്കാതിരുന്നതെന്നും ആരോപണമുണ്ട്.

ടി20 ലോകകപ്പ്:  നിർണായക മത്സരത്തിൽ സിംബാബ്‌വെയെ 72 റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ  പോരാട്ടത്തില്‍ സിംബാബ്‌വെയെ 72റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ. സിംബാബ്‌വെയെ അതിവേഗം പുറത്താക്കി നെറ്റ് റണ്‍റേറ്റ് സുരക്ഷിതമാക്കി രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള ഇന്ത്യന്‍ മോഹം നടന്നില്ലെങ്കിലും ഭേദപ്പെട്ട വിജയം തന്നെ ഇന്ത്യ സ്വന്തമാക്കി. അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. മറുപടി ബാറ്റിങില്‍ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ തോല്‍വി സമ്മതിച്ചത്. അവരുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു.

ഓപ്പണറായി എത്തി പുറത്താകാതെ നിന്ന ബ്രയാന്‍ ബെന്നറ്റിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായി. താരം 60 പന്തില്‍ 97 റണ്‍സെടുത്തു. 8 ഫോറും 6 സിക്‌സും അടങ്ങുന്ന ഉജ്ജ്വല ഇന്നിങ്‌സാണ് താരം കളിച്ചത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് താരത്തിനു എത്താനായില്ല.

21 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും പൊരുതി നോക്കി. എന്നാല്‍ അതും മതിയായില്ല. 2 സിക്‌സുകള്‍ സഹിതം 20 റണ്‍സെടുത്ത മറുമാനിയാണ് തിളങ്ങിയ മറ്റൊരാള്‍.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ശിവം ദുബെയുടെ ബൗളിങ് പക്ഷേ ദയനീയമായിരുന്നു. താരത്തിന്റെ രണ്ടോവറില്‍ പിറന്നത് 46 റണ്‍സ്!

ബിജെപി ആദ്യഘട്ട സ്ഥാനാനാര്‍ഥി പട്ടികയില്‍ 50 പേര്‍; മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തും

കൊച്ചി:ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര്‍ ഇടംപിടിക്കും. ക്രൈസ്തവ സഭകളും സ്ഥാനാര്‍ഥികളുടെ പേരുകള്‍ നേരിട്ട് ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറിയതായി സൂചനയുണ്ട്. നിര്‍ണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേര്‍ന്നേക്കും. അടുത്തമാസം 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തും.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. ആദ്യ പട്ടികയില്‍ 50 ഓളം പേര്‍ ഇടം പിടിക്കും. രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ കെ സുരേന്ദ്രന്‍ ശോഭാ സുരേന്ദ്രന്‍ പത്മജ വേണുഗോപാല്‍ അനുപ് ആന്റണി ആര്‍ ശ്രീലേഖ തുടങ്ങിയ പ്രമുഖരും ആദ്യ പട്ടികയില്‍ ഉണ്ടാകും. ക്രൈസ്തവസഭകളും അവര്‍ക്ക് താല്‍പര്യമുള്ള പേരുകള്‍ നേരിട്ട് ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ക്രൈസ്തവസഭകള്‍ നല്‍കിയ പേരുകളില്‍ ചിലത് ദേശീയ നേതൃത്വം പരിഗണിക്കാനാണ് സാധ്യത.ഇത്തവണ 25 സീറ്റുകളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ മത്സരിച്ചേക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്‌സമിതി യോഗം നാളെ ചേര്‍ന്നേക്കുമെന്നും വിവരമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 11ന് കേരളത്തില്‍ എത്തും. എറണാകുളത്ത് എന്‍ഡിഎ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. റെയില്‍വേയുടെ പരിപാടിയിലും മോദി പങ്കെടുക്കും. അതേ ദിവസം വൈകുന്നേരം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി ഭാഗമാകും.