Home Blog Page 285

ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ നടന്നത് രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ധിക്കാരമെന്ന് ഡിവൈഎഫ്ഐ

ശാസ്താംകോട്ട.കഴിഞ്ഞദിവസം ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നടന്നത് രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ധിക്കാരമെന്ന് ഡിവൈഎഫ്ഐ

ആർഎസ്എസുകാർ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗം ശംഭുവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുകയും, സ്വമേധയാ സ്റ്റേഷനിൽ എത്തിയ ശംഭുവിനെയും സഹപ്രവർത്തകരെയും കേസ് എടുക്കുന്നതിനു മുൻപ് തന്നെ അകാരണമായി സ്റ്റേഷനിൽ പിടിച്ചു വെക്കുകയും ചെയ്തു.

also read :

വിവരമറിഞ്ഞ് കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഭാരവാഹികൾ സ്റ്റേഷനിൽ എത്തി ശംഭുവിനെ നേരിൽകണ്ട് സംസാരിച്ചുകൊണ്ടിരിക്കെ പോലീസ് സ്റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾ മാർ മര്യാദരഹിതമായി ബ്ലോക്ക്‌ ഭാരവാഹികളോട് മോശമായി പെരുമാറുകയായിരുന്നു, അതിനെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു, മേലുദ്യോഗസ്ഥരായ സർക്കിള്‍ ഇൻസ്‌പെക്ടർക്കോ, സബ് ഇൻസ്‌പെക്ടർക്കോ ഇല്ലാത്ത പ്രശ്നമാണ് dyfi ഭാരവാഹികൾ സ്റ്റേഷനിൽ കയറിയതിൽ രണ്ട് കോൺസ്റ്റബിൾമാർക്ക് ഉണ്ടായത്,
വളരെ മാന്യമായി ഇടപെട്ട മേലുദ്യോഗസ്ഥരെ നോക്കുകുത്തികൾ ആക്കിക്കൊണ്ട് രണ്ട് കോൺസ്റ്റബിൾമാർ നടത്തിയ അസഭ്യവർഷവും, പോലിസ് മുറയും ആണ് അവിടെ കണ്ടത്.


ഈ വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ശരിയായ അന്വേഷണം നടത്തണമെന്നും ആർഎസ്എസ് പ്രവർത്തകർ നൽകിയ വ്യാജ പരാതി വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും, അതിനൊപ്പം തന്നെ DYFI നേതാക്കളോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും DYFI കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് എസ് സന്തോഷ്, സെക്രട്ടറി എസ് സുധീർഷ എന്നിവര്‍ ആവശ്യപ്പെട്ടു.

അതിജീവനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ബിജെപി

ശാസ്താം കോട്ട. ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ യു എൻ എ യുടെ നേതൃത്വത്തിൽ നടക്കുന്ന നഴ്സ് മാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ബിജെപി.ജീവനക്കാർ നടത്തുന്ന സമരത്തിന് ബിജെപി യുടെ ഭാഗത്തു നിന്നും എല്ലാവിധ പിന്തുണയും ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് വാഗ്ദാനം ചെയ്തു.

also read :

ശാസ്താം കോട്ട മണ്ഡലം പ്രസിഡന്റ് ധനേഷ് പുളിന്താനം. ന്യുനപക്ഷ മോർച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ്‌ ജോർജ്. മണ്ഡലം ജനറൽ സെക്രട്ടറി തയ്യിൽ രാജേന്ദ്രൻ മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ പാർത്ഥസാരഥി. ഷിജു ശൂരനാട്.ഗോകുലം തുളസി.റാണി വിശ്വശേരി.ശ്രീനിവാസൻ.വിമൽ കുമാർ.രാധാകൃഷ്ണൻ. രാജീവ്‌ .രാമചന്ദ്രൻ പിള്ള. ഗോപകുമാർ .സത്യപാലൻ പിള്ള എന്നിവർ നേതിർത്വം നൽകി

കരുനാഗപ്പള്ളി നഗരസഭയുടെ കിഴക്കൻ മേഖലകളിൽ ജലക്ഷാമത്തിന് പരിഹാരമായി

കരുനാഗപ്പള്ളി. നഗരസഭയുടെ കിഴക്കൻ മേഖലകളിൽ ജലക്ഷാമത്തിന് പരിഹാരമായി പ്രൈവറ്റ് ബസ്റ്റാന്റിൽ നിർമ്മിച്ച കുഴൽ കിണറിന്റെ ഉദ്ഘാടനം നടന്നു. ഇതോടെ ദേശീയ പാതക്ക് കിഴക്ക് 13 – മുതൽ 18 വരെയുള്ള വാർഡുകളിലും കേശവപുരത്തും ജലക്ഷാമം പരിഹരിക്കാൻ കഴിയും. വേനൽക്കാലമായതോട കടുത്ത ക്ഷാമമാണ് ഇവിടെ നേരിടുന്നത്. പതിനൊന്ന് ലക്ഷത്തോളം രൂപ നഗരസഭയിൽ നിന്നും ചെലവഴിച്ചാണ് പുതിയ കുഴൽ കിണർ നിർമ്മിച്ചിരിക്കുന്നത്.

also read :

അടുത്ത മാസങ്ങളിൽ തന്നെ മരുതൂർ കുളങ്ങരയിലും കോഴിക്കോട് മൂത്തേത്ത് കടവിലും രണ്ട് കുഴൽ കിണറുകൾ കൂടി നിർമ്മാണം പൂർത്തിയാകുമ്പോൾ ജലക്ഷാമം ഏകദേശം പരിഹരിക്കപ്പെടുമെന്നാണ് നഗരസഭാധികൃതരുടെ കണക്ക് കൂട്ടൽ. കുഴൽ കിണർ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായ യോഗം സി.ആർ മഹേഷ് M LA ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപെഴ്സ ൺ ബീനാ ജോൺസൺ, സിംലാൽ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കൊല്ലത്ത് എക്സൈസ് സംഘത്തിന്റെ വൻ ലഹരിവേട്ട; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

കൊല്ലം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൽ കൊല്ലം നഗരമധ്യത്തിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ശാന്തി നഗർ ചന്ദ്രാലയത്തിൽ ആശിഷ് (35) ആണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. ഇയാളുടെ പക്കൽ നിന്ന് 4.1756 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കർ. പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.10 ഓടെ ആശ്രാമത്തെ വീട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Also Related:ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: മുൻ മേൽശാന്തി അറസ്റ്റിൽ

എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.എൽ. വിജിലാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ.ജി. വിനോദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ. ജ്യോതി, ഷഫീക്, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ദീപു, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫീസർ ഡൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്ന് എത്തിച്ച സ്രോതസ്സുകളെക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നഗരത്തിൽ ലഹരി വിൽപന തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു

കരുനാഗപ്പള്ളി, ഓച്ചിറ പോലീസ് സ്റ്റേഷനുകള്‍ സ്മാർട്ട് ആകുന്നു

കരുനാഗപ്പള്ളി. ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകൾ സ്മാർട്ട് സ്റ്റേഷനുകൾ ആക്കുന്നതിന്റെ ഭാഗമായി ലാപ്ടോപ്പ്,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, പ്രിന്റർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സി ആർ മഹേഷ്‌ എം എൽ എ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. എംഎൽഎയുടെ 2025- 26 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഉപകരണങ്ങൾ വാങ്ങി നൽകിയത്.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പുതുതായി കെട്ടിടസമുച്ചയം നിർമ്മിച്ചുവെങ്കിലും ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പോലീസ് സ്റ്റേഷന്റെ പ്രവർത്തനത്തെ സാ രമായി ബാധിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നേരിടുന്ന പ്രയാസം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉപകരണങ്ങൾ വാങ്ങി നൽകിയതെന്ന് എം എൽ എ അറിയിച്ചു.ഓച്ചിറ പോലീസ് സ്റ്റേഷനിലേക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആയ ഡെസ്ക്ടോപ്പ് ലാപ്ടോപ്പ് കമ്പ്യൂട്ടർ ഫോട്ടോസ്റ്റാറ്റ് മെഷീൻ പ്രിന്റർ ഉൾപ്പെടെയുള്ളവയും കൈമാറി.

ശബരിമലയില്‍ ശാന്തിമാരും ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാട്,വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി. ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് വൻ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. സന്നിധാനത്തെ ബാങ്ക് അക്കൗണ്ടുകളിലും പോസ്റ്റ് ഓഫീസ് വഴിയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് എത്തിയത്. ശബരിമലയിലെ ശാന്തിക്കാരും ജീവനക്കാരുടെയും പേരിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ ക്രമക്കേട് ഉണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള മണ്ഡല മകരവിളക്ക് കാലഘട്ടത്തിലാണ് 20 കോടിയിലേറെ പണം സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ എത്തിയത്. എസ് ബി ഐയുടെ സന്നിധാനം ബ്രാഞ്ചിൽ 1667 ഇടപാടുകളിലൂടെ 8 കോടിയിൽ അധികം രൂപയുടെ നിക്ഷേപം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്തെ ധനലക്ഷ്‍മി ബാങ്കിന്റെ ബ്രാഞ്ചിൽ 948 ഇടപാടുകളിലൂടെ 11.5 കോടി രൂപയും നിക്ഷേപമായി എത്തി.

also read :

ഇതിൽ കൂടുതൽ ഇടപാടുകളും നടത്തിയിരിക്കുന്നത് ദേവസ്വം ബോർഡിലെ ദിവസവേതന ജീവനക്കാരും ശാന്തിമാരും കീഴ്ശാന്തിമാരും ഹോട്ടൽ ഉടമകളും മറ്റു ജീവനക്കാരുമാണ് പണം നിക്ഷേപിച്ചത് എന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മാളികപ്പുറം മേൽശാന്തി 46 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചത്.

ഭക്തർ ദക്ഷിണയായി നൽകിയ തുകയാണ് ബാങ്കിൽ നിക്ഷേപിച്ചത് എന്നാണ് മേൽശാന്തിമാർ പറയുന്നത്. ഭക്തർ കൊണ്ട് വരുന്ന പൂജാ സാധനങ്ങളിൽ ഉൾപ്പെടുന്ന നാണയങ്ങളും നോട്ടുകളും കൈക്കലാക്കുക,കാണിക്ക വഞ്ചി തുറക്കുമ്പോൾ പുറത്തേക്ക് വീഴുന്ന പണം മോഷ്ടിക്കുക എന്നി രീതിയിലൂടെയാണ് ജീവനക്കാർ പണം സമ്പാദിച്ചത് എന്നും ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ വരും ദിവസങ്ങളിൽ കോടതിയിൽ നിന്ന് ഉണ്ടാകും.

കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെ വിവാഹിതയായി

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയ്ക്ക് കേരളത്തിലെത്തി വിവാഹം കഴിച്ചു. പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ നാട് വിട്ട് മോണാലിസയും കാമുകനും കേരളത്തില്‍ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് കാമുകന്‍ മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാന്‍ മൊണാലിസയുടെ കഴുത്തില്‍ താലികെട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
തമ്പാനൂര്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് സ്നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിക്കുകയായിരുന്നു. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ‘യഥാര്‍ഥ കേരള സ്റ്റോറി എന്നത് ഈ കല്യാണമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേര്‍ സമ്മര്‍ദ്ദത്തിന് വിധേയമായി കഴിയുകയാണ്. കേരളം സ്വര്‍ഗമാണ് എന്ന തെളിഞ്ഞിരിക്കുകയാണ്’- വി ശിവന്‍കുട്ടി പറഞ്ഞു.

മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ ഫര്‍മാന്‍ ഖാനുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.
പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമത്തിലൂടെ ശ്രദ്ധേയയായ മൊണാലിസ ഭോസ്ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്.
പ്രയാഗ്രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തുകയായിരുന്നു.

നക്ഷത്രക്കണ്ണുള്ള രാജകുമാരി കേരള മണ്ണില്‍ വിവാഹിതയായി

തിരുവനന്തപുരം. പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ നാട് വിട്ട് സംസ്ഥാനത്തെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയ്ക്ക് കേരള മണ്ണില്‍ വിവാഹം. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് കാമുകന്‍ മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാന്‍ മൊണാലിസയുടെ കഴുത്തില്‍ താലികെട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

തമ്പാനൂര്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് സ്‌നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിക്കുകയായിരുന്നു. ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ‘യഥാര്‍ഥ കേരള സ്‌റ്റോറി എന്നത് ഈ കല്യാണമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും മതേതരത്വത്തിനും മനുഷ്യ സ്‌നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേര്‍ സമ്മര്‍ദ്ദത്തിന് വിധേയമായി കഴിയുകയാണ്. കേരളം സ്വര്‍ഗമാണ് എന്ന തെളിഞ്ഞിരിക്കുകയാണ്’- വി ശിവന്‍കുട്ടി പറഞ്ഞു.

also read

മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ ഫര്‍മാന്‍ ഖാനുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമത്തിലൂടെ ശ്രദ്ധേയയായ മൊണാലിസ ഭോസ്ലെ അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്.

പ്രയാഗ്രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തുകയായിരുന്നു.

കേരളത്തില്‍ അഭയം തേടിയെത്തിയ കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസയുടെ വിവാഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുക്കും

തിരുവനന്തപുരം: കേരളത്തില്‍ അഭയം തേടിയെത്തിയ കുംഭമേളയിലൂടെ വൈറലായ മോണാലിസയുടെയും സുഹൃത്തിന്റെയും വിവാഹത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് വിഴിഞ്ഞത്തെ ക്ഷേത്രത്തിലായിരിക്കും ചടങ്ങുകള്‍. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനും ഇന്ന് രാവിലെയാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
തന്റെ പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു മോണാലിസയുടെ ആവശ്യം. അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ കുടുംബം അനുവദിക്കുന്നില്ലെന്നും മോണാലിസ അറിയിച്ചിരുന്നു. സിനിമാചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മോണാലിസ കൊച്ചിയില്‍ എത്തിയിരുന്നു. ഇതിനിടയില്‍ പിതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതോടെയാണ് മോണാലിസയും യുവാവും തിരുവനന്തപുരത്ത് അഭയം തേടിയെത്തിയത്.

വികസിത കേരളം തരാമെന്ന് എൻ ഡി എ യോഗത്തിൽ മോദിയുടെ ഗ്യാരൻ്റി

എറണാകുളം:
കേരളത്തിന് പുതിയ തുടക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളത്ത് എൻ ഡി എ തെരഞ്ഞടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ബി ജെ പിയിലും എൻ ഡി എയിലും ജനം വിശ്വാസം അർപ്പിക്കാൻ പോകയാണ്.
കേരളത്തിന് മഹത്തായ സംസ്കാരം പ്രകൃതി ഭംഗിയും ഉണ്ടായിട്ടും കേരളത്തിന് ഉണ്ടാകേണ്ട വികസനം ഇതുവരെ വരാത്തതിൻ്റെ കാരണം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണ്. അതിവേഗ വികസനത്തിന്
5 വർഷം കൂടുമ്പോൾ ഇവർ മാറി മാറി വരുന്ന അവസ്ഥയ്ക്ക് മാറ്റം വേണം.
എൻ ഡി യുടെ ഭരണം വരണം. മാറാത്തതും ഇനി മാറും, കേരളം വികസിത കേരളമാകും ഇത് മോദിയുടെ ഗ്യാരൻ്റിയാണ്.

ലോകോത്തരമായ വലിയ സമ്മേളനങ്ങൾക്കായി കേരളം വേദിയാകണം. കേരളം ലോകത്തിൻ്റെ ആദ്യ ചോയിസാകണം.
വിനോദ സഞ്ചാരം വളരുന്നതോടൊപ്പം യുവാക്കളുടെ കഴിവ് സാങ്കേതിക വിദ്യ എന്നിവ വളരണം.കേരളത്തിൽ നിരവധി യുവാക്കൾ സ്റ്റാർട്ടപ്പ് ഉപയോഗപ്പെടുത്തി ഡ്രോൺ നിർമ്മിക്കുന്ന കാര്യം കോൺഗ്രസിൻ്റെ യുവരാജാവിനറിയില്ല.ബി ജെ പി അധികാരത്തിൽ വന്നാൽ പ്രതിഭകളായ യുവാക്കക്കാട് നീതി പുലർത്തും. എഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയുള്ള വികസനം എൻ ഡി എ അധികാരത്തിൽ വന്നാൽ കേരളത്തിൽ നടപ്പാക്കും.

യുദ്ധം മൂലം
പശ്ചിമേഷ്യയിൽ ദുരിതം അനുഭവിക്കുന്ന ഭാരതീയർക്ക് എല്ലാ സുരക്ഷയും സഹായവും നൽകുംമെന്നും മോദി പറഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ള ഭാരതിയുടെ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ മുന്തിയ പരിഗണന നൽകുന്നു. ഭാരതം സ്വയംപര്യാപ്തമാകാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
കോൺഗ്രസ് ‘റീൽ’ നിർമ്മാണം മാത്രം നടത്തുകയാണെന്ന് മോദി കുറ്റപ്പെടുത്തി. കോൺഗ്രസും ഇടത് പക്ഷവും ആത്മനിർഭരത് ആശയത്തെ കുറ്റപ്പെടു ത്തുകയാണ്. ഇടത് വലത് മുന്നണികൾ പേരിൽ മാത്രമേ വ്യത്യാസമുള്ളൂ. അഴിമതിയിലും വികസനം തടയുന്നതിലും അവർ തുല്യരാണ്.ശബരിമല സ്വർണ്ണ കൊള്ളയിൽ ഇരുകൂട്ടരും തുല്യം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസും ഇടത് പക്ഷവും അധികാരത്തിന് വേണ്ടി മുസ്ലിം ലീഗ്, പി ഡി പി തുടങ്ങി വർഗ്ഗീയ ചിന്താഗതിക്കാരുടെ സഹായം തേടുകയാണ്. ഇവരുടെ ഗൂഢാലോചനയ്ക്കിടയിലും എൻ ഡി എ സ്വപ്നം കാണുന്നത് വികസിത കേരളമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.