ചാത്തന്നൂർ : ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ധിച്ചു കൊലപ്പെടുത്തി
പ്രതികളെ പോലിസ് അറസ്റ്റ്ചെയ്തു.
കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോണരാജു (27),വിളപ്പുറം തുണ്ടുവിളവീട്ടിൽ രാഹുൽരാജ് (31),കാരംകോട് ഉളിയനാട് പൊയ്കയിൽ വീട്ടിൽ ബാലു(34)എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.കൊട്ടിയം നടുവിലക്കര ദിലീപ് ഭവൻ ദിലീപ് (42)നെ കഴിഞ്ഞ ഞായറാഴ്ച പതിനൊന്നര മണിയോടെ ഉളിയനാട് അപ്പൂപ്പൻ കാവിന് സമീപമുള്ള വാടകവീട്ടിൽ വിളിച്ചു വരുത്തി മർദ്ധിച്ചു കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് ചാത്തന്നൂർ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മര്‍ദ്ധിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൊടുപുഴ അപു ജോസഫും കോതമംഗലം ഷിബു തെക്കുംപുറവും മത്സരിക്കും. തിരുവല്ല സീറ്റിൽ വർഗീസ് മാമ്മനും കുട്ടനാട് റെജി ചെറിയാനും മത്സരിക്കും.മോൻസ് ജോസഫ് കടുത്തുരുത്തിയിലാണ് മത്സരിക്കുക. ചങ്ങനാശ്ശേരിയിൽ വിനു ജോബും ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും മത്സരിക്കും.
ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് രാജി; കെപിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം: അമ്പലപ്പുഴയിൽ ജി സുധാകരന് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് ബിജെപിയിൽ ചേർന്നു. കെപിസിസിയിലുൾപ്പെടെ പാർട്ടിയുടെ ഒരു തലത്തിലും ചർച്ച ചെയ്യാതെയാണ് സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽ നിന്നുള്ള തീരുമാനമെന്ന് ജോബ് ആരോപിച്ചു.
സിപിഎമ്മിനോട് പിണങ്ങി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി സുധാകരന് യുഡിഎഫ് പിന്തുണ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല. എച്ച് സലാമാണ് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി.
എം ജെ ജോബ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച പശ്ചാത്തലത്തിൽ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ പി കെ ബിനോയ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൽ വലിയ പരിവർത്തനം നടക്കുന്ന ഈ കാലഘട്ടത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ ഭാരതീയ ജനത പാർട്ടിയിൽ അംഗത്വം എടുത്ത് ദേശീയ മുഖ്യ ധാരയിലേക്ക് കടന്നുവരികയാണ്.
ആ നിലയിൽ എം ജെ ജോബിനെപ്പോലെ രാഷ്ട്രീയരംഗത്ത് ദീർഘകാല പാരമ്പര്യമുള്ള ആളുകൾ കടന്നുവരുന്നത് സ്വാഗതാർഹമായ നടപടി ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.എൻസിപി സംസ്ഥാന സെക്രട്ടറിയും മുന്നാക്ക വികസന കോർപ്പറേഷൻ മുൻ ഡയറക്‌ടറുമായ ജയകുമാർ അടക്കമുള്ളവരും ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പാർട്ടിയിലേയ്ക്ക് സ്വീകരിച്ചത്.
ഐഷ പോറ്റി മുതൽ രമ്യ ഹരിദാസ് വരെ; കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ടത് 9 സ്ത്രീകൾ
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോൾ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തിൽ ഇടംപിടിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉൾപ്പെടുന്ന ഈ പട്ടികയിൽ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതൽ ആലത്തൂർ മുൻ എംപി രമ്യ ഹരിദാസ് വരെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്.
വയനാട് ജില്ലയിലെ മാനന്തവാടി (ST) മണ്ഡലത്തിൽ ഉഷ വിജയനും, കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ വിദ്യ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (SC) മണ്ഡലത്തിൽ കെ.എ. തുളസിയും, എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ഉമ തോമസും ജനവിധി തേടുന്നു. ആലപ്പുഴയിലെ അതിശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായ അരൂരിൽ ഷാനിമോൾ ഉസ്മാനും, മാവേലിക്കര (SC) മണ്ഡലത്തിൽ അഡ്വ. മുത്താര രാജുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.
കൊല്ലം ജില്ലയിൽ രണ്ട് പ്രമുഖ വനിതാ നേതാക്കളാണ് പട്ടികയിലുള്ളത്. പ്രതീക്ഷിച്ചത് പോലെ കൊട്ടാരക്കരയിൽ അഡ്വ. പി. ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തിൽ അഡ്വ. ബിന്ദു കൃഷ്ണയും മത്സരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (SC) മണ്ഡലത്തിലാണ് മുൻ എം.പി കൂടിയായ രമ്യ ഹരിദാസ് പോരാട്ടത്തിനിറങ്ങുന്നത്. വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്.
കെ ടെറ്റ് യോഗ്യത രജിസ്റ്റര്‍ ചെയ്യണം
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട് അധ്യാപകനിയമനങ്ങള്‍ക്ക് കൊട്ടാരക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലെ യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ കെ ടെറ്റ് യോഗ്യതകള്‍ കൊട്ടാരക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0476-2457212.
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മുന്‍മന്ത്രി ഡോ. എം കെ മുനീറിന് സീറ്റ് നല്‍കിയിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് മത്സരിക്കുക. വേങ്ങരയില്‍ കെ എം ഷാജിയാണ് സ്ഥാനാര്‍ത്ഥി. ഫാത്തിമ തഹലിയ, ജയന്തി രാജന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
മഞ്ചേശ്വരം എ കെ എം അഷ്‌റഫ്, കാസര്‍കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പ്- ജയന്തി രാജന്‍, കുറ്റ്യാടി – പാറയ്ക്കല്‍ അബ്ദുള്ള, പേരാമ്പ്ര- ഫാത്തിമ തെഹലിയ, തിരുവമ്പാടി – കാസിം കൂടരഞ്ഞി, കൊടുവള്ളി പി കെ ഫിറോസ്, കുന്നമംഗലം – റസാഖ് മാസ്റ്റര്‍, കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ മത്സരിക്കുന്നു. മുനീറിന് പകരമാണ് ഫൈസല്‍ ബാബു മത്സരരംഗത്തെത്തിയത്.
also read:
വള്ളിക്കുന്ന് ടി വി എബ്രാഹിം, കൊണ്ടോട്ടി ടി പി അഷ്‌റഫലി, മഞ്ചേരി- അഡ്വ. റഹ്മത്തുള്ള, ഏറനാട് പി കെ ബഷീര്‍, മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി, മങ്കട- മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം, വേങ്ങര- കെ എം ഷാജി, കോട്ടയ്ക്കല്‍ – ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍ കുറുക്കോളി മൊയ്തീന്‍, താനൂര്‍ പി കെ നവാസ്, തിരൂരങ്ങാടി പിഎംഎ സമീര്‍, മണ്ണാര്‍ക്കാട് – എന്‍ ഷംസുദ്ദീന്‍, ഗുരുവായൂര്‍- സി എച്ച് റഷീദ്, കളമശ്ശേരി – വി ഇ അബ്ദുല്‍ ഗഫൂര്‍.
25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കാനുണ്ട്. പുനലൂര്‍, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി നിശ്ചയിക്കാനുള്ളത്. ഈ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കോങ്ങാട് വെച്ചു മാറിയതിന്റെ അടിസ്ഥാനത്തിലാണ് ചേലക്കരയില്‍ ലീഗ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു. ഇന്ന് മുതല്‍ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയത്. ഇത് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
കറന്‍സി ഇടപാടുകള്‍ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകള്‍ ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. എന്നാല്‍ പണമിടപാട് പൂര്‍ണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകള്‍ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് മാത്രം എന്ന ഉത്തരവ് പിന്‍വലിക്കുന്നത്.
മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. പണത്തിന് പകരം ഡിജിറ്റല്‍ പേയ്മെന്റും (ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്) യുപിഐയും ഉപയോഗിക്കണമെന്നുമായിരുന്നു അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളില്‍ പ്രത്യേക ബോര്‍ഡും സ്ഥാപിച്ചു. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസും സ്ഥാപിച്ചിരുന്നു.
സിനിമാ നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി. നടി വീണാ നായര്‍ ഏറ്റുമാനൂരിലും മത്സരിക്കും
കൊച്ചി: സിനിമാ നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി. നടി വീണാ നായര്‍ ഏറ്റുമാനൂരിലും മത്സരിക്കും. പെരുമ്പാവൂരില്‍ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും. ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
തൃപ്പൂണിത്തുറയില്‍ എന്നല്ല, കേരളത്തില്‍ എവിടേയും താന്‍ മത്സരിക്കാനില്ലെന്ന് സാബു.എം. ജേക്കബ് അറിയിച്ചു. ഒരുപാട് രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ ഇരിക്കുന്ന വേദിയില്‍ പല പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമായിട്ടാണെന്ന് അഞ്ജലി നായര്‍ പറഞ്ഞു.
എല്ലാ പാര്‍ട്ടിക്കാരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. താന്‍ രാഷ്ട്രീയക്കാരിയായി കാണാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം പാലിക്കണമെന്ന വിശ്വാസത്തോടെയാണ് സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിച്ചത്. സ്ഥാനാര്‍ത്ഥിയാകുന്നതിനെ ഭര്‍ത്താവും പിന്തുണച്ചുവെന്ന് അഞ്ജലി നായര്‍ പറഞ്ഞു. തനിക്ക് വേറെ രാഷ്ട്രീയ പശ്ചാത്തലമൊന്നും ഇല്ലെന്നും അഞ്ജലി നായര്‍ കൂട്ടിച്ചേര്‍ത്തു.
തൃപ്പൂണിത്തുറയിലെ എല്ലാ ജനങ്ങള്‍ക്കൊപ്പവും താനുണ്ടാകും. അവരുടെ വീട്ടില്‍ ഒരു മകളെപ്പോലെ, അവരുടെ പ്രശ്നങ്ങള്‍ എല്ലാം തന്നോട് പറയാം. തന്റെ ഭാഗത്തു നിന്നും പരമാവധി എല്ലാ സഹായവും ചെയ്തു നല്‍കും. ഇതു തന്റെ ഉറപ്പാണെന്നും അഞ്ജലി നായര്‍ പറഞ്ഞു. നടന്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.
തൊണ്ടിമുതല്‍ തിരിമറി കേസ് ,ആന്റണി രാജുവിന് തിരിച്ചടി
കൊച്ചി.തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷാവിധി മരവിപ്പിച്ചില്ല,ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതലായ അടിവസ്ത്രം തിരിമറി നടത്തിയ കേസില്‍ ആന്‍റണി രാജുവിന്‍റെ ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്നതിനാല്‍ രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന ഘടകകക്ഷിക്കുവേണ്ടി ഒഴിച്ചിട്ട സീറ്റാണ് തിരുവനന്തപുരം സെന്‍ട്രലിലേത്. പകരം ആരെന്ന ചോദ്യമാണ് ഇനി ഇടതുമുന്നണിക്കുമുന്നിലുള്ളത്.
also read :







































