വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്‌നാട് ഡിജിപിക്ക് മൂന്ന് വർഷം തടവുശിക്ഷ

ചെന്നൈ:വനിതാ ഐപിഎസ് ഓഫീസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്‌നാട് ഡിജിപിക്ക് മൂന്ന് വർഷം തടവ്. ഡിജിപി രാജേഷ് ദാസിനാണ് തടവുശിക്ഷ. വില്ലുപുരം സിജെഎം കോടതിയുടേതാണ് വിധി. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ ഡിജിപി ആയിരുന്നു രാജേഷ് ദാസ്

2021ലാണ് സംഭവം. ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് സുരക്ഷയൊരുക്കുന്നതിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നാണ് പരാതി. കേസിൽ 400 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
 

Advertisement