ദത്തുപുത്രിക്ക് പുതിയ പേരിട്ട് ബലാത്സംഗക്കേസ് പ്രതി ഗുർമീത്

ന്യൂഡൽഹി: തന്റെ ദത്തുപുതി ഹണിപ്രീത് ഇൻസാൻ ഇനി മുതൽ പു ‘റുഹാനി ദീദി’ എന്നായിരിക്കും അറിയപ്പെടുക എന്ന് ആൾദൈവം ഗുർമീത് റാം റഹിം സിങ്. ബലാത്സംഗക്കേസിൽ ജയിലിലായി പരോളിലിറങ്ങിയ സ്വയംപ്രഖ്യാപിത ആൾ ദൈവമാണിയാൾ.

‘ഞങ്ങളുടെ പുത്രി ഹണിപ്രീതിനെ എല്ലാവരും വിളിക്കുന്നത് ദീദി എന്നാണ്. എല്ലാവരും ദീദിമാരായതിനാൽ ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. അതിനാൽ മകൾ ഇനി റുഹാനി ദീദി എന്നറിയപ്പെടും. എളുപ്പത്തിൽ വിളിക്കാൻ ‘റുഹ് ദി’ എന്നാക്കി ചുരുക്കിയിട്ടുണ്ട്’– ഗുർമീത് പറഞ്ഞു.

2017ൽ ബലാത്സംഗക്കേസിൽ 20 വർഷം ശിക്ഷപ്പെട്ടയാളാണ് ഗുർമീത്. 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഗുർമീത് ഇപ്പോൾ. ഈ വർഷം ഫെബ്രുവരിയിൽ 21 ദിവസവും ജൂണിൽ ഒരു മാസവും പരോൾ ലഭിച്ചിരുന്നു. ഹരിയാനയിലെ സുനാരിയ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ ഇപ്പോൾ ബർണാവ ആശ്രമത്തിലാണു താമസിക്കുന്നത്. പരോളിൽ പുറത്തിറങ്ങിയ ഗുർമീത് ഓൺലൈൻ പ്രഭാഷണങ്ങൾ നടത്തുന്നുണ്ട്. ഹരിയാനയിലെ നിരവധി ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പ്രഭാഷണ സെഷനുകളിൽ പങ്കെടുത്തു. ദീപാവലിക്ക് ‘സനി നിത് ദീപാവലി’ എന്ന പേരിൽ പുറത്തിറങ്ങിയ മ്യൂസിക് വിഡിയോ സമൂഹമാധ്യത്തിൽ തരംഗമാണ്.

Advertisement