കുന്നത്തൂരിൽ മദ്യപിക്കുന്നതിനിടയിൽ ബന്ധുക്കളായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി;പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ വന്ന ഓട്ടോ ഡ്രൈവർക്കും കുത്തേറ്റു



ശാസ്താംകോട്ട: കുന്നത്തൂർ പടിഞ്ഞാറ് മദ്യപിക്കുന്നതിനിടയിൽ ബന്ധുക്കളായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി.മുൻ വൈരാഗ്യമാണ് കാരണം.കഴിഞ്ഞ ദിവസം രാത്രിയിൽ കുന്നത്തൂർ ഭൂതക്കുഴി ജംഗ്‌ഷന് സമീപമാണ് സംഭവം.മദ്യപിക്കുന്നതിനിടയിൽമനു,സുധി,മനീഷ് എന്നിവർ ചേർന്ന് ബന്ധുവായ രാഹുലിനെ മർദ്ദിച്ചു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൃഷ്ണൻ എന്ന യുവാവ് രാഹുലിനെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോയുമായി എത്താൻ പ്രദേശവാസിയായ അജിത്തിനെ വിളിച്ചറിയിച്ചു.ഇതുപ്രകാരം ഓട്ടോയുമായി അജിത്ത് എത്തുകയും രാഹുലിനെ കയറ്റുകയും ചെയ്തു.ഈ സമയം കൃഷ്ണനു നേരെ പാഞ്ഞടുത്ത പ്രതികൾ അടിപിടിയിൽ ഏർപ്പെട്ടപ്പോൾ തടസം പിടിക്കാനെത്തിയ അജിത്തിനെ കുത്തി വീഴ്ത്തുകയായിരുന്നു.കൃഷ്ണനും കുത്തേറ്റു.ഇയ്യാളുടെ മാതാവ് രാധാമണിയെയും അക്രമികൾ ചവിട്ടി വീഴ്ത്തി.ഗുരുതര പരിക്കേറ്റ അജിത്തിനെ കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കൃഷ്ണന്റെ പരിക്ക് ഗുരുതരമല്ല.അതിനിടെ യുവാക്കളെ ആക്രമിച്ച കേസിലെ പ്രതികൾ ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ശാസ്താംകോട്ട പൊലീസ് അറിയിച്ചു.

Advertisement