വന്ദനയെ സന്ദീപ് പിന്തുടർന്ന് തുരുതുരെ കുത്തി, എഫ്ഐആറില്‍ വിശദവിവരങ്ങള്‍

കൊട്ടാരക്കര. വന്ദനയെ സന്ദീപ് പിന്തുടർന്ന് തുരുതുരെ കുത്തിയെന്ന് എഫ്ഐആര്‍ പറയുന്നു. രാവിലെ അഞ്ചുമണിയോടെയാണ് അക്രമം, മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കി. യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിൽ ആദ്യം കുത്തി.

കുത്തുകൊണ്ട് പ്രാണ രക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വന്ദനയെ പ്രതി നിന്നെയൊക്കെ കുത്തികൊല്ലുമെടീ എന്ന് ആക്രോശിച്ചു പിന്തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് കഴുത്തിലും തലയ്ക്കുമായി നിരവധി തവണ കുത്തി, അവശയായി നിലത്തുവീണ വന്ദനയെപ്രതി തറയിലിട്ട് വീണ്ടും കുത്തി.

പ്രതിയെ തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരേയും ആശുപത്രി ജീവനക്കാരെയും കൈവശമുണ്ടായിരുന്ന കത്രികകൊണ്ട് പ്രതി കുത്തിപരുക്കേല്പ്പിച്ചു ആശുപത്രിയിലെ കസേരയും മറ്റും തകര്‍ത്ത് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു.


Advertisement