വീണ്ടും വെടി,കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു

കൊട്ടാരക്കര. ടൗണില്‍ അഭിഭാഷകന് വെടിയേറ്റു . ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത പ്രേം അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലം സ്വദേശി അഭിഭാഷകനായ മുകേഷിനാണ് വെടിയേറ്റത് . ഇന്നലെ രാത്രി 10 മണിയോടെ മുകേഷിൻ്റെ വീട്ടിലെത്തിയ പ്രൈം അലക്സ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് വെടി ഉതി‍ർത്തത് . ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി പ്രശ്നങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയർ​ഗൺ ഉപയോ​ഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത് . പരിക്ക് ​ഗുരുതരമല്ല.ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തോളിലേറ്റ പെലറ്റ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നേരത്തെ തന്നെ അലക്സിൻ്റെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിരുന്നതായി അഭിഭാഷകൻ മുകേഷിൻ്റെ മാതാവ് പറഞ്ഞു.

അതേ സമയം പ്രൈം അലക്സിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രൈം അലക്സ് സമാന രീതിയിൽ ഉളള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നാണ് വിവരം . സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊട്ടാരക്കര ഡിവൈ എസ് പി ഡി വിജയകുമാർ പറഞ്ഞു.

പ്രതി പ്രേം അലക്സ്

വധശ്രമത്തിന് അലക്സിന് എതിരെ നിലവിൽ കേസും രജിസ്റ്റർ ചെയ്തു. മുകേഷിന്റെ മൊഴി എടുത്ത ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം

Advertisement