നഗരത്തെ നടുക്കി പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കകം കുട്ടിയെ കണ്ടെത്തി പ്രതിപിടിയില്‍

കൊട്ടിയം. പതിനാലുകാരനെ തട്ടികൊണ്ടു പോയ സംഭവത്തിൽ പ്രതിയായ യുവാവ് മണിക്കൂറുകൾക്കകം പോലീസ് പിടിയിലായി. കാട്ടുതറ, പുളിയൻവിള തെറ്റയിൽ ബിജു(30) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊട്ടിയം വാലിമുക്കിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസുകാരനെയാണ് കാറിൽ വന്ന സംഘം ബലമായി വണ്ടിയിൽ കയറ്റിക്കൊണ്ടു പോയത്.

കുട്ടിയുടെ സഹോദരി തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പെൺകു ട്ടിയെ ക്രൂരമായി മർദ്ദിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ വിവരം കൊട്ടിയം പോലീസിൽ അറിയിച്ചതിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ. പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യ ങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് കൃത്യത്തിന് ഉപയോഗിച്ച വാഹനം തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണെന്ന് മനസ്സിലാകുന്നത്.

ജില്ലാ അതിർത്തികളിലും സംസ്ഥാന അതിർത്തികളിലും സന്ദേശം കൈമാറുകയും വാഹനപരിശോധന കർശനം ആക്കുകയും ചെയ്തു. സംഘം വാഹനം ഇടക്ക് വെച്ച് മാറിയെങ്കിലും കേരള-തമിഴ്നാട് അതിർത്തിയിൽ നടന്ന വാഹന പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയും പ്രതിയായ യുവാവിനെ പിടികൂടുകയുമായിരുന്നു. ചാത്തന്നൂർ എ.സി.പി ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയം: ഇൻസ്പെക്ടർ ജിംസ്റ്റെൽ സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്പെക്ടർ ജയകുമാർ ആർ, കൊട്ടിയം പോലീസ് ഇൻസ്പെക്ടർ ഷിഹാസ്, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ. എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Advertisement