‘ദിലീപിനു ഭരണമുന്നണിയുമായി ഗൂഢബന്ധം’; ഹൈക്കോടതിയെ സമീപിച്ച്‌ ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിലെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ ഹൈക്കോടതിയെ സമീപിച്ച്‌ അതിജീവിത.

കേസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്നും നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഇത് കേസിനെ ബാധിച്ചെന്നും പ്രതികൾക്കു ഗുണകരമായന്നും ഹർജിയിൽ പറയുന്നു.

കേസിൽ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പൊലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിർത്തിയിരിക്കുകയാണ്. തുടരന്വേഷണത്തിൽ 30 മുൻപ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അതിജീവിത കോടതിയിലെത്തിയത്.

ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹർജിയിൽ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടലുണ്ടായി. ദിലീപിനു ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്.

പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹർജിയിൽ പറയുന്നു. കേസ് നാളെ പരിഗണിച്ചേക്കും.

Advertisement