സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം: ഇർഫാൻ ‘ബല്യ പുളളി’ യാണ്

കൊച്ചി:സാധാരണ ഒരു മോഷ്ടാവും ഇത്ര ഫെയ്മസ് ആകില്ല. എന്നാൽ
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാൻ ആള് ചില്ലറക്കാരനല്ല. താൻ മോഷണത്തിന് കയറുന്ന വീട് ഇത്ര വലിയ ഒരാളിൻ്റേത് എന്ന് പാവം പിടിക്കപ്പെട്ട ശേഷമാണ് അറിഞ്ഞത്. ഇയാളുടെ മറ്റു വിവരങ്ങൾ ദാ ഇങ്ങനെയാണ്.
മോഷണത്തിന് ഉപയോഗിച്ചത് സ്‌ക്രൂ ഡ്രൈവർ മാത്രം. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലെ ലോക്കർ പൂട്ടാതിരുന്നതും ഇർഫാന് മോഷണം എളുപ്പമാക്കി. പനമ്പിള്ളി നഗറിലെ മറ്റ് മൂന്ന് വീടുകളിൽ കൂടി മോഷണം നടത്താൻ ശ്രമിച്ച ശേഷമാണ് ഇർഫാൻ ജോഷിയുടെ വീട്ടിൽ കയറിയത്.
സംഭവം നടന്ന് 15 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞത് പോലീസിന് അഭിമാനനിമിഷമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാംസുന്ദർ പറഞ്ഞു. ഇർഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും കമ്മീഷണർ അറിയിച്ചു.

കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാനെ പിടികൂടിയത്. ജില്ലാ പരിഷത്ത് അധ്യക്ഷ്, സീതാമർഹി എന്ന ബോർഡ് വെച്ച കാറിലാണ് ഇർഫാൻ എത്തിയത്. ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ബിഹാർ സീതാമർഹിയിലെ പഞ്ചായത്ത് പ്രസിഡന്റാണ്‌.

Advertisement