ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍. വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍. കാടർ വീട്ടിൽ കുട്ടന്റെ മകൻ 15 വയസ്സുള്ള സജികുട്ടൻ , രാജശേഖരന്റെ മകൻ 8 വയസ്സുള്ള അരുൺ കുമാർ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത് .കോളനിയില്‍നിന്ന് അകലെയല്ലാതെയാണ് മൃതദേഹങ്ങള്‍ കണ്ടത്.രാജശേഖരന്റെ മകൻ 8 വയസ്സുള്ള അരുൺ കുമാറിനെയാണ് ആദ്യം മരിച്ച നിലയില്‍ കണ്ടത് കുട്ടികളെ കണ്ടെത്തുന്നതിന് സംയുക്ത ഓപ്പറേഷൻ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത് . പോലീസ് – വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു സംയുക്ത ഓപ്പറേഷൻ
മൃതദേഹം കോളനിക്ക് സമീപം കാണപ്പെടുകയായിരുന്നു.


ശാസ്താംപൂവം കോളനിക്ക് സമീപം ഉൾവനത്തിലാണ് ഏറെ ദുഷ്കരമായ തെരച്ചിൽ നടന്നത്. 15 പേർ അടങ്ങുന്ന ഏഴു സംഘങ്ങളായി തിരിഞ്ഞാണ് മേഖലയിൽ തെരച്ചിൽ നടത്തിയത്.

. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വനമേഖലയെ ഏഴായി തിരിച്ചാണ് പരിശോധന. താൽക്കാലിക റിപ്പോർട്ടിംഗ് കേന്ദ്രമായ കാരിക്കടവ് ഫോറസ്റ്റ് ഒപിയിൽ സബ് കളക്ടർ
മുഹമ്മദ് ഷഫീഖ്, ഡി എഫ് ഓ വെങ്കിടേഷ്, ഡിവൈഎസ്പി അശോക് എന്നിവർ ക്യാമ്പ് ചെയ്താണ് ദൗത്യം ഏകോപിപ്പിക്കുന്നത്. ആനയും കാട്ടുപോത്തും, പുലിയും നിറഞ്ഞ വനമേഖലയിലെ തെരച്ചിൽ അതീവ ദുഷ്കരമാണ് എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള
വന്യജീവി ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള ആയുധങ്ങളുമായാണ് സംഘം ഉൾവനത്തിൽ പ്രവേശിച്ചത്. ഇക്കഴിഞ്ഞ രണ്ടാം തീയതി പകൽ 10 മുതലാണ് കുട്ടികളെ കാണാതായത്.
കാണാതായ ആദ്യ ദിനങ്ങളില്‍ ബന്ധു വീടുകളിലും കുട്ടികൾ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നു. ഈ ശ്രമം വിഫലമായതിനെ തുടർന്ന് വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകുകയയിരുന്നു.

Advertisement