സിദ്ധാര്‍ത്ഥന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വിസി അഭിമുഖ തിരക്കില്‍, അസ്വാഭാവികമായ അനാസ്ഥക്ക് കാരണമെന്ത്

Advertisement

വയനാട്. സിദ്ധാര്‍ത്ഥന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുമ്പോഴും വൈസ് ചാന്‍സലര്‍ ഡോ എം ആര്‍ ശശീന്ദ്രനാഥ് അഭിമുഖ തിരക്കിലെന്ന് വിവരം. 19,20,21 തിയതികളില്‍ പൂക്കോട് നടന്നത് നൂറിലധികം അധ്യാപകരുടെ  സ്ഥാനകയറ്റ അഭിമുഖം.
സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ചിട്ടും ഒരു ദിവസം പോലും അഭിമുഖം മാറ്റി വച്ചില്ല. മൂന്നു ദിവസവും വിസി ശശീന്ദ്രനാഥ് ക്യാംപസില്‍ ഉണ്ടായിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തെ കുറിച്ചന്വേഷിക്കാനോ വിദ്യാര്‍ത്ഥികളെ കാണാനോ വി.സി
തയ്യാറായില്ല എന്ന് ആരോപണം.രാഷ്ട്രീയ സമ്മര്‍ദ്ദത്താലാണ് വിസി അസ്വാഭാവികമായ അനാസ്ഥ കാട്ടിയതെന്നാണ് സൂടന. 21ന് വി സി തൃശൂരിലേക്ക് പോയി; വിവാദങ്ങൾ ഉണ്ടായെങ്കിലും മടങ്ങി എത്തിയില്ല.

Advertisement