രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാ വിധി ഇന്നുണ്ടായേക്കും

ആലപ്പുഴ. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാ വിധി ഇന്നുണ്ടായേക്കും. ശിക്ഷയെക്കുറിച്ചുള്ള പ്രതിഭാഗത്തിന്റെ വാദം കേട്ടശേഷമായിരിക്കും ശിക്ഷ വിധിക്കുക.
മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക.
പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷം
കേസിൽ ഇന്നോ മറ്റൊരു ദിവസമോ ശിക്ഷാവിധി ഉണ്ടായേക്കും. ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ഉൻമൂലനം ചെയ്യുന്നതിന് പിഎഫ്ഐ പ്രവർത്തകർ ഹിറ്റ് ലിസ്റ്റ് തയാറാക്കിയതിന്റെ തെളിവുകൾ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി പടിക്കൽ ഹാജരാക്കിയിരുന്നു. ഇത് മുഖ്യതെളിവായി കോടതി സ്വീകരിച്ചു. കൊല്ലപ്പെട്ട രൺജിത്തിന്റെ ഭാര്യ ലിഷ , അമ്മ വിനോദിനി, മകൾ എന്നിവരടക്കം 156 നാക്ഷികളാണ് പ്രോസിക്യൂഷൻ ഭാഗത്തുണ്ടായിരുന്നത്. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്.
തലേന്ന് SDPI നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്

Advertisement